Categories
Kerala Latest news main-slider top news

ലോക്‌സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്‌ട്രോങ് റൂമുകളില്‍ സൂക്ഷിക്കും: മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍

ലോക്‌സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്‌ട്രോങ് റൂമുകളില്‍ സൂക്ഷിക്കും: മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍

ലോക്‌സഭ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് സംസ്ഥാനത്ത് സുഗമവും സുരക്ഷിതവുമായി പൂര്‍ത്തിയായതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറിന് അവസാനിച്ചു. ആറ് മണിക്ക് ശേഷവും ക്യൂവിലുണ്ടായിരുന്ന മുഴുവന്‍ പേര്‍ക്കും വോട്ട് ചെയ്യാന്‍ അവസരം ഒരുക്കി. സംസ്ഥാനത്തൊരിടത്തും അനിഷ്ട സംഭവവികാസങ്ങളുണ്ടായില്ല. ചിലയിടങ്ങളില്‍ ഉണ്ടായ സാങ്കേതിക പ്രശ്‌നങ്ങളും പരാതികളും അപ്പപ്പോള്‍ തന്നെ പരിഹരിക്കാന്‍ കഴിഞ്ഞു. സംസ്ഥാനത്തെ മുഴുവന്‍ പോളിങ് ബൂത്തുകളിലും രാവിലെ ഏഴിന് വോട്ടിങ് ആരംഭിച്ചപ്പോള്‍ തന്നെ വലിയതോതിലുള്ള പങ്കളിത്തമാണുണ്ടായത്.

 

 

കടുത്ത ചൂടും പ്രതികൂല കാലാവസ്ഥയും അവഗണിച്ച് യുവ വോട്ടര്‍മാരും സ്ത്രീവോട്ടര്‍മാരുമടക്കം എല്ലാ വിഭാഗങ്ങളും വളരെ ആവേശത്തോടുകൂടി തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഭാഗഭാക്കായി. വോട്ടര്‍മാര്‍ക്ക് കുടിവെള്ളം, ഭിന്നശേഷിക്കാരായ വോട്ടര്‍മാര്‍ക്ക് ബൂത്തുകളില്‍ വീല്‍ചെയര്‍, റാമ്പ്, പ്രത്യേക ക്യൂ എന്നിവ അടക്കമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. 66,303 പൊലീസ് ഉദ്യോഗസ്ഥര്‍ ബൂത്തുകള്‍ക്ക് സുരക്ഷയേകി. എട്ട് ജില്ലകളില്‍ 100 ശതമാനം ബൂത്തുകളിലും ആറ് ജില്ലകളിലെ 75 ശതമാനം ബൂത്തുകളിലും തത്സമയ നിരീക്ഷണത്തിനുള്ള വെബ്കാസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. വോട്ടിങ് പൂര്‍ത്തിയായ ശേഷം പോളിങ് ബൂത്തുകളില്‍ നിന്ന് സുരക്ഷിതമായി സംസ്ഥാനത്തെ 140 കളക്ഷന്‍ കേന്ദ്രങ്ങളിലെത്തിച്ച ശേഷം വോട്ടിങ് യന്ത്രങ്ങള്‍ 20 കേന്ദ്രങ്ങളിലുള്ള സ്‌ട്രോങ് റൂമുകളിലേക്കാണ് മാറ്റുന്നത്. അതിസുരക്ഷാ സംവിധാനങ്ങളാണ് സ്‌ട്രോങ് റൂമുകളുള്ള കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.

 

വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്ന കേന്ദ്രങ്ങള്‍:

 

തിരുവനന്തപുരം മാര്‍ഇവാനിയോസ് കോളേജ്-തിരുവനന്തപുരം, ആറ്റിങ്ങല്‍ മണ്ഡലങ്ങള്‍

തങ്കശ്ശേരി സെന്റ്.അലോഷ്യസ് എച്ച് എസ് എസ്-കൊല്ലം മണ്ഡലം

ചെന്നീര്‍ക്കര കേന്ദ്രീയവിദ്യാലയം- പത്തനംതിട്ട മണ്ഡലം

മാവേലിക്കര ബിഷപ്പ് മൂര്‍ കോളേജ്-മാവേലിക്കര മണ്ഡലം

ആലപ്പുഴ സെന്റ് ജോസഫ് കോളേജ്, സെന്റ് ജോസഫ് എച്ച്എസ്എസ്-ആലപ്പുഴ മണ്ഡലം

ഗവ. കോളേജ് നാട്ടകം-കോട്ടയം മണ്ഡലം

പൈനാവ് ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍-ഇടുക്കി മണ്ഡലം

കളമശ്ശേരി കൊച്ചിന്‍ യൂണിവേഴ്‌സിറ്റി, തൃക്കാക്കര സെന്റ് ജോസഫ് എച്ച്എസ്എസ്-എറണാകുളം മണ്ഡലം

ആലുവ യുസി കോളേജ്-ചാലക്കുടി മണ്ഡലം

തൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളേജ്-തൃശൂര്‍ മണ്ഡലം

പാലക്കാട് ഗവ. വിക്ടോറിയ കോളേജ്-ആലത്തൂര്‍, പാലക്കാട് മണ്ഡലങ്ങള്‍

തെക്കുമുറി എസ് എസ് എം പോളിടെക്‌നിക്-പൊന്നാനി മണ്ഡലം

ഗവ.കോളേജ് മുണ്ടുപറമ്പ്-മലപ്പുറം മണ്ഡലം

വെള്ളിമാടുകുന്ന് ജെഡിറ്റി ഇസ്‌ലാം കോപ്ലക്‌സ്-കോഴിക്കോട്, വടകര മണ്ഡലങ്ങള്‍

മുട്ടില്‍ ഡബ്ല്യു എം ഒ കോളേജ്-വയനാട് മണ്ഡലം

കൊരങ്ങാട് അല്‍ഫോണ്‍സ് സീനിയര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍-വയനാട് മണ്ഡലം

ചുങ്കത്തറ മാര്‍ത്തോമ കോളേജ് -വയനാട് മണ്ഡലം,

ചുങ്കത്തറ മാര്‍ത്തോമ എച്ച് എസ് എസ്-വയനാട് മണ്ഡലം

ചാല ഗോവിന്ദഗിരി ചിന്മയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി-കണ്ണൂര്‍ മണ്ഡലം

പെരിയ കേരള സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി-കാസര്‍കോട് മണ്ഡലം.

Categories
Latest news main-slider Other News

പാലക്കുന്ന് കിഴക്കേവളപ്പിൽ ‘അംബിക’യിൽ പി. വി. ബാലകൃഷ്ണൻ (റെയിൽവേ ബാലൻ-72) അന്തരിച്ചു

പാലക്കുന്ന് : പാലക്കുന്ന് കിഴക്കേവളപ്പിൽ ‘അംബിക’യിൽ പി. വി. ബാലകൃഷ്ണൻ (റെയിൽവേ ബാലൻ-72) അന്തരിച്ചു.

ഉദുമ റെയിൽവേ ഗേറ്റ്കീപ്പർ ആയി വിരമിച്ചു. ഭാര്യ: ആർ. ജാനകി.

മക്കൾ : ബിന്ദു (വടകര), അശോകൻ (അരമങ്ങാനം), അനീഷ്, സുനീഷ്.

മരുമക്കൾ :എം.എം.ബാബു( കൈനാട്ടി, വടകര),വിജിത(അരമങ്ങാനം).

സഹോദരങ്ങൾ: മാണിക്കം (ചേറ്റുകുണ്ട് ) , നാരായണി (ഉദയമംഗലം) , യശോദ (മല്ലം) , ലക്ഷ്മി(പാലക്കുന്ന്), പരേതരായ അപ്പുടു, കണ്ണൻ. സഞ്ചയനം ഞായറാഴ്ച.

Categories
Kasaragod Latest news main-slider

പെരിയ ഇരട്ടക്കൊല കേസിൽ മുഴുവൻ പ്രതികളെയും ഈ മാസം 29ന് പ്രത്യേക സി.ബി.ഐ കോടതിയിൽ ഹാജരാക്കും

കാസർകോട്: പെരിയ ഇരട്ടക്കൊല കേസിൽ മുഴുവൻ പ്രതികളെയും ഈ മാസം 29ന് പ്രത്യേക സി.ബി.ഐ കോടതിയിൽ ഹാജരാക്കും. വിചാരണ പൂർത്തിയായതിന് പിന്നാലെ പ്രതികൾക്ക് എതിരെ ആരോപിച്ച കുറ്റങ്ങൾ കോടതി നേരിട്ട് പ്രതികളോട് ചോദിക്കുന്ന സി.ആർ.പി.സി. 313 വകുപ്പ് പ്രകാരമുള്ള നടപടിയാണിത്. കുറ്റം നിഷേധിച്ചാൽ പ്രതിഭാഗത്തിന് കോടതിയിൽ വാദിക്കാൻ സമയം ലഭിക്കും.

അവസാന സാക്ഷിയായി തിരുവനന്തപുരം സി. ബി.ഐ ഡിവൈ.എസ്.പിയും അന്വേഷണ ഉദ്യോഗസ്ഥനുമായി അനന്ത കൃഷ്ണനെയാണ് വിസ്തരിച്ചത്. 2019 ഫെബ്രുവരി 17ന് രാത്രി ഏ ഴരയോടെയാണ് കല്യാട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാൽ-കൃപേഷ് എന്നിവരെ സി.പി.എം പ്രവർത്തകർ വാഹനങ്ങളിൽ പിന്തുടർന്ന് കൊലപ്പെടുത്തിയത്. പ്രതികൾ കഴിഞ്ഞ അഞ്ചു വർഷത്തിലേറെയായി ജുഡിഷ്യൽ കസ്റ്റഡിയിലാണ്.

1. പീതാംബരൻ, 2. സജി ജോർജ്, 3. സുരേഷ്, 4. അനിൽ കുമാർ, 5. ഗിജിൻ, 6. ശ്രീരാഗ് 7. അശ്വി ൻ, 8. സുബീഷ്, 9. മുരളി, 10. രഞ്ജിത്ത്, 11. പ്ര ദീപ്, 12. ആലക്കോട് മണി, 13. എൻ. ബാലകൃ ഷ്ണൻ, 14. മണികണ്ഠൻ, 15. സുരേന്ദ്രൻ എ ന്ന വിഷ്ണു സുര, 16. റജി വർഗീസ്, 17. ശാസ് താ മധു, 18. ഹരിപ്രസാദ്, 19. രാജേഷ് എന്ന രാ ജു, 20. കെ.വി കുഞ്ഞിരാമൻ, 21. രാഘവൻ വെ ളുത്തോളി, 22. കെ.വി ഭാസ്കരൻ 23. ഗോപകു മാർ വെളുത്തോളി, 24. സന്ദീപ് വെളുത്തോളി എന്നിവരാണ് പ്രതികൾ. 2023 ഫെബ്രുവരി ര ണ്ടിനാണ് പെരിയ ഇരട്ട കൊലക്കേസിൽ എറ ണാകുളം സി.ബി.ഐ കോടതിയിൽ വിചാരണ ആരംഭിച്ചത്.

Categories
Kasaragod Latest news main-slider

കാസറഗോഡ് ജില്ലാ കളക്ടർ കെ. ഇമ്പശേഖർ നായന്മാർമൂല തൻ ബിഹുൽ ഇസ്ലാം ഹയർ സെക്കണ്ടറി സ്ക്കൂളിൽ വോട്ട് ചെയ്തു

കാസർകോട് പാർലിമെൻ്റ് മണ്ഡലം വരണാധികാരിയായ ജില്ലാ കളക്ടർ കെ. ഇമ്പശേഖർ നായന്മാർമൂല തൻ ബിഹുൽ ഇസ്ലാം ഹയർ സെക്കണ്ടറി സ്ക്കൂൾ 102 നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി ഉച്ചയ്ക്ക് 1.15 നാണ് ജില്ലാ കളക്ടർ വോട്ട് രേഖപ്പെടുത്തിയത്.

Categories
Kasaragod Latest news main-slider

കരുവാക്കോട് ശ്രീ വള്ളിയോട്ട് കാവ് പ്രതിഷ്ട ദിനവും തെയ്യം കെട്ട് മഹോത്സവവും ഏപ്രിൽ 30 മുതൽ മേയ് 2 വരെ

ഏപ്രിൽ 30 മുതൽ മേയ് 2 വരെ നടക്കുന്ന കരുവാക്കോട് ശ്രീ വള്ളിയോട്ട് കാവ് പ്രതിഷ്ട ദിനത്തിന്റെയും , തെയ്യം കെട്ട് മഹോത്സവത്തിന്റെയും ഭാഗമായുള്ള കുല കൊത്തൽ ചടങ്ങ്  ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ നടന്നു.

തുടർന്ന് നടന്ന ജനറൽ ബോഡി യോഗത്തിൽ ആഘോഷ കമ്മിറ്റി ചെയർമാൻ ബാലകൃഷ്ണൻ മേലത്ത് അധ്യക്ഷത വഹിച്ചു.

ഒന്നാം തിയ്യതി രാവിലെ 9 മണിക്ക് കുരുവക്കോട് ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിൽ നിന്ന് പുറപ്പെടുന്ന കലവറ ഘോഷയാത്രയോടെ മഹോത്സവ ചടങ്ങുകൾക്ക് തുടക്കമാകും.

മൂന്നു ദിവസങ്ങളിലായി നടക്കുന്ന ഉത്സവത്തോടനുബന്ധിച്ച് ഗ്രാമ തനിമ വിളിച്ചോതുന്ന നാട്ടു കലാകാരന്മാരുടെ വ്യത്യസ്തമായ കലാ പരിപാടികളും എക്സിബിഷനും സംഘടിപ്പിച്ചിട്ടുണ്ട്. ചടങ്ങിൽ ജനറൽ കൺവീനർ പ്രിയേഷ് മാഷ്, ഖാജഞ്ചി വിജയൻ, ക്ഷേത്ര പ്രസിഡന്റ് ഗോവിന്ദൻ മയൂരി, സെക്രട്ടറി രഞ്ജിത്ത് കുമാർ, ഖജാൻജി കണ്ണൻ പാലത്തിങ്കാൽ, മാതൃ സമിതി പ്രസിഡന്റ് സുചിത്ര വള്ളിയോട്ട്, ഖജാൻജി ശ്രീജ നാരായണൻ, അവിനാഷ് കരുവാക്കോട്, ഷൈജിത് കരുവാക്കോട് എന്നിവർ സംസാരിച്ചു

Categories
Kasaragod Latest news main-slider

കാസർകോട് എം പി . രാജ് മോഹൻ ഉണ്ണിത്താൻ പടന്നക്കാട് എസ് എൻ ടി ടി ഐ യിൽ ബൂത്തിൽ വോട്ടു ചെയ്തു

കാസർകോട് എം പി . രാജ് മോഹൻ ഉണ്ണിത്താൻ പടന്നക്കാട് എസ് എൻ ടി ടി ഐ യിൽ ബൂത്തിൽ വോട്ടു ചെയ്തു

Categories
Kerala Latest news main-slider top news

വിധിയെഴുതാൻ കേരളം 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 2 കോടി 77 ലക്ഷത്തി 49,159 വോട്ടർമാരാണ് ആകെയുള്ളത്.

വിധിയെഴുതാൻ കേരളം

 

സംസ്ഥാനം ഇന്ന് പോളിംഗ് ബൂത്തിലേക്ക്. രാവിലെ 7 മണിക്ക് തുടങ്ങുന്ന വോട്ടെടുപ്പ് വൈകീട്ട് 6 വരെ നീളും. രാവിലെ 5.30ഓടെ പോളിങ് ബൂത്തുകളില്‍ മോക്ക് പോളിംഗ് ആരംഭിച്ചു. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 2 കോടി 77 ലക്ഷത്തി 49,159 വോട്ടർമാരാണ് ആകെയുള്ളത്.

 

 

കൂടുതൽ വോട്ടർമാർ മലപ്പുറം മണ്ഡലത്തിലാണ്. ഇടുക്കിയിലാണ് കുറവ്. സംസ്ഥാനത്താകെ 1800 പ്രശ്ന സാധ്യത ബൂത്തുകളുണ്ടെന്നാണ്വിലയിരുത്തൽ. കള്ളവോട്ടിന് ശ്രമം ഉണ്ടായാൽ കർശന നടപടിക്ക് തെര‍‌ഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്. അറുപതിനായിരത്തിലേറെ പൊലീസുകാരെയും 62 കന്പനി കേന്ദ്രസേനയെയും സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശ പ്രകാരം 7 ജില്ലകളിൽ പൂർണ വെബ് കാസ്റ്റിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്.

കേരളത്തിന് പുറമെ രണ്ടാം ഘട്ടത്തിൽ 12 സംസ്ഥാനങ്ങിലും ജമ്മുവിലും ഇന്ന് വോട്ടെടുപ്പ് നടക്കും. 88 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇതില്‍ 55 സീറ്റില്‍ ബിജെപിയും 18 സീറ്റില്‍ കോണ്‍ഗ്രസുമാണ് 2019ല്‍ വിജയിച്ചത്. എല്ലായിടത്തും വോട്ടിങ് യന്ത്രങ്ങളുടെ വിതരണം പൂർത്തിയായി.സംഘർഷങ്ങളുടെ സാഹചര്യത്തില്‍ ഔട്ടർ മണിപ്പൂരില്‍ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഭൂപേഷ് ഭാഗേല്‍ , അരുണ്‍ഗോവില്‍ , ഹേമമാലിനി, വൈഭവ് ഗെലോട്ട് , ലോക്സഭ സ്പീക്കർ ഓം ബിർള കേന്ദ്രമന്ത്രി ഗജേന്ദ്ര ശെഖാവത്ത് എന്നിവരാണ് ഈ ഘട്ടത്തില്‍ മത്സരിക്കുന്ന പ്രമുഖർ.

Categories
Kerala Latest news main-slider

തൃശ്ശൂർ പൂരത്തിനിടെ വിദേശ വനിതാ വ്‌ളോഗര്‍ക്കും ആൺ സുഹൃത്തിനും നേരെ പീഡനം നേരിട്ടതായി വെളിപ്പെടുത്തൽ.

തൃശ്ശൂർ പൂരത്തിനിടെ വിദേശ വനിതാ വ്‌ളോഗര്‍ക്കും ആൺ സുഹൃത്തിനും നേരെ പീഡനം നേരിട്ടതായി വെളിപ്പെടുത്തൽ. ബ്രിട്ടനിൽ നിന്നുള്ള സുഹൃത്തുക്കളായ യുവാവും യുവതിയുമാണ് സാമൂഹിക മാധ്യമങ്ങളിലൂടെ തങ്ങൾ നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയത്. UNSTUK with Mac & Keen എന്ന ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെയാണ് ഇവർ വിവരങ്ങൾ പുറത്തുവിട്ടിട്ടുള്ളത്.

വ്‌ളോഗ് ചെയ്യുകയായിരുന്ന യുവതിയെ ഒരാൾ ബലമായി ചുംബിക്കാൻ ശ്രമിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തിലുള്ളത്. യുവതിയോട് മോശമായി പെരുമാറിയതിന് പിന്നാലെ ഇയാൾ തന്റെ സ്വകാര്യ ഭാഗത്ത് സ്പർശിച്ചെന്ന് യുവാവ് ആരോപിച്ചു. കുടമാറ്റം കഴിഞ്ഞതിന് ശേഷമായിരുന്നു നാണക്കേടുണ്ടാക്കുന്ന സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകൾ

Categories
Kerala Latest news main-slider

യുവതിയെ ഭർത്താവിന്റെ സുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി മൂന്നാറിൽ യുവതിയെ ഭർത്താവിന്റെ സുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തോട്ടം തൊഴിലാളിയായ കാളിമുത്തുവിന്റെ ഭാര്യ ലക്ഷ്മി ആണ് മരിച്ചത്.

മാട്ടുപെട്ടി ടോപ് ഡിവിഷൻ നിവാസിയായ മുനിയാണ്ടിയുടെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ട് ദിവസങ്ങൾക്കു മുൻപാണ് ലക്ഷ്മി ഭർത്താവുമൊത്ത് മുനിയാണ്ടിയുടെ വീട്ടിൽ എത്തിയത്. കഴിഞ്ഞ രാത്രിയിൽ കാളിമുത്തു ജോലി ഉണ്ടെന്ന് അറിയിച്ച് വീട്ടിൽ നിന്ന് പോയെന്നാണ് വിവരം.

രാത്രിയിൽ ലക്ഷ്മി മരണപ്പെട്ടെന്ന വിവരം ഇന്ന് പുലർച്ചെ മുനിയാണ്ടിയും ബന്ധുക്കളും എസ്റ്റേറ്റ് മാനേജ്മെൻ്റിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് സ്ഥലത്ത് പരിശോധന നടത്തി.

മൃതദേഹം പോസ്റ്റ്‌ മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ലക്ഷ്മിയ്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടെന്നാണ് സൂചന. മരണത്തിൽ ദുരൂഹതയുണ്ടോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്.

മുനിയാണ്ടിയും കാളിമുത്തുവും പോലീസ് കസ്റ്റഡിയിലാണ്

Categories
International Latest news main-slider top news

യുഎസിൽ ‘സോംബി’ രോഗം; രണ്ട് മാനുകൾക്ക് പോസിറ്റീവായി; മനുഷ്യരിലേക്ക് പകരാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്

 

യുഎസിൽ രണ്ട് മാനുകൾക്ക് കൂടി സോംബി രോഗം സ്ഥിരീകരിച്ചു. വെസ്റ്റ് വിർജീനിയയിലെ ഹാർപേഴ്‌സ് ഫെറി നാഷ്ണൽ ഹിസ്റ്റോറിക്കൽ പാർക്കിലെ രണ്ട് വൈറ്റ്-ടെിൽഡ് മാനുകൾക്കാണ് പോസിറ്റീവായത്. ആദ്യമായാണ് വെസ്റ്റ് വിർജീനിയയിലെ നാഷ്ണൽ പാർക്കിൽ രോഗം സ്ഥിരീകരിക്കുന്നത്.നാഷ്ണൽ പാർക്ക് സർവീസ് പുറത്തിറക്കിയ പത്രക്കുറിപ്പ് പ്രകാരം രോഗം സ്ഥിരീകരിച്ച മാനുകളെ കൊന്നിട്ടുണ്ട്. തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന ആന്റീറ്റാം, മോണോക്കസി ബാറ്റിൽഫീൽഡ് പാർക്ക് എന്നിവിടങ്ങളിലും രോഗം കണ്ടെത്തിയിട്ടുണ്ട്.

Back to Top