Categories
Latest news main-slider National

നാവല്‍ ഡോക്ക് യാര്‍ഡില്‍ ജോലി

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ തുടക്കക്കാര്‍ക്ക് ഷിപ്പ് യാര്‍ഡില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. നാവല്‍ ഡോക്ക് യാര്‍ഡ്‌ ഇപ്പോള്‍ അപ്പ്രന്റീസ്‌ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം എട്ടാം ക്ലാസ്, പത്താം ക്ലാസ്സ്‌ യോഗ്യത ഉള്ളവര്‍ക്ക് Apprentices പോസ്റ്റുകളിലായി മൊത്തം 301 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. പരീക്ഷ ഇല്ലാതെ തുടക്കാര്‍ക്ക് ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2024 മേയ് 10 വരെ അപേക്ഷിക്കാം.

https://registration.ind.in/

ഇലക്ട്രിക്, മെക്കാനിക്, വെൽഡർ, ടൈലർ, പെയിന്റർ തുടങ്ങി 22ലധികം ജോലികളിലേക്കാണ് ഒഴിവുള്ളത്

 

Categories
Latest news main-slider National

ഏകസിവില്‍ കോഡ്, തെക്ക്-വടക്ക് ബുള്ളറ്റ് ട്രെയിൻ, അന്താരാഷ്ട്ര രാമായണോത്സവം, വനിതാ ബില്‍: ബിജെപി പ്രകടന പത്രിക

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പ്രകടന പത്രിക പുറത്തിറക്കി. ദില്ലിയില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് പ്രകടന പത്രിക പുറത്തിറക്കിയത്.യുവാക്കള്‍, സ്ത്രീകള്‍, കർഷകർ, സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ പ്രതിനിധികള്‍ എന്നിവരടക്കം കേന്ദ്ര സര്‍ക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കള്‍ക്ക് പ്രകടന പത്രികയുടെ പതിപ്പ് നല്‍കിയാണ് പ്രധാനമന്ത്രി ഇത് പുറത്തിറക്കിയത്.

മുന്‍ പ്രകടന പത്രികകളിലെ വാഗ്ദാനങ്ങളായ രാമക്ഷേത്രവും ജമ്മുകശ്മീര്‍ പുനഃസംഘടനയും യാഥാര്‍ത്ഥ്യമാക്കിയതിന് പിന്നാലെ, ഏക സിവില്‍ കോഡ് പ്രഖ്യാപനവുമായാണ് ബിജെപി ഇക്കുറി എത്തുന്നത്. ഭരണഘടനയുടെ 44ാം അനുച്ഛേദം ഏക സിവില്‍ കോഡിനെ നിര്‍ദ്ദേശക തത്ത്വങ്ങളില്‍ പെടുത്തിയിട്ടുണ്ടെന്നും ലിംഗ സമത്വത്തിന് ഏക സിവില്‍ കോഡ് വേണമെന്നുമാണ് ബിജെപിയുടെ വാദം.

ഏക സിവില്‍ കോഡിനൊപ്പം ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, പൊതു വോട്ടര്‍ പട്ടിക തുടങ്ങിയ വാഗ്ദാനങ്ങളും മുന്‍പോട്ട് വയ്ക്കുന്നു. കര്‍ഷകര്‍, യുവജനങ്ങള്‍, വനിതകള്‍, സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ എന്നിങ്ങനെ നാല് വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിടുന്നുവെന്ന് അവകാശപ്പെടുന്ന പ്രകടനപത്രികയില്‍ അഞ്ച് വര്‍ഷത്തേക്ക് കൂടി സൗജന്യ റേഷന്‍ നല്‍കുമെന്ന് വാഗ്ദാനം ചെയ്യുന്നു. യുവാക്കളെ ആകര്‍ഷിക്കാന്‍ മുദ്ര ലോണ്‍ വായ്പയുടെ പരിധി പത്ത് ലക്ഷത്തില്‍ നിന്ന് 20 ലക്ഷം രൂപയാക്കി. 70 വയസിന് മുകളിലുള്ള എല്ലാവരേയും ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തും, പ്രധാനമന്ത്രി ആവാസ് യോജനയില്‍ 3 കോടി വീടുകള്‍ കൂടി നല്‍കുമ്ബോള്‍ ട്രാന്‍സ് ജെന്‍ഡറുകള്‍ക്ക് പ്രത്യേക പരിഗണനയുണ്ട്. എല്ലാ വീടുകളിലും വാതക പൈപ്പ് ലൈന്‍, വൈദ്യുതി ബില്‍ പൂജ്യമാക്കാന്‍ പുരപ്പുറ സോളാര്‍ പദ്ധതി വ്യാപകമാക്കും തുടങ്ങിയ പ്രഖ്യാപനങ്ങളുമുണ്ട്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന അഫ്സ്പ നിയമം ഘട്ടം ഘട്ടമായി പിന്‍വലിക്കുമെന്ന് വാഗ്ദാനമുണ്ട്. എന്നാല്‍ മണിപ്പൂരിനെ കുറിച്ച്‌ പരാമര്‍ശമില്ല. താങ്ങുവില കൂട്ടുമെന്നല്ലാതെ നിയമവിധേമാക്കുമെന്ന് വ്യക്തമാക്കുന്നില്ല. റബ്ബറിനായും പ്രത്യേക പ്രഖ്യാപനങ്ങളൊന്നുമില്ല.

Categories
Kasaragod Latest news National top news

പ്രിയദർശിനി യൂത്ത് ക്ലബ് ആൻഡ് കൾച്ച റൽ സെന്റർ കുശാൽനഗറിന്റെ വാർഷിക ജനറൽ ബോഡി യോഗം നടന്നു.

വാർഷിക ജനറൽ ബോഡി യോഗം നടന്നു.

കാഞ്ഞങ്ങാട് : പ്രിയദർശിനി യൂത്ത് ക്ലബ് ആൻഡ് കൾച്ച റൽ സെന്റർ കുശാൽനഗറിന്റെ വാർഷിക ജനറൽ ബോഡി യോഗം നടന്നു. ഒരു വർഷത്തെ റിപ്പോർട്ടും, വരവ് ചിലവ് കണക്കും അവതരിപ്പിച്ചു ആയവ ചർച്ച ചെയ്തു പാസ്സാക്കി. കാസറഗോഡ് ലോകസഭ മണ്ഡലം യു ഡി ഫ് സ്ഥാനാർഥി ശ്രീ രാജ്‌മോഹൻ ഉണ്ണിത്താനെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുവാനുള്ള പ്രവർത്തനം ഊർജിത പെടുത്തണമെന്നും യോഗം അഭിപ്രായപ്പെട്ടു. പുതിയ ഭാരവാഹികൾ ആയി

പ്രസിഡന്റ്‌ -വേണു കെ,

വൈസ് പ്രസിഡന്റ്‌ -രമേശൻ കെ,

സെക്രട്ടറി -സനോജ് കെഎം,

ജോയിന്റ് സെക്രട്ടറി -പ്രമോദ് എച്. കെ,

ട്രഷറർ -രാജൻ ടി

 

എക്സിക്യൂട്ടീവ് അംഗങ്ങൾ

വിനോദ്,

അമൃത

ഭാസ്കരൻ

രതീഷ്

എന്നിവരെയും നിയമിച്ചു. ക്ലബ് പ്രസിഡന്റ്‌ വേണു കെ അദ്ധ്യഷത വഹിച്ച യോഗത്തിൽ, സെക്രട്ടറി സനോജ് സ്വാഗതവും, ട്രഷറർ രാജൻ ടി നന്ദിയും പറഞ്ഞു.

Categories
Latest news main-slider National

ഷാര്‍ജ അല്‍ നഹ്ദയിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചവരില്‍ രണ്ട് ഇന്ത്യകാരും

ഷാര്‍ജ: കഴിഞ്ഞ ദിവസം ഷാര്‍ജ അല്‍ നഹ്ദയിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചവരില്‍ രണ്ട് ഇന്ത്യക്കാരും ഉള്‍പ്പെടുന്നു. ബംഗളൂരു സ്വദേശിയാ സൗണ്ട് എഞ്ചിനീയര്‍ മൈക്കിള്‍ സത്യദാസ്, മുംബൈ സ്വദേശിനി സംറീന്‍ ബാനു എന്നവരാണ് മരിച്ചത്.

വ്യാഴാഴ്ച്ച രാത്രി പത്തോടെയാണ് ഷാര്‍ജ അന്നഹ്ദയിലെ 39 നില കെട്ടിടത്തില്‍ തീപിടുത്തമുണ്ടായത്. അപകടത്തില്‍ അഞ്ചുപേര്‍ മരിച്ചതായാണ് പൊലിസിന്റെ കണക്ക്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ദുബൈ വേള്‍ഡ് ട്രേഡ് സെന്ററിന്റെ കീഴിലെ ഡി.എക്‌സ്.ബി ലൈവ് എന്ന സ്ഥാപനത്തില്‍ സൗണ്ട് എഞ്ചിനീയറായിരുന്നു മരിച്ച സത്യദാസ്. എ.ആര്‍ റഹ്മാന്‍ ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സംഗീതനിശകള്‍ക്ക് സൗണ്ട് എഞ്ചിനീയറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

മുംബൈ സ്വദേശിനി സംറീന്‍ ബാനു ദുബൈയിലെ ധനകാര്യ സ്ഥാപനത്തില്‍ ജീവനക്കാരിയായിരുന്നു. അപകടത്തില്‍ ഇവരുടെ ഭര്‍ത്താവിനും ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. അടുത്തിടെയാണ് ഇവര്‍ വിവാഹിതരായത്. സംറീന്റെ മൃതദേഹം ഖിസൈസിലെ ഖബര്‍സ്ഥാനില്‍ ഖബറടക്കി.

 

Categories
Latest news main-slider National top news

സമൂഹത്തിനു ഭീഷണിയാകുന്നവരുടെ മരണം ഉറപ്പ്, കുറ്റവാളികളുടെ ജീവിതം ദുസ്സഹമാക്കും! ക്രിമിനലുകള്‍ക്ക് യോഗി ആദിത്യനാഥിന്റെ മുന്നറിയിപ്പ്

സമൂഹത്തെ ഭീഷണിപ്പെടുത്തുന്നവർക്ക് മരണം ഉറപ്പെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കുറ്റവാളികളുടെ ജീവിതം ദുസ്സഹമാക്കും എന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി.

സമൂഹത്തിന്റെ സുരക്ഷയ്‌ക്ക് ഒരാള്‍ ഭീഷണിയാണെങ്കില്‍ അയാളുടെ അന്ത്യകർമ്മവും ഉറപ്പാണെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. വെള്ളിയാഴ്ച അലിഗഢില്‍ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാം ഘട്ടത്തില്‍ അലിഗഢില്‍ നിന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ സതീഷ് കുമാർ ഗൗതമിനെയാണ് ബിജെപി രംഗത്തിറക്കിയത്.

 

ഉത്തർപ്രദേശില്‍ രാത്രിയില്‍ സ്ത്രീകള്‍ക്കും വ്യവസായികള്‍ക്കും സുരക്ഷിതമായി വീടിന് പുറത്തിറങ്ങാൻ കഴിയുമെന്ന് ആരും കരുതിയിരുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

“കുറ്റവാളികള്‍ക്കൊന്നും സംഭവിക്കില്ലെന്നാണ് നേരത്തെ ആളുകള്‍ കരുതിയിരുന്നത്.. പക്ഷേ, കുറ്റവാളികളുടെ ജീവിതം ദുസ്സഹമാക്കും’ എന്നാണ് ഞാൻ പറഞ്ഞത്. ഞങ്ങള്‍ കുറച്ച്‌ സംസാരിക്കുകയും കൂടുതല്‍ ഫലം നല്‍കുകയും ചെയ്യും.” യോഗി പറഞ്ഞു.

 

‘ഞങ്ങള്‍ രാമനെ കൊണ്ടുവന്നത് മാത്രമല്ല, പെണ്‍മക്കളുടെയും വ്യവസായികളുടെയും സുരക്ഷയ്ക്കായി അവരെ ഭീഷണിപ്പെടുത്തുന്നവർക്ക് അന്ത്യ കർമ്മങ്ങള്‍ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്’ യോഗി ആദിത്യനാഥ് പറഞ്ഞു.

“കുറ്റവാളികള്‍ക്കൊന്നും സംഭവിക്കില്ലെന്നാണ് നേരത്തെ ആളുകള്‍ കരുതിയിരുന്നത്.. പക്ഷേ, കുറ്റവാളികളുടെ ജീവിതം ദുസ്സഹമാക്കും’ എന്നാണ് ഞാൻ പറഞ്ഞത്. ഞങ്ങള്‍ കുറച്ച്‌ സംസാരിക്കുകയും കൂടുതല്‍ ഫലം നല്‍കുകയും ചെയ്യും.” യോഗി പറഞ്ഞു.

‘ഞങ്ങള്‍ രാമനെ കൊണ്ടുവന്നത് മാത്രമല്ല, പെണ്‍മക്കളുടെയും വ്യവസായികളുടെയും സുരക്ഷയ്ക്കായി അവരെ ഭീഷണിപ്പെടുത്തുന്നവർക്ക് അന്ത്യ കർമ്മങ്ങള്‍ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്’ യോഗി ആദിത്യനാഥ് പറഞ്ഞു.

രാജ്യത്തിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച യോഗി ആദിത്യനാഥ്, മൂന്നാം തവണയും അദ്ദേഹം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാല്‍, ആദ്യ മൂന്ന് വർഷത്തിനുള്ളില്‍ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്ബദ്‌വ്യവസ്ഥയായി മാറുമെന്നും പറഞ്ഞു.

Categories
Latest news main-slider National top news

തലകുത്തനെ കുഴല്‍കിണറില്‍ വീണ രണ്ടുവയസുകാരനെ 20 മണിക്കൂറിന് ശേഷം പുറത്തെത്തിച്ചു

കര്‍ണാടകയിലെ ലച്യാന ജില്ലയില്‍ കുഴല്‍കിണറില്‍ വീണ രണ്ടു വയസുകാരനെ 20 മണിക്കൂര്‍ നേരത്തെ രക്ഷാ പ്രവര്‍ത്തനത്തിനു പിന്നാലെ പുറത്തെത്തിച്ചു. സാത്വിക് സതീഷ് എന്ന രണ്ടു വയസുകാരന്‍ വീട്ടു മുറ്റത്തത് കളിച്ചു കൊണ്ടിരിക്കെ കഴിഞ്ഞ ദിവസമാണ് കുഴല്‍കിണറില്‍ 16 അടി താഴ്ചയില്‍ തലകുത്തനെ വീണത്.

 

ബുധനാഴ്ച ഉച്ചക്ക് 1.45 നാണ് കുഞ്ഞ് കിണറ്റില്‍ കുടുങ്ങിയത്. ദീര്‍ഘ നേരത്തെ തിരച്ചിലിനു പിന്നാലെ കുഴല്‍കിണറില്‍ നിന്ന് ശബ്ദം കേള്‍ക്കുകയും വൈകീട്ട് 6.30 ന് രക്ഷാ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. കുഞ്ഞിനെ കണ്ടെത്താനായി ആദ്യം കുഴല്‍ കിണറില്‍ കാമറ ഇറക്കി. ഇതില്‍ കുഞ്ഞിന്റെ കാല് മുകളിലും തല താഴെയായും കണ്ടെത്തി. പിന്നാലെ പൈപ്പ് ലൈന്‍ വഴി ഓക്‌സിജന്‍ നല്‍കി.ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന, പൊലീസ്, വിവിധ വകുപ്പുകള്‍, പ്രദേശവാസികള്‍ എന്നിവരുടെ പരിശ്രമത്തോടെയാണ് കുഞ്ഞിനെ പുറത്തെത്തിച്ചത്. കുഞ്ഞിനെ മെഡിക്കല്‍ സംഘം പരിശോധിച്ചു പിന്നാലെ ആശുപത്രിയിലേക്ക് മാറ്റി.

Categories
Latest news main-slider National top news

സ്റ്റാറ്റസിൽ സുഹൃത്തിനെ ടാ​ഗ് ചെയ്യാം; മാറ്റത്തിനൊരുങ്ങി വാട്സ്ആപ്പ്

ഏറ്റവും കൂടുതൽ ആളുകൾ ഉപയോ​ഗിക്കുന്ന മെസേജിങ് ആപ്പാണ് മെറ്റയുടെ കീഴിലുള്ള വാട്സ്ആപ്പ്. ഫീച്ചറുകൾ കൊണ്ട് ഉപഭോക്താക്കളെ അതിശയിപ്പിക്കാനും സംതൃപ്തി നൽകാനും വാട്സ്ആപ്പിന് കഴിഞ്ഞിട്ടുണ്ട്. നിരവധി മാറ്റങ്ങൾ ഇതിനോടകം വാട്സ്ആപ്പിൽ മെറ്റ എത്തിച്ചു കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം ഇത്തരത്തിൽ നിരവധി മാറ്റങ്ങൾ വാട്സ്ആപ്പിൽ നടപ്പിലാക്കിയിരുന്നു. ഇത് ഈ വർഷവും തുടരും എന്നാണ് റിപ്പോർട്ടുകൾ.

ഇപ്പോൾ ഒരു പുതിയ അപ്ഡേറ്റ് എത്തിക്കാനൊരുങ്ങുകയാണ് വാട്സ്ആപ്പ്. സ്റ്റാറ്റിസിലാണ് പുതിയ അപ്ഡേഷൻ എത്തിക്കുന്നത്. ഇൻസ്റ്റാ​ഗ്രാമിൽ സ്റ്റോറിയിൽ സുഹൃത്തുക്കളെ ​ടാ​ഗ് ചെയ്യുന്നപോലെ വാട്സ്ആപ്പ് സ്റ്റാറ്റസിലും ഈ ഫീച്ചർ എത്തിക്കാനാണ് മെറ്റയുടെ നീക്കം. ഉപയോക്താക്കൾക്ക് അവരുടെ സ്റ്റാറ്റസ് അപ്‌ഡേറ്റുകളിൽ മറ്റുള്ളവരെ സ്വകാര്യമായി ടാഗ് ചെയ്തുകൊണ്ട് സംവദിക്കാൻ കഴിയുന്ന ഒരു പുതിയ ഫീച്ചറാണ് എത്തിക്കുക.ഈ ഫീച്ചർ എത്തുന്നതോടെ സ്റ്റാറ്റസുകളിൽ നിങ്ങൾക്ക് ഇഷ്ടമുള്ളവരെ ടാ​ഗ് ചെയ്യാൻ കഴിയും. എന്നാൽ ഇത് മാറ്റാർക്കും കാണാൻ കഴിയില്ല. നിങ്ങൾ ടാ​ഗ് ചെയ്തിരിക്കുന്ന ആൾക്ക് മാത്രമാണ് ഇത് കാണാൻ കഴിയുക. സ്റ്റാറ്റസ് അപ്ഡേറ്റിൽ മറ്റുചില ഫീച്ചറുകളും വാട്സ്ആപ്പ് എത്തിക്കും. ഇപ്പോഴുള്ള 30 സെക്കൻഡ‍് ദൈർഘ്യം ഒരു മിനിറ്റാക്കി ഉയർത്താനുള്ള നീക്കത്തിലാണ് മെറ്റ.

 

അധികം വൈകാതെ വാട്സ്ആപ്പ് സ്റ്റാറ്റസ് ആയി ലൈവ് വീഡിയോ അപ്ലോഡ് ചെയ്യാൻ സാധിക്കുന്ന ഫീച്ചർ എത്തും. നിലവിൽ ടെക്സ്റ്റ്, ഇമേജ്, വീഡിയോ എന്നിവയാണ് വാട്സ്ആപ്പിൽ സ്റ്റാറ്റസായി അപ്ലോഡ് ചെയ്യാൻ സാധിക്കുന്നത്. പുതിയ ഫീച്ചർ എത്തുന്നതോടെ സ്റ്റാറ്റസ് ഇനി ലൈവ് ആക്കാൻ സാധിക്കും.

Categories
Kerala Latest news main-slider National

തിരഞ്ഞെടുപ്പ് ആവേശത്തിരയിളക്കി രാഹുല്‍ ഗാന്ധി വയനാട്ടില്‍

കല്‍പ്പറ്റ: വയനാട് യു.ഡി.എഫ് സ്ഥാനാര്‍ഥിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി ഇന്ന് പത്രിക സമര്‍പ്പിക്കാനാണ് എത്തിയത്. കൂടെ സഹോദരിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാഗാന്ധിയുമുണ്ട്. ഉച്ചക്ക് 12 മണിക്കാണ് പത്രികാസമര്‍പ്പണം.

കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നാരംഭിച്ച റോഡ് ഷോ സിവില്‍സ്റ്റേഷന്‍ പരിസരത്ത് അവസാനിപ്പിക്കും. ഇതിന് ശേഷം വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ രേണുരാജിന് രാഹുല്‍ ഗാന്ധി പത്രിക സമര്‍പ്പിക്കും. രാഹുലിനെ കാത്ത് വന്‍ ജനാവലിയാണ് കല്‍പ്പറ്റിയിലെത്തിയത്.

മൂപ്പൈനാട് തലക്കല്‍ ഗ്രൗണ്ടില്‍ ഹെലികോപ്റ്ററിലാണ് ഇരുവരും എത്തിയത്. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍, രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി, അബ്ബാസലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ റോഡ്‌ഷോയില്‍ രാഹുലിനൊപ്പമുണ്ട്.

കേരളത്തിലെ 20 മണ്ഡലങ്ങളിലെയും മാസ് ക്യാമ്പയിന്റെ തുടക്കമായിരിക്കും രാഹുലിന്റെ കല്‍പ്പറ്റയിലെ റോഡ്‌ഷോയെന്ന് നേതാക്കള്‍ പറഞ്ഞു.

കേരളത്തിലെ ലോക്‌സഭാ മണ്ഡലങ്ങളില്‍ രാഹുല്‍ ഗാന്ധിയുടെ ഒന്‍പതും പ്രിയങ്ക ഗാന്ധിയുടെ ഏഴും കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ നാലും തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ നടക്കുമെന്നാണ് വിവരം. കെ.പി.സി.സി നല്‍കിയ സ്റ്റാര്‍ ക്യാമ്പയിനര്‍ പട്ടികയിലാണ് ഇക്കാര്യം ഉള്ളത്.

Categories
Kasaragod Latest news National top news

തനത് ഫണ്ട്‌ പിടിച്ചെടുക്കാനുള്ള ശ്രമം ജീവനക്കാർ പോസ്റ്റൽ വോട്ടിലൂടെ മറുപടി നൽകുക

 

അജാനൂർ:തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ട്‌ പിടിച്ചെടുക്കാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കുക,തടഞ്ഞു വെച്ച ബഡ്ജറ്റ് വിഹിതം അധിക വിഹിതമായി അനുവദിക്കുക തുടങ്ങിയ വിഷയങ്ങൾ ഉയർത്തി യുഡിഎഫ് ജനപ്രതിനിധികളുടെ കൂട്ടായ്മയായ എൽ ജി എം എല്ലിന്റെയും ആർജിപിആർഎസ്സിന്റെയും സംയുക്താഭിമുഖ്യത്തിൽ അജാനൂർ പഞ്ചായത്തിന് മുമ്പിൽ പ്രതിഷേധം മാർച്ചും കൂട്ടായ്മയും സംഘടിപ്പിച്ചു. എൽ ജി എം എൽ കാഞ്ഞങ്ങാട് മണ്ഡലം കൺവീനർ സി കെ ഇർഷാദിന്റെ അധ്യക്ഷതയിൽ മുസ്ലിം ലീഗ് കാഞ്ഞങ്ങാട് മണ്ഡലം വൈസ് പ്രസിഡണ്ട് ഹമീദ് ചേരക്കാടത്ത് പ്രതിഷേധ പരിപാടി ഉദ്ഘാടനം നിർവ്വഹിച്ചു.തദ്ദേശ സ്വയംഭരണ തനത് ഫണ്ട്‌ പിടിച്ചെടുക്കാനുള്ള നീക്കത്തിൽനിന്ന് സർക്കാർ പിന്നോട്ട് പോകണമെന്നും ജീവനക്കാർ പോസ്റ്റൽ വോട്ടിലൂടെ മറുപടി നൽകണമെന്നും അദ്ദേഹം പറഞ്ഞു.മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ബഷീർ ചിത്താരി സെക്രട്ടറി ഖാലിദ് അറബിക്കാടത്ത്, പഞ്ചായത്തംഗങ്ങളായ സി കുഞ്ഞാമിന,ഷക്കീല ബദറുദ്ധീൻ സിന്ധു ബാബു, സി എച്ച് ഹംസ,ഇബ്രാഹിം ആവിക്കൽ ഹാജറ സലാം എന്നിവർ സംബന്ധിച്ചു.കെ രവീന്ദ്രൻ സ്വാഗതവും ഷീബ ഉമ്മർ നന്ദിയും പ്രകാശിപ്പിച്ചു.

Categories
Kerala Latest news main-slider National

ആദായ നികുതി നോട്ടിസുകളിൽ കോൺഗ്രസ് സുപ്രിം കോടതിയിൽ ഹരജി നൽകും, ആദായ നികുതി ഓഫീസുകൾക്ക് മുന്നിൽ ഇന്ന് കോൺഗ്രസ്‌ ധർണ

ന്യൂഡൽഹി: പാർട്ടിക്കെതിരായ ആദായ നികുതി നോട്ടിസുകളിൽ കോൺഗ്രസ് സുപ്രിം കോടതിയിൽ അടുത്തയാഴ്ച ഹരജി നൽകും. 30 വർഷം മുമ്പുള്ള നികുതി ഇപ്പോൾ ചോദിച്ചതിൽ തര്‍ക്കം ഉന്നയിച്ചാവും കോടതിയെ സമീപിക്കുക. ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയുള്ള കേന്ദ്ര ഏജൻസികളുടെ നീക്കം ചട്ടലംഘനമാണെന്നും കോൺഗ്രസ് സുപ്രിം കോടതിയിൽ വാദിക്കും. ഒപ്പം ബി.ജെ.പിയിൽ നിന്ന് നികുതി പിരിക്കാത്തതും കോടതിയിൽ കോൺഗ്രസ് ചൂണ്ടിക്കാട്ടും. കോൺഗ്രസിനെതിരായ സർക്കാരിന്റെ പ്രതികാര നടപടിക്കെതിരെ ഇന്ന് രാജ്യവ്യാപകമായി കോൺഗ്രസ് പ്രതിഷേധിക്കും.

ഇന്നലെയാണ് കോണ്‍ഗ്രസിന് ആദായനികുതി വകുപ്പ് നോട്ടിസയച്ചത്. ആദായ നികുതി പുനർനിർണയ പ്രകാരം 2018-21 കാലയളവിലെ 1700 കോടി രൂപ അടയ്ക്കണമെന്നാണ് നോട്ടിസ്. 2017-21 കാലയളവിലെ ആദായ നികുതി പുനർനിർണയ നീക്കത്തിനെതിരായ കോൺഗ്രസിന്‍റെ ഹരജി ഡൽഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് നോട്ടിസ്. പിഴയും പലിശയുമായി 1700 കോടി രൂപ അടയ്ക്കണം. നേരത്തെ 2014- 17 കാലയളവിലെ 100 കോടി രൂപ അടയ്ക്കണമെന്നാണ് നോട്ടീസ്

കേരളത്തിൽ കെ.പി.സി.സി യുടെ നേതൃത്വത്തിൽ ആദായ നികുതി വകുപ്പിന്‍റെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഓഫീസുകൾക്ക് മുന്നിൽ ധർണ നടത്തും. തിരുവനന്തപുരം കവടിയാർ ആദായ നികുതി വകുപ്പ് ഓഫീസിന് മുന്നിലുള്ള ധർണ കെ.പി.സി.സി ആക്ടിങ് പ്രസിഡന്‍റ് എം.എം ഹസൻ ഉദ്ഘാടനം ചെയ്യും. ആദായനികുതി വകുപ്പ് കോണ്‍ഗ്രസിന് നോട്ടീസ് അയച്ചത് നടപടി ജനാധിപത്യത്തെ തൂക്കിലേറ്റുന്ന നടപടിയാണെന്ന് എം.എം ഹസന്‍ പറഞ്ഞു. ഏകാധിപത്യ രാജ്യങ്ങളില്‍പ്പോലും ഇത്തരം നടപടികള്‍ കേട്ടുകേൾവി മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

അതേസമയം, കോൺഗ്രസിന് പിന്നാലെ പ്രതിപക്ഷ പാർട്ടികളായ സി.പി.ഐയ്ക്കും തൃണമൂല്‍ കോണ്‍ഗ്രസിനും സി.പി.എമ്മിനും ആദായ നികുതി വകുപ്പ് നോട്ടിസ് നൽകിയിട്ടുണ്ട്. 15 കോടി അടയ്ക്കാനാവശ്യപ്പെട്ടാണ് ആദായ നികുതി വകുപ്പ് നോട്ടിസ് നല്‍കിയത്.

സി.പി.ഐക്ക് 11 കോടി രൂപ തിരിച്ചടയ്ക്കണമെന്നാണ് നിര്‍ദ്ദേശം.

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ കേന്ദ്ര ഏജന്‍സിയുടെ നടപടി. ഇതുവഴി പ്രതിപക്ഷ പാർട്ടികൾ സാമ്പത്തികമായി വലിയ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. കോൺഗ്രസിനെ പാപ്പരാക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ആരോപിച്ചു. ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തെ സമ്മര്‍ദത്തിലാക്കാന്‍ എല്ലാ വഴികളും നോക്കുകയാണ് ബിജെപി.  ഇഡി നടപടി നടക്കാതായപ്പോള്‍ ആദായനികുതി വകുപ്പിനെ ഇറക്കി. മോദി പരിഭ്രാന്തനാണെന്നും തൃണമൂൽ കോൺഗ്രസിന്റെ സാകേത് ഗോഖലെ എംപിയും പ്രതികരിച്ചു.

Back to Top