Categories
Editors Pick Latest news main-slider National

രാജ്യത്തിനായി പൊരുതി നേടിയ മെഡലുകള്‍ ഗംഗയില്‍ എറിയുമെന്നു ഗുസ്തി താരങ്ങള്‍ പ്രഖ്യാപിച്ചു

ന്യൂഡൽഹി : പൊലീസ് ഇടപെടലിനു പിന്നാലെ സമരം ശക്തമാക്കി ഗുസ്തി താരങ്ങൾ. രാജ്യത്തിനായി പൊരുതി നേടിയ മെഡലുകള്‍ ഗംഗയില്‍ എറിയുമെന്നു ഗുസ്തി താരങ്ങള്‍ പ്രഖ്യാപിച്ചു. ലൈംഗികാതിക്രമ പരാതിയില്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണു താരങ്ങളുടെ കടുത്ത തീരുമാനം.

‘‘ഈ മെഡലുകൾ ‍ഞങ്ങളുടെ ജീവിതമാണ്, ആത്മാവാണ്. വിയര്‍പ്പൊഴുക്കി നേടിയ മെഡലുകള്‍ക്കു വിലയില്ലാതായി. വൈകിട്ട് ആറിന് ഹരിദ്വാറില്‍വച്ച് ഞങ്ങളുടെ മെഡലുകള്‍ ഗംഗയിലേക്ക് എറിഞ്ഞുകളയും. അതിനുശേഷം ഇന്ത്യാ ഗേറ്റിൽ ഞങ്ങൾ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങും’’– ഗുസ്തി താരം ബജ്‌രംഗ് പുനിയ പറഞ്ഞു. ആത്മാഭിമാനം പണയം വച്ച് ജീവിക്കാനില്ലെന്നും സമാധാനപരമായി സമരം ചെയ്തിട്ടും കുറ്റവാളികളോടെന്ന പോലെയാണു പൊലീസ് പെരുമാറിയതെന്നും താരങ്ങള്‍ പറഞ്ഞു.

ബലംപ്രയോഗിച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്നു പുനിയ വ്യക്തമാക്കി. സുരക്ഷാ കാരണങ്ങളാൽ ജന്തർമന്തറിൽ സമരം തുടരാൻ അനുവദിക്കില്ലെന്നും നഗരത്തിലെ ഉചിതമായ മറ്റൊരു സ്ഥലം സമരത്തിനുവേണ്ടി അനുവദിക്കാമെന്നും ഡൽഹി പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസത്തെ സംഭവങ്ങളിൽ ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്‌രംഗ് പുനിയ തുടങ്ങിയവരെ പ്രതിചേർത്തു ഡൽഹി പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തു. കലാപമുണ്ടാക്കൽ, നിയമവിരുദ്ധമായി സംഘം ചേരൽ, പൊതുപ്രവർത്തകരുടെ ജോലി തടസ്സപ്പെടുത്തൽ തുടങ്ങി 6 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

Categories
Editors Pick Kerala Latest news main-slider

ഹോട്ടൽ വ്യാപാരി സിദ്ദിഖിന്റെ കൊലപാതകം ഹണിട്രാപ്പിന്റെ ഭാഗം,സിദ്ദിഖിനെ നഗ്നനാക്കി

മലപ്പുറം∙ കോഴിക്കോട്ടെ ഹോട്ടൽ വ്യാപാരി തിരൂർ ഏഴൂർ മേച്ചേരി സിദ്ദീഖിനെ ..

(58) ലോഡ്ജ് മുറിയിൽ കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണത്തിലുണ്ടായത് വൻ ട്വിസ്റ്റ്. സംഭവം മുൻപു സംശയിച്ചിരുന്നതുപോലെ ഹണിട്രാപ്പിന്റെ ഭാഗമാണെന്നാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത് ദാസ് വെളിപ്പെടുത്തിയത് സിദ്ദിഖിനെ നഗ്നനാക്കി ഫോട്ടോയെടുക്കാനുള്ള ശ്രമവും അതിനെ എതിർത്തതുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പൊലീസ് അറിയിച്ചു.

ഹണിട്രാപ്പ് എന്ന് ആദ്യം മുതലേ സംശയമുയർന്ന സംഭവത്തിൽ അന്വേഷണം കറങ്ങിത്തിരിഞ്ഞ് ഒടുവിൽ അതേ ദിശയിൽത്തന്നെ എത്തുമ്പോഴും, സംഭവത്തിൽ ഉൾപ്പെട്ടവരുടെ റോളുകളിൽ കാര്യമായ മാറ്റമുണ്ട്. സിദ്ദിഖ് ജോലിയിൽനിന്ന് പുറത്താക്കിയ മുഹമ്മദ് ഷിബിലിയുടെ പ്രതികാരം എന്ന നിലയിലാണ് ആദ്യം സംശയങ്ങളുയർന്നതെങ്കിൽ, ചിത്രം കൂടുതൽ വ്യക്തമാകുമ്പോൾ കേസിന്റെ ആണിക്കല്ലായിട്ടുള്ളത് പതിനെട്ടുകാരിയായ ഫർഹാനയാണ്.

സിദ്ദിഖും ഫർഹാനയും തമ്മിലുള്ള ബന്ധത്തിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് ഈ കൊലപാതകത്തിലേക്കു നയിച്ച സംഭവങ്ങളെല്ലാമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പ്രതികളെ വിശദമായി ചോദ്യം ചെയ്തശേഷം മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസ് മാധ്യമങ്ങൾക്കു മുന്നിൽ വെളിപ്പെടുത്തിയ സംഭവങ്ങളും അടിവരയിടുന്നത് ഇതു തന്നെ. സിദ്ദിഖും ഫർഹാനയുടെ പിതാവും നേരത്തെ സുഹൃത്തുക്കളാണ്. അതുവഴി സിദ്ദിഖിന് ഫർഹാനയെ നേരത്തെ അറിയാം.

കേസിൽ നിലവിൽ പ്രതിസ്ഥാനത്തുള്ളത് മൂന്നു പേരാണ്. പാലക്കാട് വല്ലപ്പുഴ അച്ചീരിത്തൊടി വീട്ടിൽ മുഹമ്മദ് ഷിബിലി (22), സുഹൃത്ത് ഒറ്റപ്പാലം ചളവറ കൊറ്റോടി വീട്ടിൽ ഖദീജത്ത് ഫർഹാന (19), ഫർഹാനയുടെ സുഹൃത്തും നാട്ടുകാരനുമായ ആഷിക് (ചിക്കു–23) എന്നിവർ. ഇതിൽ ഷിബിലി, സിദ്ദിഖിന്റെ ഹോട്ടലിലെ ജോലിക്കാരനായിരുന്നു. ഫർഹാന പറഞ്ഞതനുസരിച്ചാണ് സിദ്ദിഖ് ഷിബിലിക്ക് ജോലി നൽകിയത്. സിദ്ദിഖ് കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ മുറിയെടുത്തതും ഫർഹാന പറഞ്ഞിട്ടു തന്നെ.

പ്രതിസ്ഥാനത്തുള്ള മൂന്നുപേരും ഒരുമിച്ചാണ് ഹണിട്രാപ്പ് ആസൂത്രണം ചെയ്തത്. ഇതുമായി ബന്ധപ്പെട്ടു തന്നെയാണ് ഡി കാസ ഹോട്ടലിൽ റൂമെടുത്തത്. 18–ാം തീയതി ഷൊർണൂരിൽ നിന്നാണ് ഫർഹാന കോഴിക്കോട്ടേയ്ക്ക് എത്തുന്നത്. പിന്നാലെ ചിക്കു എന്നു വിളിക്കുന്ന ആഷിക്കുമെത്തി. രണ്ടു പേരും ട്രെയിനിലാണ് വന്നത്. ഹോട്ടലിലെ ജോലിയിൽനിന്ന് സിദ്ദിഖ് അന്ന് ഉച്ചയ്ക്ക് പറഞ്ഞുവിട്ട ഷിബിലി കോഴിക്കോട്ടുണ്ടായിരുന്നു.

സംഭവം നടക്കുമ്പോൾ മൂന്നുപേരും ഈ ഹോട്ടലിലുണ്ടായിരുന്നു. ഹോട്ടൽ മുറിയിൽ സിദ്ദിഖും ഫർഹാനയും സംസാരിക്കുമ്പോൾ അവിടേക്കെത്തിയ ആഷിക്കും ഷിബിലിയും ബലം പ്രയോഗിച്ച് സിദ്ദിഖിന്റെ നഗ്ന ചിത്രം പകർത്താൻ ശ്രമിച്ചു. ഇതിനിടെ പണത്തിന്റെ കാര്യം പറഞ്ഞും ഭീഷണിപ്പെടുത്തി. ഇതോടെ ഇവർ തമ്മിൽ തർക്കമായി. ബലപ്രയോഗത്തിനിടെ സിദ്ദിഖ് താഴെവീണു.

എന്തു പ്രശ്നം വന്നാലും നേരിടുന്നതിനായി ഫർഹാന കയ്യിൽ ഒരു ചുറ്റിക കരുതിയിരുന്നു. ഫർഹാന നൽകിയ ചുറ്റികയുമായി ഷിബിലി സിദ്ദിഖിനെ ആക്രമിച്ചു. തലയ്ക്കാണ് അടിച്ചത്. അതിന്റെ പാട് തലയിലുണ്ടായിരുന്നു. കൂടെയുണ്ടായിരുന്ന ആഷിഖ് സിദ്ദിഖിന്റെ നെഞ്ചിൽ പലതവണ ചവിട്ടി. ഈ ചവിട്ടിൽ സിദ്ദിഖിന്റെ വാരിയെല്ല് ഒടിഞ്ഞു.

തുടർന്ന് മൂന്നു പേരും ചേർന്ന് ഇയാളെ കൂട്ടത്തോടെ ആക്രമിച്ചു. കടുത്ത ആക്രമണത്തിനൊടുവിൽ സിദ്ദിഖ് മരിച്ചെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്നു മനസ്സിലാക്കുന്നത്. ഷിബിലിയുടെ കൈവശം ഒരു കത്തിയുമുണ്ടായിരുന്നു. ഇതുവച്ചാണ് ഭീഷണിപ്പെടുത്തിയത്. മൂവർ സംഘം എല്ലാവിധ ആസൂത്രണത്തോടെയുമാണ് എത്തിയത്.

ആക്രമണത്തിനൊടുവിൽ സിദ്ദിഖ് മരിച്ചതോടെ ഇവർ മാനാഞ്ചിറയിൽ പോയി ട്രോളി ബാഗ് വാങ്ങി. ഒരു ട്രോളി ബാഗിൽ മൃതദേഹം കയറില്ലെന്ന് മനസ്സിലായപ്പോൾ പിറ്റേന്ന് ഒരു ഇലക്ട്രിക് കട്ടർ വാങ്ങി. അതും കോഴിക്കോട്ടു നിന്നാണ് വാങ്ങിയത്. പിന്നീട് മൃതദേഹം കഷ്ണങ്ങളാക്കാൻ തീരുമാനിച്ചു. അതിനായി മുൻപു വാങ്ങിയ കടയിൽനിന്നു തന്നെ ഒരു ട്രോളി ബാഗു കൂടി വാങ്ങി. കൊലപ്പെടുത്തിയ ജി 4 റൂമിന്റെ ബാത്ത്റൂമിൽ വച്ചാണ് മൃതദേഹം കഷ്ണങ്ങളാക്കിയത്.

അതിനു ശേഷം രണ്ട് ട്രോളി ബാഗുകളിലാക്കി മൃതദേഹം കയറ്റി അട്ടപ്പാടി ചുരത്തിൽ ഉപേക്ഷിച്ചു. ആയുധങ്ങളും രക്തം പുരണ്ട വസ്ത്രങ്ങളും ഉൾപ്പെടെയുള്ളവ മറ്റൊരിടത്ത് വലിച്ചെറിഞ്ഞു. സിദ്ദിഖിന്റെ കാറും വഴിയിൽ ഉപേക്ഷിച്ചു. കേസുമായി ബന്ധപ്പെട്ട മറ്റു വസ്തുക്കളും തെളിവു നശിപ്പിക്കാനായി ഉപേക്ഷിച്ചു. ഇതെല്ലാം എവിടെയാണെന്ന് പ്രതികൾ പറഞ്ഞിട്ടുണ്ട്. തെളിവു ശേഖരണത്തിനായി പ്രതികളുമായി ഇന്നുതന്നെ വിവിധ സ്ഥലങ്ങളിലേക്കു പോകുമെന്നും എസ്പി വിശദീകരിച്ചു.

Categories
Editors Pick Kasaragod Latest news main-slider

പൂച്ചക്കാട് തെക്ക് പുറം ലോഡ്ജ് ഉടമക്ക് താക്കീത് നൽകി ആരോഗ്യ വകുപ്പ്, രണ്ട് ദിവസങ്ങൾക്കകം പ്രശ്നം പരിഹരിക്കണം

പൂച്ചക്കാട് തെക്കു പുറത്തെ മഹാവിഷ്ണു ക്ഷേത്രത്തിന് സമീപത്തുള്ള സ്വകാര്യ ലോഡ്ജിൽ നിന്നുമാണ് സമീപ വാസികൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന തരത്തിൽ കുളിമുറി കക്കൂസ് മാലിന്യങ്ങളും പ്ളാസ്റ്റിക്ക് മാലിന്യങ്ങളും കൂട്ടിയിട്ട് പരിസര പ്രശ്നങ്ങൾക്ക് കാരണമായത്

ആരോഗ്യ വകുപ്പിന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പള്ളിക്കര ഗ്രാമ പഞ്ചായത്ത് സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ ടി. വിനോദ് , എ എച്ച് ഐ ദീപു സി. എം തുടങ്ങിയവർ ഇന്ന് നടത്തിയ അന്വേഷണത്തിൽ പരാതിയിൽ വാസ്തവമുണ്ടെന്നും, മുൻപ് ഒരിക്കൽ ഇവർക്ക് മുന്നറിയിപ്പ് നൽകിയിട്ടും പ്രശ്നപരിഹാരം ഉണ്ടായിട്ടില്ല എന്നും ബോധ്യപ്പെട്ടു.

മാലിന്യം പുറന്തള്ളുന്ന നാല് പൈപ്പുകൾ ഓവർ ഫ്‌ളോ ആയിതും പാസ്റ്റിക്ക് മാലിന്യങ്ങൾ കെട്ടി കിടക്കുന്നതും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സ്വകാര്യ ലോഡ്ജ് ഉടമക്ക് താക്കീത് നൽകിയത്,

രണ്ട് ദിവസത്തെ സമയം ഇവർ അനുവദിച്ചു. രണ്ട് ദിവസത്തിന് ശേഷം വീണ്ടും സ്ഥലം സന്ദർശിക്കുമെന്ന് ഉദ്യേഗസ്ഥർ അറിയിച്ചു.

ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ കൂടാതെ പതിനഞ്ചാം വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിണ്ടന്റുമായ നാസ്നിൻ വഹാബ്, പൊതുപ്രവർത്തകൻ ബി.ബിനോയ് തുടങ്ങിയവർ പ്രശ്നത്തിൽ ഇടപ്പെട്ടിരിന്നു.

പരാതിയുടെ ഉള്ളടക്കം 

പള്ളിക്കര ഗ്രാമ പഞ്ചായത്ത് 15-ാം വാർഡിൽ തെക്കുപുറം മഹാവിഷ്ണ ക്ഷേത്രത്തിന് പിറക് വശം താമസിക്കുന്ന ഞങ്ങൾക്ക് ആരോഗ്യ പ്രശ്നങ്ങൾ വരാൻ സാധ്യതയുള്ള തരത്തിൽ കക്കൂസ് കുളിമുറി മാലിന്യങ്ങൾ പുറംതള്ളുകയും ദൂർഗന്ധം വമിക്കുന്ന തരത്തിൽ മലിനജലം കെട്ടി കിടക്കുന്ന കാര്യം പരാതിയായും മെഡിക്കൽ ഓഫിസറുടെ ശ്രദ്ധയിൽപ്പെടുത്തുന്നു. രണ്ട് നിലകളിലായി പത്തിലധികം കുടുംബങ്ങളും അന്യസംസ്ഥാന തൊഴിലാളിക താമസിക്കിന്ന് ലോഡ്ജിൽ നിന്നുമാണ് ഇത്തരത്തിൽ മലിനജലം പുറംതള്ളുന്നത്

മഴക്കാലം വന്നാൽ വലിയ തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് ഇത് കാരണമാവും ആയതിനാൽ ചുറ്റുപാടുമുള്ള പ്രദേശത്തെ മുഴുവൻ വീടുകൾക്കും ബുദ്ധിമുണ്ടാക്കുന്ന ഈ വിഷയം പരിഹരിക്കാൻ ആവശ്യമായ കാര്യങ്ങൾ ചെയ്തു തരണമെന്ന് അഭ്യാർത്തിക്കുന്നു.

പരാതിയുടെ കോപ്പി 15 വാർഡ് പഞ്ചായത്ത് മെമ്പർക്കും ഹെൽത്ത് ഇൻസ്പെക്ടർക്കും നൽകി.

Categories
Editors Pick Kerala Latest news main-slider

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പെന്‍ഷന്‍ വരുമാനപരിധിയില്‍ പെടില്ലെന്ന് സാമൂഹ്യനീതി വകുപ്പ്  

കാഞ്ഞങ്ങാട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേന നടപ്പിലാക്കി വരുന്ന സ്‌നേഹസാന്ത്വനം പെന്‍ഷന്‍ പദ്ധതി വരുമാന പരിധിയില്‍പെടില്ലെന്ന് സംസ്ഥാന സാമൂഹ്യനീതി വകുപ്പ് വ്യക്തമാക്കി.

മറ്റ് പെന്‍ഷന്‍ ഗുണഭോക്താക്കളെപ്പോലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള പെന്‍ഷന്‍ വാങ്ങുന്നവരോടും വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ ബന്ധപ്പെട്ടവര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതുസംബന്ധിച്ച് പാരന്റ്‌സ് അസോസിയേഷന്‍ ഫോര്‍ ഇന്റലക്ച്വലി ഡിസേബിള്‍ഡ് (പെയ്ഡ്) ജില്ലാ പ്രസിഡന്റ് ടി.മുഹമ്മദ് അസ്ലം കേരള മുഖ്യമന്ത്രിക്ക് അയച്ച നിവേദനത്തിനുള്ള മറുപടിയിലാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുളള പെന്‍ഷന് വരുമാന പരിധിയില്ലെന്ന് കേരള സാമൂഹ്യനീതി വകുപ്പ് പ്രിന്‍സിപ്പാള്‍ സെക്രട്ടറി അറിയിച്ചത്.

വിഷയത്തില്‍ വ്യക്തത വരുത്തണമെന്ന് നിവേദനത്തില്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിക്കുകയുണ്ടായി. ഇപ്രകാരം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള പെന്‍ഷനും മറ്റ് ആനുകൂല്യങ്ങള്‍ക്കും വരുമാനപരിധി ബാധകമല്ലെന്ന് വ്യക്തമാക്കുകയായിരുന്നു.

Categories
Editors Pick Kerala Latest news main-slider top news

എച്ച് എസ് ടി അഭിമുഖം വൈകും ഹൈസ്കൂൾ അധ്യാപക നിയമനം നീളും

കാഞ്ഞങ്ങാട്:ഇത്തവണയും ഹൈസ്കൂൾ അധ്യാപക റാങ്ക് പട്ടിക വൈകും.ജില്ലയിൽ താൽക്കാലികക്കാർ നിറയും.

ഏപ്രിൽ മെയ് മാസം നടക്കേണ്ട ഹൈസ്കൂൾ അധ്യാപക അഭിമുഖ പരീക്ഷ ഇനിയും നടന്നില്ല.ജൂൺ മാസം മുതൽ അഭിമുഖത്തിന് തുടക്കമിടും എന്നാണ് പ്രതീക്ഷിക്കുന്നത്.തസ്തിക നിർണയ നടപടികൾ മന്ദഗതിയിൽ ആയതും ധനവകുപ്പിന്റെ അനുമതി ലഭിക്കാത്തതും പിഎസ്‌സി റാങ്ക് പട്ടിക തിരക്കിട്ട് തയ്യാറാക്കേണ്ട എന്നാണ് അധികൃതരുടെ തീരുമാനം.

ജില്ലയിലെ ഉദ്യോഗാർത്ഥികളെ ഇത് സാരമായി ബാധിക്കും.നിയമനം വിളിച്ചു ഒന്നര വർഷം കഴിഞ്ഞിട്ടുംഅതിൻറെ ഷോർട്ട് ലിസ്റ്റ് മാത്രമേ ഇതുവരെയായും പ്രസിദ്ധീകരിച്ച പ്രസിദ്ധീകരിച്ചിട്ടുള്ളൂ.മലയാളം ഇംഗ്ലീഷ് ഹിന്ദി നാച്ചുറൽ സയൻസ് ഗണിതം എന്നിവയുടെ ചുരുക്കപ്പട്ടികയാണ് ഇതുവരെയായി വന്നിട്ടുള്ളത്.ജനുവരി മാസത്തിൽ വന്ന ചുരുക്കപ്പട്ടികയിൽ അഭിമുഖ പരീക്ഷ ഇതുവരെയായും നടത്താത്തതാണ് ഉദ്യോഗാർത്ഥികളെ നിരാശരാക്കുന്നത്.പ്രസ്തുത തസ്തിക

കളുടെ റാങ്ക് ലിസ്റ്റ് കാലാവധി കഴിഞ്ഞിട്ട് വർഷം അഞ്ചു കഴിഞ്ഞു.റിപ്പോർട്ട് ചെയ്യപ്പെട്ട ഒഴിവുകളെക്കാൾ എത്രയോ ഒഴിവുകൾ കാസർഗോഡ് ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെടാൻ ഉണ്ട് .പൊതുവിദ്യാഭ്യാസ മേഖലയെ നടത്താത്തതും പിഎസ്‌സി റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്താത്തതും സാരമായി തന്നെ ബാധിക്കും.എച്ച് എസ് ടി ഗണിത അധ്യാപക നിയമനമാണ് കൂടുതൽ കാലത്തേക്ക് നീളുക.വിജ്ഞാപനം കഴിഞ്ഞ് ഒന്നര വർഷം എടുത്താണ് ഗണിത അധ്യാപക പരീക്ഷ നടത്തിയത്.പരീക്ഷ കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞാണ് ഇതിൻറെ ചുരുക്കപ്പട്ടിക പ്രസിദ്ധപ്പെടുത്തിയത്.അഭിമുഖ പരീക്ഷ നീളുന്നത് ഉദ്യോഗാർത്ഥികളെ ആശങ്കയിലാക്കുന്നു. മാസങ്ങൾ അവധിയെടുത്ത് ഇതിനുവേണ്ടി തയ്യാറായ ഉദ്യോഗാർത്ഥികളാണ് അഭിമുഖ പരീക്ഷക്കായി കാത്തിരിക്കുന്നത്.

Categories
Editors Pick Kerala Latest news main-slider

ലഹരിക്ക് അടിമ, ക്രൂരത സസ്‌പെന്‍ഷനിലിരിക്കെ

കൊട്ടാരക്കരയിൽ ഡ്യൂട്ടിക്കിടയിൽ വനിതാ ഡോക്‌ടറെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി അധ്യാപകനെന്ന് പൊലീസ്. നെടുമ്പന യു.പി. സ്കൂളിലെ അധ്യാപകനാണ് പ്രതിയെന്ന് പൊലീസ് വെളിപ്പെടുത്തി. ഇയാൾ ലഹരിക്ക് അടിമയായതിനെ തുടർന്ന് സസ്‌പെൻഷനിലായിരുന്നു. അടുത്തിടെയാണ് ഇയാൾ ഡീ അഡിക്ഷൻ സെന്ററിൽനിന്ന് ഇറങ്ങിയതെന്നാണ് വിവരം. ഇതിനിടെയാണ് വീട്ടിലുണ്ടായ അടിപിടിക്കേസിൽ കാലിൽ മുറിവേറ്റ് സന്ദീപിനെ ആശുപത്രിയിലെത്തിച്ചത്.

ഇന്നു പുലർച്ചെ നാലരയോടൊയിരുന്നു സംഭവം. ആശുപത്രിയിൽവച്ചും അക്രമസക്തനായ പ്രതി ഡ്രസിങ് റൂമിലെ കത്രികയെടുത്ത് ഒപ്പമെത്തിയ ബന്ധുവായ ബിനുവിനെ കുത്തി. ഇത് കണ്ട് തടസം പിടിക്കാനെത്തിയ പൊലീസുകാരെ ആക്രമിച്ചു. ഇതോടെ എല്ലാവരും ഓടിയൊളിച്ചു. ഡ്രസിങ് റൂമിൽ ഒറ്റപ്പെട്ടു പോയ ഡോക്ടറെ പ്രതി കഴുത്തിലും വയറിലും പുറത്തും ദാരുണമായി കുത്തിപ്പരുക്കേൽപ്പിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. പരുക്കുകളോടെ പ്രതിയെ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വൈദ്യ പരിശോധനയ്ക്കായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ച സ്കൂൾ അധ്യാപകന്റെ കുത്തേറ്റാണ് വനിതാ ഡോക്ടർ കൊല്ലപ്പെട്ടത്. മറ്റ് 2 പേർക്കു കുത്തേറ്റു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ കോട്ടയം മാഞ്ഞൂർ, മുട്ടുചിറ സ്വദേശിനി ഡോ. വന്ദനദാസ് (23) ആണ് മരിച്ചത്. ആശുപത്രിയിലെ ഹോം ഗാർഡ് അലക്സ് കുട്ടി, കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലെ എസ്ഐ മണിലാൽ എന്നിവർക്കും കുത്തേറ്റു. ഇന്നലെ രാത്രി മുതൽ അക്രമാസക്തനായ സന്ദീപിനെ പൂയപ്പള്ളി പൊലീസ് ആണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ചികിത്സയ്ക്കിടെ ഇയാൾ വീണ്ടും അക്രമാസക്തനാകുകയായിരുന്നു.

Categories
Editors Pick Kasaragod Latest news main-slider top news

40%സബ്‌സിഡിയോട് കൂടി KSEB സോളാർ പ്രൊജക്റ്റ്‌ വില 146736rs, കാസറഗോഡ് ജില്ലാ സോളാർ പ്രൊജക്റ്റിന്റെ വിവരങ്ങൾ അറിയാൻ : ബിനോയ്‌ 9061195374/ വസന്ത്കുമാർ 9847050056 ഈ നമ്പറുകളിൽ ബന്ധപ്പെടാം തുടർ വായനക്ക് 👇👇

40%സോളാർ സബ്‌സിഡിയോട് കൂടി kSEB സോളാർ പദ്ധതി പുനരാരംഭിച്ചു

കേരളത്തിലെ മുൻനിര കമ്പനിയായ മൂപ്പൻസ് സോളാർ ആണ് പ്രൊജക്റ്റ്മായി മുൻപന്തിയിലുള്ളത്

കാസർഗോഡ് ജില്ലാ മൂപ്പൻസ് സോളാർ പ്രൊജക്റ്റിന്റെ കാര്യങ്ങൾ അറിയാൻ ബിനോയ്‌ 9061195374/ വസന്തകുമാർ 9847050056 എന്ന നമ്പറിൽ ബന്ധപ്പെടാം

പ്രധാന സേവനങ്ങൾ

KSEB സൗര 3kWP പദ്ധതിയിൽ ( R 43764/-) ഉപഭോക്താവിന് സബ്സിഡിയായി ലഭിക്കുന്നു.

3kWp മുതൽ 10kWp വരെ സബ്സിഡി ലഭ്യമാണ്.

ഓർഡർ ഉറപ്പാക്കിയാൽ 21 ദിവസത്തിനുള്ളിൽ പദ്ധതി പൂർത്തീകരിച്ച് KSEB ക്ക് കൈമാറുന്നതാണ്.

കേരളത്തിലെ എല്ലാ ജില്ലകളിലും ഞങ്ങളുടെ സേവനം ലഭ്യമാണ്.

AC / Motor ഉൾപ്പെടെ എല്ലാ ഉപകരണങ്ങളും പ്രവർത്തിക്കുന്നതാണ്.

മുടക്കുമുതൽ 4-5 വർഷം കൊണ്ട് തിരികെ ലഭിക്കാവുന്നതാണ്.

Categories
Editors Pick Kerala Latest news main-slider

എസ്.എസ്.എൽ.സി പരീക്ഷയിൽ ഗ്രേസ് മാർക്ക് ലഭിക്കുന്നവർക്ക് അതേ നേട്ടത്തിന് പ്ലസ് വൺ പ്രവേശനത്തിൽ ബോണസ് പോയന്‍റ് നൽകുന്നത് അവസാനിപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ അനുമതി തേടി.

തിരുവനന്തപുരം : എസ്.എസ്.എൽ.സി പരീക്ഷയിൽ ഗ്രേസ് മാർക്ക് ലഭിക്കുന്നവർക്ക് അതേ നേട്ടത്തിന് പ്ലസ് വൺ പ്രവേശനത്തിൽ ബോണസ് പോയന്‍റ് നൽകുന്നത് അവസാനിപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ അനുമതി തേടി. ഗ്രേസ് മാർക്ക് സംബന്ധിച്ച പുതുക്കിയ മാനദണ്ഡങ്ങളടങ്ങിയ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ അനുമതി തേടിയത്

ഗ്രേസ് മാർക്ക് ഒരിക്കൽ നൽകിയാൽ അടുത്ത തലത്തിലേക്കുള്ള അഡ്മിഷന് ഗ്രേസ് മാർക്കിന്‍റെ അടിസ്ഥാനത്തിൽ വീണ്ടും അധികമായി ഇൻഡക്സ് മാർക്ക് (ബോണസ് മാർക്ക്) നൽകേണ്ടതില്ലെന്ന് ഏപ്രിൽ 20ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ പ്ലസ് വൺ പ്രവേശന പ്രോസ്പെക്ടസിൽ ഭേദഗതിക്ക് അനുമതി തേടിയത്

കലോത്സവം, കായികമേള ഉൾപ്പെടെ അക്കാദമികേതര നേട്ടങ്ങൾക്ക് പരീക്ഷയിൽ ലഭിച്ച മാർക്കിനൊപ്പം ഗ്രേസ് മാർക്ക് ചേർത്ത് നൽകി പ്ലസ് വൺ പ്രവേശനത്തിന് പ്രത്യേക ബോണസ് പോയന്‍റ് നൽകുന്നതായിരുന്നു രീതി. ഇതുവഴി ഒരു നേട്ടത്തിന് രണ്ട് ആനുകൂല്യമാണ് വിദ്യാർഥികൾക്ക് ലഭിച്ചിരുന്നത്. ഒരു നേട്ടത്തിന് ഒരു തവണയേ ആനുകൂല്യം നൽകാവൂ എന്ന് വ്യാപക ആവശ്യം ഉയർന്നിരുന്നു

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ശിപാർശക്ക് സർക്കാർ അനുമതി നൽകുന്നതോടെ ഈ വർഷത്തെ പ്ലസ് വൺ പ്രവേശന പ്രോസ്പെക്ടസിൽ ബോണസ് പോയന്‍റ് ഒഴിവാക്കി ഭേദഗതി കൊണ്ടുവരും. ഗ്രേസ് മാർക്ക് ലഭിച്ചയാൾക്കും ഇല്ലാത്തയാൾക്കും പ്ലസ് വൺ പ്രവേശനത്തിന് പരിഗണിക്കുന്ന വെയ്റ്റഡ് ഗ്രേഡ് പോയന്‍റ് ആവറേജ് (ഡബ്ല്യു.ജി.പി.എ) തുല്യമായി വന്നാൽ സമനില ഒഴിവാക്കാൻ ഗ്രേസ് മാർക്ക് ഇല്ലാത്തയാളെ ആദ്യം പരിഗണിക്കുന്നതിനും അനുമതി തേടിയിട്ടുണ്ട്

ഗ്രേസ് മാർക്കില്ലാത്ത വിദ്യാർഥിക്ക് ലഭിച്ചവരെക്കാൾ അക്കാദമിക മികവുണ്ട് എന്ന പരിഗണനയിലാണിത്

ഗ്രേസ് മാർക്കിന് ഇരട്ട ആനുകൂല്യം നൽകുന്നത് അവസാനിപ്പിക്കാനുള്ള സർക്കാർ ഉത്തരവ് പ്ലസ് വൺ ഏകജാലക പ്രവേശനത്തിൽ മെറിറ്റ് ഉറപ്പ് വരുത്താൻ വഴിയൊരുക്കും. ഇതിനനുസൃതമായാണ് ഗ്രേസ് മാർക്ക് ലഭിച്ചവർക്ക് ബോണസ് പോയന്‍റ് അനുവദിക്കുന്നത് പ്രോസ്പെക്ടസിൽനിന്ന്

ഒഴിക്കാൻഅനുമതി തേടിയത്

Categories
Editors Pick Kasaragod Latest news main-slider

അലാമിപ്പള്ളി പൊതുകുളത്തിൽ മത്സ്യ കൃഷി വിളവെടുപ്പ് ഉത്സവമാക്കി കാഞ്ഞങ്ങാട് നഗര സഭ

അലാമിപ്പള്ളി പൊതുകുളത്തിൽ മത്സ്യ കൃഷി വിളവെടുപ്പ് ഉത്സവമാക്കി കാഞ്ഞങ്ങാട് നഗര സഭ.

കേരളാ സർക്കാരും ഫിഷറീസ് വകുപ്പും ചേർന്ന് നടപ്പിലാക്കുന്ന സുഭിക്ഷ കേരളം ജനകീയ മത്സ്യ കൃഷി പദ്ധതിയുടെ ഭാഗമായുള്ള പൊതു കുളങ്ങളിലെ മത്സ്യ കൃഷി ആണ് വിളവെടുപ്പ് നടത്തിയത്.

വിളവെടുപ്പ് നഗരസഭ ചെയർപേഴ്സൺ ഉദ്ഘാടനം ചെയ്തു വാർഡ് കൗൺസിലറും മുൻ നഗരസഭ ചെയർമാനും ആയ വി.വി രമേശൻ അധ്യക്ഷനായി

ഫിഷറീസ് പ്രമോട്ടർ ജിജി ജോൺ സ്വാഗതവും പദ്ധതി വിശദീകരണവും നടത്തി.

വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയപേഴ്സൺ ശ്രീമതി ലത പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനീഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയപേഴ്സൺ മായ കുമാരി 34 വാർഡ് മെമ്പർ ശ്രീ ബാല കൃഷ്ണൻ മുൻ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ .ഉണ്ണികൃഷ്ണൻ എന്നിവർ ആശംസ അറിയിച്ചു

പൊതു മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ അനീഷൻ മത്സ്യ വിളവെടുപ്പിന് കുളത്തിൽ ഇറങ്ങിയത് കൗതുകമായി.

എല്ലാ വിധത്തിലും വിളവെടുപ്പ് പ്രദേശ വാസികൾ ക്ക് ഉത്സവമായി എത്രയും വേഗം വീണ്ടും മത്സ്യ വിത്തുകൾ നിക്ഷേപിക്കുന്നത് കാത്തിരിക്കുകയാണ് അവർ

Categories
Editors Pick Kerala Latest news main-slider

ജില്ലയിൽ കുടിവെള്ളക്ഷാമം രൂക്ഷം സർക്കാർ പദ്ധതികളും കുടിവെള്ള വിതരണവും കാര്യക്ഷമമല്ലെന്നും പരാതി.

കാഞ്ഞങ്ങാട് :വെള്ളമുണ്ട് പക്ഷേ ഉപ്പുവെള്ളം കുടിക്കാതെ കു ടിവെള്ളത്തിന് കടവ് കടന്നു പോകേണ്ടുന്ന ഗതികേടിലാണ്. ചിത്താരി അഴിമുഖ പ്രദേശത്ത് താമസിക്കുന്നവർ.

.ചിത്താരി ചേറ്റുക്കുണ്ട് കടപ്പുറത്തെ അമ്പതോളം കുടുംബങ്ങളാണ് കുടിവെള്ളം കിട്ടാതെ ഇവിടെ ദുരിതം പേറുന്നത്.കടലിന്റെ തീരപ്രദേശത്തും സമീപസ്ഥലങ്ങളിലും വേ

നൽ കടുത്താൽ ഉപ്പുവെള്ളം മാത്രമേ ലഭിക്കുകയുള്ളു. ഇവിടെവസിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളും മറ്റ് വീടുകളിലെ ജനങ്ങളും കുടിവെള്ളം കിട്ടാതെ ദുരിതം പേറുകയാണ്.അഴിമുഖം കടന്ന് അക്കരെ എത്തിയാൽ മാത്രമേ അവിടുത്തെ കിണറിൽ നിന്ന് ശുദ്ധജലം ലഭിക്കുകയുള്ളൂ. അതി രാവിലെമുതൽ അമ്മമാരും കുട്ടികളും വള്ളത്തിൽ കുടിവെള്ളം എത്തിച്ചാണ് നിത്യവൃത്തി കഴിയുന്നത്.കുടിവെള്ളത്തിന് ഇവിടെ ഒരു സ്ഥിരം സംവിധാനം ഉണ്ടാക്കണം എന്ന് ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.

  • കാഞ്ഞങ്ങാടിന്റെ മലയോര പഞ്ചായത്തുകൾ ആയ ബളാൽ കള്ളാർ കോടോംബേളൂർ തുടങ്ങിയ ഇടങ്ങളിലും  വേനൽ കടുത്തതു മൂലം കുടിവെള്ളക്ഷാമം രൂക്ഷമായി തുടരുന്നു.

വേനൽ കടുത്തതോടെ നീലേശ്വരത്തെ വിവിധ പ്രദേശങ്ങൾ കുടിവെള്ളത്തിനായി നെട്ടോട്ടം ഓടുകയാണ്.തെക്കേകുന്നു കുഞ്ഞു പുളിക്കൽ,പള്ളിക്കര,പട്ടേന പുത്തരിയടുക്കം,പാലാത്തടം ഇടിച്ചൂടി നീലായി,വെളിയടുക്കം,ഗ്രാമ സി കോളനി,കരിങ്കോട് ചാത്തമത്ത് മുണ്ടേമാട് കോയാമ്പുറം ഓർച്ച സുനാമി കോളനി എന്നിവിടങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്നുണ്ട്.ഏഴിമല നാവിക അക്കാദമി,പെരിയ നവോദയ സ്കൂൾ ,കേന്ദ്ര കേരള സർവകലാശാല,ജില്ലാ ആശുപത്രി തുടങ്ങിയിടങ്ങളിലും ചെമ്മനാട് പഞ്ചായത്തിലും , കാസർകോട് മുൻസിപ്പാലിറ്റിയിലെ അമ്മയ് ബധിബാഗിലു കോളനികളിലും കുടിവെള്ളക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്നു.സർക്കാർ പദ്ധതികളും സംവിധാനങ്ങളുംകുടിവെള്ളക്ഷാമം നേരിടുന്നതിന് രംഗത്ത് ഉണ്ടെങ്കിലും ഇതൊന്നും പൂർണ്ണ തോതിൽ ഫലപ്രദമാകുന്നില്ല എന്ന പരാതിയും നാട്ടുകാർക്കുണ്ട്.

Back to Top