Categories
Kerala Latest news main-slider

അടിമകളായി ജീവിക്കാൻ വിധിക്കപ്പെടുന്ന വർത്തമാനകാലത്ത് ആശാൻ്റെ കവിതകൾ പ്രതിരോധ ശക്തിയായി തീരേണ്ടതാണ്:സാഹിത്യ വിവർത്തകൻ കെ.വി.കുമാരൻ

രണ്ട് ദിവസങ്ങളിലായി നടന്ന ദേശീയ സെമിനാർ സമാപിച്ചു.

കാസർഗോഡ്: മഹാന്മാരുടെ പേരുപയോഗിച്ച് മഹത്വം നടിക്കുന്ന വർത്തമാനകാലത്ത് കർമയോഗിയായ കുമാരനാശാൻ നമുക്ക് മാതൃകയാകേണ്ടതുണ്ടെന്നും അടിമകളായി ജീവിക്കാൻ വിധിക്കപ്പെടുന്ന കാലത്ത് ആശാൻ്റെ കവിതകൾ പ്രതിരോധ ശക്തിയായിത്തീരേണ്ടതുണ്ടെന്നും പ്രശസ്ത സാഹിത്യ വിർത്തകനായ കെ.വി.കുമാരൻ പറഞ്ഞു.

കണ്ണൂർ സർവകലാശാല ബഹുഭാഷാപഠന കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ കാസർകോട് ഗവ:കോളേജിൽ സംഘടിപ്പിച്ച മഹാകവി കുമാരനാശാൻ ചരമ ശതാബ്ദി അനുസ്മരണ പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .ശോഭരാജ് പി.പി.അദ്ധ്യക്ഷനായിരുന്നു.

കണ്ണൂർ സർവകലാശാല സെനറ്റ് അംഗം ആസിഫ് ഇക്ബാൽ കാക്കശ്ശേരി മുഖ്യാതിഥിയായി.

ഡോ.എ.എം.ശ്രീധരൻ ,ഡോ.ഷിബുകുമാർ ഡോ. ശില്പ എൻ.പി. എന്നിവർ സംസാരിച്ചു.സമാപന ദിവസം നടന്ന വിവിധ സെഷനുകളിൽ കെ.ആർ.ടോണി, പത്മനാഭൻ കാവുമ്പായി, ദിവാകരൻ വിഷ്ണുമംഗലം, രാധാകൃഷ്ണൻ പെരുമ്പള, എം.എ. മുംതാസ്, രവീന്ദ്രൻ പാടി ,ഡോ.ഇ.രാധാകൃഷ്ണൻ ,രാധാകൃഷ്ണൻ ഉളിയത്തടുക്ക, ഡോ.ബാലകൃഷ്ണ ഹൊസങ്കടി തുടങ്ങിയവർ പ്രബന്ധങ്ങളവതരിപ്പിച്ചു.

Categories
Kerala Latest news main-slider top news

പ്രധാനമന്ത്രിയുടെ വരവിന് മുന്നോടിയായി പ്രമുഖ കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേരും’; കെ സുരേന്ദ്രൻ

പ്രധാനമന്ത്രിയുടെ വരവിന് മുന്നോടിയായി പ്രമുഖ കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേരും’; കെ സുരേന്ദ്രൻ

 

പ്രധാനമന്ത്രിയുടെ വരവിന് മുന്നോടിയായി പ്രമുഖരായ കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേരുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. നാളെ തിരുവനന്തപുരത്ത് ഇവർ പാർട്ടിയിൽ ചേരും. വരും ദിവസങ്ങളിൽ ഇടത് മുന്നണികളിൽ നിന്നും കൂടുതൽ പേർ ബിജെപിയിൽ എത്തുമെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.

 

കെ ഫോൺ, കെ റെയിൽ അത് പോലെയാണ് കെ റൈസെന്നും കെ സുരേന്ദ്രൻ വിമര്‍ശിച്ചു. ഒന്നും കിട്ടാൻ പോകുന്നില്ല. കെ റൈസിലെ കെ എന്നാല്‍ എന്നാണ് അർത്ഥമെന്ന് സുരേന്ദ്രൻ പരിഹസിച്ചു. എസ്എഫ്ഐഒ അന്വേഷണം ഹൈക്കോടതിയിലെ തിരിച്ചടി വഴി പിണറായിയും കുടുംബവും കൂടുതൽ പ്രതിസന്ധിയിലായിയെന്നും അദ്ദേഹം വിമര്‍ശിച്ചു. എസ്എഫ്ഐഒ അന്വേഷണത്തിൽ നിന്ന് രക്ഷപെടാനുള്ള നീക്കത്തിനാണ് തിരിച്ചടി ഉണ്ടായത്. എന്തിനാണ് മാസപ്പടി വാങ്ങിയത് എന്ന കാര്യത്തില്‍ ഇനി എങ്കിലും മുഖ്യമന്ത്രി സത്യം തുറന്ന് പറയണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ഇതിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് സിഎഎയുമായി ഇറങ്ങുന്നതെന്നും വർഗീയ മുതലെടുപ്പിന് ശ്രമിക്കുന്നുവെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

Categories
Kerala Latest news main-slider top news

മലപ്പുറത്ത് ചോദ്യം ചെയ്യാൻ‌ പൊലീസ് വിളിപ്പിച്ചു; യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 2 പൊലീസുകാർക്ക് സസ്പെൻഷൻ

 

മലപ്പുറം പാണ്ടിക്കാട് പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനെ തുടർന്ന് യുവാവ് കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. രണ്ട് സിവിൽ പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ആന്റസ് വിൽസൺ, ടിപി ഷംസീർ എന്നീ ഉദ്യോഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. സംഭവം ജില്ല ക്രൈംബ്രാഞ്ച് ഡിവെഎസ്പി അന്വേഷിക്കും

 

പന്തല്ലൂർ കടമ്പോട് സ്വദേശി മൊയ്തീൻ കുട്ടിയാണ് കുഴഞ്ഞു വീണ് മരിച്ചത്. പോലീസ് ഇയാളെ മർദ്ദിച്ചിരുന്നതായി ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ കുടുംബത്തിന്റെ ആരോപണം ഗൗരവതരം ആണെന്നും അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു.

 

പന്തല്ലൂരിൽ കഴിഞ്ഞ ദിവസം ക്ഷേത്ര ഉത്സവത്തിനിടെ നടന്ന സംഘർഷവുമായി ബന്ധപ്പെട്ടാണ് കടമ്പോട് സ്വദേശി മൊയ്തീൻകുട്ടി ഉൾപ്പെടെ ഏഴു പേരോട് പാണ്ടിക്കാട് സ്റ്റേഷനിൽ ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ടത്. ഇന്നലെ വൈകിട്ട് സ്റ്റേഷനിലെത്തിയ മൊയ്തീൻ കുട്ടി പിന്നീട് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ പാണ്ടിക്കാട്ട് സ്വകാര്യ ആശുപത്രിയിൽ മൊയ്തീൻകുട്ടിയെ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാൽ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് ഇന്ന് രാവിലെ ആയിരുന്നു മരണം.

മൊയ്‌തീൻകുട്ടിയെ സ്റ്റേഷനിൽ വെച്ച് പോലീസ് മർദിച്ചതായാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്. അതേസമയം ഇയാളെ മർദ്ദിച്ചിട്ടില്ല എന്നതാണ് പോലീസിന്റെ വിശദീകരണം. മൊയ്തീൻകുട്ടി ഹൃദ്രോഗി ആയിരുന്നുവെന്നും ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നും പാണ്ടിക്കാട് പോലീസ് അറിയിച്ചു..

Categories
Kerala Latest news main-slider National

എന്താണു പൗരത്വ ഭേദഗതി ബില്‍

1955-ലെ പൗരത്വനിയമത്തില്‍ ഭേദഗതി വരുത്തുന്നതാണ് പുതിയ ബില്‍. പാക്കിസ്ഥാന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് 2014 ഡിസംബര്‍ 31നു മുന്‍പ് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, പാഴ്‌സി, ജൈന, ബുദ്ധ, ക്രൈസ്തവ മതവിഭാഗങ്ങളില്‍പെട്ടവര്‍ക്കു പൗരത്വാവകാശം നല്‍കുന്നതാണ് നിര്‍ദിഷ്ട നിയമം. മുൻപ് കുറഞ്ഞതു 11 വര്‍ഷം രാജ്യത്ത് സ്ഥിരതാമസമായവര്‍ക്കു മാത്രമാണു പൗരത്വം നല്‍കിയിരുന്നത്. എന്നാല്‍ നിലവിലെ ഭേദഗതി പ്രകാരം ഇത് ആറു വര്‍ഷമായി ചുരുക്കും.

വീസ, പാസ്‌പോര്‍ട്ട് തുടങ്ങിയ രേഖകളില്ലാതെ വിദേശരാജ്യങ്ങളില്‍നിന്നു വന്ന് ഇന്ത്യയില്‍ താമസിക്കുന്നവരെ നിലവിലെ നിയമമനുസരിച്ച് അനധികൃത കുടിയേറ്റക്കാരായാണു പരിഗണിക്കുന്നത്. 1946ലെ വിദേശി നിയമം, 1920ലെ പാസ്‌പോര്‍ട്ട് എന്‍ട്രി നിയമം എന്നിവയനുസരിച്ച് അനധികൃത കുടിയേറ്റം ശിക്ഷാര്‍ഹമാണ്. മേല്‍പറഞ്ഞ ഗണത്തില്‍പെടുന്ന അനധികൃത കുടിയേറ്റക്കാരെ 2015, 2016 വര്‍ഷങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക വിജ്ഞാപനങ്ങളിലൂടെ ശിക്ഷാനടപടികളില്‍നിന്ന് ഒഴിവാക്കി രാജ്യത്തു തുടരാന്‍ അനുവദിച്ചു. അവര്‍ക്കു പൗരത്വാവകാശം നല്‍കാനുള്ളതാണു പുതിയ പൗരത്വനിയമ ഭേദഗതി.

പൗരത്വം നിയമം ലംഘിക്കുന്ന വിദേശികളായ ഇന്ത്യന്‍ പൗരന്മാരുടെ ഒസിഐ റജിസ്‌ട്രേഷന്‍ റദ്ദാക്കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്. ഭരണഘടനയുടെ ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള അസം, മേഘാലയ, മിസോറം, ത്രിപുര സംസ്ഥാനങ്ങളിലെ ഗോത്രവര്‍ഗ മേഖലകള്‍ക്കു ബില്‍ ബാധകമാകില്ല. അരുണാചല്‍, മിസോറം, നാഗാലാന്‍ഡ് സംസ്ഥാനങ്ങളില്‍ പ്രവേശിക്കാന്‍ പെര്‍മിറ്റ് ആവശ്യമായ പ്രദേശങ്ങളും ബില്ലിന്റെ പരിധിയില്‍ വരില്ല.

പൗരത്വ ഭേദഗതി ബില്‍ നടപ്പിലാകുന്നതോടെ വിദേശികള്‍ക്കു സംസ്ഥാന സര്‍ക്കാരുകളുടെ കൂടി അനുമതിയോടെ മാത്രമേ ഇന്ത്യന്‍ പൗരത്വം നല്‍കുകയുള്ളുവെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഓരോ അപേക്ഷയും അതതു സ്ഥലത്തെ ഡപ്യുട്ടി കമ്മിഷണറോ ജില്ലാ മജിസ്‌ട്രേറ്റോ കൃത്യമായി പരിശോധിച്ച് അന്വേഷണം നടത്തണം. സംസ്ഥാന സര്‍ക്കാരുകളും അന്വേഷണം നടത്തണം. ഇരു റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തില്‍ മാത്രമേ ഇനി ഇന്ത്യന്‍ പൗരത്വം നല്‍കുകയുള്ളൂ.

2014-ല്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു പൗരത്വ ഭേദഗതി ബില്‍. 2016 ജൂലൈ 19-നാണ് ആദ്യമായി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ഓഗസ്റ്റ് 12-ന് ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്കു കൈമാറി. 2019 ജനുവരി ഏഴിനാണു സമിതി റിപ്പോര്‍ട്ട് നല്‍കിയത്. 2019 ജനുവരി എട്ടിനു ബില്‍ ലോക്‌സഭ പാസാക്കി. എന്നാല്‍ രാജ്യസഭയില്‍ പാസാക്കാതിരുന്ന സാഹചര്യത്തില്‍ പതിനാറാം ലോക്‌സഭയുടെ കാലാവധി കഴിഞ്ഞതോടെ ബില്‍ അസാധുവായി. വീണ്ടും ഡിസംബര്‍ നാലിന് കേന്ദ്രമന്ത്രിസഭ അംഗീകരിച്ച ബില്‍ ഒൻപതാം തീയതി ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്‌സഭയില്‍ അവതരിപ്പിക്കുകയായിരുന്നു. 311 വോട്ടുകള്‍ക്കു ലോക്സഭയിൽ ബിൽ പാസായിരുന്നു.

അസമിലെ ജനങ്ങളുടെ പൗരത്വം സ്ഥിരീകരിക്കുന്നതു സംബന്ധിച്ച ദേശീയ പൗരത്വ റജിസ്റ്ററിന്റെ (എന്‍ആര്‍സി) അന്തിമ കരട് കഴിഞ്ഞവര്‍ഷം പ്രസിദ്ധീകരിച്ചപ്പോള്‍ 40.7 ലക്ഷം പേര്‍ പുറത്തായത് സങ്കീര്‍ണതകളിലേക്കു വഴിതുറക്കുകയുണ്ടായി. അസമിലെ പൗരത്വവിഷയം ദേശീയതലത്തില്‍ രാഷ്ട്രീയമാനം കൈവരിച്ചുവെന്നു മാത്രമല്ല, രാജ്യത്തിനുമുന്നിലുള്ള മാനുഷികപ്രശ്‌നമായും അതു മാറി.

അന്തിമപട്ടിക തയാറായിട്ടില്ലെങ്കിലും, കരട് റജിസ്റ്ററില്‍ പുറത്തായവരില്‍ 28 ലക്ഷം പേര്‍ ഹിന്ദുക്കളും 10 ലക്ഷം മുസ്‌ലിംകളും ബാക്കി മറ്റു വിഭാഗക്കാരുമാണ്. അനധികൃത കുടിയേറ്റക്കാരായാണ് ഇവരെ സര്‍ക്കാര്‍ കാണുന്നത്. ഇപ്പോഴത്തെ നിയമഭേദഗതിയനുസരിച്ച് ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്ന് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ജൈന, പാഴ്സി, ബുദ്ധ, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കു പൗരത്വം ലഭിക്കും. മുസ്‌ലിംകളെക്കുറിച്ചു പരാമര്‍ശമില്ലാത്തതുകൊണ്ട് അവര്‍ ഒഴിവാകുകയും ചെയ്യും. അങ്ങനെ, പൗരത്വ നിയമഭേദഗതി ബില്‍ അസമിലെ 10 ലക്ഷം മുസ്‌ലിംകളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുമെന്നാണു വിമര്‍ശനം.

Categories
Kerala Latest news main-slider top news

തലശ്ശേരി-മാഹി ബൈപ്പാസിലെ പാലത്തിന് മുകളില്‍നിന്ന് വീണ് പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

കണ്ണൂർ :ഇന്നലെ ഉദ്ഘാടനം ചെയ്ത തലശ്ശേരി-മാഹി ബൈപ്പാസിലെ പാലത്തിന് മുകളില്‍നിന്ന് വീണ് പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം.തോട്ടുമ്മല്‍ സഹകരണ ബാങ്കിനു സമീപം ജന്നത്ത് വീട്ടില്‍ മുഹമ്മദ് നിദാല്‍ (18) ആണ് മരിച്ചത്.തലശ്ശേരി സെയ്ന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ഥിയാണ്.

 

ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. ഉദ്ഘാടനം കഴിഞ്ഞ തലശ്ശേരി-മാഹി ബൈപ്പാസ് കൂട്ടുകാര്‍ക്കൊപ്പം സന്ദര്‍ശിക്കാനെത്തിയതായിരുന്നു മുഹമ്മദ് നിദാല്‍. കൂട്ടുകാര്‍ക്കൊപ്പമെത്തിയ നിദാല്‍ പാലങ്ങള്‍ക്കിടയിലെ വിടവ് ചാടിക്കടക്കാന്‍ ശ്രമിക്കുമ്ബോള്‍ താഴേക്ക് വീഴുകയായിരുന്നു.

ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. നജീബിന്റെയും നൗഷിനയുടെയും മകനാണ്. സഹോദരി നിദ.

Categories
Kerala Latest news main-slider

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ കുടിശിക വിതരണം നടത്താതെ ആറു മാസം

തിരുവനന്തപുരം:സംസ്ഥാനത്ത് ക്ഷേമ പെൻഷൻ കുടിശിക വിതരണം നടത്താതെ ആറു മാസം വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ധനവകുപ്പ് നേരിടുന്നത്

ഇലക്ഷന് അടുത്തെതിയതോടെ സംസ്ഥാനത്ത് ക്ഷേമ പെൻഷൻ കുടിശിക വിതരണം തുടങ്ങിയേക്കും. ആറു മാസത്തെ കുടിശിക നിലനിൽക്കെ രണ്ടു മാസത്തെയെങ്കിലും കുടിശ്ശിക തീർക്കാനുള്ള ശ്രമത്തിലാണ് ധനവകുപ്പ്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാൽ ക്ഷേമ പെൻഷൻ കുടിശിക വിതരണം തുടങ്ങിയില്ലെങ്കിൽ വൻ തിരിച്ചടി നേരിടേണ്ടി വരുമെന്നും പ്രതിപക്ഷം ഇത് ആയുധമാക്കുമെന്നും നല്ല ഭരണപക്ഷത്തിന് തിരിച്ചറിവുണ്ട്

കേന്ദ്രം സാമ്പത്തികമായി ഉപരോധിക്കുന്നതാണ് പെൻഷൻ മുടക്കത്തിന് കാരണമെന്നാണ് തുടക്കത്തിൽ സർക്കാർ വിശദീകരിച്ചിരുന്നത്. എന്നാൽ തെരഞ്ഞെടുപ്പിൽ ഈ വിശദീകരണം വിലപോകാൻ സാധ്യതയില്ല. കഴിഞ്ഞ ദിവസം ചേർന്ന ഇടതുമുന്നണിയോഗത്തിൽ പെൻഷൻ വിഷയം സി പി ഐ ഉന്നയിച്ചിരുന്നു.

സെപ്റ്റംബർ മുതലുള്ള ആറു മാസത്തെ കുടിശ്ശികയാണ് കൊടുത്തുവീട്ടാനുള്ളത്. ഒരു മാസത്തെ പെൻഷന് 900 കോടി വേണം. ആറു മാസത്തെ കുടിശ്ശിക തീർക്കാൻ 5400 കോടിയും. കോടതി ഇടപെടൽ വഴി 13,609 കോടി കടമെടുക്കാൻ കേന്ദ്രം അനുമതി നൽകിയെങ്കിലും ഇത് മാർച്ച് മാസത്തെ ചെലവുകൾക്കേ തികയൂ. പൊതുകടമെടുപ്പിന് അനുമതിയുള്ളത് പുതിയ സാമ്പത്തിക വർഷം തുടങ്ങുന്ന ഏപ്രിൽ മുതലാണ്. ഏപ്രിലിൽ കടമെടുത്ത് പെൻഷൻ വിതരണം നടത്താനാണ് സർക്കാർ ശ്രമം

Categories
International Kerala Latest news main-slider

വ്രതത്തിന്റെ നാളുകൾ തുടങ്ങി: പെരുന്നാൾ ദിനത്തിലേക്ക് മുപ്പതു ദിവസത്തെ വ്രതം നോറ്റ് വിശ്വാസികൾ, റമദാൻ മാസം ആരംഭിച്ചു.

ഈ വര്‍ഷത്തെ റമദാന്‍ മാസം വിവിധ രാജ്യങ്ങളില്‍  ആരംഭിച്ചു. ലോകത്തെമ്പാടുമുള്ള വിശ്വാസികള്‍ പുണ്യമാസത്തെ വരവേറ്റു വ്രതാരമ്പം കുറിച്ചു. ഓരോ രാജ്യത്തും നോമ്പ് തുടങ്ങുന്നതും അവസാനിപ്പിക്കുന്നതുമെല്ലാം ഓരോ രീതിയിലും ആ രാജ്യത്തെ സംസ്‌കാരത്തിനും അനുസരിച്ചാണെന്നത് പോലെ തന്നെയാണ്, ഓരോ രാജ്യത്തും വ്യത്യസ്ത സമയങ്ങളിലാണ് തുടക്കവും ഒടുക്കവും. ഇസ്ലാമിക കലണ്ടര്‍ ചന്ദ്രപ്പിറവിയെ ആശ്രയിച്ചായതിനാല്‍ ഒരു മാസം തുടങ്ങാന്‍ ചന്ദ്രപ്പിറവി ദര്‍ശിക്കണം. ഒന്നുകില്‍ ചന്ദ്രപ്പിറവി ദര്‍ശിക്കുക അല്ലെങ്കില്‍ 30 ദിവസം പൂര്‍ത്തിയാക്കുക എന്നതാണ് വ്യവസ്ഥ.

മാർച്ച്‌ ഞായർ 10തിയതി ചന്ദ്രകല ദർശിച്ചതിനാൽ യു എ ഇ, സൗദി അടകുമുള്ള രാജ്യങ്ങൾ തിങ്കൾ മുതൽ നോബ് ആരംഭിക്കുമെന്ന് അറിയിച്ചു. ഒമാനിൽ നാളെ ആയിരിക്കും റമദാൻ വ്രത ആരംഭം.

 

Categories
Kasaragod Kerala main-slider top news

മെഗാ പൂരക്കളി സംഘാടക സമിതി രൂപീകരണം 2024 മാർച്ച് 10 ന് രാവിലെ 10 മണിക്ക് കാഞ്ഞങ്ങാട് നഗരസഭ ടൗൺഹാളിൽ

 

കേരള പൂരക്കളി കലാ അക്കാദമി കാഞ്ഞങ്ങാട് മേഖല കമ്മിറ്റി ഉദുമ, നീലേശ്വരം, ചെറുവത്തൂർ എന്നീ മേഖലാ കമ്മിറ്റികളുടെ സഹകരണത്തോടെ ഒരു മെഗാ പൂരക്കളി കാഞ്ഞങ്ങാട് വെച്ച് നടത്താൻ തീരുമാനിച്ചിരിക്കുകയാണ് ആയിരത്തിൽപരം പൂരക്കളി കലാകാരന്മാരെ അണിനിരത്തിക്കൊണ്ട് ഇന്ത്യയിലെ ഏറ്റവും ജനകീയമായ ഈ നാടൻ കലാരൂപത്തെ ലിംകാ ബുക്ക് ഓഫ് റിക്കാർഡിസി ഗിന്നസ് ബുക്ക് റിക്കാർഡ്‌സ് എന്നിവയിൽ ഇടം തേടി നമ്മുടെ പുരക്കളിക്ക് അന്തർദേശീയ തലത്തിൽ പ്രചരണവും അംഗീകാരവും ലഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കലാവിരുന്ന ഒരുക്കുന്നത് എന്നതും സന്തോഷത്തോടെ അറിയിക്കട്ടെ.

 

മെഗാ പുരക്കളിയുടെ വിജയകരമായ നടത്തിപ്പിനെക്കുറിച്ച് ആലോചി ക്കുവാനും ഇതിനുള്ള സംഘാടക സമിതി രൂപീകരിക്കുവാനുമുള്ള ഒരു യോഗം 2004 മാർച്ച് 10 ന് രാവിലെ 10 മണിക്ക് കാഞ്ഞങ്ങാട് നഗരസഭാ ടൗൺ ഹാളിൽ വെച്ച് ചേരുവാൻ തീരുമാനിച്ചിരിക്കുകയാണ്. രാഷ്ട്രീയ-കലാ-സാംസ്കാരിക രംഗത്തെ പ്രമുഖർ, വിവിധ

ക്ഷേത്ര പ്രതിനിധികളും പൂരക്കളി കലാ അക്കാദമിയുടെ യൂനിറ്റ് ഭാരവാഹികളും മെമ്പർമാരും കലാകാരന്മാരും പങ്കെടുക്കും

Categories
Kerala Latest news main-slider

പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണം കേസ് സിബിഐക്ക് വിട്ടു

പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണത്തിൽ കേസ് അന്വേഷണം സിബിഐയ്ക്കു വിട്ടു. ഇതു സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കി. കുടുംബത്തിന്റെ ആവശ്യപ്രകാരമാണു നടപടി. സിദ്ധാർഥന്റെ പിതാവും ബന്ധുക്കളും ഇന്ന് ഓഫിസിലെത്തി മുഖ്യമന്ത്രിയെ കണ്ടിരുന്നു. കേസ് അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് സിദ്ധാർഥന്റെ അമ്മ മുഖ്യമന്ത്രിക്ക് നിവേദനം നൽകുകയും ചെയ്തു. അന്വേഷണം സിബിഐക്ക് വിടാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി സിദ്ധാർഥന്റെ കുടുംബത്തെ അറിയിച്ചു.

Categories
Kerala Latest news main-slider

ബിഡിജെഎസ് സ്ഥാനാർഥി പട്ടിക ഇന്ന് , തുഷാർ വെള്ളാപ്പള്ളി കോട്ടയത്ത്

ആലപ്പുഴ: ദേശീയ ജനാധിപത്യ സഖ്യത്തിലെ ഘടകക്ഷിയായ ബിഡിജെഎസ് തങ്ങളുടെ സ്ഥാനാർഥികളെ ശനിയാഴ്‌ച പ്രഖ്യാപിക്കും. ഉച്ചയ്ക്ക് ഒന്നിന് കോട്ടയത്ത് വച്ചാകും പ്രഖ്യാ പനം. മാവേലിക്കര, കോട്ടയം, ഇടുക്കി, ചാല ക്കുടി സീറ്റുകളിലാണ് ബിഡിജെഎസ് മത്സരി ക്കുന്നത്.

കഴിഞ്ഞതവണ മത്സരിച്ച വയനാട്, ആലത്തൂർ മണ്ഡലങ്ങൾ ബിജെപിക്ക് നൽകിയിരുന്നു. പകരം കോട്ടയവും ചാലക്കുടിയും ലഭിച്ചു. കോട്ടയത്ത് പാർട്ടി സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയെ മത്സരിപ്പിക്കാനാണ് ചേർത്ത ലയിൽ ചേർന്ന ബിഡിജെഎസ് സംസ്ഥാന എ ക്സിക്യൂട്ടീവിന്റെ തീരുമാനം.

Back to Top