Categories
International Latest news Technology top news

ഷെഡ്യൂള്‍ ഗ്രൂപ്പ് കോള്‍’; പുതിയ ഫീച്ചറുമായി വാട്‌സ്‌ആപ്പ്, അറിയേണ്ടതെല്ലാം

ന്യൂഡല്‍ഹി: ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിക്കുന്നതിന്റെ തിരക്കിലാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്‌ആപ്പ്.

ഗ്രൂപ്പ് കോളുകള്‍ ഷെഡ്യൂള്‍ ചെയ്ത് വെയ്ക്കാന്‍ സഹായിക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് വാട്‌സ്‌ആപ്പ് എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഐഒഎസ് പ്ലാറ്റ്‌ഫോമില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഈ ഫീച്ചര്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇത് വിജയകരമെന്ന് കണ്ടാല്‍ എല്ലാവര്‍ക്കും ലഭിക്കുന്ന വിധം സേവനം വിപുലപ്പെടുത്താനാണ് വാട്‌സ്‌ആപ്പ് പദ്ധതിയിടുന്നത്.

പുതിയ കോണ്‍ടെക്‌സ്റ്റ് മെനുവില്‍ നിന്ന് ഷെഡ്യൂള്‍ കോള്‍ സേവനം പ്രയോജനപ്പെടുത്താന്‍ കഴിയുംവിധമാണ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുക. ഗ്രൂപ്പില്‍ കോള്‍ ബട്ടണ്‍ അമര്‍ത്തുമ്ബോള്‍ കോണ്‍ടെക്‌സ്റ്റ് മെനു തെളിഞ്ഞ് വരുന്ന രീതിയിലാണ് ക്രമീകരണം ഒരുക്കുക. ഗ്രൂപ്പ് യോഗങ്ങളില്‍ ഇത് വളരെയധികം പ്രയോജനപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍കൂട്ടി അറിയിച്ച്‌ യോഗങ്ങള്‍ സംഘടിപ്പിക്കാന്‍ ഇതുവഴി സാധിക്കും. യോഗം സംഘടിപ്പിക്കുന്ന സമയം നേരത്തെ തന്നെ അറിയിക്കാന്‍ സാധിക്കുന്നത് കൊണ്ട് എല്ലാ അംഗങ്ങള്‍ക്കും ഇതില്‍ പങ്കെടുക്കുന്നതിനും ബുദ്ധിമുട്ട് ഉണ്ടാവില്ല.വോയ്‌സ് കോളിന് പുറമേ വീഡിയോ കോളിലും സേവനം പ്രയോജനപ്പെടുത്താന്‍ കഴിയുംവിധമാണ് സൗകര്യം ഏര്‍പ്പെടുത്തുക. ഗ്രൂപ്പ് കോള്‍ ആരംഭിക്കുമ്ബോള്‍ തന്നെ ഷെഡ്യൂള്‍ കോളിലേക്ക് പങ്കെടുക്കേണ്ട ആളുകളുടെ പേര് ചേര്‍ക്കാന്‍ സാധിക്കും. ഗ്രൂപ്പ് കോള്‍ ആരംഭിക്കുമ്ബോള്‍ തന്നെ എല്ലാം ഗ്രൂപ്പ് അംഗങ്ങളെയും യോഗത്തെ കുറിച്ച്‌ അറിയിക്കാന്‍ ഈ ഫീച്ചര്‍ വഴി സാധിക്കുന്നത് കൊണ്ട് , ഫലപ്രദമായി യോഗം സംഘടിപ്പിക്കാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

Categories
International Latest news National Technology top news

ഗൂ​ഗിളിലെ തെറ്റുകളും പിഴവുകളും കണ്ടെത്തുന്നതിൽ മുന്നിൽ ഇന്ത്യക്കാർ; ഇതുവരെ പ്രതിഫലമായി നൽകിയത് 100 കോടിയോളം രൂപ

ഗൂ​ഗിളിലെ തെറ്റുകളും പിഴവുകളും കണ്ടെത്തുന്നതിൽ മുന്നിൽ ഇന്ത്യക്കാർ; ഇതുവരെ പ്രതിഫലമായി നൽകിയത് 100 കോടിയോളം രൂപ; ​ഗൂഗിൾ പുറത്തുവിട്ട കണക്കുകൾ ഇങ്ങനെ..

ഗൂ​ഗിളിലെ തെറ്റുകളും പിഴവുകളും കണ്ടെത്താൻ മുന്നിൽ നിൽക്കുന്നത് ഇന്ത്യക്കാർ. ഇത്തരത്തിൽ സുരക്ഷാപിഴവുകൾ കണ്ടെത്തി പരിഹരിക്കാൻ സഹായിച്ചവർക്ക് കഴിഞ്ഞ വർഷം ആകെ നൽകിയത് 1.2 കോടി ഡോളർ അതായത് ഏകദേശം 99.51 കോടി രൂപയാണ്. ആൽഫബെറ്റ്, ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

ആൻഡ്രോയിഡ് വൾനറബിലിറ്റി റിവാർഡ് പ്രോഗ്രാമിന് (വിആർപി) 2022 ൽ 48 ലക്ഷം ഡോളർ പ്രതിഫലമാണ് നൽകിയത്. ഇത് ഒരു വർഷം നൽകുന്ന റെക്കോർഡ് തുകയാണ്. കഴിഞ്ഞ വർഷം 700 ടെക് വിദഗ്ധർ‌ക്കാണ് ഈ തുക നൽകിയത്. ഇവർക്ക് ലഭിച്ച തുകയിൽ 2.3 ലക്ഷം ഡോളർ ചാരിറ്റിക്കായും സംഭാവന ചെയ്തു.

2022 ൽ ആൻഡ്രോയിഡ് പ്ലാറ്റ്ഫോമിൽ ഇരുന്നൂറിലധികം പിഴവുകൾ കണ്ടെത്തിയ ബഗ്‌സ്മിററിലെ അമൻ പാണ്ഡെയാണ് വിദഗ്ധരുടെ പട്ടികയിൽ ഒന്നാമത്. 2021 ലും അമൻ പാണ്ഡെയായിരുന്നു ഒന്നാം സ്ഥാനത്തെന്ന് ഗൂഗിൾ വൾനറബിലിറ്റി റിവാർഡ് ടീമിലെ സാറാ ജേക്കബ്സ് പറഞ്ഞു. 2019 മുതൽ ഇതുവരെയായി വിആർപി പ്രോഗ്രാമിൽ 500 ലധികം പിഴവുകളാണ് പാണ്ഡെ റിപ്പോർട്ട് ചെയ്തത്.

ആൻഡ്രോയിഡ് ചിപ്‌സെറ്റ് സെക്യൂരിറ്റി റിവാർഡ് പ്രോഗ്രാമിൽ (ACSRP) 2022 ൽ 4.86 ലക്ഷം ഡോളർ പ്രതിഫലമായി നൽകി. ഈ വിഭാഗത്തിൽ 700 ലധികം സുരക്ഷാ പിഴവുകളാണ് റിപ്പോർട്ട് ചെയ്തത്. ക്രോം വിആർപിയിൽ 470 സുരക്ഷാ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ വിദഗ്ധർക്ക് പ്രതിഫലമായി നൽകിയത് 40 ലക്ഷം ഡോളരാണ്. ക്രോംഒഎസി ലെ സുരക്ഷാ ബഗുകളെക്കുറിച്ചുള്ള 110 റിപ്പോർട്ടുകൾക്ക് ഏകദേശം 5 ലക്ഷം ഡോളറും പ്രതിഫലം നൽകി.

2021ൽ ബഗ് ഹണ്ടേഴ്‌സ് പോർട്ടലും ഗൂഗിൾ തുടങ്ങി. ഗൂഗിൾ, ആൻഡ്രോയിഡ്, ക്രോം, ക്രോംഒഎസ്, ചിപ്സെറ്റ്, ഗൂഗിൾ പ്ലേ എന്നിങ്ങനെയുള്ള വിആർപികളിൽ ഗവേഷകർക്ക് അതിവേഗം ബഗ് റിപ്പോർട്ട് ചെയ്യുന്നതിനാണ് പൊതു ഗവേഷക പോർട്ടൽ അവതരിപ്പിച്ചത്. പ്രധാന ഡൊമെയിനുകളിലെയും ഡിവൈസുകളിലെയും പിഴവുകൾ കണ്ടെത്തുന്ന എത്തിക്കൽ ഹാക്കർമാർ‌ക്കും ടെക്കികൾക്കുമാണ് ഗൂഗിൾ ഹാൾ ഫെയിം അംഗീകാരം നൽകുന്നത്. ഗൂഗിളിലെ സാങ്കേതിക വിദഗ്ധരുടെ പിഴവുകൾ കണ്ടെത്തി ഈ അംഗീകാരം നേടാൻ ലക്ഷക്കണക്കിനു ടെക്കികളാണ് ദിവസവും ശ്രമിച്ചുക്കൊണ്ടിരിക്കുന്നത്.

 

ഗൂഗിളിന്റെ സാങ്കേതിക സംവിധാനങ്ങളിലെ തെറ്റുകൾ കണ്ടെത്തുന്നവർക്ക് അതിന്റെ നിലവാരത്തിന് അനുസരിച്ച് നൽകുന്ന അംഗീകാരമാണ് ഹാൾ ഓഫ് ഫെയിം. ഈ ലിസ്റ്റിൽ വരുന്നവരെല്ലാം ഗൂഗിളിന്റെ ഹാൾ ഓഫ് ഫെയിം പ്രത്യേക പേജിൽ എന്നും നിലനിർത്തും. വൾനറബിലിറ്റി റിവാർഡ് പ്രോഗ്രാം (Vulnerability Reward Program) എന്നാണ് ഇതിനെ വിളിക്കുന്നത്. തെറ്റു കണ്ടെത്തുന്നവർക്ക് ഗൂഗിൾ പ്രതിഫലവും നൽകും. പിഴവുകളുടെ ഗൗരവം കണക്കിലെടുത്ത് നൽകുന്ന തുകയിലും മാറ്റമുണ്ടാകും. ചൂണ്ടിക്കാണിച്ച പിഴവുകളുടെ എണ്ണവും ഗൗരവവും കണക്കിലെടുത്താണ് പട്ടികയിലെ സ്ഥാനം നിർണ്ണയിക്കുന്നത്.

 

Categories
Kerala Latest news main-slider Technology top news

ഇത് ചാർജറോ അതോ ബോംബോ? കണ്ണൂരിൽ ചാർജർ പൊട്ടിത്തെറിച്ച് ഒരു മുറി മൊത്തം കത്തി ചാമ്പലായി, അന്വേഷണമാരംഭിച്ച് പോലീസ്

കണ്ണൂര്‍: കതിരൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ആറാം മൈലില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ചു വീടിനു തീപിടിച്ച സംഭവത്തില്‍ കതിരൂര്‍ പേലീസ് അന്വേഷണമാരംഭിച്ചു. വീടിന്റെ കിടപ്പുമുറിയില്‍ വെച്ചിരുന്ന മൊബൈല്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ച് കിടപ്പുമുറി പൂര്‍ണമായും കത്തിനശിച്ചിരുന്നു.വിലകുറഞ്ഞ ചൈനീസ് മൊബൈല്‍ ചാര്‍ജര്‍ ഉപയോഗിച്ചതിനു ശേഷം സ്വിച്ച് ഓഫാക്കാന്‍ മറന്നതാണെന്നാണ് വന്‍തീപിടിത്തത്തിന് ഇടയാക്കിയതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.
കതിരൂരിലെ ആറാംമൈലിലെ എംഎ മന്‍സിലില്‍ മഷൂദിന്റെ വീട്ടിലാണ് അപകടം. കഴിഞ്ഞ ദിവസം സന്ധ്യക്ക് മഷുദിന്റെ അളിയന്റെ മകന്‍ പള്ളിയില്‍ പോയി തിരിച്ച് വരുമ്പോഴാണ് വീടിന്റെ മുകള്‍ നിലയിലെ മുറിയില്‍ നിന്നും പുക ഉയരുന്നത് കണ്ടത്. ഉടന്‍ വീട്ടുകാരെ അറിയിക്കുകയായിരുന്നു. എന്നാല്‍ ചൂടും പുകയും കാരണം മുറിയില്‍ പ്രവേശിക്കാന്‍ സാധിച്ചില്ല. കൂത്തുപറമ്പില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി തീ അണക്കുകയായിരുന്നു. മുറിയിലെ ഫര്‍ണ്ണിച്ചറുകള്‍ കത്തിനശിച്ചു. ചുമരുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. മുറിക്ക് സമീപത്തെ തെങ്ങിന്റെ ഓലകളും കരിഞ്ഞ നിലയിലാണ്.
മൊബൈല്‍ ചാര്‍ജ് ചെയ്ത ശേഷം പ്ലഗിന്റെ സ്വിച്ച് ഓഫാക്കാതെ ചൂടുപിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. മഷൂദിന്റെ മകനാണ് ഈ മുറി ഉപയോഗിക്കുന്നത്. സംഭവത്തില്‍ കതിരൂര്‍ പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് സംശയിക്കുന്നു.
മൊബൈല്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ചുവീടിന് തീപിടിച്ചത് അപൂര്‍വ്വസംഭവമാണെന്നാണ് വൈദ്യുതി രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നു. ചൈനീസ് ചാര്‍ജര്‍ ഉപയോഗിച്ചാതാവാം അപകടകാരണമെന്ന് ഇവര്‍ പറയുന്നു. ഇതുകാരണം പഴയ വയറിങ് ചെയ്ത വീടുകളില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടുണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
കതിരൂര്‍ വില്ലേജ് ഓഫീസില്‍ നിന്നും ഉദ്യോഗസ്ഥരെത്തി നാശനഷ്ടങ്ങള്‍ വിലയിരുത്തി. സംഭവത്തെ കുറിച്ചു കതിരൂര്‍ പൊലിസും അന്വേഷണമാരംഭിച്ചിട്ടുണ്ട്.വീട്ടുപകരണങ്ങള്‍ കത്തിനശിച്ചതു കാരണം വന്‍നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് വീട്ടുകാര്‍ പറയുന്നത്. വീടിന്റെ മുകളിലെ ഫര്‍ണിച്ചര്‍, ഇലക്ട്രിക് ഉപകരണങ്ങള്‍ എന്നിവ പൂര്‍ണമായും കത്തിച്ചാമ്പലായിട്ടുണ്ട്. തലനാരിഴയ്ക്കാണ് വീടിന്റെ താഴത്തെ നിലയ്ക്കു തീപിടിക്കാത്തതിരുന്നത്.തീപിടിത്തത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് ജനപ്രതിനിധികളടക്കം നിരവധി പേര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.

Categories
Technology

ബെയ്ജിങ്: ഏറ്റവും പുതിയ ഐ ഫോണ്‍ 14 പ്രോ അല്ലെങ്കില്‍ പ്രോ മാക്‌സ് വാങ്ങാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ?

ബെയ്ജിങ്: ഏറ്റവും പുതിയ ഐ ഫോണ്‍ 14 പ്രോ അല്ലെങ്കില്‍ പ്രോ മാക്‌സ് വാങ്ങാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ?

പുതിയ ഉല്‍പന്നങ്ങള്‍ ലഭിക്കാന്‍ കൂടുതല്‍ സമയം കാത്തിരിക്കേണ്ടിവരുമെന്ന് സാങ്കേതിക ഭീമന്‍ ആപ്പിള്‍. കൊവിഡ്കാരണം ചൈനയിലെ അസംബ്ലി ഫാക്ടറിയുടെ പ്രവര്‍ത്തന സമയം ഗണ്യമായി കുറഞ്ഞതാണ് കാരണം.

ലോകത്തിലെ ഏറ്റവും വലിയ ഐഫോണ്‍ ഫാക്ടറിയായ ഫോക്‌സ്‌കോണ്‍ സ്ഥിതിചെയ്യുന്ന ചൈനീസ് നഗരം നവംബര്‍ മുതല്‍ ഏഴ് ദിവസത്തേക്ക് ലോക്ഡൗണ്‍ കാരണം അടച്ചിട്ടിരിക്കുകയാണ്. കൊവിഡ് വ്യാപനം തടയുന്നതിന് ചൈനയിലെ പലനഗരങ്ങളിലും ഇടയ്ക്കിടെ ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നുണ്ട്.

ഐഫോണ്‍ 14 പ്രോ, ഐഫോണ്‍ 14 പ്രോ മാക്‌സ് മോഡലുകള്‍ക്ക് ധാരാളം ആവശ്യക്കാരുണ്ടെങ്കിലും തൊഴിലാളികളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും മുന്‍ഗണന നല്‍കുന്നതായി ആപ്പിള്‍ വ്യക്തമാക്കി. ഉപയോക്താക്കള്‍ക്ക് പുതിയ ഉല്‍പന്നങ്ങള്‍ ലഭിക്കുന്നതിന് കൂടുതല്‍ കാത്തിരിപ്പ് അനുഭവപ്പെടുമെന്നും പ്രസ്താവനയില്‍ പറയുന്നു. കഴിഞ്ഞ സപ്തംബറിലാണ് പുതിയ ഐ ഫോണ്‍ മോഡലുകള്‍ ആപ്പിള്‍ പുറത്തിറക്കിയത്.

Categories
Technology

മെസ്സേജ് ഫോർവേഡ് ചെയ്യുന്നവർക്ക് സന്തോഷ വാർത്തയുമായി വാട്സാപ്പ്

വാട്സ്ആപ്പിൽ ചിത്രമോ വിഡിയോയോ അയക്കുമ്പോൾ അതി​നൊപ്പം അടിക്കുറി​പ്പ് ചേർക്കാനുള്ള ഓപ്ഷനുണ്ട്. എന്നാൽ, അത് മറ്റൊരാൾക്ക് ഫോർവേഡ് ചെയ്യുമ്പോൾ അടിക്കുറിപ്പ് മാഞ്ഞുപോവുകയും ചിത്രം മാത്രം സെന്റാവുകയും ചെയ്യും. ചിത്രം വീണ്ടും തെരഞ്ഞെടുത്ത് കാപ്ഷൻ ചേർക്കേണ്ടിവരുന്ന അധിക ജോലി നിങ്ങളിൽ പലരെയും ബുദ്ധിമുട്ടിച്ചിട്ടുണ്ടാവും. ഈ പരിമിതിക്കാണ് വാട്സ്ആപ് പരിഹാരം കൊണ്ടുവരുന്നത്

ചാറ്റ് ചെയ്യുന്നതിനേക്കാൾ കൂടുതൽ ചിത്രങ്ങളും വിഡിയോകളും അയക്കാൻ വാട്സ്ആപ്പ് ഉപയോഗിക്കുന്നവരാണ് ഏറെയും. എളുപ്പത്തിൽ മീഡിയ ഫയലുകൾ അയക്കാനുള്ള സൗകര്യവും വാട്സ്ആപ്പ് നൽകുന്നുണ്ട്. എന്നാൽ, സ്ഥിരമായി അതിന് വേണ്ടി ആപ് ഉപയോഗിക്കുന്നവർ നേരിടുന്ന പ്രധാന പ്രശ്നം പരിഹരിക്കാൻ പോവുകയാണ് വാട്സ്ആപ്.

പ്രമുഖ വാട്സ്ആപ് ട്രാക്കറായ വാബീറ്റഇന്‍ഫോ (WABetaInfo ) പുറത്തുവിട്ട വിവരം അനുസരിച്ച് വാട്‌സ്ആപ്പിന്റെ പുതിയ ബീറ്റാ പതിപ്പുകളിൽ മീഡിയാ ഫയലുകള്‍ അതിനൊപ്പമുള്ള അടിക്കുറിപ്പോടുകൂടി തന്നെ മറ്റുള്ളവരുമായി പങ്കുവെക്കാന്‍ സാധിക്കുന്ന സൗകര്യവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്യാപ്ഷനോടുകൂടിയ ചിത്രം ഫോർവാഡ് ചെയ്യുമ്പോൾ കാപ്ഷൻ എഡിറ്റ് ചെയ്യാനുള്ള സൗകര്യവുമുണ്ടായിരിക്കും. ഫീച്ചർ പരീക്ഷണ ഘട്ടത്തിലാണ്. തെരഞ്ഞെടുത്ത ബീറ്റ ടെസ്റ്റർമാർക്ക് മാത്രമാണ് ഇത് ലഭ്യമാക്കിയിരിക്കുന്നത്.

Categories
Entertainment International Kerala Latest news main-slider National Technology top news

ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ ഇനി മുതല്‍ ഇഷ്ടപ്പെട്ട പാട്ട് ചേര്‍ക്കാം

:  ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ ഇനി മുതല്‍ ഇഷ്ടപ്പെട്ട പാട്ട് ചേര്‍ക്കാം. ഈ ഫീച്ചര്‍ നിലവില്‍ പരീക്ഷിക്കുകയാണെന്നാണ് സൂചന.ആഡ് ചെയ്യുന്ന ഗാനം ഉപയോക്താവിന്റെ ബയോയ്ക്ക് താഴെയുള്ള പ്രൊഫൈല്‍ പേജില്‍ ദൃശ്യമാകും. പുറത്തുവരുന്ന സ്‌ക്രീന്‍ഷോട്ടുകള്‍ സൂചിപ്പിക്കുന്നത് അനുസരിച്ച്‌ പ്രൊഫൈലില്‍ വിസിറ്റ് ചെയ്യുന്ന ഉപയോക്താക്കളെ പ്രൊഫൈല്‍ പേജില്‍ ഫീച്ചര്‍ ചെയ്‌ത ഗാനം പ്ലേ ചെയ്യാന്‍ അനുവദിക്കില്ല, എന്നാല്‍ പ്രോട്ടോടൈപ്പ് ഫീച്ചര്‍ കൂടുതല്‍ വികസിക്കുമ്ബോള്‍ ഇതില് മാറ്റം വന്നേക്കാമെന്നാണ് അനുമാനം.

ഉപയോക്താക്കളെ അവരുടെ ഇന്‍സ്റ്റാഗ്രാം പ്രൊഫൈലുകളിലേക്ക് ഒരു ഫീച്ചര്‍ സോങ് ചേര്‍ക്കാന്‍ അനുവദിക്കുന്ന ഫീച്ചര്‍ അടുത്തിടെയാണ് കണ്ടെത്തിയത്. പ്രോട്ടോടൈപ്പ് ടെസ്റ്റിംഗില്‍ ആദ്യമിത് കണ്ടെത്തിയത് ഡവലപ്പറും ടിപ്‌സ്റ്ററുമായ അലസ്സാന്‍ഡ്രോ പലൂസിയാണ്. അദ്ദേഹമാണ് ഇത് സംബന്ധിച്ച സ്ക്രീന്‍ഷോട്ടുകളും ട്വീറ്റ് ചെയ്തത്.

നേരത്തെ ഉണ്ടായിരുന്ന മൈസ്പേസിലെതിന് സമാനമായ സവിശേഷതയാണ് ഇതെന്ന് വാദിക്കുന്ന നിരവധി പേരുണ്ട്. 2009-ല്‍ മൈസ്‌പേസുമായുള്ള ഗൂഗിളിന്റെ പരസ്യ പങ്കാളിത്തം അവസാനിച്ചപ്പോള്‍ മൈസ്‌പേസ് യുഗം അവസാനിക്കാന്‍ തുടങ്ങിയിരുന്നു, ഇത് പ്ലാറ്റ്‌ഫോമിന്റെ വരുമാനം നശിക്കാന്‍ കാരണമായി. ട്വിറ്റര്‍, ഫേസ്ബുക്കുകളിലേക്ക് നിരവധി പേര്‍ മാറി. എന്നാലും ഉപയോക്താക്കളെ അവരുടെ പ്രൊഫൈലുകളിലേക്ക് പാട്ടുകള്‍ ചേര്‍ക്കാന്‍ അനുവദിക്കുന്ന ജനപ്രിയ സവിശേഷത ഇന്റര്‍നെറ്റില്‍ നിന്ന് പൂര്‍ണ്ണമായും അപ്രത്യക്ഷമായില്ല. ഹിംഗെ പോലുള്ള ജനപ്രിയ ഡേറ്റിംഗ് ആപ്പുകളും ഉപയോക്താക്കളെ അവരുടെ പ്രൊഫൈലുകളിലേക്ക് പാട്ടുകള്‍ ചേര്‍ക്കാന്‍ അനുവദിക്കുന്നു. , മൈസ്‌പേസ് യുഗത്തിന്റെ അവസാനത്തിനുശേഷം ഈ ഫീച്ചര്‍ പുനരവതരിപ്പിക്കുന്നത് മെറ്റ തന്നെയായിരിക്കും.നേരത്തെ നിരവധി സുരക്ഷാ ഫീച്ചറുകളുമായി ആപ്പ് രംഗത്തെത്തിയിരുന്നു. അതിലൊന്നാണ് കുറച്ച്‌ മാസങ്ങള്‍ക്ക് മുമ്ബ് അവതരിപ്പിച്ചത്. വ്യൂവേഴ്സിനെയും ലൈക്കുകളും ഹൈഡ് ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ഫീച്ചറാണ് ഇന്‍സ്റ്റാഗ്രാം അവതരിപ്പിച്ചത്. മറ്റുള്ളവരുടെ പോസ്റ്റുകളിലെ ലൈക്കുകളും വ്യൂവേഴ്സിനെയും മറയ്ക്കുന്നത് വളരെ ലളിതമാണ്.ഇന്‍സ്റ്റാഗ്രാമിലെ നിങ്ങളുടെ പ്രൊഫൈലിലേക്ക് പോകുക, പേജിന്റെ മുകളില്‍ വലതുവശത്തുള്ള മൂന്ന്-വരി മെനുവില്‍ ടാപ്പുചെയ്‌ത് ‘സെറ്റിങ്സ്’ ഓപ്ഷന്‍ തിരഞ്ഞെടുക്കുക. അവിടെ നിന്ന്, ‘പ്രൈവസി’ വിഭാഗത്തിലേക്ക് പോയി ‘പോസ്റ്റുകളില്‍ ടാപ്പ് ചെയ്യുക. ‘. ‘ലൈക്ക്, വ്യൂ കൗണ്ട്‌സ് എന്നിവ ഹൈഡ് ചെയ്യുക’ എന്ന ഓപ്‌ഷന്‍ കാണും. ഇത് ഓണാക്കുക.മറ്റ് ആളുകളുടെ പോസ്റ്റുകളിലെ ലൈക്കുകളുടെയോ വ്യൂവേഴ്സിന്റെയോ എണ്ണം നിങ്ങള്‍ക്ക് ഇനി കാണാനാകില്ല. ഉപയോക്താക്കള്‍ക്ക് അവരുടെ പോസ്റ്റുകളിലെ ലൈക്കുകളുടെയും വ്യൂവേഴ്സിന്റെയും എണ്ണം മറ്റുള്ളവര്‍ കാണണോ വേണ്ടയോ എന്ന് തിരഞ്ഞെടുക്കാനുള്ള ഓപ്ഷനും ഉണ്ട്.

Categories
Editors Pick Entertainment International Kasaragod Kerala Latest news main-slider National Other News Sports Technology top news

മെട്രോ യാത്രക്കാര്‍ കൂടി; ഓണാവധി ദിനങ്ങളില്‍ വര്‍ധനയുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍

കൊച്ചി: തൃപ്പൂണിത്തുറ എസ്.എന്‍. ജങ്ഷനിലേക്കുള്ള പുതിയ റൂട്ട് ഉദ്ഘാടനം ചെയ്തതോടെ മെട്രോ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന. പ്രതിദിനമുള്ള യാത്രക്കാരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് കൊച്ചി മെട്രോ അധികൃതര്‍.

ഈ മാസം ഒന്നിനാണ് പേട്ടയില്‍നിന്ന് എസ്.എന്‍. ജങ്ഷനിലേക്കുള്ള മെട്രോ സര്‍വീസ് തുടങ്ങിയത്. രണ്ടിന് 81,747 പേരാണ് മെട്രോയില്‍ യാത്ര ചെയ്തത്. ശനിയാഴ്ച രാത്രി ഒന്‍പതു മണി വരെ 81,291 പേര്‍ യാത്ര ചെയ്തു.

ഓണത്തിന്റെ അവധി ദിനങ്ങളിലുള്‍പ്പെടെ ഇതില്‍ വര്‍ധനയുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. മഴയില്‍ കൊച്ചിയിലെ റോഡുകള്‍ മുങ്ങിയ ദിവസം ഒരു ലക്ഷത്തിനടുത്ത് യാത്രക്കാര്‍ മെട്രോയിലുണ്ടായിരുന്നു. 97,317 പേരാണ് അന്ന് യാത്ര ചെയ്തത്.

Categories
Editors Pick Entertainment International Kasaragod Kerala Latest news main-slider National Sports Technology top news Uncategorised

മിന്നല്‍ പ്രളയം; പാകിസ്താനില്‍ എങ്ങും ദുരിതക്കാഴ്ച, വീടുകളും റോഡുകളും പാലങ്ങളും തകര്‍ന്നു

ഇസ്ലാമാബാദ്: പാകിസ്താനില്‍ കനത്ത മഴയിലും പ്രളയത്തിലും ദുരിതത്തിലായത് 33 ലക്ഷത്തോളം പേര്‍. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങള്‍ പ്രളയക്കെടുതി നേരിടുകയാണ്‌. ഔദ്യോഗികക്കണക്കനുസരിച്ച് 982 പേര്‍ക്ക് ജീവഹാനി സംഭവിച്ചു. 1,456 പേര്‍ക്ക് പരിക്കേറ്റു, ഏഴ് ലക്ഷത്തിലധികം വീടുകള്‍ തകരുകയോ കേടുപാട് സംഭവിക്കുകയോ ചെയ്തിട്ടുണ്ട്‌. 3,000 കിലോമീറ്ററിലധികം റോഡുകളും 150 പാലങ്ങളും തകര്‍ന്നു.

അപ്രതീക്ഷിതമായുണ്ടായ മിന്നല്‍പ്രളയത്തില്‍ രാജ്യത്തിന്റെ പകുതിയിലധികം ഭാഗം വെള്ളത്തിനടിയിലാണെന്നും ലക്ഷക്കണക്കിനാളുകള്‍ ഭവനരഹിതരാണെന്നും പാക് മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. 5.7 ദശലക്ഷം പേര്‍ ഭക്ഷണമോ കിടപ്പാടമോ ഇല്ലാതെ ബുദ്ധിമുട്ടനുഭവിക്കുകയാണ്. നിലവില്‍ ബലൂചിസ്താന്‍, സിന്ധ്, ഖൈബര്‍-പാഖ്തംഗ്വ പ്രവിശ്യകളില്‍ തുടര്‍ച്ചയായ മഴയും കെടുതിയും തുടരുകയാണ്. സിന്ധ്, ബലൂചിസ്താന്‍ എന്നിവടങ്ങളാണ് ഏറ്റവുമധികം ബാധിക്കപ്പെട്ട മേഖലകള്‍. മിക്കയിടങ്ങളിലും തീവണ്ടി ഗതാഗതം നിര്‍ത്തിവെച്ചിരിക്കുകയാണ്. പ്രതികൂലകാലാവസ്ഥയെ തുടര്‍ന്ന് പല വിമാനസര്‍വീസുകളും റദ്ദാക്കി.

Categories
Editors Pick Entertainment International Kasaragod Kerala Latest news main-slider National Sports Technology top news

പട്ടയ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന ഉത്തരവിന് സ്റ്റേ ഇല്ല; സംസ്ഥാന സർക്കാരിന് നോട്ടീസ്

ന്യൂഡല്‍ഹി: പട്ടയ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന കേരള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. അതേസമയം ക്വാറി ഉടമകളുടെ ഹര്‍ജിയില്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചു. മൂന്ന് ആഴ്ചയ്ക്കുള്ളില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചു.

കേരള ഹൈക്കോടതി ഉത്തരവിനെതിരെ ക്വാറി ഉടമകളായ പോബ്‌സ് ഗ്രാനൈറ്റ്സ്, റാഫി ജോണ്‍ എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഭൂപതിവ് നിയമപ്രകാരം സര്‍ക്കാര്‍ പട്ടയം നല്‍കിയ ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്നായിരുന്നു ഹൈക്കോടതി വിധി. ക്വാറി ഉള്‍പ്പടെ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന പട്ടയ ഭൂമി തിരിച്ചെടുക്കുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ ഉദ്യോഗസ്ഥര്‍ക്ക് സ്വീകരിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഈ വിധി ചോദ്യം ചെയ്താണ് ക്വാറി ഉടമകള്‍ സുപ്രീം കോടതിയെ സമീപിച്ചത്.

Categories
Editors Pick Entertainment International Kasaragod Kerala Latest news main-slider National Other News Sports Technology top news

ജനാധിപത്യവും മതനിരപേക്ഷതയും ഇന്ത്യയുടെ അവിഭാജ്യഘടകം- ഇന്ത്യന്‍ സോഷ്യല്‍ ഫോറം

ജിദ്ദ: വൈവിധ്യമാര്‍ന്ന സംസ്‌കാരവും ഭാഷയുമുള്ള ലക്ഷോപലക്ഷം ഇന്ത്യക്കാരെ ഒന്നിപ്പിക്കുന്ന ഘടകങ്ങളാണ് ജനാധിപത്യവും മതനിരപേക്ഷതയുമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം സൗദി നാഷണല്‍ പ്രസിഡന്റ് അഷ്‌റഫ് മൊറയൂര്‍. ഇത് ഭാരതത്തിന്റെ നിലനില്‍പ്പിന് അവിഭാജ്യ ഘടകങ്ങളാണെന്നും ഇന്ത്യയുടെ അഖണ്ഡത തകര്‍ക്കുകയാണ് ഫാസിസ്റ്റ് ശക്തികള്‍ പുതിയ വിവാദത്തിലൂടെ ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സോഷ്യല്‍ ഫോറം വെസ്റ്റേണ്‍ റീജിയന്‍ സംഘടിപ്പിച്ച നേതൃത്വ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് സോഷ്യലിസം, മതേതരത്വം എന്നിവ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. രാജ്യസഭാഅംഗം സുബ്രമണ്യം സ്വാമി ഏതാനും ദിവസംമുമ്പു സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

കോവിഡാനന്തരം മാറിയ സാഹചര്യത്തില്‍ പ്രവാസി ഇന്ത്യക്കാരില്‍നിന്ന് ആരോഗ്യപരമായും തൊഴില്‍പരമായും ബുദ്ധിമുട്ടുന്നവരെ കണ്ടെത്തി മികച്ച സേവനങ്ങള്‍ നല്‍കുകയാണ് വരാനിരിക്കുന്ന നാളുകളില്‍ സോഷ്യല്‍ ഫോറം ലക്ഷ്യം വെക്കുന്നതെന്ന് ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഹനീഫ കീഴ്‌ശ്ശേരി പറഞ്ഞു. കോവിഡ് കാലത്ത് സോഷ്യല്‍ ഫോറം നടത്തിയ മികച്ച സേവനങ്ങളില്‍ ആകൃഷ്ടരായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് പ്രവാസികള്‍ പുതുതായി സോഷ്യല്‍ ഫോറത്തിലേക്ക് കടന്നുവന്നതായും അദ്ദേഹം അറിയിച്ചു.

Back to Top