Categories
Entertainment International Kerala Latest news main-slider National Technology top news

ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ ഇനി മുതല്‍ ഇഷ്ടപ്പെട്ട പാട്ട് ചേര്‍ക്കാം

:  ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ ഇനി മുതല്‍ ഇഷ്ടപ്പെട്ട പാട്ട് ചേര്‍ക്കാം. ഈ ഫീച്ചര്‍ നിലവില്‍ പരീക്ഷിക്കുകയാണെന്നാണ് സൂചന.ആഡ് ചെയ്യുന്ന ഗാനം ഉപയോക്താവിന്റെ ബയോയ്ക്ക് താഴെയുള്ള പ്രൊഫൈല്‍ പേജില്‍ ദൃശ്യമാകും. പുറത്തുവരുന്ന സ്‌ക്രീന്‍ഷോട്ടുകള്‍ സൂചിപ്പിക്കുന്നത് അനുസരിച്ച്‌ പ്രൊഫൈലില്‍ വിസിറ്റ് ചെയ്യുന്ന ഉപയോക്താക്കളെ പ്രൊഫൈല്‍ പേജില്‍ ഫീച്ചര്‍ ചെയ്‌ത ഗാനം പ്ലേ ചെയ്യാന്‍ അനുവദിക്കില്ല, എന്നാല്‍ പ്രോട്ടോടൈപ്പ് ഫീച്ചര്‍ കൂടുതല്‍ വികസിക്കുമ്ബോള്‍ ഇതില് മാറ്റം വന്നേക്കാമെന്നാണ് അനുമാനം.

ഉപയോക്താക്കളെ അവരുടെ ഇന്‍സ്റ്റാഗ്രാം പ്രൊഫൈലുകളിലേക്ക് ഒരു ഫീച്ചര്‍ സോങ് ചേര്‍ക്കാന്‍ അനുവദിക്കുന്ന ഫീച്ചര്‍ അടുത്തിടെയാണ് കണ്ടെത്തിയത്. പ്രോട്ടോടൈപ്പ് ടെസ്റ്റിംഗില്‍ ആദ്യമിത് കണ്ടെത്തിയത് ഡവലപ്പറും ടിപ്‌സ്റ്ററുമായ അലസ്സാന്‍ഡ്രോ പലൂസിയാണ്. അദ്ദേഹമാണ് ഇത് സംബന്ധിച്ച സ്ക്രീന്‍ഷോട്ടുകളും ട്വീറ്റ് ചെയ്തത്.

നേരത്തെ ഉണ്ടായിരുന്ന മൈസ്പേസിലെതിന് സമാനമായ സവിശേഷതയാണ് ഇതെന്ന് വാദിക്കുന്ന നിരവധി പേരുണ്ട്. 2009-ല്‍ മൈസ്‌പേസുമായുള്ള ഗൂഗിളിന്റെ പരസ്യ പങ്കാളിത്തം അവസാനിച്ചപ്പോള്‍ മൈസ്‌പേസ് യുഗം അവസാനിക്കാന്‍ തുടങ്ങിയിരുന്നു, ഇത് പ്ലാറ്റ്‌ഫോമിന്റെ വരുമാനം നശിക്കാന്‍ കാരണമായി. ട്വിറ്റര്‍, ഫേസ്ബുക്കുകളിലേക്ക് നിരവധി പേര്‍ മാറി. എന്നാലും ഉപയോക്താക്കളെ അവരുടെ പ്രൊഫൈലുകളിലേക്ക് പാട്ടുകള്‍ ചേര്‍ക്കാന്‍ അനുവദിക്കുന്ന ജനപ്രിയ സവിശേഷത ഇന്റര്‍നെറ്റില്‍ നിന്ന് പൂര്‍ണ്ണമായും അപ്രത്യക്ഷമായില്ല. ഹിംഗെ പോലുള്ള ജനപ്രിയ ഡേറ്റിംഗ് ആപ്പുകളും ഉപയോക്താക്കളെ അവരുടെ പ്രൊഫൈലുകളിലേക്ക് പാട്ടുകള്‍ ചേര്‍ക്കാന്‍ അനുവദിക്കുന്നു. , മൈസ്‌പേസ് യുഗത്തിന്റെ അവസാനത്തിനുശേഷം ഈ ഫീച്ചര്‍ പുനരവതരിപ്പിക്കുന്നത് മെറ്റ തന്നെയായിരിക്കും.നേരത്തെ നിരവധി സുരക്ഷാ ഫീച്ചറുകളുമായി ആപ്പ് രംഗത്തെത്തിയിരുന്നു. അതിലൊന്നാണ് കുറച്ച്‌ മാസങ്ങള്‍ക്ക് മുമ്ബ് അവതരിപ്പിച്ചത്. വ്യൂവേഴ്സിനെയും ലൈക്കുകളും ഹൈഡ് ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ഫീച്ചറാണ് ഇന്‍സ്റ്റാഗ്രാം അവതരിപ്പിച്ചത്. മറ്റുള്ളവരുടെ പോസ്റ്റുകളിലെ ലൈക്കുകളും വ്യൂവേഴ്സിനെയും മറയ്ക്കുന്നത് വളരെ ലളിതമാണ്.ഇന്‍സ്റ്റാഗ്രാമിലെ നിങ്ങളുടെ പ്രൊഫൈലിലേക്ക് പോകുക, പേജിന്റെ മുകളില്‍ വലതുവശത്തുള്ള മൂന്ന്-വരി മെനുവില്‍ ടാപ്പുചെയ്‌ത് ‘സെറ്റിങ്സ്’ ഓപ്ഷന്‍ തിരഞ്ഞെടുക്കുക. അവിടെ നിന്ന്, ‘പ്രൈവസി’ വിഭാഗത്തിലേക്ക് പോയി ‘പോസ്റ്റുകളില്‍ ടാപ്പ് ചെയ്യുക. ‘. ‘ലൈക്ക്, വ്യൂ കൗണ്ട്‌സ് എന്നിവ ഹൈഡ് ചെയ്യുക’ എന്ന ഓപ്‌ഷന്‍ കാണും. ഇത് ഓണാക്കുക.മറ്റ് ആളുകളുടെ പോസ്റ്റുകളിലെ ലൈക്കുകളുടെയോ വ്യൂവേഴ്സിന്റെയോ എണ്ണം നിങ്ങള്‍ക്ക് ഇനി കാണാനാകില്ല. ഉപയോക്താക്കള്‍ക്ക് അവരുടെ പോസ്റ്റുകളിലെ ലൈക്കുകളുടെയും വ്യൂവേഴ്സിന്റെയും എണ്ണം മറ്റുള്ളവര്‍ കാണണോ വേണ്ടയോ എന്ന് തിരഞ്ഞെടുക്കാനുള്ള ഓപ്ഷനും ഉണ്ട്.

Categories
Kasaragod Kerala

കാസർകോട് ജില്ലയിലെ ചിറ്റാരിക്കാൽ കെ സ് എഫ് ഇ ബ്രാഞ്ച് മാനേജരായ ഗീത പരമേശ്വരൻ കെ എസ് ർ ടി സി ബസിടിച്ച് മരിച്ചു

ചിറ്റാരിക്കാൽ :മുൻ മുഖ്യമന്ത്രി ലീഡർ കെ. കരുണാകരന്റെ ഗൺമാൻ ആയിരുന്ന ഭർത്താവ് പരമേശ്വരൻ നായർക്കു ഒപ്പം സ്‌കൂട്ടറില്‍ പോകുകയായിരുന്ന കെ സ് എഫ് ഇ ബ്രാഞ്ച് മാനേജര്‍ ഗീത കെ എസ് ർ ടി സി ബസിടിച്ച് മരിച്ചു.

ഇന്നലെ രാവിലെ പനവിള ജംഗ്ഷന് സമീപമുണ്ടായ അപകടത്തിൽ പരിക്ക് പറ്റി 20 മിനിറ്റോളം റോഡിൽ കിടന്ന ഇവരെ KSRTC ജീവനക്കാർ രക്ഷിച്ചില്ല. കുറച്ച് സമയം കഴിഞ്ഞു അതുവഴി വന്ന മറ്റൊരു ബസിൽ വന്ന യാത്രക്കാരാണ് ആശുപത്രിയിൽ എത്തിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഉള്ളൂര്‍ ഭാസി നഗര്‍ സ്വദേശിനി ഗീത പരമേശ്വരൻ (52) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് ആറരയോടെ തിരുവനന്തപുരം തമ്പാനൂരിന് സമീപം പനവിള ജങ്ഷനിലായിരുന്നു അപകടം.

കാസർകോട് ജില്ലയിലെ ചിറ്റാരിക്കാൽ കെ സ് എഫ് ഇ ബ്രാഞ്ച് മാനേജരായ ഗീത ദീപാവലി അവധിക്ക് വീട്ടിലെത്തിയ ശേഷം തിരികെ ചിറ്റാരിക്കാലിലേക്ക് മടങ്ങാന്‍ തമ്പാനൂർ റെയില്‍വേ സ്റ്റേഷനിലേക്ക് പോകുമ്പോഴായിരുന്നു അപകടം. സ്കൂട്ടർ ഓടിച്ചിരുന്ന ഗീതയുടെ ഭർത്താവും ആംഡ്പൊലീസ് ഇൻസ്‌പെക്ടറുമായ പരമേശ്വരന്‍ നായര്‍ക്ക് അപകടത്തിൽ നിസാര പരിക്കേറ്റു. അപകടത്തില്‍പ്പെട്ട് റോഡില്‍ വീണ് കിടന്ന കുമാരി ഗീതയെ 20 മിനിറ്റിന് ശേഷമാണ് ആശുപത്രിയിൽ എത്തിച്ചതെന്ന ആക്ഷേപമുയര്‍ന്നു.
അപകടത്തെ തുടര്‍ന്ന് 20 മിനിറ്റോളം റോഡില്‍ കിടന്നതിനെ തുടര്‍ന്ന് ഏറെ രക്തം നഷ്ടമായിരുന്നു. പിന്നാലെ വന്ന മറ്റൊരു ബസിലെ യാത്രക്കാര്‍ ഇവരെ സ്വകാര്യ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
മക്കള്‍: ഗൗരി കിരൺ, ഋഷികേശ്രു മരുമകന്‍: കിരണ്‍ (KSEB).

Categories
Kerala Latest news main-slider

എടപ്പാൾ സ്‌ഫോടനം; തീകൊടുത്തത്‌ ബൈക്കിലെത്തിയവർ

മലപ്പുറം : എടപ്പാൾ ടൗണിൽ ഉണ്ടായ സ്ഫോടനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഇന്നലെ രാത്രി ബൈക്കിൽ എത്തിയ രണ്ടുപേർ പടക്കം പോലെയുള്ള വസ്‌തുവിന് തീ കൊടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഏഴരയോടെയാണ് എടപ്പാൾ ടൗണിൽ റൗണ്ട് എബൗട്ടിന് സമീപം ഉഗ്ര ശബ്‌ദത്തോടെ പൊട്ടിത്തെറിയുണ്ടായത്.

ശബ്‌ദവും പുകയും ഉയർന്നതോടെ സമീപത്തെ വ്യാപാരികളും യാത്രക്കാരും പരിഭ്രാന്തരായി. ഉടൻ ചങ്ങരംകുളം പൊലീസും ഹൈവേ പൊലീസും എത്തി പരിശോധന നടത്തി

 

Categories
Kerala Latest news main-slider

ഡോക്ടറുടെ കുറിപ്പടിയോടെ മാത്രം ഉപയോഗിക്കേണ്ട ഗുളികകൾ ലഹരിക്കായി എത്തിക്കുന്ന സംഘങ്ങൾ സംസ്ഥാനത്ത് പിടിമുറുക്കുന്നു

കൊച്ചി  : ഡോക്ടറുടെ കുറിപ്പടിയോടെ മാത്രം ഉപയോഗിക്കേണ്ട ഗുളികകൾ ലഹരിക്കായി എത്തിക്കുന്ന സംഘങ്ങൾ സംസ്ഥാനത്ത് പിടിമുറുക്കുന്നു. കൊല്ലത്ത് നിന്നും രണ്ടായിരം ഗുളികകളാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. ഓൺലൈൻ വഴി മുംബൈയിൽ നിന്നാണ് ഈ ഗുളികകൾ എത്തിച്ചത്.
നർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് ആക്ട് പ്രകാരം നിരോധിതമല്ലാത്ത നിരവധി ലഹരിഗുളികകളുണ്ട്. ഡോക്ടറുടെ നിർദേശപ്രകാരം നിശ്ചിത അളവിൽ മാത്രം ഉപയോഗിക്കാൻ ആകുന്ന ഇത്തരം ഗുളികകൾ ലഹരി സംഘങ്ങൾ വഴി സംസ്ഥാനത്തേക്ക് ധാരാളമായി എത്തുകയാണ്. കൊല്ലത്ത് നിന്ന് കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കിടെ രണ്ടായിരത്തി അഞ്ഞൂറിലധികം ഗുളികകളാണ് പിടികൂടിയത്. സ്‌കൂൾ കുട്ടികളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സംഘത്തിൽ നിന്ന് മാത്രം രണ്ടായിരം ഗുളികകൾ പിടികൂടി. കൊറിയർ സർവീസുകൾ വഴിയാണ് ഗുളികകൾ സംസ്ഥാനത്തേക്ക് എത്തിക്കുന്നത്. ഓൺലൈൻ പേയ്‌മെന്റ് വഴിയാണ് പണം കൈമാറുന്നത്.എൻഡിപിഎസ് ആക്ട് പ്രകാരം നിരോധിതകമല്ലാത്തതിനാൽ ഇത്തരം ഗുളികകൾ കൈവശം വയ്ക്കുന്നവരെ അറസ്റ്റ് ചെയ്യാനും എക്‌സൈസ് വിഭാഗത്തിനാകില്ല. കൊറിയർ സർവീസുകളുടെ കൂടി സഹായത്തോടെ ഇത്തരം ഗുളികകൾ എത്തുന്നത് തടയാൻ ശ്രമിക്കുകയാണ് എക്‌സൈസ് വിഭാഗം.

Categories
Kerala Latest news main-slider National Uncategorised

ഇന്ന് സൂര്യഗ്രഹണം ; കേരളത്തിലും ദൃശ്യമാകും

 

 

ഈ വര്‍ഷം ഇന്ത്യയില്‍ നിന്നും ദൃശ്യമാകുന്ന ആദ്യത്തെയും അവസാനത്തെയും സൂര്യഗ്രഹണമാണ് ഇന്ന് വൈകിട്ട് സംഭവിക്കാന്‍ പോകുന്നത്. ഇന്ത്യക്ക് പുറമെ റഷ്യയിലും, കസാഖിസ്ഥാനിലും യൂറോപ്പിന്റെ ചില ഭാഗങ്ങളിലും കൂടിയ തോതില്‍ സംഭവിക്കുന്നതാണ് സൂര്യന്റെ 80 ശതമാനത്തിലേറെ വരെ മറയ്ക്കപ്പെടുന്ന ഈ ഭാഗിക സൂര്യഗ്രഹണം. ഇന്ത്യയില്‍ നിന്ന് നിരീക്ഷിക്കുന്നവരെ സംബന്ധിച്ചിടത്തോളം ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഡല്‍ഹി, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിൽ ഉള്ളവര്‍ക്കായിരിക്കും കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ഈ ഗ്രഹണം കാണാന്‍ കഴിയുക. വൈകീട്ട് 5.52നാണ് കേരളത്തില്‍ സൂര്യഗ്രഹണം ദൃശ്യമാകുക, അതും വളരെ നേരിയ തോതിൽ. കോഴിക്കോട് നിന്നും നോക്കുന്നവര്‍ക്ക് സൂര്യന്റെ 7.6 ശതമാനം മറയുന്നതായി കാണാനാകും. കണ്ണൂരിലിത് 8.8 ശതമാനവും കാസര്‍ഗോട്ടുകാര്‍ക്ക് കുറച്ചുകൂടി മെച്ചപ്പെട്ട കാഴ്ചയായ 10.6 ശതമാനം ഗ്രഹണവും ദൃശ്യമാകും.

എന്താണ് സൂര്യഗ്രഹണം..?

ചന്ദ്രന്‍ സൂര്യനും ഭൂമിക്കും ഇടയില്‍ വരുമ്പോള്‍ സൂര്യന്‍ ഭാഗികമായോ, പൂര്‍ണ്ണമായോ മറയപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ സൂര്യനും ചന്ദ്രനും നേര്‍രേഖയില്‍ വരുന്ന കറുത്തവാവ് ദിവസമാണ് സൂര്യഗ്രഹണം നടക്കുക. പൂര്‍ണ സൂര്യഗ്രഹണത്തില്‍ സൂര്യന്‍ മുഴുവനായും ചന്ദ്രന്റെ നിഴലില്‍ മറഞ്ഞുപോകും. എന്നാല്‍ ഭാഗിക ഗ്രഹണത്തിലോ വലയ ഗ്രഹണത്തിലോ ഇങ്ങനെ സംഭവിക്കുന്നില്ല.

Categories
Kerala Latest news main-slider top news Uncategorised

ഗവര്‍ണറുടെ നടപടിയിൽ ഹൈക്കോടതി ഇടപെടല്‍.

കൊച്ചി :ചാന്‍സലറായ ഗവര്‍ണറുടെ അന്തിമ ഉത്തരവു വരുന്നതുവരെ വൈസ് ചാന്‍സലര്‍മാര്‍ക്കു തുടരാമെന്നു ഹൈക്കോടതി. രാജി ആവശ്യപ്പെട്ട് ഗവര്‍ണര്‍ കത്തു നല്‍കിയത് ശരിയായ നടപടിയല്ല. വൈസ് ചാന്‍സലര്‍മാര്‍ക്കു ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതോടെ രാജിവയ്ക്കണമെന്ന ഗവര്‍ണറുടെ കത്ത് അസാധുവായി. മറുപടിക്കായി ഗവര്‍ണര്‍ പത്തു ദിവസം സാവകാശം നല്‍കിയിട്ടുണ്ട്. ഗവര്‍ണറുടെ നടപടികള്‍ കോടതി തടഞ്ഞില്ല. അവധിദിവസമായ ഇന്നലെ പ്രത്യേക സിറ്റിംഗിലൂടെയാണ് ഹൈക്കോടതി ഇടപെടല്‍.

Categories
Kasaragod Kerala Latest news main-slider Uncategorised

എൻ.സി.പി.കാസർഗോഡ് ജില്ല ഭാരവാഹികളെ പ്രസിഡണ്ട്ക രീം ചന്തേര പ്രഖ്യാപിച്ചു.

 

കാഞ്ഞങ്ങാട്: എൻ.സി.പി.യുടെ കാസർഗോഡ് ജില്ല കമ്മിറ്റി ഭാരവാഹികളെ പ്രസിഡണ്ട് ‘കരീം ചന്തേര നോമിനേറ്റ് ചെയ്തു..

വൈസ്പ്രസിഡണ്ടായി രാജു കൊയ്യൻ, ജനറൽ സെക്രട്ടറിമാർ എ.വി.അശോകൻ, സീനത്ത് സതീശൻ,ഒ.കെ.ബാലകൃഷ്ണണൻ,വസന്തകുമാർ കാട്ടുകുളങ്ങര, ദാമോധരൻ ബെള്ളിക,ഉദിനൂർ സുകുമാരൻ ,

Categories
Kasaragod Kerala Latest news main-slider National top news

സംസ്ഥാനത്തിന്റെ വികസന കുതിപ്പിന് കേന്ദ്രം ഇടങ്കോലിടുന്നു ; മുഖ്യമന്ത്രി

സംസ്ഥാനത്തിന്റെ വികസനകുതിപ്പിന് കേന്ദ്രം ഇടങ്കോലിടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസും ബിജെപിയും ഇരുമെയ്യാണെങ്കിലും ഒറ്റക്കരളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വര്‍ഗ്ഗീയതയെ എതിര്‍ക്കാന്‍ ഒരു ഘട്ടത്തിലും കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. കേന്ദ്രം തെറ്റായ നയങ്ങളുമായി മുന്നോട്ട് പോകുമ്പോള്‍ ബദല്‍ നയങ്ങളുമായി രാജ്യത്തിലെ ഒറ്റതുരുത്തായി കേരളം മാറുകയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എന്നാല്‍ കേരളം ഇക്കാര്യത്തില്‍ വ്യത്യസ്തമായി മുന്നോട്ട് പോകാൻ പാടില്ലെന്നാണ് ആര്‍.എസ്‌.എസ് ചിന്തിക്കുന്നത്. കേരളത്തിന്റെ വികസന മുന്നേറ്റത്തിന് കേന്ദ്രം ഇടങ്കോലിടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വികസനം കേരളത്തിന് അനിവാര്യമാണ്. വികസന നയവുമായി തന്നെ സര്‍ക്കാര്‍ മുന്നോട്ട് പോകും. ബിജെപിയെ എതിര്‍ക്കുന്നവരെന്ന് പറയുന്ന കോണ്‍ഗ്രസ് കേരളത്തിന്റെ ബദല്‍ നയങ്ങളെ അംഗീകരിക്കുന്നുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

കോണ്‍ഗ്രസിനും ബിജെപിക്കും ഒരേ നയമാണ്. വര്‍ഗ്ഗീയതയുമായി സന്ധി ചെയ്താണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്. മോദി സര്‍ക്കാര്‍ രാജ്യത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നയങ്ങള്‍ ജനങ്ങളെ വലിയ ദുരിതത്തിലേക്ക് തള്ളിവിടുകയാണ്. വിലക്കയറ്റം കാരണം ജനങ്ങള്‍ നരകയാതന അനുഭവിക്കുകയാണ്. മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്ന ജനദ്രോഹ നടപടികള്‍ക്ക് തുടക്കം കുറിച്ചത് കോണ്‍ഗ്രസാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമല്ലാത്തവര്‍ മനപ്പൂര്‍വ്വം സ്വാതന്ത്ര്യസമരത്തെ തള്ളിപറയുകയാണെന്നും ആര്‍എസ്‌എസിനെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടു മുഖ്യമന്ത്രി പറഞ്ഞു. രാജ്യം അതിസങ്കീര്‍ണമായ പ്രതിസന്ധി നേരിടുമ്പോള്‍ സി.എച്ച് മുഹമ്മദ്‌ കോയയെ പോലുള്ള നേതാക്കളുടെ ഓര്‍മ്മകള്‍ പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് കരുത്തേകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Categories
Kerala Latest news main-slider National

ബാലറ്റ് പെട്ടി കൊണ്ടുപോകാൻ വൈകിക്രമക്കേട് ആരോപിച്ച്തരൂർ പരാജയഭീതിയെന്ന് കൊടിക്കുന്നിൽ

ന്യൂഡൽഹി ∙ കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് പുരോഗമിക്കവെ, വോട്ടെടുപ്പിലും അതിനു ശേഷമുള്ള നടപടികളിലും ഗുരുതര ക്രമക്കേടുകൾ നടന്നുവെന്ന ആക്ഷേപവുമായി ശശി തരൂർ വിഭാഗം. കേരളത്തിൽനിന്ന് ബാലറ്റ് പെട്ടികൾ കൊണ്ടുപോയതിൽ ഉൾപ്പെടെ തരൂർ പക്ഷം പരാതി നൽകി.
വ്യാപക ക്രമക്കേടു നടന്ന ഉത്തർപ്രദേശിലെ വോട്ടുകൾ എണ്ണരുതെന്ന തരൂരിന്റെ പരാതി പരിഗണിച്ച തിരഞ്ഞെടുപ്പ് സമിതി, അവിടെനിന്നുള്ള വോട്ടുകൾ മാത്രം മറ്റു വോട്ടുകൾക്കൊപ്പം കൂട്ടിക്കലർത്തിയില്ല. വോട്ടെടുപ്പിനെക്കുറിച്ച് പരാതി നല്‍കിയെന്ന് തരൂരിന്റെ പ്രചാരണ കമ്മിറ്റി ചെയര്‍മാന്‍ സല്‍മാന്‍ സോസ് സ്ഥിരീകരിച്ചു. പരാതിയുടെ ഉള്ളടക്കം വെളിപ്പെടുത്തുന്നില്ലെന്നും ഭാവിയില്‍ പിഴവുകള്‍ ഉണ്ടാകാതിരിക്കാനാണ് പരാതി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, തോൽവി ഭയന്നാണ് തരൂർ ഇത്തരം ആക്ഷേപങ്ങൾ ഉന്നയിക്കുന്നതെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി അഭിപ്രായപ്പെട്ടു. ‘ജനാധിപത്യത്തിൽ ഇത്തരം തിരഞ്ഞെടുപ്പുകൾ നടക്കുമ്പോൾ പരാതികൾ സ്വാഭാവികമാണ്. അത്തരത്തിലൊരു പരാതിയാണ് ഇപ്പോൾ വന്നിരിക്കുന്നത്. ജനാധിപത്യത്തിൽ മറ്റൊരു പ്രത്യേകത കൂടിയുണ്ട്. തോൽക്കാൻ പോകുന്നവരും ഇത്തരം പരാതികൾ ഉന്നയിക്കാറുണ്ട്. അതൊരു മുൻകൂർ ജാമ്യമെടുപ്പാണ്’ – കൊടിക്കുന്നിൽ മാധ്യമങ്ങളോടു പറഞ്ഞു.

വോട്ടെടുപ്പിനു ശേഷം ബാലറ്റ് പെട്ടികൾ എഐസിസി ആസ്ഥാനത്തേക്ക് കൊണ്ടുപോയതുമായി ബന്ധപ്പെട്ടാണ് തരൂർ വിഭാഗം പരാതി ഉന്നയിച്ചത്. തിങ്കളാഴ്ച വൈകിട്ട് ബാലറ്റ് പെട്ടികൾ കൊണ്ടുപോകുമെന്നാണ് വരണാധികാരി ജി.പരമേശ്വര അറിയിച്ചിരുന്നതെന്ന് തരൂർ പക്ഷം പറയുന്നു. എന്നാൽ, ഇന്നലെ ഉച്ചകഴിഞ്ഞാണ് പെട്ടികൾ കൊണ്ടുപോയതെന്നാണ് പരാതി. ഇക്കാര്യത്തിൽ കൃത്യമായ വിവരം നൽകിയില്ലെന്നും തരൂർ പക്ഷം ആരോപിച്ചു.
വോട്ടെടുപ്പു പൂർത്തിയായതിനു പിന്നാലെ നാലു മണിയോടെ ബാലറ്റ് പെട്ടികൾ സീൽ ചെയ്ത് നാലരയോടെ പുറത്തെത്തിച്ചിരുന്നു. തിങ്കളാഴ്ച തന്നെ അത് ഡൽഹിയിലേക്കു കൊണ്ടുപോകുമെന്നായിരുന്നു വരണാധികാരിയും ഉപവരണാധികാരിയും അറിയിച്ചത്. എന്നാൽ, ഇരുവരും ഇന്നലെ ഉച്ചവരെ തിരുവനന്തപുരത്ത് ഉണ്ടായിരുന്നു. ഉച്ചയോടെ ഉപവരണാധികാരിയാണ് രണ്ടു പെട്ടികളും ഡൽഹിയിലേക്കു കൊണ്ടുപോയത്.
വോട്ടെടുപ്പു കഴിഞ്ഞ് 24 മണിക്കൂർ കഴിഞ്ഞാണ് ബാലറ്റ് പെട്ടികൾ എഐസിസി ആസ്ഥാനത്ത് എത്തിച്ചത്. ഈ സാഹചര്യത്തിൽ, നടപടികളിൽ വ്യക്തതയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് തരൂരും സംഘവും പരാതി നൽകിയത്. നേരത്തെ, യുപി, പഞ്ചാബ്, തെലങ്കാന എന്നിവിടങ്ങളിൽ വോട്ടെടുപ്പിൽ ഗുരുതര ക്രമക്കേട് നടന്നെന്നു ശശി തരൂർ ആരോപിച്ചിരുന്നു. വ്യാപക ക്രമക്കേട് നടന്ന യുപിയിലെ വോട്ടുകൾ എണ്ണരുതെന്നും അവ അസാധുവാക്കണമെന്നും ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് സമിതി അധ്യക്ഷൻ മധുസൂദൻ മിസ്ത്രിക്കു കത്തയയ്ക്കുകയും ചെയ്തു.
ഏറ്റവുമധികം വോട്ടർമാരുള്ള യുപിയിൽ (1238) ഒട്ടേറെ വ്യാജ വോട്ടുകൾ രേഖപ്പെടുത്തിയതായി സംശയമുണ്ടെന്നു മിസ്ത്രിക്കുള്ള കത്തിൽ തരൂർ പക്ഷം ചൂണ്ടിക്കാട്ടി. വോട്ടെടുപ്പു ദിവസം ലക്നൗവിൽ ഇല്ലാതിരുന്ന ഒട്ടേറെപ്പേരുടെ വോട്ടുകൾ പെട്ടിയിൽ വീണു. ബാലറ്റ് പെട്ടികൾ സീൽ ചെയ്തതിൽ നടപടിക്രമം പാലിച്ചില്ല. സീരിയൽ നമ്പറില്ലാത്ത സീൽ ഉപയോഗിച്ചാണു പെട്ടി സീൽ ചെയ്തത്. ഏജന്റുമാർ ഇക്കാര്യം ചൂണ്ടിക്കാട്ടിയെങ്കിലും നടപടിയുണ്ടായില്ല. പെട്ടി സീൽ ചെയ്തതിന്റെ ചിത്രങ്ങൾ സഹിതമാണു പരാതി അയച്ചത്.
പഞ്ചാബിലും തെലങ്കാനയിലും യഥാർഥ വോട്ടർമാരെ വെട്ടിമാറ്റി വ്യാജൻമാരെ തിരുകിക്കയറ്റി. ഇരു സംസ്ഥാനങ്ങളിലെയും വോട്ടെടുപ്പിനെക്കുറിച്ച് അന്വേഷിക്കണമെന്നും ആഭ്യന്തര തിരഞ്ഞെടുപ്പിനെക്കുറിച്ച് പരാതി നൽകാൻ മറ്റൊരു വേദിയില്ലാത്തതിനാലാണു കത്തയയ്ക്കുന്നതെന്നും തരൂർ പക്ഷം വ്യക്തമാക്കി. ആകെ വോട്ടർമാരുടെ എണ്ണം 9,308 എന്നത് അവസാനനിമിഷം 9,915 ആയതിനെതിരെയും പരാതി ഉയർന്നിട്ടുണ്ട്.

Categories
Kasaragod Kerala Latest news main-slider

ഗവര്‍ണര്‍ കേരള ജനതയെ വെല്ലുവിളിക്കുന്നു എന്‍.സി.പി

 

കാഞ്ഞങ്ങാട്: ഇന്ത്യന്‍ ഭരണഘടനയില്‍ അധിഷ്ഠിതമായി ജനാധിപത്യ വ്യവസ്ഥയിലൂടെ തെരഞ്ഞെടുക്കപ്പെട്ട കേരള സര്‍ക്കാരിനെയും മന്ത്രിമാരെയും നിരന്തരം അവഹേളിക്കുകയും ആക്ഷേപിക്കുകയും വഴി കേരള ഗവര്‍ണര്‍ കേരള ജനതയെ വെല്ലുവിളിക്കുകയാണെന്ന് എന്‍.സി.പി. നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി കാസര്‍കോട് ജില്ലാകമ്മിറ്റി അഭിപ്രായപ്പെട്ടു
ഫാസിസത്തെയും സംഘപരിവാറിനെയും കേന്ദ്ര ഫാസിസ്റ്റ് ഭരണകൂടത്തെയും തൃപ്തിപ്പെടുത്തി അധികാരത്തിന്‍റെയും സുഖലോലുപത യുടെയും പുതിയ മേച്ചില്‍പുറങ്ങള്‍ തേടുകയാണ് കേരള ഗവര്‍ണര്‍. അതിനുവേണ്ടി ഏതറ്റംവരെയും സഞ്ചരിക്കുന്നതിന്‍റെ ഉദാഹരണമാണ് കേരളത്തിലെ ജനകീയ സര്‍ക്കാറിനെതിരെയുള്ള നിരന്തര കടന്നാക്രമണം. ഇത് കേരള ജനതയോടുള്ള വെല്ലുവിളിയാണെന്ന് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി കാസര്‍കോട് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
എന്‍.സി.പി. ജില്ലാക്കമ്മിറ്റി ഓഫീസില്‍ വെച്ച് കാഞ്ഞങ്ങാട് ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ ജില്ലാ പ്രസിഡന്‍റ് കരീം ചന്തേര അധ്യക്ഷത വഹിച്ചു. സി ബാലന്‍, ബെന്നി നാഗമറ്റം, ഉബൈദുള്ള കടവത്ത്, ഇ.ടി. മത്തായി, നാരായണന്‍ മാസ്റ്റര്‍, സിദ്ദീഖ് കൈകമ്പ, സുബൈര്‍ പടുപ്പ്, ഉദിനൂര്‍ സുകുമാരന്‍, ദാമോദര്‍ ബെള്ളിഗെ, എ ടി വിജയന്‍, ചന്ദ്രന്‍ നായര്‍, വസന്തകുമാർ കാട്ടുകുളങ്ങര, രാജു കൊയ്യാന്‍, പി സി സീനത്ത്, ഖദീജ മൊഗ്രാല്‍, എന്‍ ഷമീമ, ഹമീദ് ചേരങ്കൈ, തുടങ്ങിയവര്‍ പ്രസംഗിച്ചു. ടി. ദേവദാസ് സ്വാഗത പ്രഭാഷണവും എന്‍ വി ചന്ദ്രന്‍ നന്ദിയും പറഞ്ഞു.

Back to Top