Categories
Kerala Latest news main-slider National

ബാലറ്റ് പെട്ടി കൊണ്ടുപോകാൻ വൈകിക്രമക്കേട് ആരോപിച്ച്തരൂർ പരാജയഭീതിയെന്ന് കൊടിക്കുന്നിൽ

ന്യൂഡൽഹി ∙ കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് പുരോഗമിക്കവെ, വോട്ടെടുപ്പിലും അതിനു ശേഷമുള്ള നടപടികളിലും ഗുരുതര ക്രമക്കേടുകൾ നടന്നുവെന്ന ആക്ഷേപവുമായി ശശി തരൂർ വിഭാഗം. കേരളത്തിൽനിന്ന് ബാലറ്റ് പെട്ടികൾ കൊണ്ടുപോയതിൽ ഉൾപ്പെടെ തരൂർ പക്ഷം പരാതി നൽകി.
വ്യാപക ക്രമക്കേടു നടന്ന ഉത്തർപ്രദേശിലെ വോട്ടുകൾ എണ്ണരുതെന്ന തരൂരിന്റെ പരാതി പരിഗണിച്ച തിരഞ്ഞെടുപ്പ് സമിതി, അവിടെനിന്നുള്ള വോട്ടുകൾ മാത്രം മറ്റു വോട്ടുകൾക്കൊപ്പം കൂട്ടിക്കലർത്തിയില്ല. വോട്ടെടുപ്പിനെക്കുറിച്ച് പരാതി നല്‍കിയെന്ന് തരൂരിന്റെ പ്രചാരണ കമ്മിറ്റി ചെയര്‍മാന്‍ സല്‍മാന്‍ സോസ് സ്ഥിരീകരിച്ചു. പരാതിയുടെ ഉള്ളടക്കം വെളിപ്പെടുത്തുന്നില്ലെന്നും ഭാവിയില്‍ പിഴവുകള്‍ ഉണ്ടാകാതിരിക്കാനാണ് പരാതി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, തോൽവി ഭയന്നാണ് തരൂർ ഇത്തരം ആക്ഷേപങ്ങൾ ഉന്നയിക്കുന്നതെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി അഭിപ്രായപ്പെട്ടു. ‘ജനാധിപത്യത്തിൽ ഇത്തരം തിരഞ്ഞെടുപ്പുകൾ നടക്കുമ്പോൾ പരാതികൾ സ്വാഭാവികമാണ്. അത്തരത്തിലൊരു പരാതിയാണ് ഇപ്പോൾ വന്നിരിക്കുന്നത്. ജനാധിപത്യത്തിൽ മറ്റൊരു പ്രത്യേകത കൂടിയുണ്ട്. തോൽക്കാൻ പോകുന്നവരും ഇത്തരം പരാതികൾ ഉന്നയിക്കാറുണ്ട്. അതൊരു മുൻകൂർ ജാമ്യമെടുപ്പാണ്’ – കൊടിക്കുന്നിൽ മാധ്യമങ്ങളോടു പറഞ്ഞു.

വോട്ടെടുപ്പിനു ശേഷം ബാലറ്റ് പെട്ടികൾ എഐസിസി ആസ്ഥാനത്തേക്ക് കൊണ്ടുപോയതുമായി ബന്ധപ്പെട്ടാണ് തരൂർ വിഭാഗം പരാതി ഉന്നയിച്ചത്. തിങ്കളാഴ്ച വൈകിട്ട് ബാലറ്റ് പെട്ടികൾ കൊണ്ടുപോകുമെന്നാണ് വരണാധികാരി ജി.പരമേശ്വര അറിയിച്ചിരുന്നതെന്ന് തരൂർ പക്ഷം പറയുന്നു. എന്നാൽ, ഇന്നലെ ഉച്ചകഴിഞ്ഞാണ് പെട്ടികൾ കൊണ്ടുപോയതെന്നാണ് പരാതി. ഇക്കാര്യത്തിൽ കൃത്യമായ വിവരം നൽകിയില്ലെന്നും തരൂർ പക്ഷം ആരോപിച്ചു.
വോട്ടെടുപ്പു പൂർത്തിയായതിനു പിന്നാലെ നാലു മണിയോടെ ബാലറ്റ് പെട്ടികൾ സീൽ ചെയ്ത് നാലരയോടെ പുറത്തെത്തിച്ചിരുന്നു. തിങ്കളാഴ്ച തന്നെ അത് ഡൽഹിയിലേക്കു കൊണ്ടുപോകുമെന്നായിരുന്നു വരണാധികാരിയും ഉപവരണാധികാരിയും അറിയിച്ചത്. എന്നാൽ, ഇരുവരും ഇന്നലെ ഉച്ചവരെ തിരുവനന്തപുരത്ത് ഉണ്ടായിരുന്നു. ഉച്ചയോടെ ഉപവരണാധികാരിയാണ് രണ്ടു പെട്ടികളും ഡൽഹിയിലേക്കു കൊണ്ടുപോയത്.
വോട്ടെടുപ്പു കഴിഞ്ഞ് 24 മണിക്കൂർ കഴിഞ്ഞാണ് ബാലറ്റ് പെട്ടികൾ എഐസിസി ആസ്ഥാനത്ത് എത്തിച്ചത്. ഈ സാഹചര്യത്തിൽ, നടപടികളിൽ വ്യക്തതയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് തരൂരും സംഘവും പരാതി നൽകിയത്. നേരത്തെ, യുപി, പഞ്ചാബ്, തെലങ്കാന എന്നിവിടങ്ങളിൽ വോട്ടെടുപ്പിൽ ഗുരുതര ക്രമക്കേട് നടന്നെന്നു ശശി തരൂർ ആരോപിച്ചിരുന്നു. വ്യാപക ക്രമക്കേട് നടന്ന യുപിയിലെ വോട്ടുകൾ എണ്ണരുതെന്നും അവ അസാധുവാക്കണമെന്നും ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് സമിതി അധ്യക്ഷൻ മധുസൂദൻ മിസ്ത്രിക്കു കത്തയയ്ക്കുകയും ചെയ്തു.
ഏറ്റവുമധികം വോട്ടർമാരുള്ള യുപിയിൽ (1238) ഒട്ടേറെ വ്യാജ വോട്ടുകൾ രേഖപ്പെടുത്തിയതായി സംശയമുണ്ടെന്നു മിസ്ത്രിക്കുള്ള കത്തിൽ തരൂർ പക്ഷം ചൂണ്ടിക്കാട്ടി. വോട്ടെടുപ്പു ദിവസം ലക്നൗവിൽ ഇല്ലാതിരുന്ന ഒട്ടേറെപ്പേരുടെ വോട്ടുകൾ പെട്ടിയിൽ വീണു. ബാലറ്റ് പെട്ടികൾ സീൽ ചെയ്തതിൽ നടപടിക്രമം പാലിച്ചില്ല. സീരിയൽ നമ്പറില്ലാത്ത സീൽ ഉപയോഗിച്ചാണു പെട്ടി സീൽ ചെയ്തത്. ഏജന്റുമാർ ഇക്കാര്യം ചൂണ്ടിക്കാട്ടിയെങ്കിലും നടപടിയുണ്ടായില്ല. പെട്ടി സീൽ ചെയ്തതിന്റെ ചിത്രങ്ങൾ സഹിതമാണു പരാതി അയച്ചത്.
പഞ്ചാബിലും തെലങ്കാനയിലും യഥാർഥ വോട്ടർമാരെ വെട്ടിമാറ്റി വ്യാജൻമാരെ തിരുകിക്കയറ്റി. ഇരു സംസ്ഥാനങ്ങളിലെയും വോട്ടെടുപ്പിനെക്കുറിച്ച് അന്വേഷിക്കണമെന്നും ആഭ്യന്തര തിരഞ്ഞെടുപ്പിനെക്കുറിച്ച് പരാതി നൽകാൻ മറ്റൊരു വേദിയില്ലാത്തതിനാലാണു കത്തയയ്ക്കുന്നതെന്നും തരൂർ പക്ഷം വ്യക്തമാക്കി. ആകെ വോട്ടർമാരുടെ എണ്ണം 9,308 എന്നത് അവസാനനിമിഷം 9,915 ആയതിനെതിരെയും പരാതി ഉയർന്നിട്ടുണ്ട്.

Categories
Kasaragod Kerala Latest news main-slider

ഗവര്‍ണര്‍ കേരള ജനതയെ വെല്ലുവിളിക്കുന്നു എന്‍.സി.പി

 

കാഞ്ഞങ്ങാട്: ഇന്ത്യന്‍ ഭരണഘടനയില്‍ അധിഷ്ഠിതമായി ജനാധിപത്യ വ്യവസ്ഥയിലൂടെ തെരഞ്ഞെടുക്കപ്പെട്ട കേരള സര്‍ക്കാരിനെയും മന്ത്രിമാരെയും നിരന്തരം അവഹേളിക്കുകയും ആക്ഷേപിക്കുകയും വഴി കേരള ഗവര്‍ണര്‍ കേരള ജനതയെ വെല്ലുവിളിക്കുകയാണെന്ന് എന്‍.സി.പി. നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി കാസര്‍കോട് ജില്ലാകമ്മിറ്റി അഭിപ്രായപ്പെട്ടു
ഫാസിസത്തെയും സംഘപരിവാറിനെയും കേന്ദ്ര ഫാസിസ്റ്റ് ഭരണകൂടത്തെയും തൃപ്തിപ്പെടുത്തി അധികാരത്തിന്‍റെയും സുഖലോലുപത യുടെയും പുതിയ മേച്ചില്‍പുറങ്ങള്‍ തേടുകയാണ് കേരള ഗവര്‍ണര്‍. അതിനുവേണ്ടി ഏതറ്റംവരെയും സഞ്ചരിക്കുന്നതിന്‍റെ ഉദാഹരണമാണ് കേരളത്തിലെ ജനകീയ സര്‍ക്കാറിനെതിരെയുള്ള നിരന്തര കടന്നാക്രമണം. ഇത് കേരള ജനതയോടുള്ള വെല്ലുവിളിയാണെന്ന് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി കാസര്‍കോട് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
എന്‍.സി.പി. ജില്ലാക്കമ്മിറ്റി ഓഫീസില്‍ വെച്ച് കാഞ്ഞങ്ങാട് ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ ജില്ലാ പ്രസിഡന്‍റ് കരീം ചന്തേര അധ്യക്ഷത വഹിച്ചു. സി ബാലന്‍, ബെന്നി നാഗമറ്റം, ഉബൈദുള്ള കടവത്ത്, ഇ.ടി. മത്തായി, നാരായണന്‍ മാസ്റ്റര്‍, സിദ്ദീഖ് കൈകമ്പ, സുബൈര്‍ പടുപ്പ്, ഉദിനൂര്‍ സുകുമാരന്‍, ദാമോദര്‍ ബെള്ളിഗെ, എ ടി വിജയന്‍, ചന്ദ്രന്‍ നായര്‍, വസന്തകുമാർ കാട്ടുകുളങ്ങര, രാജു കൊയ്യാന്‍, പി സി സീനത്ത്, ഖദീജ മൊഗ്രാല്‍, എന്‍ ഷമീമ, ഹമീദ് ചേരങ്കൈ, തുടങ്ങിയവര്‍ പ്രസംഗിച്ചു. ടി. ദേവദാസ് സ്വാഗത പ്രഭാഷണവും എന്‍ വി ചന്ദ്രന്‍ നന്ദിയും പറഞ്ഞു.

Categories
Kasaragod Kerala Latest news main-slider

സി.കെ ശ്രീധരന്‍ കളം മാറ്റത്തിനോ …..!!!

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ  രാഷ്ട്രീയ മാറ്റത്തിനൊരുങ്ങുന്നു.

ആത്മകഥ പ്രകാശനത്തിന് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചാണ് ശ്രീധരന്റെ കരുനീക്കം. തന്നെ പരിഗണിക്കാത്ത കെപിസിസി നിലപാടിനോടുള്ള അതൃപ്തി കൂടിയാണ് ശ്രീധരന്റെ നീക്കങ്ങള്‍ക്ക്
പിന്നില്‍.

Categories
Kerala Latest news main-slider

മന്ത്രിമാർ സിപിഐ ദേശീയ കൗൺസിലിലേക്ക് പന്യൻ രവീന്ദ്രൻ മാറിനിൽക്കും വി .എസ്.സുനിൽകുമാറിനെ മാറ്റിനിർത്തി

വിജയവാഡ∙ മന്ത്രിമാർ ഉൾപ്പെടെ സിപിഐ ദേശീയ കൗൺസിലിലേക്ക് കേരളത്തില്‍നിന്ന് ഏഴു പുതുമുഖങ്ങൾ. മന്ത്രിമാരായ കെ.രാജന്‍, ജി.ആര്‍.അനില്‍, പി.പ്രസാദ്, ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാർ, രാജാജി മാത്യു തോമസ് എന്നിവരാണ് ദേശീയ കൗണ്‍സിലിലേക്ക് എത്തുന്നത്. കൺട്രോൾ കമ്മിഷൻ അംഗമായി സത്യൻ മൊകേരിയും എത്തും.

പന്ന്യന്‍ രവീന്ദ്രന്‍, എന്‍.അനിരുദ്ധന്‍, ടി.വി.ബാലന്‍, സി.എന്‍.ജയദേവന്‍, എന്‍.രാജന്‍ എന്നിവര്‍ ഒഴിവായി. കെ.ഇ.ഇസ്മയിലും ദേശീയ കൗണ്‍സില്‍നിന്ന് പുറത്തായി. മുൻമന്ത്രി വി.എസ്.സുനിൽകുമാർ ദേശീയ കൗൺസിലിൽ എത്തുന്നത് സംസ്ഥാന നേതൃത്വം തടഞ്ഞു. സുനിൽകുമാറിന്റെ പേര് ടി.ആർ. രമേശ്കുമാർ നിർദേശിച്ചെങ്കിൽ നേതൃത്വം പിന്തുണച്ചില്ല. കെ.ഇ. ഇസ്‌മയിൽ പക്ഷത്തെ പ്രധാനിയാണ് വി.എസ്.സുനിൽകുമാർ

Categories
Kerala Latest news

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനെ തുടര്‍ന്നുണ്ടായ അക്രമങ്ങളില്‍ നിലപാട് കടുപ്പിച്ച് ഹൈക്കോടതി.

കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനെ തുടര്‍ന്നുണ്ടായ അക്രമങ്ങളില്‍ നിലപാട് കടുപ്പിച്ച് ഹൈക്കോടതി. പോപ്പുലര്‍ ഫ്രണ്ടിന്റെയും, അബ്ദുള്‍ സത്താറിന്റെയും സ്വത്ത് വകകള്‍ കണ്ടുകെട്ടിയതിന്റെ വിശദാംശങ്ങള്‍ അറിയിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. നവംബര്‍ 7 ന് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ ഹര്‍ത്താല്‍ ആക്രമണക്കേസുകളിലുമുണ്ടായ നഷ്ടം എത്രയെന്ന് അറിയിക്കണം. കീഴ്‌ക്കോടതികളില്‍ പരിഗണനയിലുള്ള ജാമ്യാപേക്ഷകളുടെ വിവരങ്ങള്‍ അറിയിക്കണം. ഓരോ കേസിലും കണക്കാക്കിയിട്ടുള്ള നഷ്ടം പ്രത്യേകം അറിയിക്കണമെന്നും ജസ്റ്റിസുമാരായ ജയശങ്കരന്‍ നമ്പ്യാര്‍, മുഹമ്മദ് നിയാസ് എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. കേസ് നവംബര്‍ 7 ന് കോടതി വീണ്ടും പരിഗണിക്കും

Categories
Kerala Latest news main-slider

മുന്നറിയിപ്പുമായി ഗവർണറുടെ ട്വീറ്റ്

മുഖ്യമന്ത്രിക്കും മന്ത്രി സഭയ്ക്കും ഗവർണറെ ഉപദേശിക്കാൻ എല്ലാ അവകാശവുമുണ്ട്. എന്നാൽ ഗവർണറുടെ പദവിയുടെ അന്തസ്സിനെ താഴ്ത്തുന്ന വ്യക്തിഗത മന്ത്രിമാരുടെ പ്രസ്താവനകൾ ക്കാൻ എല്ലാ അവകാശവുമുണ്ട്. എന്നാൽ ഗവർണറുടെ പദവിയുടെ അന്തസ്സിനെ താഴ്ത്തുന്ന വ്യക്തിഗത മന്ത്രിമാരുടെ പ്രസ്താവന മന്ത്രി സ്ഥാനം പിൻവലിക്കാൻ വരെ ഉത്തരവ് ഇടേണ്ടി വരും മുന്നറിയിപ്പുമായി ഗവർണറുടെ ട്വീറ്റ്

Categories
Kasaragod Kerala Latest news main-slider

: കാസറഗോഡ്  ജില്ലയിലെ എൻഡോസൾഫാൻ ഇരകളെ അപമാനിച്ച ഉദുമ എംഎൽഎയുടെ പരാമർശത്തിനെതിരെ സി. എച്ച് കുഞ്ഞമ്പുവിന്റെ കാസർഗോട്ടെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ്‌ ജില്ലാ കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി

കാസറഗോഡ്: കാസറഗോഡ്  ജില്ലയിലെ എൻഡോസൾഫാൻ ഇരകളെ അപമാനിച്ച ഉദുമ എംഎൽഎയുടെ പരാമർശത്തിനെതിരെ സി. എച്ച് കുഞ്ഞമ്പുവിന്റെ കാസർഗോട്ടെ
വീട്ടിലേക്ക് യൂത്ത് കോൺഗ്രസ്‌ ജില്ലാ കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബി.പി പ്രദീപ്കുമാറിന്റെ നേതൃത്വത്തിൽ പ്രകടനമായെത്തിയ പ്രവർത്തകർ എംഎൽഎയുടെ വീടിനു മുന്നിൽ കുത്തിരുന്ന് പ്രതിഷേധിച്ചു. 16ദിവസമായി സെക്രട്ടറിയേറ്റു പടിക്കൽ നിരാഹാരമിരിക്കുന്ന ദയാബായിയുടെ സമരത്തെയും എൻഡോസൾഫാൻ ഇരകളെയും അവഹേളിച്ച എം. എൽ. എ യുടെ ധിക്കാരത്തെ ശക്തമായ എതിർക്കുമെന്ന് ജില്ലാ പ്രസിഡന്റ്‌ പ്രസ്താവിച്ചു. എത്ര കിട്ടിയാലും തികയാത്തത് എംൽഎയ്ക്കാണെന്നും അല്ലാതെ ആശ്രയമില്ലാത്ത നിരന്തരം ആശുപത്രികൾ കയറിയിറങ്ങുന്ന എൻഡോസൾഫാൻ ദുരിതബാധിതരായ രോഗികൾക്കല്ലെന്ന് പ്രദീപ്കുമാർ കൂട്ടിച്ചേർത്തു.സമാദാനപരമയി റോഡിൽ കുത്തിരുന്ന് മുദ്രാവാക്യം വിളിച്ച സമരക്കാർക്കെതിരെ പോലീസ് നടത്തിയത് കടുത്ത അതിക്രമമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാസറഗോഡ് ടൗൺ സി.ഐ അജിത്തിന്റെ നേതൃത്വത്തിലെത്തിയ പോലീസ് പ്രവർത്തകരെ ബലം പ്രയോഗിച്ചു അറസ്റ്റ് ചെയ്തു.
ജില്ലാ ഭാരവാഹികളായ രതീഷ് കാട്ടുമാടം, കാർത്തികേയൻ പെരിയ, ഉനൈസ് ബേഡകം, അഡ്വ: ഷാജിദ് കമ്മാടം,റാഫി അടൂർ, രാജിക ഉദയ മംഗലം,ചന്ദ്രഹാസ ഭട്ട്,അഹമ്മദ് ചേരൂർ,ബ്ലോക്ക്‌ പ്രസിഡന്റ്‌ ജുനൈദ് ഉറുമി,രാഹുൽ രാംനഗർ,മണ്ഡലം പ്രസിഡണ്ടുമാരായ രാകേഷ് കരിച്ചേരി, നിതിൻ മാങ്ങാട്, ഷിബിൻ ഉപ്പിലിക്കൈ, സിറാജ് പാണ്ടി, ഷാഹിദ് പുലിക്കുന്നു, രഞ്ജിത്ത് കുണ്ടാർ,പ്രദീപ് പൊയിനാച്ചി, അനൂപ് കല്യോട്ട്, വിനീത് കാഞ്ഞങ്ങാട്, നുഹ്മാൻ പാള്ളക്കോട് തുടങ്ങിയവർ നേതൃത്വം നൽകി.

Categories
Kerala Latest news main-slider

കേരളത്തിലും നരബലി രണ്ട് സ്ത്രീകളെ കൊന്ന് കഷ്ണങ്ങളാക്കി കുഴിച്ചിട്ടു

  1. കാലടി കടവന്ത്ര സ്വദേശികളായ രണ്ട് സ്ത്രീകളെയാണ് നരബലിയുടെ പേരിൽ മൃഗിയമായി കൊലപെടുത്തിയത്. പോലീസ് അന്വേഷണം ആരംഭിച്ചു ഇതിനു മുൻപും ഇതു പോലെ നടക്കാൻ സാധ്യതയുണ്ട് എന്ന് പോലീസ് പറഞ്ഞത് ജനങ്ങളെയാകെ ഞെട്ടിച്ചിരിക്കുകയാണ്. തിരുവല്ലകരായ ദമ്പതിമാരാണ് നരബലി നടത്തിയത്.

പത്മ, റോസ്‌ലിൻ തുടങ്ങിയ സ്ത്രീകളാണ് കൊല്ലപ്പെട്ടത്. തിരുമൽ ചികിത്സ അടക്കമുള്ള കാര്യങ്ങൾ നടക്കുന്ന കേന്ദ്രത്തിലാണ് നരബലി നടന്നത് കൊലക്ക് പിന്നിൽ ഭാഗവാന്തും ലൈലയും കണ്ടെത്തി ഏജന്റ് മുഹമ്മദ്ശിഹാബ് കസ്റ്റഡിയിൽ

Categories
Kasaragod Kerala Latest news main-slider

കാസറഗോടിന്റെ ആരോഗ്യ മേഖല സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ട് ദയാബായ് നടത്തുന്ന സത്യഗ്രഹത്തിന്ന് പിന്തുണ പ്രഖ്യപിച്ചു ആർ ഡി ഓ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ്‌ മാർച്ച്‌

ഒന്നര വർഷം മുൻപ് കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രിയും ജില്ലാ ആശുപത്രിയിലെ കാത്ത് ലാബും ഇനിയും പ്രവർത്തനം ആരംഭിക്കാത്തതിലും ജില്ലയിൽ അനുവദിച്ച മെഡിക്കൽ കോളേജ് ശൈശവസ്ഥയിൽ തന്നെ കിടക്കുകയും
ഇടത് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരോട് കാണിക്കുന്ന അനീതി അവർത്തിച്ചികൊണ്ടേയിരിക്കുന്നതിലും എൻഡോസൾഫാൻ ഇരകൾക് നീതി തേടി സാമൂഹിക പ്രവർത്തക ദയാബായി തിരുവനന്തപുരത്ത് സെക്രെട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന അനിശ്ചിത കാലനിരാഹാരസമരം അവരുന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ചു കൊണ്ട് സമരം അവസാനിപ്പിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദയ കാണിക്കണം ദയാബായിയോടും എൻഡോസൾഫാൻ ഇരകളോടും കാസറഗോഡ് ജില്ലയോടും എന്ന മുദ്രാവാക്യം ഉയർത്തി കാഞ്ഞങ്ങാട് ആർ.ഡി.ഒ യിലേക്ക് മാർച്ച് നടത്തി.തുടർന്ന് നടന്ന പ്രതിഷേധ യോഗം ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസൽ ഉദ്ഘാടനം ചെയ്തു.ജില്ലയിൽ ആരോഗ്യ മേഖല അതീവ ഗുരുതരമായ സാഹചര്യം അനുഭവിക്കുമ്പോൾ തുടങ്ങിവച്ച പദ്ധതികൾ പോലും സാമ്പത്തീക പ്രയാസം മൂലം പൂർത്തീകരിക്കാൻ കഴിയാതിരിക്കുമ്പോഴും മുഖ്യമന്ത്രിയും മന്ത്രിമാരും ലക്ഷങ്ങൾ ദൂർത്തടിച്ച് വിദേശത്ത് ഉല്ലാസ യാത്രനടത്തുകയും ക്ലിഫ് ഹൗസിൽ ലക്ഷങ്ങൾ ചിലവിട്ട് തൊഴുത്ത് പണിയുന്ന തിരക്കിലാണെന്ന് അദ്ദേഹം ആരോപിച്ചു.യുഡിഎഫ് സർക്കാർ എൻഡോസൾഫാൻ ഇരകൾക്കായി നീതിപൂർവ്വകമായ സമീപനം കൈക്കൊള്ളുകയും സെൽ യോഗങ്ങൾ കൃത്യമായി ചേരുകയും ചെയ്തിരുന്നു എന്നാൽ ഇന്ന് അതെല്ലാം നിശ്ചലമായിരിക്കുകയാണ് .ഈ സാഹചര്യത്തിൽ ദയാബായി നടത്തുന്ന നിരാഹാര സമരം അവസാനിപ്പിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും ആരോഗ്യമേഖലയിലെ ജില്ലയുടെ പ്രശ്നങ്ങൾക് പരിഹാരം കണ്ടില്ലെങ്കിൽ ജനകീയ പ്രക്ഷോഭത്തിന്‌ പാർട്ടി നേതൃത്വം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ജില്ല പ്രസിഡന്റ് ബി.പി.പ്രദീപ്കുമാർ അധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ്, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് എം.കുഞ്ഞികൃഷ്ണൻ, എയിംസ് സമരസമിതി ചെയർമാൻ നാസർ ചെർക്കളം, യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവാഹികളായ വസന്തൻ.ഐ.എസ്,കാർത്തികേയൻ പെരിയ,ഇസ്മയിൽ ചിത്താരി, മാർട്ടിൻ മാലോം, ഷോണി കലയത്തുങ്കൽ, രാജിക ഉദുമ, ബി.ബിനോയ്,രോഹിത് ഏറുവാട്ട്,റാഫി അടൂർ, യുസഫ് കോട്ടക്കാൽ, രാജു കുറുച്ചിക്കുന്ന്, അഖിൽ അയ്യങ്കാവ് നിയോജകമണ്ഡലം പ്രസിഡന്റുമാരായ ജോബിൻ ബാബു, മാത്യു ബദിയടുക്ക,അഡ്വ.കാർത്തിക രാമചന്ദ്രൻ,തുടങ്ങിയവർ പ്രസംഗിച്ചു.
കോട്ടച്ചേരി എലൈറ്റ് ഹോട്ടൽ പരിസരത്തുനിന്നും ആരംഭിച്ച മാർച്ച് നഗരസഭ കവാടത്തിനു മുന്നിൽ പോലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു.പ്രകടനത്തിന് രഞ്ജിത്ത് കുണ്ടാർ, പ്രദീപ് പൊയിനാച്ചി,ജിബിൻ അടുക്കം, സൂരജ്‌ ടി.വി.ആർ, രാജേഷ് തച്ചത്ത്,രദീപ് കാനക്കര, സന്ദീപ് ചീമേനി, വൈശാഖ് കൂവാരത്ത്,മാർട്ടിൻ തോമസ്,ബിബിൻ അഗസ്റ്റിൻ,അജീഷ് കോളിച്ചാൽ, മനോജ് ചാലിങ്കാൽ,ജിബിൻ അടുക്കം, ഷിബിൻ ഉപ്പിലിക്കൈ തുടങ്ങിയവർ പ്രകടനത്തിന്‌ നേതൃത്വം നല്കി.

Categories
Kasaragod Kerala Latest news main-slider

ഭക്തർക്കു മുന്നിൽദൈവീകതയുംസ്നേഹവുംനിറച്ചുനിന്ന ‘ബബിയ,ഇനിനിത്യതയിലേക്ക്

കാസറഗോഡ് :കുമ്പള അനന്തപുരഅനന്തപത്മനാഭക്ഷേത്രകുളത്തിൽ സസ്യാഹാരം മാത്രം ഭക്ഷിച്ച് ജീവിച്ചിരുന്ന ബബിയ എന്ന എഴുപത്തേഴ്വയസ്സുള്ള മുതല ഇന്നലെ രാത്രി10.30നാണ്ഓർമ്മയായത്

വാർത്തകളിലും വർത്തമാനങ്ങളിലും എന്നും നിറഞ്ഞ്നിന്ന ബബിയ ഏവരേയും ആകർഷിച്ചിരുന്നു

പൂജാരി കൊണ്ടു വരുന്ന പടച്ചോറ് കഴിക്കാൻ
ബബിയ എന്ന വിളിക്കു മുമ്പിൽ ഓടി വരുന്ന ബബിയ ഒരുവിസ്മയകാഴ്ചയായിരുന്നു

തടാകത്തിൽ നിന്ന് പാറപ്പുറം വഴിക്ഷേത്ര മുറ്റത്തേക്കും മുതല’ പോകാറുണ്ടായിരുന്നു
ആരേയും നോവിക്കാതെ
ഉപദ്രമിക്കാതെതികച്ചും സ്നേഹസമ്പൂർണ്ണമായ ജന്മം

1945ൽ ക്ഷേത്രകുളത്തിലുണ്ടായിരുന്ന മുതലയെ ബ്രിട്ടീഷുകാർ വിനോദത്തിനായി വെടിവെച്ചുകൊന്നുവെന്നും ദിവസങ്ങൾക്കുള്ളിൽ കുളത്തിൽമറ്റൊരുമുതല പ്രത്യക്ഷപ്പെട്ടെന്നും അനുഭസ്ഥർ പറയുന്നു
ബബിയ എന്നസ്നേഹ വിളിക്കുമുന്നിൽ തലയുയർത്തി വരാൻ ഇനി ബബിയഇല്ലല്ലോ എന്നത്
ഇവിടെയെത്തുന്ന ഭക്തർക്കും സഞ്ചാരികൾക്കും ഒരു പോലെ സങ്കടമാവും സ്നേഹവും ആദരവും ഏറ്റു വാങ്ങിവിട ചൊല്ലുന്ന ബബിയ വലിയ നഷ്ടം തന്നെയാണ് ഭക്തർക്ക്

Back to Top