Categories
International Kasaragod

കുണ്ടംകുഴി സ്വദേശി ദിനേശ് മുങ്ങത്ത് രചിച്ച മനസ്സ് ഒരു വിസ്മയം എന്ന പുസ്തകത്തിന്റെ പ്രകാശനം ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെസ്റ്റിവലില് വച്ച് ഡോ:അംബികാസുതന്‍ മാങ്ങാട് നിര്‍വഹിച്ചു.

യുഎഇ ▪️ കുണ്ടംകുഴി സ്വദേശി ദിനേശ് മുങ്ങത്ത് രചിച്ച മനസ്സ് ഒരു വിസ്മയം എന്ന പുസ്തകത്തിന്റെ പ്രകാശനം ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെസ്റ്റിവലില് വച്ച് ഡോ:അംബികാസുതന്‍ മാങ്ങാട് നിര്‍വഹിച്ചു. പുസ്തകം യുഎഇയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വമായ യേശുശീലന്‍ ഏറ്റു വാങ്ങി, ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് Y .A റഹിം , മുൻ പ്രസിഡന്റ് ജോൺസൻ , ലോക കേരള സഭാംഗം പത്മനാഭൻ പുലൂർ , പ്രമുഖ മാധ്യമ പ്രവർത്തകൻ പ്രകാശൻ ,അരുണ്‍ രാഘവന്‍ , അക്ബർ ലിപി തുടങ്ങി യുഎഇയിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങിൽ ഷാബു കിളിത്തട്ടില്‍ പുസ്തക പരിചയം നടത്തി സംസാരിച്ചു . ആദ്യ ദിവസം തന്നെ വലിയ സ്വീകാര്യതയാണ് പുസ്തകത്തിന് ലഭിച്ചതെന്നും 400 ൽ പരം പുസ്തകത്തിന് മുൻകൂറായി ഓർഡർ ലഭിച്ചതായും പ്രസാധകരായ ലിപി പബ്ലിക്കേഷൻ അറിയിച്ചു . ഇന്ത്യയിലും UAE യിലുമുള്ള പ്രമുഖ ഓൺലൈൻ സ്റ്റോറുകളിലും, LIPI ബുക്ക് സ്റ്റോറിലും പുസ്തകം ലഭ്യമാണ് .പുസ്‌തകം ലഭിക്കാനായി 7511107924 എന്ന നമ്പറിൽ WhatsApp ചെയ്യാവുന്നതാണ്.

Categories
International

തായന്നൂർ ശ്രീ മഹാവിഷ്ണു ക്ഷേത്ര പ്രവാസി കൂട്ടായ്മ്മയുടെ പ്രവാസി ഗ്രാമോത്സവം 2022 നവംബർ 20 ഞായറാഴ്ച

അജ്മാൻ : തായന്നൂർ ശ്രീ മഹാവിഷ്ണു ക്ഷേത്ര പ്രവാസി കൂട്ടായ്മ്മയുടെ പ്രവാസി ഗ്രാമോത്സവം 2022 നവംബർ 20 ഞായറാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെ വിവിധ കലാ കായിക ,വിനോദ പാരിപാടികളോട് കൂടി അജ്‌മാൻ ഹീലിയോ റിസോർട്ടിൽ വെച്ച് വിഭവസമൃദ്ധമായ സദ്യയോട് കൂടി നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Categories
International Latest news main-slider top news

വാട്‌സാപ്പില്‍ സ്വന്തം നമ്പറിലേക്കുതന്നെ മെസേജ് അയക്കാനുള്ള സൗകര്യം വന്നേക്കും

നിരവധി പുതിയ സൗകര്യങ്ങൾ വാട്സാപ്പിൽ വരാനിരിക്കുന്നുണ്ട്. കഴിഞ്ഞ കുറേ നാളുകളായി വാട്സാപ്പ്പ രീക്ഷിച്ചുകൊണ്ടിരിക്കുന്ന നിരവധി സൗകര്യങ്ങളെ കുറിച്ചുള്ള വാർത്തകൾ വരുന്നുണ്ട്. ഇപ്പോൾ ഉപഭോക്താക്കൾക്ക് സ്വന്തം അക്കൗണ്ടിലേക്കുതന്നെ മെസേജ് അയക്കാൻ സാധിക്കുന്ന സൗകര്യം അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് വാട്സാപ്പ് എന്നാണ് പുതിയ വിവരംവാബീറ്റ ഇൻഫോ പുറത്തുവിട്ട സ്ക്രീൻ ഷോട്ടുകൾ ഇത് വ്യക്തമാക്കുന്നു. ‘മെസേജ് വിത്ത് യുവർസെൽഫ്’ എന്ന് വിളിക്കുന്ന സൗകര്യമാണിത്. ഇതുവഴി സ്വന്തം അക്കൗണ്ടിലേക്ക് തന്നെ മെസേജ് അയക്കാൻ സാധിക്കും. ‘ന്യൂ ചാറ്റ്’ ബട്ടൻ തുറന്നാൽ ഈ സൗകര്യം ഉപയോഗിക്കാൻ സാധിക്കും.

നിലവിൽ നമ്മൾ ന്യൂ ചാറ്റ് ബട്ടൻ ക്ലിക്ക് ചെയ്യുമ്പോൾ, ന്യൂ ഗ്രൂപ്പ്, ന്യൂ കോൺടാക്റ്റ് ബട്ടനുകളാണ് കാണുക. അതിന് താഴെയായി ഇടക്കിടെ സന്ദേശം അയക്കാറുള്ള നമ്പറുകളും കാണാം.എന്നാൽ പുതിയ അപ്ഡേറ്റ് വന്നാൽ ന്യൂ ചാറ്റ് ബട്ടൻ തുറക്കുമ്പോൾ അതിൽ ന്യൂ കമ്മ്യൂണിറ്റി എന്നൊരു ബട്ടനും ഇതിൽ ചേർക്കും. ഇതിന് താഴെയായി വാട്സാപ്പ് കോൺടാക്റ്റ് ലിസ്റ്റും ഉണ്ടാവും. ഈ പട്ടികയിൽ ഏറ്റവും മുകളിലായി നിങ്ങളുടെ കോൺടാക്റ്റ് തന്നെ കാണാം. ഈ ചാറ്റ് തുറന്ന് നിങ്ങൾക്ക് തന്നെ മെസേജ് അയക്കാം.

മറ്റ് ചാറ്റുകളിൽ അയക്കാൻ സാധിക്കുന്ന എല്ലാ സന്ദേശങ്ങളും നിങ്ങൾക്ക് സ്വയം അയക്കാൻ സാധിക്കും. ടെക്സ്റ്റ് മെസേജുകളും മീഡിയാ ഫയലുകളും എല്ലാം അയക്കാം.സാധാരണ പിന്നീട് ഓർമവെക്കേണ്ടതായ സന്ദേശങ്ങളും മറ്റും എളുപ്പത്തിൽ കുറിച്ചുവെക്കാനും മറ്റും ഉപഭോക്താക്കൾ ഒരു ഡമ്മി ചാറ്റ് ഉണ്ടാക്കാറുണ്ട്. സുഹൃത്തുക്കളിൽ ആരെയെങ്കിലും ചേർത്ത് ഒരു ഗ്രൂപ്പ് ഉണ്ടാക്കുകയും ആ ഗ്രൂപ്പിൽ നിന്ന് പിന്നീട് സുഹൃത്തിനെ ഒഴിവാക്കി ഗ്രൂപ്പ് ഡമ്മി ചാറ്റ് ആയി നിലനിർത്തുകയും ചെയ്യും. ഈ ചാറ്റിലേക്കാണ് കുറിപ്പുകളും ആരെങ്കിലും അയക്കുകയോ പറഞ്ഞ് തരികയോ ചെയ്യുന്ന ഫോൺ നമ്പറുകളോ മറ്റ് നിർദേശങ്ങളോ ടൈപ്പ് ചെയ്ത് അയക്കുക. ഇങ്ങനെ പ്രയാസപ്പെടുന്നവർക്ക് ഏറെ ഉപകാരമായിരിക്കും വാട്സാപ്പ് ഒരുക്കുന്ന സ്വന്തം അക്കൗണ്ടിലേക്ക് മെസേജ് അയക്കാനുള്ള ഫീച്ചർ.

നിലവിൽ ആൻഡ്രോയിഡ് ബീറ്റാ പരീക്ഷണത്തിലിരിക്കുന്ന ഈ സൗകര്യം എപ്പോൾ എല്ലാവർക്കുമായി ലഭിക്കുമെന്ന് വ്യക്തമല്ല.

Categories
International Kasaragod Kerala Latest news main-slider

ആഘോഷമായി ബേക്കൽ ഇന്റർനാഷണൽ ഫെസ്റ്റിവൽ, ബേക്കൽ ബീച്ചിൽ വിശാല സംഘാടക സമിതി യോഗം ചേർന്നു

  1. ആഘോഷമായി ബേക്കൽ ഇന്റർനാഷണൽ ഫെസ്റ്റിവൽ, ബേക്കൽ ബീച്ചിൽ വിശാല സംഘാടക സമിതി യോഗം ചേർന്നു അഞ്ചു കോടി ചിലവിൽ നടക്കുന്ന ബേക്കൽ ഫെസ്റ്റ് രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധ പിടിച്ചു പറ്റുന്ന തരത്തിലാണ് വിഭാവനം ചെയ്തിരിക്കുനത് 2022 ഡിസംബര്‍ 24 മുതല്‍ 2023 ജനുവരി 2 വരെ 10 ദിവസങ്ങളിലായി നടക്കുന്ന ഈ ദശദിന സാംസ്‌ക്കാരികമഹോത്സവം ചരിത്രസംഭവമാക്കാന്‍ ഇതിനായി രൂപീകരിക്കപ്പെട്ട സംഘാടക സമിതി മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കോവിഡാനന്തര കേരളത്തില്‍ നടത്തുന്ന ഈ മഹോത്സവത്തിന് സംസ്ഥാന സര്‍ക്കാരിന്റെയും വിനോദ സഞ്ചാര വകുപ്പിന്റെയും അകമഴിഞ്ഞ പിന്തുണയും സഹായവുമുണ്ട്. ക്രിസ്തുമസും നവവര്‍ഷാരംഭദിനവും ഉള്‍ക്കൊള്ളുന്ന ഈ ഉത്സവ ദിനങ്ങളെ വര്‍ണ്ണാഭവും നിത്യവിസ്മയവുമാക്കാന്‍ രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള പ്രശസ്ത കലാകാരന്‍മാര്‍ നയിക്കുന്ന വിവിധ സംഘങ്ങള്‍ ബേക്കലില്‍ വന്നെത്തും. ബേക്കല്‍ കടലോരത്തെ ബി.ആര്‍.ഡി.സി-യുടെ 30 ഏക്കറോളം വരുന്ന സ്ഥലത്താണ് ജില്ല ഇതുവരെ ദര്‍ശിച്ചിട്ടില്ലാത്ത ബേക്കല്‍ ഇന്‍ര്‍നാഷണല്‍ ഫെസ്റ്റിവല്‍ നഗരി ഉയരുന്നത്. സാങ്കേതിക വിദഗ്ദ്ധരുടെ മേല്‍ നോട്ടത്തില്‍ ദൃശ്യവിസ്മയവും കണ്ണഞ്ചിപ്പിക്കുന്നതുമായ ഒരു നഗരിയാണ് ഇവിടെ സജ്ജമാക്കുന്നത്.
    10 ദിവസങ്ങളിലായി മൂന്ന് വേദികളിലായാണ് കലാ-സാംസ്‌ക്കാരിക പരിപാടികള്‍ അവതരിപ്പിക്കപ്പെടുന്നത്. പകല്‍ നേരങ്ങളില്‍ വിവിധ വിഷയങ്ങളില്‍ സെമിനാറുകളും സിമ്പോസിയങ്ങളും ഉണ്ടാകും. ജില്ലയിലെ കുടുംബശ്രീ പ്രസ്ഥാനത്തിന്റെ വില്‍പ്പന-വിപണന സ്റ്റാളുകളും, ഭക്ഷ്യമേളയും, ജലകേളീക്രീഡാ സംരംഭങ്ങളും ആകാശ പ്രകടനങ്ങളും പ്രമുഖ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ പവലിനിയനുകളും, കമേഴ്ഷ്യല്‍ സ്റ്റാളുകളും, വൈദ്യുത ദീപാലങ്കാരങ്ങളും നഗരിക്ക് മാറ്റ്കൂട്ടും.
    ബേക്കല്‍ കോട്ട ഫെസ്റ്റിവല്‍ ദിനങ്ങളില്‍ കോട്ടയുടെ പരിപാലകരായ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ(എ.എസ്.ഐ) വൈദ്യുതാലങ്കാരങ്ങളാല്‍ ദൃശ്യവിസ്മയമാക്കും.
    ബേക്കല്‍ പാര്‍ക്കിലെ വിശാലമായ പുല്‍ത്തകിടിയില്‍ സജ്ജമാക്കുന്ന കൂറ്റന്‍ സ്റ്റേജിലാണ് പ്രശസ്ത കലാസംഘങ്ങളുടെ പരിപാടികള്‍ 10 നാളുകളിലായി അരങ്ങേറുന്നത്. പാട്ടും നൃത്തവും ശബ്ദവും വെളിച്ചവും വൈവിദ്ധ്യപൂര്‍ണ്ണമായ പ്രകടനങ്ങളും കൊണ്ട് കാണികളെ ആഹ്ലാദത്തിന്റേയും, ആവേശത്തിന്റേയും കൊടുമുടിയിലെത്തിക്കുന്ന പരിപാടികളായിരിക്കും മുഖ്യ വേദിയില്‍ അവതരിപ്പിക്കപ്പെടുന്നത്. ഉപവേദികളില്‍ നാടകങ്ങളും കേരളത്തിന്റെ തനത് നാടന്‍ കലാരൂപങ്ങളും അരങ്ങേറും.
    2022 ഡിസംബര്‍ 31-ന് അര്‍ദ്ധരാത്രി പുതുവര്‍ഷത്തെ വരവേറ്റ് കരിമരുന്ന് പ്രയോഗവും പ്രത്യേക പരിപാടികളും ഉണ്ടാകും. ജില്ലാ ഭരണകൂടത്തിന്റേയും വിവിധ വകുപ്പുകളുടേയും ത്രിതല പഞ്ചായത്ത് ഭരണസമിതികളുടേയും, കുടുംബശ്രീയടക്കമുള്ള സര്‍ക്കാര്‍-സര്‍ക്കാരേതര സന്നദ്ധ സംഘടനകളുടേയും നേതൃത്വം ബേക്കല്‍ ഫെസ്റ്റിനുണ്ടാകും. ഫെസ്റ്റിവലിന്റെ നടത്തിപ്പിനും വിജയത്തിനുമായി വിവിധ സബ്കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. ഇന്ന് നടന്ന വിശാല യോഗത്തിൽ കേന്ദ്ര സംഘാടക സമിതി ചെയർമാൻ സി എച്ച് കുഞ്ഞമ്പു അധ്യക്ഷനായി . കെ വി കുഞ്ഞിരാമൻ, ഹകീം കുന്നിൽ, ബേബി ബാലകൃഷ്ണൻ, കാഞ്ഞങ്ങാട് DYSP ബാലകൃഷ്ണൻ, കെ മണികണ്ഠൻ, വി വി രമേശൻ, എം.കുമാരൻ,CI വിപിൻ,  കെ ഈ എ ബക്കർ,BRDC എം ഡി ഷിജിൽ പറമ്പത്ത് തുടങ്ങി നിരവധി രാഷ്ട്രീയ സാമൂഹിക, സബ് കമ്മിറ്റി ഭാരവാഹികൾ അടക്കം നിരവധി പ്രമുഖർ പങ്കെടുത്തു
Categories
Entertainment International Kerala Latest news main-slider National Technology top news

ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ ഇനി മുതല്‍ ഇഷ്ടപ്പെട്ട പാട്ട് ചേര്‍ക്കാം

:  ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ ഇനി മുതല്‍ ഇഷ്ടപ്പെട്ട പാട്ട് ചേര്‍ക്കാം. ഈ ഫീച്ചര്‍ നിലവില്‍ പരീക്ഷിക്കുകയാണെന്നാണ് സൂചന.ആഡ് ചെയ്യുന്ന ഗാനം ഉപയോക്താവിന്റെ ബയോയ്ക്ക് താഴെയുള്ള പ്രൊഫൈല്‍ പേജില്‍ ദൃശ്യമാകും. പുറത്തുവരുന്ന സ്‌ക്രീന്‍ഷോട്ടുകള്‍ സൂചിപ്പിക്കുന്നത് അനുസരിച്ച്‌ പ്രൊഫൈലില്‍ വിസിറ്റ് ചെയ്യുന്ന ഉപയോക്താക്കളെ പ്രൊഫൈല്‍ പേജില്‍ ഫീച്ചര്‍ ചെയ്‌ത ഗാനം പ്ലേ ചെയ്യാന്‍ അനുവദിക്കില്ല, എന്നാല്‍ പ്രോട്ടോടൈപ്പ് ഫീച്ചര്‍ കൂടുതല്‍ വികസിക്കുമ്ബോള്‍ ഇതില് മാറ്റം വന്നേക്കാമെന്നാണ് അനുമാനം.

ഉപയോക്താക്കളെ അവരുടെ ഇന്‍സ്റ്റാഗ്രാം പ്രൊഫൈലുകളിലേക്ക് ഒരു ഫീച്ചര്‍ സോങ് ചേര്‍ക്കാന്‍ അനുവദിക്കുന്ന ഫീച്ചര്‍ അടുത്തിടെയാണ് കണ്ടെത്തിയത്. പ്രോട്ടോടൈപ്പ് ടെസ്റ്റിംഗില്‍ ആദ്യമിത് കണ്ടെത്തിയത് ഡവലപ്പറും ടിപ്‌സ്റ്ററുമായ അലസ്സാന്‍ഡ്രോ പലൂസിയാണ്. അദ്ദേഹമാണ് ഇത് സംബന്ധിച്ച സ്ക്രീന്‍ഷോട്ടുകളും ട്വീറ്റ് ചെയ്തത്.

നേരത്തെ ഉണ്ടായിരുന്ന മൈസ്പേസിലെതിന് സമാനമായ സവിശേഷതയാണ് ഇതെന്ന് വാദിക്കുന്ന നിരവധി പേരുണ്ട്. 2009-ല്‍ മൈസ്‌പേസുമായുള്ള ഗൂഗിളിന്റെ പരസ്യ പങ്കാളിത്തം അവസാനിച്ചപ്പോള്‍ മൈസ്‌പേസ് യുഗം അവസാനിക്കാന്‍ തുടങ്ങിയിരുന്നു, ഇത് പ്ലാറ്റ്‌ഫോമിന്റെ വരുമാനം നശിക്കാന്‍ കാരണമായി. ട്വിറ്റര്‍, ഫേസ്ബുക്കുകളിലേക്ക് നിരവധി പേര്‍ മാറി. എന്നാലും ഉപയോക്താക്കളെ അവരുടെ പ്രൊഫൈലുകളിലേക്ക് പാട്ടുകള്‍ ചേര്‍ക്കാന്‍ അനുവദിക്കുന്ന ജനപ്രിയ സവിശേഷത ഇന്റര്‍നെറ്റില്‍ നിന്ന് പൂര്‍ണ്ണമായും അപ്രത്യക്ഷമായില്ല. ഹിംഗെ പോലുള്ള ജനപ്രിയ ഡേറ്റിംഗ് ആപ്പുകളും ഉപയോക്താക്കളെ അവരുടെ പ്രൊഫൈലുകളിലേക്ക് പാട്ടുകള്‍ ചേര്‍ക്കാന്‍ അനുവദിക്കുന്നു. , മൈസ്‌പേസ് യുഗത്തിന്റെ അവസാനത്തിനുശേഷം ഈ ഫീച്ചര്‍ പുനരവതരിപ്പിക്കുന്നത് മെറ്റ തന്നെയായിരിക്കും.നേരത്തെ നിരവധി സുരക്ഷാ ഫീച്ചറുകളുമായി ആപ്പ് രംഗത്തെത്തിയിരുന്നു. അതിലൊന്നാണ് കുറച്ച്‌ മാസങ്ങള്‍ക്ക് മുമ്ബ് അവതരിപ്പിച്ചത്. വ്യൂവേഴ്സിനെയും ലൈക്കുകളും ഹൈഡ് ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ഫീച്ചറാണ് ഇന്‍സ്റ്റാഗ്രാം അവതരിപ്പിച്ചത്. മറ്റുള്ളവരുടെ പോസ്റ്റുകളിലെ ലൈക്കുകളും വ്യൂവേഴ്സിനെയും മറയ്ക്കുന്നത് വളരെ ലളിതമാണ്.ഇന്‍സ്റ്റാഗ്രാമിലെ നിങ്ങളുടെ പ്രൊഫൈലിലേക്ക് പോകുക, പേജിന്റെ മുകളില്‍ വലതുവശത്തുള്ള മൂന്ന്-വരി മെനുവില്‍ ടാപ്പുചെയ്‌ത് ‘സെറ്റിങ്സ്’ ഓപ്ഷന്‍ തിരഞ്ഞെടുക്കുക. അവിടെ നിന്ന്, ‘പ്രൈവസി’ വിഭാഗത്തിലേക്ക് പോയി ‘പോസ്റ്റുകളില്‍ ടാപ്പ് ചെയ്യുക. ‘. ‘ലൈക്ക്, വ്യൂ കൗണ്ട്‌സ് എന്നിവ ഹൈഡ് ചെയ്യുക’ എന്ന ഓപ്‌ഷന്‍ കാണും. ഇത് ഓണാക്കുക.മറ്റ് ആളുകളുടെ പോസ്റ്റുകളിലെ ലൈക്കുകളുടെയോ വ്യൂവേഴ്സിന്റെയോ എണ്ണം നിങ്ങള്‍ക്ക് ഇനി കാണാനാകില്ല. ഉപയോക്താക്കള്‍ക്ക് അവരുടെ പോസ്റ്റുകളിലെ ലൈക്കുകളുടെയും വ്യൂവേഴ്സിന്റെയും എണ്ണം മറ്റുള്ളവര്‍ കാണണോ വേണ്ടയോ എന്ന് തിരഞ്ഞെടുക്കാനുള്ള ഓപ്ഷനും ഉണ്ട്.

Categories
International Latest news main-slider National

അഭിമാനമായ ഋഷി സുനക് , ഇന്ത്യയെ ഭരിച്ച ബ്രിട്ടനെ നയിക്കാൻ ഇനി ഇന്ത്യക്കാരൻ

ലണ്ടൻ∙ രണ്ടു നൂറ്റാണ്ടോളം ഇന്ത്യയെ അടക്കിഭരിച്ച ബ്രിട്ടനെ ഇനി നയിക്കുക ഒരു ഇന്ത്യക്കാരൻ. ഒരേസമയം ഇന്ത്യയുടെ ചെറുമകനും മരുമകനുമാണ് ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി ഋഷി സുനക്. ഇന്ത്യയിൽനിന്നും ഈസ്റ്റ് ആഫ്രിക്ക വഴി ബ്രിട്ടനിലേക്കു കുടിയേറിയ പഞ്ചാബി കുടുംബത്തിൽ ജനിച്ചയാളാണ് ഋഷി സുനക്. സതാംപ്റ്റണിൽ ബ്രിട്ടിഷ് പൗരനായി ജനിച്ച ഋഷി, ഈ അർഥത്തിൽ ഇന്ത്യയുടെ ചെറുമകനാണ്. ഇൻഫോസിസ് സ്ഥാപക ചെയർമാനായ എൻ.ആർ.നാരായണമൂർത്തിയുടെ മകൾ അക്ഷതയാണ് ഋഷിയുടെ ഭാര്യ. ഏറെക്കാലമായി ബ്രിട്ടനിലായിട്ടും ഇന്ത്യൻ പൗരത്വം കളയാതെ സൂക്ഷിക്കുന്ന അക്ഷതയുടെ ഭർത്താവെന്ന നിലയിൽ ഇന്ത്യയുടെ മരുമകനുമാണ് ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി.

കുടിയേറ്റ കുടുംബത്തിലെ മൂന്നാം തലമുറക്കാരനാണെങ്കിലും അദ്ദേഹം വെറും ഇന്ത്യൻ വംശജനല്ല. ജീവിതത്തിന്റെ ഓരോ നിമിഷത്തിലും ഭാരതീയതയും ഭഗവത്ഗീതയയും നെഞ്ചിലേറ്റി ജീവിക്കുന്നയാളാണ്. വിദേശത്തു ജനിച്ചു വളർന്നിട്ടും പ്രശസ്തമായ സർവകലാശാലകളിൽ പഠിച്ചിട്ടും ഭാരതീയ മൂല്യങ്ങൾ വ്യക്തിജീവിതത്തിൽ കൈവിടാതെ സൂക്ഷിക്കുന്ന വ്യക്തി. അതുകൊണ്ടുതന്നെയാണ് നികുതിയുമായി ബന്ധപ്പെട്ട ഒരു ആരോപണം തന്റെ ഭാര്യയ്ക്കു നേരേ ഉയർന്നപ്പോൾ നിയമപരമായി കൊടുക്കേണ്ട നികുതി അല്ലാതിരുന്നിട്ടും ധാർമികത ഉയർത്തിപ്പിടിച്ച് അതു നൽകാൻ അദ്ദേഹം തയാറായത് ബ്രിട്ടനിൽ നോൺ-ഡോമിസൈൽ സ്റ്റാറ്റസുള്ളവർക്ക് നിയമപരമായി 39.35 ശതമാനത്തിന് ഡിവിഡന്റ് ടാക്സ് നൽകേണ്ടതില്ല. എന്നാൽ നിയമത്തിന്റെ പഴുതുപയോഗിച്ച് വലിയ തുക നികുതി നൽകുന്നതിൽനിന്നും ചാൻസിലറുടെ ഭാര്യ രക്ഷപ്പെടുകയാണ് എന്നായിരുന്നു ആരോപണം. നിയമപരമായി നൽകേണ്ടതില്ലെങ്കിൽകൂടി ഭർത്താവിനെതിരായ ആരോപണത്തിന്റെ പുകമറ നീക്കാൻ അക്ഷത നികുതി അടച്ചത് 20 മില്യൻ പൗണ്ടാണ്. ഇതോടെ രാഷ്ട്രീയ എതിരാളികൾ മൗനത്തിലുമായി. ഇത്രയും വലിയൊരു തുക നികുതിയടച്ചതിലൂടെ ഋഷിക്കു കൈവന്നത് തികഞ്ഞ മാന്യൻ എന്ന പരിവേഷമാണ്. പണം കണ്ടാൽ കണ്ണുമഞ്ഞളിക്കുന്ന രാഷ്ട്രീയക്കാരനല്ല എന്നു തെളിയിക്കാനും ഇതിലൂടെ ഋഷിക്കായി. ഋഷിയുടെ പിതാവ് യശ്വീർ സുനാക് ജനിക്കുന്നത് കെനിയയിലാണ്. മാതാവ് ഉഷയുടെ ജനനം ടാൻസാനിയയിലും. സ്തുത്യർഹമായ സേവനത്തിന് ബ്രിട്ടിഷ് സർക്കാർ നൽകുന്ന മെംബർ ഓഫ് ദി ഓർഡർ ഓഫ് ദ് ബ്രിട്ടിഷ് എംപയർ (എംബിഇ) പുരസ്കാരത്തിന് അമ്മയുടെ പിതാവ് അർഹനായിട്ടുണ്ട്. 1960ലാണ് ഇവരുടെ കുടുംബം കുട്ടികളുമൊത്ത് ബ്രിട്ടനിലേക്ക് കുടിയേറുന്നത്

Categories
Editors Pick International

റഷ്യൻ ആക്രമണം ,രണ്ട് ദിവസത്തിനിടെ നൂറോളം റോക്കറ്റുകൽ യുക്രെയ്നിൽ ആയിരങ്ങൾ നരകയാതനയിൽ

കീവ് : യുക്രെയ്നിൽ ജനവാസ കേന്ദ്രങ്ങൾക്കും ആശുപത്രികൾക്കും നേരെ ശക്തമായ ആക്രമണമാണ് റഷ്യൻ ഭാഗത്തുനിന്നുണ്ടാകുന്നതെന്നു യുക്രെ‌യ്നിൽ നിന്നുള്ള റിപ്പോർട്ടുകൾ . യുക്രെയ്നിൽ നിന്നു പിടിച്ചടക്കി റഷ്യയിലേക്കു കൂട്ടിച്ചേർത്ത ക്രൈമിയ ഉപദ്വീപിലേക്കുള്ള പ്രധാന പാലമായ കെർച്ച് പാലത്തിനു കേടുപാടുണ്ടാക്കിയ സ്ഫോടനത്തിനു പിന്നാലെയാണ് പ്രകോപിതരായി യുക്രെയ്നു മേൽ റഷ്യ ആക്രമണം ശക്തമാക്കിയതെന്നു യുദ്ധമേഖലയിലുള്ള വിവരം .
ജനവാസ കേന്ദ്രങ്ങളിലും മാളുകളിലും ബസ് സ്റ്റേഷനുകളിലുമെല്ലാം റഷ്യ ആക്രമണം നടത്തുന്നുണ്ട്. ഒരു റോക്കറ്റ് ആക്രമണത്തിൽ ഇരുപത് മുതൽ നൂറുവരെ ആൾക്കാരാണ് മരിക്കുന്നത്. റെഡ് ക്രോസ് വാഹനങ്ങളിൽ അഭയാർഥികൾ വന്നിറങ്ങുന്ന സ്ഥലങ്ങളിൽപോലും റഷ്യ ബോംബാക്രമണം നടത്തി. മരുന്നും ഭക്ഷണവും ചികിൽസയുമില്ലാതെ ആയിരങ്ങൾ നരകയാതന അനുഭവിക്കുകയാണ് ഇസ്യൂ നഗരത്തിൽ റോക്കറ്റ് ആക്രമണം രൂക്ഷമാണ് . അടുത്തുള്ള നഗരം ഹർകീവ് ആണ്. ലീവീവ്, കീവ്, നിപ്രോ, ഹർകീവ്, സാപൊറീഷ്യ തുടങ്ങിയ നഗരങ്ങളിലെല്ലാം റോക്കറ്റ് ആക്രമണമുണ്ട്. ഹർകീവിൽ രണ്ടു ദിവസത്തിനിടെ നൂറോളം റോക്കറ്റുകൾ പതിച്ചു. അവിടെയെല്ലാം വളരെ തീവ്രമായ യുദ്ധം നടക്കുകയാണെങ്കിലും അധികം വാർത്തകൾ പുറത്തേക്കു വരുന്നില്ല.
ഹർകീവ് പ്രദേശം റഷ്യ കയ്യടക്കി വച്ചിരിക്കുകയായിരുന്നെങ്കിലും യുക്രെയ്ൻ സൈന്യം അതു പിടിച്ചെടുത്തു. റഷ്യ ഹിതപരിശോധന നടത്തി ലുഹാൻസ്ക്, ഡോണെറ്റ്സ്ക്, ഹേഴ്സൻ, സാപൊറീഷ്യ എന്നീ പ്രവിശ്യകൾ അവരുടെ ഭാഗമായി പ്രഖ്യാപിച്ചിരുന്നു. ഹിതപരിശോധനയിൽ തോക്കു ചൂണ്ടിയാണ് വോട്ട് ചെയ്യിച്ചത്. ഈ ഹിതപരിശോധന അംഗീകരിക്കാൻ‌ യുക്രെയ്ൻ തയാറല്ല. സ്വന്തം സ്ഥലമായി പ്രഖ്യാപിച്ചെങ്കിലും റഷ്യയ്ക്ക് ഇവിടെയൊന്നും പൂർണ നിയന്ത്രണമില്ല. ഈ സ്ഥലങ്ങളിൽ ആധിപത്യം നേടാനായി രൂക്ഷമായ ബോംബ് ആക്രമണമാണ് റഷ്യ നടത്തുന്നത് നഗരത്തിലെ ഒരു കെട്ടിടം പോലും തകരാതെയില്ല. ഇസ്യും നഗരത്തിലെ ഭാഗികമായി തകർന്ന ആശുപത്രിയികൾപ്രവർത്തിക്കുന്നുണ്ട് ഇപ്പോൾ ഇസ്യും നഗരത്തിലെ രണ്ടു ആശുപത്രികൾ ബോംബിങിൽ പൂർണമായി തകർന്നു. ഡോക്ടറും നഴ്സും ആക്രമണത്തിൽ മരിച്ചു. വൈദ്യസഹായം ലഭിക്കണമെങ്കിൽ മൂന്നു മണിക്കൂർ യാത്ര ചെയ്ത് ഹർകീവ് നഗരത്തിലെത്തണം. മറ്റു നഗരങ്ങളിലെ ആശുപത്രികളും തകർന്നു. ഫീൽഡ് ആശുപത്രികൾ മാത്രമാണ് ജനത്തിന് ആശ്രയം. എന്നാൽ, തണുപ്പ് പ്രശ്നമാണ്. താപനില പൂജ്യം ഡിഗ്രിക്ക് അടുത്താണ്. അഭയാർഥികൾ താമസിക്കുന്ന സ്ഥലങ്ങളിൽ തിരക്കു കൂടിവരുന്നതിനാൽ ആവശ്യത്തിനു മരുന്നുകളും കിട്ടാനില്ല. മരുന്നുകൾ കിട്ടാത്തതിനാൽ ബിപി, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങൾക്കു ചികിൽസയിലുള്ള ആളുകളുടെ സ്ഥിതി മോശമാണ്. മരണനിരക്കും കൂടി. ആർക്കും കൃത്യമായി ഭക്ഷണം ലഭിക്കുന്നില്ല. വൈദ്യുതി ഇല്ലാത്തതിനാൽ ചൂട് നിലനിർത്തുന്ന യന്ത്രങ്ങള്‍ പ്രവർത്തിക്കുന്നില്ല. കുടിവെള്ള പൈപ്പുകൾ ബോംബിങിൽ തകർന്നു. പലയിടത്തും ഡ്രൈനേജ് സംവിധാനവും തകരാറിലാണ്.
ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള രക്ഷാ ദൗത്യസേനകൾക്ക് സഞ്ചാരത്തിനു തടസങ്ങൾ നേരിടുന്നില്ല . ഒരിടത്തുനിന്ന് മറ്റൊരു സ്ഥലത്തേക്കു നീങ്ങുമ്പോൾ റഷ്യയെയും യുക്രെയ്നെയും വിവരം അറിയിക്കും. രക്ഷാപ്രവർത്തകർ പോകുന്ന വഴികളിൽ ആ സമയം ബോംബിങ് നിർത്തിവയ്ക്കും. എന്നാൽ കഴിഞ്ഞ ദിവസം അഭയാർഥികളെ റെഡ് ക്രോസ് വാഹനങ്ങളിൽ കൊണ്ടിറക്കിയ സ്ഥലത്തും ബോംബ് ആക്രമണമുണ്ടായി നിരവധിപേർ മരിച്ചു. റഷ്യയിൽനിന്ന് ക്രൈമിയയിലേക്കു സാധനങ്ങളും ആളുകളുമെത്തുന്ന പ്രധാന പാലമാണ് ബോംബ് ആക്രമണത്തിൽ തകർന്നു

Categories
Editors Pick Entertainment International Kasaragod Kerala Latest news main-slider National Other News Sports Technology top news

മെട്രോ യാത്രക്കാര്‍ കൂടി; ഓണാവധി ദിനങ്ങളില്‍ വര്‍ധനയുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍

കൊച്ചി: തൃപ്പൂണിത്തുറ എസ്.എന്‍. ജങ്ഷനിലേക്കുള്ള പുതിയ റൂട്ട് ഉദ്ഘാടനം ചെയ്തതോടെ മെട്രോ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന. പ്രതിദിനമുള്ള യാത്രക്കാരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് കൊച്ചി മെട്രോ അധികൃതര്‍.

ഈ മാസം ഒന്നിനാണ് പേട്ടയില്‍നിന്ന് എസ്.എന്‍. ജങ്ഷനിലേക്കുള്ള മെട്രോ സര്‍വീസ് തുടങ്ങിയത്. രണ്ടിന് 81,747 പേരാണ് മെട്രോയില്‍ യാത്ര ചെയ്തത്. ശനിയാഴ്ച രാത്രി ഒന്‍പതു മണി വരെ 81,291 പേര്‍ യാത്ര ചെയ്തു.

ഓണത്തിന്റെ അവധി ദിനങ്ങളിലുള്‍പ്പെടെ ഇതില്‍ വര്‍ധനയുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. മഴയില്‍ കൊച്ചിയിലെ റോഡുകള്‍ മുങ്ങിയ ദിവസം ഒരു ലക്ഷത്തിനടുത്ത് യാത്രക്കാര്‍ മെട്രോയിലുണ്ടായിരുന്നു. 97,317 പേരാണ് അന്ന് യാത്ര ചെയ്തത്.

Categories
Editors Pick Entertainment International Kasaragod Kerala Latest news main-slider National Sports Technology top news Uncategorised

മിന്നല്‍ പ്രളയം; പാകിസ്താനില്‍ എങ്ങും ദുരിതക്കാഴ്ച, വീടുകളും റോഡുകളും പാലങ്ങളും തകര്‍ന്നു

ഇസ്ലാമാബാദ്: പാകിസ്താനില്‍ കനത്ത മഴയിലും പ്രളയത്തിലും ദുരിതത്തിലായത് 33 ലക്ഷത്തോളം പേര്‍. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങള്‍ പ്രളയക്കെടുതി നേരിടുകയാണ്‌. ഔദ്യോഗികക്കണക്കനുസരിച്ച് 982 പേര്‍ക്ക് ജീവഹാനി സംഭവിച്ചു. 1,456 പേര്‍ക്ക് പരിക്കേറ്റു, ഏഴ് ലക്ഷത്തിലധികം വീടുകള്‍ തകരുകയോ കേടുപാട് സംഭവിക്കുകയോ ചെയ്തിട്ടുണ്ട്‌. 3,000 കിലോമീറ്ററിലധികം റോഡുകളും 150 പാലങ്ങളും തകര്‍ന്നു.

അപ്രതീക്ഷിതമായുണ്ടായ മിന്നല്‍പ്രളയത്തില്‍ രാജ്യത്തിന്റെ പകുതിയിലധികം ഭാഗം വെള്ളത്തിനടിയിലാണെന്നും ലക്ഷക്കണക്കിനാളുകള്‍ ഭവനരഹിതരാണെന്നും പാക് മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. 5.7 ദശലക്ഷം പേര്‍ ഭക്ഷണമോ കിടപ്പാടമോ ഇല്ലാതെ ബുദ്ധിമുട്ടനുഭവിക്കുകയാണ്. നിലവില്‍ ബലൂചിസ്താന്‍, സിന്ധ്, ഖൈബര്‍-പാഖ്തംഗ്വ പ്രവിശ്യകളില്‍ തുടര്‍ച്ചയായ മഴയും കെടുതിയും തുടരുകയാണ്. സിന്ധ്, ബലൂചിസ്താന്‍ എന്നിവടങ്ങളാണ് ഏറ്റവുമധികം ബാധിക്കപ്പെട്ട മേഖലകള്‍. മിക്കയിടങ്ങളിലും തീവണ്ടി ഗതാഗതം നിര്‍ത്തിവെച്ചിരിക്കുകയാണ്. പ്രതികൂലകാലാവസ്ഥയെ തുടര്‍ന്ന് പല വിമാനസര്‍വീസുകളും റദ്ദാക്കി.

Categories
Editors Pick Entertainment International Kasaragod Kerala Latest news main-slider National Sports Technology top news

പട്ടയ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന ഉത്തരവിന് സ്റ്റേ ഇല്ല; സംസ്ഥാന സർക്കാരിന് നോട്ടീസ്

ന്യൂഡല്‍ഹി: പട്ടയ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന കേരള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. അതേസമയം ക്വാറി ഉടമകളുടെ ഹര്‍ജിയില്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചു. മൂന്ന് ആഴ്ചയ്ക്കുള്ളില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചു.

കേരള ഹൈക്കോടതി ഉത്തരവിനെതിരെ ക്വാറി ഉടമകളായ പോബ്‌സ് ഗ്രാനൈറ്റ്സ്, റാഫി ജോണ്‍ എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഭൂപതിവ് നിയമപ്രകാരം സര്‍ക്കാര്‍ പട്ടയം നല്‍കിയ ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്നായിരുന്നു ഹൈക്കോടതി വിധി. ക്വാറി ഉള്‍പ്പടെ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന പട്ടയ ഭൂമി തിരിച്ചെടുക്കുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ ഉദ്യോഗസ്ഥര്‍ക്ക് സ്വീകരിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഈ വിധി ചോദ്യം ചെയ്താണ് ക്വാറി ഉടമകള്‍ സുപ്രീം കോടതിയെ സമീപിച്ചത്.

Back to Top