Categories
Entertainment Latest news main-slider

ചലച്ചിത്ര പ്രേമികൾ കാത്തിരിക്കുന്ന ഏറ്റവും പുതിയ ഏതാനും ചിത്രങ്ങൾ കൂടി ഈ മാസം ഒടിടിയിലേക്ക് എത്തുകയാണ്

ചലച്ചിത്ര പ്രേമികൾ കാത്തിരിക്കുന്ന ഏറ്റവും പുതിയ ഏതാനും ചിത്രങ്ങൾ കൂടി ഈ മാസം ഒടിടിയിലേക്ക് എത്തുകയാണ്. വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്ന ഏറ്റവും പുതിയ സിനിമകൾ ഏതെന്നു നോക്കാം.

ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ചിത്രമാണ് എബ്രഹാം ഓസ്‍ലർ. ജയറാമിനൊപ്പം മമ്മൂട്ടിയും ചിത്രത്തിലുണ്ട്. അര്‍ജുൻ അശോകൻ, അനശ്വര രാജൻ, ജഗദീഷ് എന്നിവരാണ് മറ്റുപ്രധാന അഭിനേതാക്കൾ. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ചിത്രം ലഭ്യമാണ്.

തിയേറ്ററുകളിൽ മികച്ച വിജയം നേടിയ ബ്ലോക്ക്ബസ്റ്റർ ചിത്രമാണ് പ്രേമലു. കേരളത്തിലെ ബോക്സ് ഓഫീസ് കീഴടക്കിയ പ്രേമലു ഇപ്പോൾ തെലുങ്ക് ഇൻഡസ്ട്രിയിലും വിജയക്കുതിപ്പ് തുടരുകയാണ്. ഗിരീഷ് എഡി സംവിധാനം ചെയ്ത ഈ റൊമാൻ്റിക് കോമഡി ചിത്രത്തിൽ നസ്ലൻ, ഗഫൂറും മമിത ബൈജുവും ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഒരു പ്രണയചിത്രമാണ് പ്രേമലു. ശ്യാം മോഹൻ എം, മീനാക്ഷി രവീന്ദ്രൻ, അഖില ഭാർഗവൻ, അൽത്താഫ് സലിം, മാത്യു തോമസ്, സംഗീത് പ്രതാപ് എന്നിവരും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ്. 2024 മാർച്ച് 29-ന് ആണ് ഹോട്ട്സ്റ്റാറിൽ ചിത്രം സ്ട്രീം ചെയ്തു തുടങ്ങും

ടൊവിനോ തോമസിനെ നായകനാക്കി ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്ത ചിത്രമാണ് ‘അന്വേഷിപ്പിൻ കണ്ടെത്തും’. ജിനു വി എബ്രഹാമാണ് തിരക്കഥ. സിദ്ദിഖ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ, ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, വെട്ടുകിളി പ്രകാശ് എന്നിവരാണ് മറ്റു താരങ്ങൾ. ചിത്രം ഇപ്പോൾ നെറ്റ്ഫ്ളിക്സിൽ ലഭ്യമാണ്

ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്ത ‘റാണി: ദി റിയൽ സ്റ്റോറി’ ഒടിടിയിൽ കാണാം. ഭാവന, ഹണി റോസ്, ഉർവശി, മാലാ പാർവ്വതി, അനുമോൾ, പുതുമുഖം നിയതി, ഇന്ദ്രൻസ്, ഗുരുസോമസുന്ദരം, മണിയൻ പിള്ളരാജു, തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ചിത്രം മനോരമ മാക്സിൽ

പെൺശരീരത്തിന്റെ രാഷ്ട്രീയം പറയുന്ന ‘ബി 32 മുതൽ 44 വരെ’ കേരള സർക്കാരിന്റെ ഒടിടി പ്ലാറ്റ്‌ഫോമായ സി സ്പേസിൽ ലഭ്യമാണ്. ശ്രുതി ശരണ്യം സംവിധാനം ചെയ്ത ചിത്രത്തിൽ രമ്യാ നമ്പീശൻ, അനാർക്കലി മരിക്കാർ, സെറിൻ ഷിഹാബ്, ബി.അശ്വതി, നവാഗതയായ റെയ്ന രാധാകൃഷ്ണൻ എന്നിവരാണ് പ്രധാന അഭിനേതാക്കൾ.

ഐഎഫ്എഫ്‌കെയില്‍ മികച്ച മലയാളം ചിത്രമായി തെരഞ്ഞെടുത്ത ആട്ടം ഇപ്പോൾ ഒടിടിയിൽ കാണാം. ആനന്ദ് ഏകര്‍ഷി എഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ വിനയ് ഫോര്‍ട്ട്, കലാഭവന്‍ ഷാജോണ്‍, സെറിന്‍ ഷിഹാബ് എന്നിവരാണ് പ്രധാന അഭിനേതാക്കൾ. ആമസോണ്‍ പ്രൈമിൽ ആട്ടം കാണാം.

ബിജു മേനോൻ നായകനായി എത്തിയ ‘തുണ്ട്’ ഒടിടിയിൽ എത്തി. നവാഗതനായ റിയാസ് ഷെരീഫ് കഥയെഴുതി സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചത് ആഷിഖ് ഉസ്മാനും ഛായഗ്രാഹകൻ ജിംഷി ഖാലിദും ചേർന്നാണ്. ബിജു മേനോന് പുറമെ ഷൈൻ ടോം ചാക്കോ, ഉണ്ണി മായ, അഭിരാം രാധകൃഷ്ണൻ, വിനീത തട്ടത്തിൽ, എം എസ് ഗോകുലൻ, ഷാജു ശ്രീധർ, ധർമജൻ, അൽത്താഫ് സലീം എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. തുണ്ട് ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ കാണാം.

നടൻ ഹൃത്വിക് റോഷൻ – ദീപിക പദുകോൺ കൂട്ടുകെട്ടിൽ ജനുവരി 25ന് തിയേറ്ററുകളിലെത്തിയ ചിത്രമാണ് ഫൈറ്റർ. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത ഫൈറ്ററിൽ ഹൃത്വിക് സ്ക്വാഡ്രൺ ലീഡർ ഷംഷേർ പതാനിയ എന്ന ‘പാറ്റി’ ആയിട്ടാണ് എത്തുന്നത്. ദീപിക സ്ക്വാഡ്രൺ ലീഡർ മിനാൽ റാത്തോഡ് എന്ന ‘മിന്നി’യുടെ വേഷത്തിലുമാണ് എത്തുന്നത്. ക്യാപ്റ്റൻ രാകേഷ് ജയ് സിംഗ് എന്ന റോക്കിയായി അനിൽ കപൂറും ചിത്രത്തിലുണ്ട്. കരൺ സിംഗ് ഗ്രോവർ, അക്ഷയ് ഒബ്‌റോയ്, സഞ്ജീദ ഷെയ്ഖ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹോളിയോട് അനുബന്ധിച്ച് ചിത്രം നെറ്റ്ഫ്ളിക്സിൽ സ്ട്രീം ചെയ്യുമെന്നാണ് റിപ്പോർട്ട്.

ഹോമി അദാജാനിയ സംവിധാനം ചെയ്ത മർഡർ മുബാറക്ക് ഒടിടിയിലെത്തി. പങ്കജ് ത്രിപാഠി, സാറാ അലി ഖാൻ, വിജയ് വർമ്മ, ഡിംപിൾ കപാഡിയ, കരിഷ്മ കപൂർ, ടിസ്ക ചോപ്ര, സഞ്ജയ് കപൂർ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. നെറ്റ്ഫ്ളിക്സിലാണ് മർഡർ മുബാറക്ക് സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.

സൂപ്പർസ്റ്റാർ രജനികാന്ത് ഗസ്റ്റ് റോളിലെത്തുന്ന ആക്ഷൻ ചിത്രമാണ് ലാൽ സലാം. രജനികാന്തിനൊപ്പം വിഷ്ണു വിശാൽ, വിക്രാന്ത്, സെന്തിൽ, ജീവിത, തമ്പി രാമയ്യ, അനന്തിക സനിൽകുമാർ, വിവേക് ​​പ്രസന്ന, തങ്കദുരൈ എന്നിവർ അഭിനയിക്കുന്ന ചിത്രം സംവിധാനം ചെയ്തത് ഐശ്വര്യ രജനീകാന്താണ്. ചിത്രം നെറ്റ്ഫ്ളിക്സിൽ സ്ട്രീമിംഗിന് ഒരുങ്ങുകയാണ്, മാർച്ച് 21ന് ലാൽ സലാം നെറ്റ്ഫ്ളിക്സിലെത്തുമെന്നാണ് റിപ്പോർട്ട്.

അടൽ ബിഹാരി വാജ്പേയിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ മേ അടൽ ഹൂ ഒടിടിയിൽ. ബോളിവുഡ് താരം പങ്കജ് ത്രിപാഠിയാണ് ചിത്രത്തില്‍ വാജ്പേയ് ആയി എത്തുന്നത്. ഉല്ലേഖ് എൻ പിയുടെ ‘ദ അൺടോൾഡ് വാജ്പേയി: പൊളിറ്റീഷ്യൻ ആൻഡ് പാരഡോക്സ്’ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രത്തിന്‍റെ കഥ ഒരുക്കിയിരിക്കുന്നത്. രവി ജാദവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് ഉത്കർഷ് നൈതാനിയാണ്. കാർ​ഗിൽ യുദ്ധം, കശ്മീർ വിഷയം, ജനസംഘത്തിന്റെ വളർച്ച, രാമജന്മഭൂമി, ബിജെപിയുടെ പിറവി ലോക്സഭയിലേയ്‌ക്കുള്ള ആദ്യ ചുവടുവെയ്പ്പ്, ദേശീയത, രാഷ്‌ട്രീയ നിലപാടുകൾ എന്നിവയെല്ലാം ചിത്രത്തിൽ പ്രതിപാദിക്കുന്നുണ്ട്. സീ5ൽ ചിത്രം കാണാം.

മികച്ച പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും നേടിയ ഒന്നാണ് ഭ്രമയുഗം. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഈ ചിത്രം ഇപ്പോൾ ഒടിടിയിൽ ലഭ്യമാണ്. മമ്മൂട്ടിയെ കൂടാതെ, അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമൽഡ ലിസ്, മണികണ്ഠൻ ആർ ആചാരി എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. സോണി ലിവിൽ ചിത്രം ലഭ്യമാണ്.

Categories
Entertainment Latest news Literature main-slider

മരുഭൂമിയിലെ ഒരു ആടുവളർത്തൽ കേന്ദ്രത്തിലെ ദാരുണസാഹചര്യങ്ങളിൽ അടിമപ്പണി ചെയ്യേണ്ടി വന്ന നജീബ് എന്ന മലയാളി യുവാവിന്റെ ‘ആട് ജീവിതം’

ബെന്യാമിൻ എഴുതിയ മലയാളം നോവലാണ്‌ ആടുജീവിതം. വലിയ സ്വപ്നങ്ങളുമായി സൗദി അറേബ്യയിൽ ജോലിയ്ക്കായി പോയി വഞ്ചിക്കപ്പെട്ട്, മരുഭൂമിയിലെ ഒരു ആടുവളർത്തൽ കേന്ദ്രത്തിലെ ദാരുണസാഹചര്യങ്ങളിൽ മൂന്നിലേറെ വർഷം അടിമപ്പണി ചെയ്യേണ്ടി വന്ന നജീബ് എന്ന മലയാളി യുവാവിന്റെ കഥയാണ്‌ ഈ കൃതി.

2008 ആഗസ്റ്റ് മാസം ആദ്യപതിപ്പിറങ്ങിയ ആടുജീവിതം, 2009-ൽ കേരള സാഹിത്യ അക്കാദമിയുടെ ഏറ്റവും നല്ല മലയാളം നൊവലിനുള്ള അവാർഡിനു തിരഞ്ഞെടുക്കപ്പെട്ടു.

ഒരു സുഹൃത്തിന്റെ ബന്ധു വഴി കിട്ടിയ തൊഴിൽ വിസയിലാണ്‌ നജീബ്  സൗദി അറേബ്യയിലേക്കു പോയത്. കൂടെ, അതേ വഴിക്കു തന്നെ വിസ കിട്ടിയ ഹക്കീം എന്ന കൂട്ടുകാരനും ഉണ്ടായിരുന്നു. റിയാദിൽ വിമാനം ഇറങ്ങിയ അവർ വിമാനത്താവളത്തിൽ അവരുടെ സ്പോൺസറെ അന്വേഷിച്ചു നടക്കുന്നതായി തോന്നിയ ഒരു അറബിയെ കണ്ടു മുട്ടുകയും സ്പോൺസറാണെന്ന് (ആർബാബ്‌, അഥവാ മുതലാളി) തെറ്റിദ്ധരിച്ച് അയാളുടെ കൂടെ പോകുകയും ചെയ്തു. അവർ എത്തിപ്പെട്ടത് മസ്ര എന്നറിയപ്പെടുന്ന രണ്ട് വ്യത്യസ്തമായിട്ടുള്ള ആടുവളർത്തൽ കേന്ദ്രത്തിൽ ആയിരുന്നു .വൃത്തിഹീനമായ സാഹചര്യത്തിൽ ആടുകളേയും ഒട്ടകങ്ങളേയും പരിപാലിച്ചുകൊണ്ടുള്ള വിശ്രമമില്ലാത്ത ജീവിതമായിരുന്നു മസറയിൽ നജീബിനെ കാത്തിരുന്നത്

പച്ചപ്പാലും, കുബൂസ് എന്ന അറബി റൊട്ടിയും, ചുരുങ്ങിയ അളവിൽ വെള്ളവും മാത്രമായിരുന്നു ആകെ കിട്ടിയിരുന്ന ഭക്ഷണം. നാട്ടിൽ പുഴവെള്ളത്തിൽ നിന്നും കരയ്ക്ക് കയറാതെ അധ്വാനിച്ചിരുന്ന നജീബിനു വെള്ളം കുടിക്കാൻ പോലും കിട്ടാത്തഅവസ്ഥയും മുഴുവൻ മണലാരണ്യം മാത്രം

മറ്റൊരു മസറയിൽ അതേ സാഹചര്യങ്ങളിൽ ഒരു പക്ഷെ അതിനേക്കാൾ മോശം ജോലി ചെയ്തിരുന്ന ഹക്കീമിനെ നജീബ് വല്ലപ്പോഴും കാണുന്നതു അറബാബിനു ഇഷ്ടമായിരുന്നില്ല.അതിനാൽ അവർ കണ്ടു മുട്ടുന്ന വേളയിൽ മർദ്ദqനം സ്ഥിരമായിരുന്നു.

ഇതിനിടെ ഹക്കീം ജോലി ചെയ്തിരുന്ന മസറയിൽ ഇബ്രാഹിം ഖാദരി എന്നൊരു സൊമാലിയക്കാരൻ കൂടി ജോലിക്കാരനായി വന്നു. ഒളിച്ചോടാനുള്ള അവസരം പാർത്തിരുന്ന ഹക്കീമും ഖാദരിയും നജീബും മസറകളിലേയും മുതലാളിമാർ, അവരിൽ ഒരാളുടെ മകളുടെ വിവാഹത്തിൽ സംബന്ധിക്കാൻ പോയ അവസരം ഉപയോഗിച്ച് ഒളിച്ചോടി. മരുഭൂമിയിലൂടെ ദിവസങ്ങൾ നീണ്ടു നിന്ന പലായനത്തിൽ ദിശനഷ്ടപ്പെട്ട അവർ ദാഹവും വിശപ്പും കൊണ്ടു വലഞ്ഞു. യാത്രയ്ക്കിടയിൽ ദാഹം സഹിക്കാതെ ഹക്കീം മരിച്ചു. പിന്നെയും പലായനം തുടർന്ന ഖാദരിയും നജീബും ഒടുവിൽ ഒരു മരുപ്പച്ച കണ്ടെത്തി.

ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ അനുഭവങ്ങളെ ആധാരമാക്കിയുള്ളതെങ്കിലും ആടുജീവിതം വെറുമൊരു ജീവിതകഥയല്ലെന്ന് ഗ്രന്ഥകർത്താവ് ഓർമ്മിപ്പിക്കുന്നുണ്ട്

ബെന്യാമിന്റെ അന്തർദേശിയ തലത്തിൽ തന്നെ പ്രശസ്തമായ ആട് ജീവിതം എന്ന നോവലിനെ ആസ്പദമാക്കിയാണ് ആഗോള നിലവാരത്തിൽ മലയാളത്തിൽ ചിത്രം ഒരുങ്ങുന്നത്. വിഷ്വൽ റൊമാൻസിന്റെ ബാനറിൽ പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ‘ആടുജീവിതം’ എന്ന സിനിമയുടെ ചിത്രീകരണം  ജോർദാൻ, അൽജീരിയ, കേരളം അടക്കമുള്ള ലൊക്കേഷനുകൾ ഉപയോഗിച്ചാണ് ചെയ്തത്.

നജീബ് എന്ന കേന്ദ്രകഥാപാത്രത്തെയാണ് പൃഥ്വിരാജ് സുകുമാരൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

എ ആർ റഹ്മാന്റെ മ്യൂസിക് ആണ് ചിത്രത്തിലുള്ളത്.റസൂൽ പൂക്കുട്ടിയാണ് ചിത്രത്തിനായി സൗണ്ട് ഡിസൈൻ നിർവഹിക്കുന്നത്. അമല പോൾ ആണ് ചിത്രത്തിലെ നായിക. ശ്രീകർ പ്രസാദ് ചിത്രസംയോജനവും കെ.യു. മോഹനൻ, സുനിൽ കെ. എസ് എന്നിവർ ഛായാഗ്രഹണവും നിർവഹിക്കുന്നു.

 

Categories
Entertainment Latest news main-slider

കളക്ഷൻ റികാർഡുകൾ തിരുത്തി മഞ്ഞുമ്മൽ ബോയ്സ്

മലയാളി സിനിമ ഇന്ന് കൊണ്ടാടുകയാണ്. മുൻപും പല മലയാള സിനിമകളും ഇത്തരത്തിൽ ആഘോഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും നിലവിലെ താരം മഞ്ഞുമ്മൽ ബോയ്സ് ആണ്. കേരളത്തിൽ ഒരു മലയാള ചിത്രത്തിന് ലഭിക്കുന്ന അതേ ഖ്യാതിയാണ് മഞ്ഞുമ്മലിന് തമിഴ്നാട്ടിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. റിലീസ് ദിനം ആദ്യ ഷോ മുതൽ മികച്ച പബ്ലിസിറ്റി ലഭിച്ച ചിത്രം 50, 100, ക്ലബ്ബുകൾ പിന്നിട്ട് 150 കോടി ക്ലബ്ബിൽ എത്തിയിരിക്കുകയാണ്.

സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസിന്റെ റിപ്പോർട്ട് പ്രകാരം തമിഴ്നാട്ടിൽ നിന്നും പണം വാരിയ സിനിമകളിൽ നിലവിൽ എട്ടാം സ്ഥാനത്താണ് മഞ്ഞുമ്മൽ ബോയ്സ് ഉള്ളത്. ഇന്നലെ വരെയുള്ള കണക്കുകളാണ് ഇത്. ഒന്നാം സ്ഥാനത്ത് ബാഹുബലി 2 ആണ്. വൈകാതെ തന്നെ ഷാരൂഖ് ഖാൻ ചിത്രം ജവാൻ തമിഴ്നാട്ടിൽ നിന്നും നേടിയ കളക്ഷൻ മഞ്ഞുമ്മൽ ബോയ്സ് മറികടക്കും

മലയാള സിനിമകളുടെ കളക്ഷനിൽ നിലവിൽ രണ്ടാം സ്ഥാനത്താണ് മഞ്ഞുമ്മൽ ബോയ്സ്. ഒന്നാം സ്ഥാനത്ത് കേരളം നേരിട്ട മഹാപ്രളയ കഥ പറഞ്ഞ 2018 ആണ്. ഈ ചിത്രത്തിന്റെ ആൾ ടൈം കളക്ഷൻ 176 കോടിയാണ്. മഞ്ഞുമ്മൽ ബോയ്സ് വൈകാതെ തന്നെ ഈ റെക്കോർഡ് ബ്രേക്ക് ചെയ്യുമെന്നാണ് കളക്ഷൻ റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്. കൂടാതെ മഞ്ഞുമ്മൽ 200 കോടി കവിയാന്നും സാധ്യതയുണ്ട്

മലയാളത്തിലെ വന്‍ ബോക്സ് ഓഫീസ് വിജയങ്ങളായ ലൂസിഫറിനെയും പുലിമുരുകനെയുമൊക്കെ നേരത്തേ മറികടന്നിരുന്ന മഞ്ഞുമ്മല്‍ ബോയ്സ് നിലവില്‍ രണ്ടാം സ്ഥാനത്താണ്. ഒരേയൊരു ചിത്രം മാത്രമാണ് ഈ സിനിമയ്ക്ക് മുന്നില്‍ അവശേഷിക്കുന്നത്. കേരളം നേരിട്ട പ്രളയം പശ്ചാത്തലമാക്കുന്ന ചിത്രമായ 2018 മാത്രം. ഒരാഴ്ച മുന്‍പ് വരെ സാധിക്കില്ലെന്ന് തോന്നിച്ചിരുന്ന നേട്ടത്തിലേക്ക് ഇപ്പോള്‍ അടുത്തിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്സ്. അതിനായി ഇനി 13 കോടിക്ക് താഴെ മാത്രം മതി.

Categories
Entertainment Latest news main-slider

മോഹൻലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ്. നിധികുംഭങ്ങള്‍ക്ക് പോര്‍ച്ചുഗീസ് തിരത്തു കാവല്‍ നില്‍ക്കുന്ന ബറോസ്

ഹോളിവുഡ്: മലയാളത്തിന്റെ പ്രിയപ്പെട്ട മോഹൻലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്നു എന്ന പ്രത്യേകതയുള്ളതാണ് ബറോസ്. മോഹൻലാലാണ് ബറോസ് എന്ന ടൈറ്റില്‍ കഥാപാത്രമായി വേഷമിടുന്നത്.

കടലിലും കരയിലുമായുള്ള വാസ്‌കോ ഡ ഗാമയുടെ നിധികുംഭങ്ങള്‍ക്ക് 400 വര്‍ഷമായി പോര്‍ച്ചുഗീസ് തിരത്തു കാവല്‍ നില്‍ക്കുന്ന ബറോസ്. ഓരോ കപ്പലെത്തുമ്പോഴും അയാള്‍ കരുതുന്നു നിധിയുടെ അവകാശി അതിലുണ്ടെന്ന്.ഗാമയുടെ പിന്‍ഗാമിയെന്നുറപ്പുള്ളയാള്‍ക്കു മാത്രമേ ബറോസ് നിധി കൈമാറുകയുള്ളു. അങ്ങനെയിരിക്കെ ഒരു ദിവസം ഗാമയെ തേടി ഒരു കുട്ടി തീരത്തേക്ക് വരുന്നു. ഗാമയുടെ പിന്‍തുടര്‍ച്ചക്കാരന്‍ താനാണെന്ന് അവന്‍ പറയുന്നു. പിന്നീട് കുട്ടിയുടെ മുന്‍ഗാമികളെ കണ്ടെത്താന്‍ ബറോസ് നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. ബറോസ്സ് ഗാഡിയന്‍ ഓഫ് ഡി ഗാമാസ് ട്രഷര്‍’ എന്ന പേരില്‍ ജിജോ ഇംഗ്ലീഷില്‍ എഴുതിയ കഥയാണ് സിനിമയാവുന്നത്.

ചിത്രത്തിന്‍റെ അവസാന മിനുക്ക് പണികള്‍ നടക്കുന്നു എന്ന അപ്ഡേറ്റാണ് ഇപ്പോള്‍ സംവിധായനായ മോഹന്‍ലാല്‍ നല്‍കുന്നത്. ഹോളിവുഡില സോണി സ്റ്റുഡിയോയില്‍ മാർക്ക് കിലിയൻ, ജോനാഥൻ മില്ലർ എന്നിവർക്കൊപ്പം ബറോസിന്‍റെ സംഗീതത്തിൻ്റെയും ശബ്ദത്തിൻ്റെയും അവസാന മിനുക്ക് പണികള്‍ക്ക് വേണ്ടി ബറോസ് കാണുന്നു എന്നാണ് മോഹന്‍ലാല്‍ പോസ്റ്റ് ചെയ്തത്. ഡിസ്നി ഇന്ത്യ മേധാവി കെ മാധവനും മോഹന്‍ലാലിനൊപ്പം ഉണ്ടായിരുന്നു.

നിരവധിപ്പേരാണ് മോഹന്‍ലാലിന്‍റെ ഉദ്യമത്തിന് പിന്തുണയും ആശംസയും ഈ പോസ്റ്റിന് അടിയില്‍ അറിയിക്കുന്നത്. മാര്‍ച്ച് 28നായിരിക്കും ബറോസ് റിലീസ് എന്നാണ് നേരത്തെ അറിയിച്ചിരുന്നത്. നേരത്തെ പുതുവത്സര ദിനത്തില്‍ ചിത്രത്തിന്‍റെ ഒരു പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു വാളുമായി കുതിരയുടെ രൂപത്തിലിരിക്കുന്ന മോഹൻലാലിനെയാണ് ചിത്രത്തിന്റെ പോസ്റ്ററില്‍ കാണുന്നത്. മോഹൻലാലിനറെ ബറോസ് ഒരു ഫാന്റസി ചിത്രമായിരിക്കും. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സന്തോഷ് ശിവനാണ്. ജിജോ പുന്നൂസ് എഴുതിയ കഥയിലെടുക്കുന്ന ചിത്രം ത്രീഡിയിലാണ് എത്തുക. നിര്‍മാണം ആന്റണി പെരുമ്പാവൂരാണ്. മോഹൻലാലിന് പുറമേ ബറോസ് എന്ന ചിത്രത്തില്‍ മായ, സീസര്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു എന്നാണ് റിപ്പോര്‍ട്ട്. മാര്‍ക്ക് കില്യനും ലിഡിയൻ നാദസ്വരമുമാണ് സംഗീതം പകരുന്നത്.

മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റം എന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രമാണ് ബറോസ്. 2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്‍റെ ഒഫിഷ്യല്‍ ലോഞ്ച് 2021 മാര്‍ച്ച് 24ന് ആയിരുന്നു. 170 ദിവസത്തോളം ചിത്രീകരണം നടന്ന ചിത്രമാണിത്.

Categories
Entertainment main-slider

ഇന്ദ്രജിത്ത് ഇനി സംവിധായകന്‍.

ഇന്ദ്രജിത്ത് ഇനി സംവിധായകന്‍. മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിന്റെ രചനയും ഇന്ദ്രജിത്തിന്റേതാണ്.

ഈ വര്‍ഷം അവസാനം ചിത്രീകരണം ആരംഭിക്കാനാണ് ഒരുങ്ങുന്നത്. മാസങ്ങള്‍ക്കു മുന്‍പ് ഇന്ദ്രജിത്ത് കഥ പറയുകയും മോഹന്‍ലാലിന് ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ജോലികളിലാണ് ഇന്ദ്രജിത്ത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ ഉടന്‍ പുറത്തുവിടും.അതേസമയം ലിജോ ജോസ് പെല്ലിശേരിയുടെ മലൈക്കോട്ടൈ വാലിബനില്‍ അഭിനയിക്കുന്ന മോഹന്‍ലാല്‍ മേയിൽ അനൂപ് സത്യന്റെ ചിത്രത്തില്‍ ജോയിന്‍ ചെയ്യും.

ഇതിനുശേഷം പൃഥ്വിരാജിന്റെ എബുരാനില്‍ അഭിനയിക്കും. എബുരാന്റെ ചിത്രീകരണം നീളാനാണ് സാദ്ധ്യത. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് എബുരാന്‍. ഈ സാഹചര്യത്തില്‍ ഇന്ദ്രജിത്ത് – മോഹന്‍ലാല്‍ ചിത്രത്തിന്റെ ചിത്രീകരണം അടുത്ത വര്‍ഷത്തിലേക്ക് നീളും. ടിനു പാപ്പച്ചന്റെ ചിത്രത്തിലും മോഹന്‍ലാല്‍ അഭിനയിക്കുന്നുണ്ട്. എബുരാനുശേഷം ടിനുവിന്റെ ചിത്രത്തില്‍ അഭിനയിക്കാനാണ് മോഹന്‍ലാലിന്റെ തീരുമാനം.അതേസമയം മോഹന്‍ലാല്‍ – ജീത്തു ജോസഫ് ചിത്രം റാമില്‍ ഇന്ദ്രജിത്ത് പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.തുറമുഖം, ക്രൈം നമ്പര്‍ 59 – 2019, കുഞ്ഞമ്മണീസ് ഹോസ്പിറ്റില്‍ എന്നിവയാണ് റിലീസിന് ഒരുങ്ങുന്ന ഇന്ദ്രജിത്ത് ചിത്രങ്ങള്‍.

Categories
Entertainment

ഒമ്പത് ചിത്രങ്ങൾ ഒന്നിച്ചു റിലീസിന്

വൈഡ് റിലീസിംഗ് രീതിയിലേക്ക് മാറിയതിനു ശേഷം ഒരേ ദിവസം തിയറ്ററുകളിലെത്തുന്ന ചിത്രങ്ങളുടെ എണ്ണം കുറഞ്ഞിരുന്നു.

എന്നാല്‍ ഓണം, വിഷു, ക്രിസ്മസ് പോലെയുള്ള ഫെസ്റ്റിവല്‍ സീസണുകളില്‍ അഞ്ചും ആറും ചിത്രങ്ങള്‍ വരെ, അപൂര്‍വ്വമാണെങ്കിലും ഇപ്പോഴും എത്താറുമുണ്ട്. എന്നാല്‍ ആ കണക്കുകളെയൊക്കെ നിഷ്പ്രഭമാക്കുന്ന റിലീസ് ആണ് ഇന്ന് മലയാള സിനിമയില്‍ സംഭവിക്കുന്നത്. ഒന്നും രണ്ടുമല്ല, മലയാളത്തില്‍ നിന്ന് ഇന്ന് ഒന്‍പത് സിനിമകളാണ് തിയറ്ററുകളില്‍ എത്തുന്നത്.

ആറ് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്, അനിഖ സുരേന്ദ്രനെ നായികയാക്കി ആല്‍ഫ്രഡ് ഡി സാമുവല്‍ സംവിധാനം ചെയ്യുന്ന ഓ മൈ ഡാര്‍ലിംഗ്, അര്‍ജുന്‍ അശോകന്‍, മമിത ബൈജു, അനശ്വര രാജന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നിഖില്‍ മുരളി സംവിധാനം ചെയ്യുന്ന പ്രണയ വിലാസം, ബൈജു സന്തോഷ്‌, സംയുക്ത മേനോന്‍, ചെമ്ബന്‍ വിനോദ്, ഷൈന്‍ ടോം ചാക്കോ, ഡെയിന്‍ ഡേവിസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനു സുധാകരന്‍ സംവിധാനം ചെയ്ത ബൂമറാംഗ്, നിത്യ ദാസ്, ശ്വേത മേനോന്‍, കൈലാഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനില്‍ കുമ്ബഴ സംവിധാനം ചെയ്ത പള്ളിമണി എന്നിവയാണ് ഇന്നത്തെ റിലീസുകളില്‍ പ്രീ റിലീസ് പബ്ലിസിറ്റിയില്‍ മുന്നില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍.


അനു സിത്താര, കലാഭവന്‍ ഷാജോണ്‍, അമിത് ചക്കാലയ്ക്കല്‍ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി അജിത്ത് വി തോമസ് സംവിധാനം ചെയ്ത സന്തോഷം, ചന്ദുനാഥ്, സന്തോഷ് കീഴാറ്റൂര്‍, മണിക്കുട്ടന്‍ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി മിനി ഐ ജി സംവിധാനം ചെയ്ത ഡിവോഴ്സ്, മണികണ്ഠനെ നായകനാക്കി നെറ്റോ ക്രിസ്റ്റഫര്‍ സംവിധാനം ചെയ്ത ഏകന്‍, രതീഷ് വെഞ്ഞാറമൂട് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച്‌ ബി ശ്രീവല്ലഭവന്‍ സംവിധാനം ചെയ്ത ധരണി എന്നിവയാണ് ഇന്ന് തിയറ്ററുകളിലെത്തുന്ന മറ്റ് മലയാള ചിത്രങ്ങള്‍.

Categories
Entertainment Latest news main-slider top news

ഉണ്ണിരാജ് ചെറുവത്തൂര്‍ മികച്ച ഹാസ്യ നടന്‍

ഉണ്ണിരാജ് ചെറുവത്തൂര്‍ മികച്ച ഹാസ്യ നടന്‍

ഈ വര്‍ഷത്തെ മികച്ച ഹാസ്യനടനുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡിനാണ് കാസര്‍ഗോഡ് ചെറുവത്തൂര്‍ സ്വദേശിയായ ഉണ്ണിരാജ് അര്‍ഹനായത്. മഴവില്‍ മനോരമ ചാനലിലെ മറിമായം പരിപാടിയിലെ തന്‍മയത്വമായ അഭിനയം പരിഗണിച്ചാണ് പുരസ്‌കാരം.

Categories
Editors Pick Entertainment National

സമുദ്ര നിരപ്പിൽ നിന്നും ആയിരത്തി എഴുന്നൂറ്സി മീറ്റർ ഉയരത്തിലുള്ള സിക്കിംമിലെ ‘ഖേചിയോപൽരി ‘തടാകം

പ്രകൃതിദത്തമായ ഒട്ടേറെ മനോഹരതടാകങ്ങള്‍ നിറഞ്ഞ നാടാണ് സിക്കിം. അക്കൂട്ടത്തില്‍ അല്‍പം വ്യത്യസ്തമായതും പവിത്രമായി കരുതപ്പെടുന്നതാണ് സമുദ്രനിരപ്പിൽനിന്ന് ഏകദേശം ആയിരത്തി എഴുനൂറ് മീറ്റർ ഉയരത്തിലുള്ള ഖേചിയോപൽരി തടാകം . ഹിന്ദുക്കൾക്കും ബുദ്ധമതക്കാർക്കും ഒരുപോലെ പ്രധാനപ്പെട്ട ഈ തടാകം, സിക്കിമിലെ വളരെ പ്രധാനപ്പെട്ട തീര്‍ഥാടനകേന്ദ്രം കൂടിയാണ്.
യുക്‌സോമിലെ ദുബ്ദി മൊണാസ്ട്രി പെമയാങ്‌റ്റ്‌സെ മൊണാസ്ട്രി, റാബ്‌ഡെന്റ്‌സെ, സംഗ ചോലിങ് മൊണാസ്ട്രി, താഷിഡങ് മൊണാസ്ട്രി എന്നിവ ഉൾപ്പെടുന്ന ബുദ്ധമത തീർഥാടന സർക്യൂട്ടിന്‍റെ ഭാഗമാണ് ഖേചിയോപൽരി തടാകം. ബുദ്ധ ഗുരുവായിരുന്ന പത്മസംഭവ ഇവിടെ അറുപത്തിനാല് യോഗിനിമാരോട് പ്രസംഗിച്ചു എന്നുപറയപ്പെടുന്നു. മാത്രമല്ല, ബുദ്ധന്‍റെ പാദത്തിന്‍റെ ആകൃതിയാണ് തടാകത്തിന് എന്നും അവര്‍ വിശ്വസിക്കുന്നു. ചുറ്റുമുള്ള കുന്നുകള്‍ക്കു മുകളില്‍നിന്നു നോക്കിയാല്‍ ഈ രൂപം വ്യക്തമായി കാണാനാവും.
എല്ലാവര്‍ഷവും മാർച്ച്, ഏപ്രിൽ മാസങ്ങളിൽ തടാകതീരത്ത് സിക്കിമിലെ ഏറ്റവും വലിയ ഉത്സവങ്ങളിലൊന്നായ ചോമ്പ ചോപ്പ അരങ്ങേറുന്നു. ഈ ഉത്സവത്തില്‍ പങ്കെടുക്കാനായി നേപ്പാളിൽനിന്നും ഭൂട്ടാനിൽനിന്നുമെല്ലാം ബുദ്ധമതവിശ്വാസികള്‍ ഇവിടേയ്ക്ക് എത്തുന്നു.
ശിവനുമായി ബന്ധപ്പെട്ടതാണ് മറ്റൊരു ഐതിഹ്യം. തടാകത്തിനു മുകളിൽ സ്ഥിതി ചെയ്യുന്ന ഡ്യൂപുക്‌നി ഗുഹയിൽ ശിവന്‍ ധ്യാനമിരുന്നിരുന്നത്രേ. ഇതിന്‍റെ ഓര്‍മയ്ക്കായി നാഗപഞ്ചമി ദിവസം ഇവിടെ പ്രത്യേക ഉത്സവങ്ങളും ആഘോഷങ്ങളും നടത്തിവരുന്നു.
ഖേചിയോപൽരി തടാകത്തിലെ ജലത്തിന് ആഗ്രഹങ്ങള്‍ നിറവേറ്റാനുള്ള കഴിവുണ്ടെന്ന് ആളുകള്‍ വിശ്വസിക്കുന്നു. ഉത്സവസമയത്ത് ആളുകള്‍ ഇവിടെയെത്തി തടാകത്തിലെ ജലം പ്രസാദമായി കൊണ്ടുപോകാറുണ്ട്. തടാകത്തിലെ ജലം ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും മാത്രമേ ഉപയോഗിക്കാനാവൂ. ഈ വെള്ളത്തില്‍ ഇറങ്ങാനോ കാലുകള്‍ വയ്ക്കാനോ സന്ദര്‍ശകര്‍ക്ക് അനുവാദമില്ല. മാത്രമല്ല, തടാകത്തിനടുത്ത് പോകുന്നവര്‍ ഷൂസ് ധരിക്കാനും പാടില്ല. തടാകത്തിനടുത്തുള്ള പര്‍വതശിഖരത്തിലേക്ക് സഞ്ചാരികള്‍ക്ക് ട്രെക്കിങ് നടത്താം. ഏകദേശം ഇരുപതു മിനിറ്റെടുക്കും ഏറ്റവും മുകളിലെത്താന്‍. ഇവിടെനിന്ന് നോക്കിയാല്‍ തടാകക്കാഴ്ച വളരെ മനോഹരമാണ്. ട്രെക്കിങ് കഴിഞ്ഞു വരുന്നവര്‍ക്ക് നല്ല ചൂടു പറക്കുന്ന കാപ്പി വിളമ്പുന്ന ഒരു കഫേയും പ്രദേശത്തുണ്ട്.
ഖേചിയോപൽരി തടാകത്തില്‍ ഒട്ടേറെ മത്സ്യങ്ങളുണ്ട്. സന്ദര്‍ശകര്‍ക്ക് ഇവയ്ക്ക് ഭക്ഷണം കൊടുക്കാം. ഇവയ്ക്കുള്ള തീറ്റ എറിഞ്ഞുകൊടുക്കുന്ന ആളുകള്‍ ഇവിടുത്തെ സ്ഥിരം കാഴ്ചയാണ്. തടാകയാത്രയുടെ ഓര്‍മയ്ക്കായി സൂക്ഷിക്കാവുന്ന വിവിധ വസ്തുക്കള്‍ വില്‍ക്കുന്ന ധാരാളം കടകളും ഇവിടെയുണ്ട്. തടാകത്തിനടുത്ത് പഴയൊരു ബുദ്ധമത ആശ്രമമുണ്ട്. ബഹളങ്ങളില്‍ നിന്നെല്ലാം മാറി അല്‍പ സമയം ചെലവഴിക്കാനും ധ്യാനിക്കാനും ഇവിടേക്ക് വരാം.
ഖേചിയോപൽരി തടാകത്തിന് ചുറ്റുമായി സ്ഥിതിചെയ്യുന്ന ഒരു കൊച്ചുഗ്രാമമുണ്ട്. ഖേചിയോപൽരി എന്നുതന്നെയാണ് ഇതിന്‍റെ പേര്. തടാകം സന്ദര്‍ശിക്കുന്ന ആളുകള്‍ തങ്ങുന്ന സ്ഥലമാണിത്. ഗ്രാമവാസികള്‍ സഞ്ചാരികളെ വളരെ ഊഷ്മളതയോടെ സ്വീകരിക്കുന്നു. ഇവിടെ ഭക്ഷണം കഴിക്കാനായി എത്തുന്നവരും കുറവല്ല.
തടാകത്തിൽനിന്ന് പതിനേഴു കിലോമീറ്റർ അകലെയാണ് കാഞ്ചൻജംഗ വെള്ളച്ചാട്ടം. നിബിഡ വനങ്ങളാലും പച്ചക്കുന്നുകളാലും ചുറ്റപ്പെട്ട മനോഹരമായ വെള്ളച്ചാട്ടത്തിലേക്ക് എത്താന്‍ ഖേചിയോപൽരിയിൽ‍നിന്ന് നാല്‍പതു മിനിറ്റ് ഡ്രൈവ് ചെയ്യണം. കാഞ്ചൻജംഗ പർവതത്തിലെ ഹിമാനികളില്‍നിന്ന് ഒഴുകിയെത്തുന്ന ശുദ്ധജലമാണ് ഇവിടെയുള്ളത്. പെല്ലങ് മേഖലയിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടമാണിത്.
പെല്ലിങ് ടൗണിൽനിന്ന് ഏകദേശം മുപ്പത് കിലോമീറ്റർ അകലെയാണ് ഖേചിയോപൽരി തടാകം. തടാകത്തിന് ഏറ്റവും അടുത്തുള്ള പ്രധാന പട്ടണമാണിത്. ഇവിടെനിന്ന് ഒരു മണിക്കൂറിലേറെ യാത്ര ചെയ്തുവേണം തടാകത്തില്‍ എത്താന്‍. സംസ്ഥാന തലസ്ഥാനമായ ഗാങ്‌ടോക്കിൽ നിന്ന് ഏകദേശം 112 കിലോമീറ്റർ അകലെയാണ് പെല്ലങ്. ഇവിടെനിന്നു തടാകത്തിലേക്ക് പോകാനായി ക്യാബുകളും ജീപ്പുകളും ലഭ്യമാണ്. പെല്ലിങ്ങിൽനിന്ന് തടാകത്തിലേക്ക് ദിവസത്തിൽ ഒരിക്കൽ സര്‍വീസ് നടത്തുന്ന സംസ്ഥാന ബസുകളുമുണ്ട്.
ഏകദേശം 140 കിലോമീറ്റർ അകലെയുള്ള സിലിഗുരിയിലെ ബാഗ്‌ഡോഗ്രയാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ സിലിഗുരി – ന്യൂ ജൽപായ്ഗുരി റെയിൽവേ സ്റ്റേഷനാണ്.
ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള ശൈത്യകാലമാണ് ഖേചിയോപൽരി തടാകം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. തടാകവും പരിസരപ്രദേശങ്ങളും അതിമനോഹരമായി അണിഞ്ഞൊരുങ്ങുന്ന സമയമാണിത്. മേയ്മാസത്തിന് ശേഷം ഈ പ്രദേശത്ത് കനത്ത മഴ തുടങ്ങും. അതിനാൽ സഞ്ചാരികൾ മഴക്കാലം ഒഴിവാക്കുന്നു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് സന്ദര്‍ശകര്‍ക്ക് അനുവദിക്കപ്പെട്ട സമയം.

Categories
Editors Pick Entertainment

വാർത്തകൾ വേഗത്തിൽ അറിയാൻ പ്രൈം ടൈം ന്യൂസ് വാർത്ത ഗ്രൂപ്പിൽ അംഗമാകൂ.. …

നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും :📱 *
9847090648 / 6282497818

Categories
Entertainment Kasaragod

കണ്ണൂർ മേഖല സഹോദയ കലോത്സവത്തിൽ ജൂനിയർ വിഭാഗം മോഹിനിയാട്ടത്തിൽ ഒന്നാം സ്ഥാനം സിയാ പ്രകാശ്ന്.

കണ്ണൂർ മേഖല സഹോദയ കലോത്സവത്തിൽ ജൂനിയർ വിഭാഗം മോഹിനിയാട്ടത്തിൽ ഒന്നാം സ്ഥാനം സിയാ പ്രകാശ്ന്.

കണ്ണൂർ :കണ്ണൂർ മേഖല സഹോദയ കലോത്സവത്തിൽ ജൂനിയർ വിഭാഗം മോഹിനിയാട്ടത്തിൽ ഒന്നാം സ്ഥാനം നേടിയത് കാഞ്ഞങ്ങാട ചിന്മയ വിദ്യാലയത്തിലെ അഞ്ചാം ക്ലാസ്സുകാരി സിയ പ്രകാശ്നു അഭിന്ദന പ്രവാഹം മോഹിനിയാട്ടത്തിനു പുറമെ ഭാരതന്ത്യ്രത്തിൽ ഔട്ട് സ്റ്റാൻഡിങ് പെർഫോമറും സിയ പ്രകാശിനു ലഭിച്ചു.
6 വർഷത്തോളമായി കാഞ്ഞങ്ങാട് ലയം കലാക്ഷേത്രത്തിലെ കലാ മണ്ഡലം വനജ രാജന്റെയും , ദിവ്യയുടെയും ശിക്ഷണത്തിലാണ് ഡാൻസ് അഭ്യസിക്കുന്നത് .

അച്ഛൻ പ്രകാശൻ കെ വി (ദുബായ്) അമ്മ ദിവ്യ (ലയം കലാ ക്ഷേത്രം നൃത്താദ്ധ്യാപിക)

Back to Top