Categories
main-slider Sports

ഘാനാ കരുത്തിനെ അതിജീവിച്ചു പോർച്ചുഗൽ 3-2

ദോഹ : ഘാനാ കരുത്തിന് മുൻപിൽ അവസാന പത്തു മിനിറ്റിൽ പതറിയെങ്കിലും പോർച്ചുഗൽ വിജയം പിടിച്ചു. ഫിഫ ലോകകപ്പിൽ ഘാനയ്ക്കെതിരെ 3–2ന്റെ വിജയവുമായി തുടക്കം ഗംഭീരമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോയും പോർച്ചുഗലും.  ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (63, പെനൽറ്റി), ജോവാ ഫെലിക്സ് (78), റാഫേൽ ലിയോ (80) എന്നിവരാണു പോർച്ചുഗലിനായി ഗോൾ നേടിയത്. ഘാനയ്ക്കു വേണ്ടി ആന്ദ്രെ അയു (73), ഒസ്മാൻ ബുക്കാരി (89) എന്നിവർ വല കുലുക്കി. ആദ്യ പകുതിയിലെ ഗോള്‍ ക്ഷാമത്തിനു ശേഷം രണ്ടാം പകുതിയിലായിരുന്നു പോർച്ചുഗലും ഘാനയും ചേർന്ന് അഞ്ച് ഗോളുകൾ അടിച്ചു കൂട്ടിയത്.

മത്സരത്തിന്റെ പത്താം മിനിറ്റിൽ ഘാന ഗോൾ കീപ്പർ മാത്രം മുന്നിൽ നിൽക്കെ ലഭിച്ച അവസരം ക്രിസ്റ്റ്യാനോ റൊണാൾ‍ഡോയ്ക്കു ഗോളിലെത്തിക്കാൻ സാധിച്ചില്ല. ഗ്രൗണ്ടിന്റെ മധ്യത്തിൽ ഘാനയുടെ മുഹമ്മദ് കുദുസില്‍നിന്നു പന്തു തട്ടിയെടുത്ത പോർച്ചുഗൽ താരം ബെർണാഡോ സിൽവ റൊണാൾഡോയ്ക്കു പാസ് നൽകി. പക്ഷേ ഘാന ഗോളി ലോറൻസ് അതി സിഗി കൃത്യമായി റൊണാള്‍ഡോയെ പ്രതിരോധിച്ചു. 13–ാം മിനിറ്റിൽ റാഫേൽ ഗരേരോയുടെ കോർണറിൽ ക്രിസ്റ്റ്യാനോയുടെ ഹെഡർ പുറത്തേക്കു പോയി. ആദ്യ പ‌കുതിയിൽ തന്നെ റൊണാൾ‍ഡോയും പോർച്ചുഗലും ഘാനയെ സമ്മർദത്തിലാക്കുന്ന കാഴ്ചയായിരുന്നു സ്റ്റേഡിയം 974 ൽ. 31–ാം മിനിറ്റിൽ റൊണാൾഡോ ഘാന വല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. ഇടയ്ക്കിടെ ഘാനയുടെ ഒറ്റപ്പെട്ട ആക്രമണങ്ങൾക്കും ആദ്യ പകുതി സാക്ഷിയായി. രണ്ടാം പകുതിയിൽ പെനൽറ്റിയിലൂടെ ആദ്യ ഗോളടിച്ച് പോർച്ചുഗലിനായി ക്രിസ്റ്റ്യാനോ റൊണാൾ‍ഡോ ലീ‍ഡ് പിടിച്ചു.

എന്നാൽ മിനിറ്റുകൾക്കുള്ളിൽ ഗോൾ മടക്കി ആന്ദ്രെ അയു ഘാനയെ ഒപ്പമെത്തിച്ചു. പിന്നാലെ യുവതാരങ്ങളായ ജോവാ ഫെലിക്സ്, പകരക്കാരൻ റാഫേൽ ലിയോ എന്നിവരിലൂടെ പോർച്ചുഗൽ 3–1ന് മുന്നിലെത്തി. പോർച്ചുഗൽ താരങ്ങളുടെ ആഘോഷങ്ങൾ തീരുംമുൻപേ ഒസ്മാൻ ബുക്കാരിയിലൂടെ ഘാന രണ്ടാം ഗോൾ നേടുകയായിരുന്നു 3-2

Categories
International Kasaragod Kerala Latest news main-slider

വെള്ളിക്കോത്ത് സ്വദേശി കൃഷ്ണാ രാജീവിന് കലാ രത്ന കിരീടം, ഗൾഫ് രാജ്യത്തെ ഏറ്റവും വലിയ സ്കൂൾ കലോത്സവത്തിന് പരിസമാപ്തി

ബഹ്റൈൻ : വെള്ളിക്കോത്ത് സ്വദേശി കൃഷ്ണാ രാജീവിന് കലാ രത്ന കിരീടം, ഗൾഫ് രാജ്യത്തെ ഏറ്റവും വലിയ സ്കൂൾ കലോത്സവത്തിന് പരിസമാപ്തി. 2022 തരംഗ് ഫിനാലേയിലാണ് ഏറ്റവും കൂടുതൽ പോയന്റുകൾ കരസ്ഥമാക്കി വിജയിച്ചത്. 120ലധികം ഇനങ്ങളിലായി നാലായിരത്തിലധികം വിദ്യാർത്ഥികളാണ് ജിസിസിയിലെ ഏറ്റവും വലിയ കലാമാമാങ്കത്തിൽ പങ്കെടുത്തത്. സ്റ്റേജ് സ്റ്റേജിതര മത്സരങ്ങളിൽ എട്ടോളം ഇനങ്ങളിൽ ഏറ്റവും കൂടുതൽ വ്യക്തികത പോയന്റുകൾ (66 പോയിന്റ്) നേടിയാണ് ഇന്ത്യൻ സ്കൂൾ ബഹറിനിലെ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിയായ കൃഷ്ണാ രാജീവ് കിരീടം ചൂടിയത്.കവിതാ രചനമലയാളം ഉപന്യാസം, മോണോആക്ട്, കർണാടിക്ക് സംഗിതം, ലളിത ഗാനം എട്ടോളം ഇനങ്ങളിൽ പങ്കെടുതാണ് കലാകിരീടം കരസ്ഥമാക്കിയത്.

ഗായകനും മാധ്യമ പ്രവർത്തകനും കാസറഗോഡ് വെള്ളികോത്ത് സ്വദേശിയുമായ രാജീവിന്റെയും ശുഭപ്രഭയുടെയും മകളാണ് കൃഷ്ണ. ഇരട്ട സഹോദരനായ ഹരിയും ബഹറൈൻ ഇന്ത്യൻ സ്കൂളിൽ പഠിക്കുന്നു.

മുൻ വർഷങ്ങളിൽ മൂന്നാം ക്ലാസ്സിൽ ഗ്രൂപ്പ്‌ ചാമ്പ്യൻ, അഞ്ചാം ക്ലാസിൽ കലാ രത്ന, ഏഴാം ക്ലാസിൽ ഗ്രൂപ്പ് ചാമ്പ്യൻ എന്നി നിലകളിൽ ചെറുപ്പം മുതലേ കഴിവ് തെളിയിച്ചു. നരേന്ദ്രപ്രസാദ് അനുസ്മരണ നാടക മത്സരങ്ങളിൽ മികച്ച ബാലതാരമായിരുന്നു. ഇന്റർ സ്കൂൾ മത്സരങ്ങളിൽ ജൂനിയർ അംബാസിഡർ, വിവിധ ചാനൽ പരിപാടികളിൽ അവതാരികയയും പങ്കെടുത്തു കഴിവ് തെളിയിച്ചു.

Categories
Kasaragod main-slider

മാവുങ്കാൽ  കോട്ടപ്പാറയ്ക്ക് സമീപം ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

 

മാവുങ്കാൽ  കോട്ടപ്പാറയ്ക്ക് സമീപം ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
മാവുങ്കാൽ കോട്ടപ്പാറയ്ക്ക് സമീപം ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.ഇന്ന് വൈകീട്ടാണ് അപകടം പറക്കളായി സ്വദേശി ബാലനാണ് (60 ) മരിച്ചത്.ഭാര്യ’ഇന്ദിര (49) യെ പരിക്കുകളോടെ ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാറിടിച്ചതിന് ശേഷം തെറിച്ച് ലോറിക്കിടയിൽ പ്പെട്ട് ലോറി കയറി സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു ബാലൻ .

Categories
Kasaragod Latest news main-slider

കാലിക്കടവ് പാലത്തിന്റെ ശിലാസാഥാപനം എം.രാജഗോപാലൻ എം.എൽ.എ നിർവഹിച്ചു

 

കാലിക്കടവ് പാലത്തിന്റെ ശിലാസാഥാപനം എം.രാജഗോപാലൻ എം.എൽ.എ നിർവഹിച്ചു

മലയോര മേഖലയുടെ ഏറെ നാളത്തെ സ്വപ്നമായ വെസ്റ്റ് എളേരി പഞ്ചായത്തിലെ കാലിക്കടവ് പാലത്തിന്റെ ശിലാസ്ഥാപനം എം.രാജഗോപാലൻ എം.എൽ.എ നിർവഹിച്ചു. ചൈത്രവാഹിനി പുഴയിൽ കാലിക്കടവ് കടവിൽ പാലം വേണമെന്നത് ഏറെ നാളായി നാട്ടുകാരുടെ ആവശ്യമായിരുന്നു.
ഇതേത്തുടർന്ന് എം.രാജഗോപാലൻ എം.എൽ.എ ആദ്യ ടേമിൽ തന്നെ ബജറ്റിൽ ഉൾപ്പെടുത്തി കിഫ്ബിയിൽ പണം അനുവദിപ്പിച്ചാണ് പാലം നിര്‍മാണത്തിലേക്ക് എത്തിച്ചത്. ഒന്നാംഘട്ട പ്രവർത്തനമായി കാലിക്കടവ് പാലത്തിന് 3.77 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. 30 മീറ്റർ നീളമുള്ള രണ്ട് സ്പാനുകളോട് കൂടിയതും 200 മീറ്റർ അപ്രോച്ച് റോഡും ഇരു ഭാഗങ്ങളിലും ഓരോ മീറ്റർ വീതം നടപ്പാതയും ഏഴ് മീറ്റർ വീതിയിൽ ടാറിംഗും ഉൾപ്പെടുത്തിയിട്ടുള്ളതാണ് പദ്ധതി. ചടങ്ങിൽ വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ വിജയൻ അധ്യക്ഷയായി. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എം. സജിത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് അംഗങ്ങളായ മോളിക്കുട്ടി പോൾ, സി.വി.അഖില, ടി.വി. രാജീവൻ, നിര്‍മാണ കമ്മിറ്റി ചെയർമാൻ പി.ആർ. ചാക്കോ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി.കെ.സുകുമാരൻ, എ.സി.ജോസ്, കെ.പി.സഹദേവൻ, ജാതിയിൽ അസിനാർ, ഷാജി വെള്ളാംകുന്നേൽ, കെ.ജെ. വർക്കി എന്നിവർ സംസാരിച്ചു. എക്സിക്യൂട്ടീവ് എൻജിനീയർ എ.പ്രദീപ്കുമാർ സ്വാഗതവും അസിസ്റ്റന്റ് എൻജിനീയർ സി.ജി. രവീന്ദ്രൻ നന്ദിയും പറഞ്ഞു.

ഫോട്ടോ വെസ്റ്റ് എളേരി പഞ്ചായത്തിലെ കാലിക്കടവ് പാലത്തിന്റെ ശിലാസ്ഥാപനം എം.രാജഗോപാലൻ എം.എൽ.എ നിർവഹിക്കുന്നു

Categories
Kerala main-slider

എഴുത്തുകാരന്‍ സതീഷ് ബാബു പയ്യന്നൂര്‍ അന്തരിച്ചു

എഴുത്തുകാരന്‍ സതീഷ് ബാബു പയ്യന്നൂര്‍ അന്തരിച്ചു

തിരുവനന്തപുരം: എഴുത്തുകാരന്‍ സതീഷ് ബാബു പയ്യന്നൂര്‍ അന്തരിച്ചു,തിരുവനന്തപുരത്തെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.59 വയസ്സായിരുന്നു.ഭാര്യക്കൊപ്പം വഞ്ചിയൂരിലെ ഫ്ളാറ്റിലായിരുന്നു താമസം. ഭാര്യ ഇന്നലെ നാട്ടില്‍ പോയീരുന്നു. ഇന്ന് ഉച്ചയായിട്ടും ഭാര്യക്കും ബന്ധുക്കള്‍ക്കും ഫോണില്‍  കിട്ടിയില്ല. തുടര്‍ന്ന്പോലീസെത്തി ഫ്ളാറ്റ് തള്ളിത്തുറന്നപ്പോഴാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.. പാലക്കാട്‌ ജില്ലയിലെ പത്തിരിപ്പാലയിൽ 1963ലാണ് അദ്ദേഹം  ജനിച്ചത്. കാഞ്ഞങ്ങാടു് നെഹ്രു കോളേജിലും തുടർന്നു് പയ്യന്നൂർ കോളജിലുമായിരുന്നു പഠനം.. വിദ്യാഭ്യാസകാലത്തു തന്നെ കഥ, കവിത, പ്രബന്ധ രചന എന്നിവയിൽ പാടവം തെളിയിച്ചിരുന്നു. കോളേജ് പഠനകാലത്ത് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ആദ്യത്തെ ക്യാമ്പസ് പത്രമായ ‘ക്യാമ്പസ് ടൈംസി’ന് നേതൃത്വം നൽകി പ്രസിദ്ധീകരിച്ചു.  വിദ്യാഭ്യാസത്തിനുശേഷം സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവൻകൂറിൽ ഉദ്യോഗസ്ഥനായി. കാസർകോട്‌ ‘ഈയാഴ്‌ച’ വാരികയുടെ എഡിറ്ററായും പ്രവർത്തിച്ചു. 80കളിൽ ആനുകാലികങ്ങളിൽ നിറഞ്ഞുനിന്ന പയ്യന്നൂരിന്റെ കൃതികൾ വായനക്കാരുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റിയിരുന്നു. പേരമരം, ഫോട്ടോ തുടങ്ങിയ കഥാസമാഹാരങ്ങളും ദൈവപ്പുര, മഞ്ഞ സൂര്യന്റെ നാളുകൾ, കുടമണികൾ കിലുങ്ങിയ രാവിൽ തുടങ്ങി ഒട്ടേറെ നോവലുകളും പ്രസിദ്ധീകരിച്ചു.  പേരമരം എന്ന ചെറുകഥാ സമാഹാരത്തിന് 2012 ലെ ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. കാരൂർ പുരസ്കാരം, മലയാറ്റൂർ അവാർഡ്, തോപ്പിൽ രവി അവാർഡ് എന്നീ അവാർ‍‍ഡുകൾക്കും അർഹനായി.  കേരള സാഹിത്യ അക്കാദമിയിലും കേരള ചലച്ചിത്ര അക്കാദമിയിലും അംഗമായിട്ടുള്ള സതീഷ്ബാബു, ടെലിവിഷൻ ചിത്രങ്ങളും ഡോക്യുമെന്ററികളും സംവിധാനം ചെയ്‌തിട്ടുണ്ട്. കേരള സാംസ്കാരിക വകുപ്പിന്‍റെ കീഴിലുള്ള ഭാരത് ഭവന്‍റെ മെമ്പർ സെക്രട്ടറിയായി അഞ്ച് വർഷം സേവനമനുഷ്ഠിച്ചു. 1992 ൽ പുറത്തിറങ്ങിയ നക്ഷത്രക്കൂടാരം എന്ന ചിത്രത്തിന് തിരക്കഥയെഴുതിയ ഇദ്ദേഹം ഓ ഫാബി എന്ന സിനിമയുടെ രചനയിലും പങ്കാളിയായിരുന്നു.

Categories
Kasaragod Latest news main-slider

മടിക്കൈ ഗ്രാമപഞ്ചായത് ആരംഭിച്ച QR കോഡ് പതിപ്പിക്കലിന്റെ പൂർത്തികരണ പ്രഖ്യപാനവും QR കോഡ് പതിപ്പിച്ച ഹരിത കർമ്മ സേന അംഗങ്ങൾ, SPC,NSS, വോളന്റീർസ് എന്നിവർക്കുള്ള അനുമോദനവും ബഹു. കാങ്ങാങ്ങാട് ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ കെ മണികണ്ഠൻ അവർകൾ നിർവഹിച്ചു,

നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി ശുചിത്വ മിഷന്റെയും ഹരിത കേരള മിഷന്റെയും നേതൃത്വത്തിൽ കെൽട്രോൺന്റെസാങ്കേതിക സഹായത്തോടെ വികസിപ്പിച്ചെടുത്ത ഹരിത മിത്രം മൊബൈൽ അപ്ലിക്കേഷൻ സംവിധാനത്തിലൂടെ മാലിന്യ ശേഖരണ സംസ്‍കരണ സംവിധാനതിന് ഒരു പുതിയ മുന്നേറ്റം കുറിച്ച് കൊണ്ടു മടിക്കൈ ഗ്രാമപഞ്ചായത് ആരംഭിച്ച QR കോഡ് പതിപ്പിക്കലിന്റെ പൂർത്തികരണ പ്രഖ്യപാനവും QR കോഡ് പതിപ്പിച്ച ഹരിത കർമ്മ സേന അംഗങ്ങൾ, SPC,NSS, വോളന്റീർസ് എന്നിവർക്കുള്ള അനുമോദനവും ബഹു. കാങ്ങാങ്ങാട് ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ കെ മണികണ്ഠൻ അവർകൾ നിർവഹിച്ചു, ചടങ്ങിന് മടിക്കൈ ഗ്രാമപഞ്ചായത് വൈസ് പ്രസി. ശ്രീ വി പ്രകാശൻ അധ്യക്ഷത വഹിച്ചു, ബ്ലോക്ക്‌ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ അബ്ദുൽ റഹിമാൻ എം, പഞ്ചായത്തിലെ വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാർ എന്നിവർ ആശംസകൾ അറിയിച്ചു,മെമ്പർ മാർ, സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, സി ഡി എസ് ചെയർപേഴ്സൺ, കെൽട്രോൺ പ്രധിനിധി ഗിരീഷ് കുമാർ, വി ഇ, ഒ മാർ എന്നിവർ പങ്കെടുത്ത ചടങ്ങിന് വി ഇ ഒ സരിത നന്ദി രേഖപ്പെടുത്തി.

Categories
Kerala Latest news main-slider

കൈതപ്രം വിശ്വനാഥന്‍ നമ്പൂതിരിയുടെ സ്മരണാര്‍ത്ഥം സംഘടിപ്പിക്കുന്ന വിശ്വസംഗീതം പരിപാടിയുടെ ധനസമാഹാരണത്തിന്റെ ഉദ്ഘാടനം മുന്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവ കലാപ്രതിഭ ജി.കെ.ശ്രീഹരിയില്‍ നിന്നും ആദ്യതുക സ്വീകരിച്ച് സംഗീതനാടക അക്കാദമി ജേതാവ് രാജ്‌മോഹന്‍ നീലേശ്വരം ഉദ്ഘാടനം ചെയ്തു

 

വിശ്വ സംഗീതം ഫണ്ട് ശേഖരണം

നീലേശ്വരം: ഡിസംബര്‍ 17 ന് നീലേശ്വരത്ത് കൈതപ്രം വിശ്വനാഥന്‍ നമ്പൂതിരിയുടെ സ്മരണാര്‍ത്ഥം സംഘടിപ്പിക്കുന്ന വിശ്വസംഗീതം പരിപാടിയുടെ ധനസമാഹാരണത്തിന്റെ ഉദ്ഘാടനം മുന്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവ കലാപ്രതിഭ ജി.കെ.ശ്രീഹരിയില്‍ നിന്നും ആദ്യതുക സ്വീകരിച്ച് സംഗീതനാടക അക്കാദമി ജേതാവ് രാജ്‌മോഹന്‍ നീലേശ്വരം ഉദ്ഘാടനം ചെയ്തു. ബാലന്‍ പയ്യന്നൂര്‍, ഇടയില്ലം രാധാകൃഷ്ണന്‍ നമ്പ്യാര്‍ എന്നിവരും ചടങ്ങില്‍ വെച്ച് തുക കൈമാറി. സംഘാടകസമിതി ചെയര്‍മാന്‍ പ്രൊഫ.കെ.പി.ജയരാജന്‍ അധ്യക്ഷത വഹിച്ചു. നീലേശ്വരം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എം.രാധാകൃഷ്ണന്‍ നായര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് കെ.വി.സുരേഷ്‌കുമാര്‍, സെക്രട്ടറി എ.വിനോദ്കുമാര്‍, പ്രസ്‌ഫോറം സെക്രട്ടറി എം.വി.ഭരതന്‍, സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ പി.വി.തുളസിരാജ്, വര്‍ക്കിംഗ് ചെയര്‍മാന്‍ കെ.സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു. അഡ്വ.കെ.വി.രാജേന്ദ്രന്‍ സ്വാഗതവും സേതുബങ്കളം നന്ദിയും പറഞ്ഞു.

Categories
Kasaragod main-slider

തൃക്കണ്ണാട് ആറാട്ട് മഹോത്സവത്തിന്റ നിക്ഷയിച്ച തിയ്യതി മാറ്റാനുള്ള നീക്കത്തിൽ നിന്നും പിന്മാറണം : തിയ്യ മഹാസഭ

 

തൃക്കണ്ണാട് ആറാട്ട് മഹോത്സവത്തിന്റ നിക്ഷയിച്ച തിയ്യതി മാറ്റാനുള്ള നീക്കത്തിൽ നിന്നും പിന്മാറണം : തിയ്യ മഹാസഭ

പാലക്കുന്ന് :
ദക്ഷിണ കാശി എന്നറിയപ്പെടുന്ന വടക്കൻ മലബാറിലെ ഏറ്റവും പ്രശസ്തമായ ശ്രീ ത്യക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിലെ നിക്ഷയിച്ച ആറാട്ട് മഹോത്സവത്തിന്റ തീയ്യതിയുടെ മാറ്റാനുള്ള ചില ട്രസ്റ്റിമാ രുടെയും അവരുടെ സമുദായ നേതാക്കളുടെയും നീക്കം വിശ്വാസ സമൂഹത്തോടുള്ള വഞ്ചന ആണെന്നും, നിലനിൽക്കുന്ന സമുദായ ഐക്യം തകർക്കുന്ന നീക്കമാണെന്നും ഇതിൽ നിന്നും പിന്മാറണമെന്നും തിയ്യ മഹാസഭാ സംസ്ഥാന പ്രസിഡന്റ് ഗണേഷ് അരമങ്ങാനം മലബാർ ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മിഷണർക്ക് നൽകിയ പരാതിയിൽ ആവിശ്യപ്പെട്ടു.

ശ്രീ ത്യക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്ര മേൽശാന്തിയുടേയും, 5 ദേവസ്വം ട്രസ്റ്റിമാരുടെയും, ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസറുടേയും അനുവാദത്തോടെ തീരുമാനിച്ച ആറാട്ട് മഹോത്സവം 2023 ഫെബ്രുവരി 10 മുതൽ 16 വരെയുള്ള ദിവസങ്ങളിൽ തന്നെ നടത്തണമെന്ന് തിയ്യ മഹാസഭാ ആവിശ്യപ്പെട്ടു. കാലാകാലങ്ങളിൽ കുംഭമാസത്തിലെ അഷ്ടമി വിളക്ക് കണക്കാക്കിയാണ് ത്യക്കണ്ണാട് ആറാട്ട് മഹോത്സവം തീരുമാനിക്കുന്നത്.
ഉൽസവം തുടങ്ങി നാലാം നാളിൽ അഷ്ടമി വിളക്ക് എന്ന മഹോത്സവം നടക്കുന്നു. ഏഴ് ദിവസത്തെ ഉൽസവനാളുകളിൽ അഷ്ടമി വിളക്കാണ് പ്രധാന ഉൽസവമെന്നും അത് പ്രകാരം കാലാകാലങ്ങളിൽ മുടങ്ങാതെ അഷ്ടമി വിളക്ക് കുംഭമാസത്തിൽ തന്നെ നടത്തുകയാണ് പതിവെന്നും ക്ഷേത്രശാന്തിക്കാരും, ഭക്തമാരും പറയുന്നു. വർഷന്തോറും ക്ഷേത്ര ഉൽസവങ്ങളുടെ ശരിയായ തീയ്യതി മുൻകൂട്ടി അറിയിക്കുന്നത് ക്ഷേത്ര മേൽശാന്തിയും തന്ത്രിയുമാണ്. ഈ വിഷയത്തിൽ ദേവസ്വംബോർഡ് ഇടപെടാറില്ല.
ത്യക്കണ്ണാട് ആറാട്ട് കൊടികയറുന്നത് കുംഭമാസത്തിലെ പഞ്ചമി നാളിലാണെങ്കിലും അത് മകരം അവസാനത്തിലെ പഞ്ചമിയിലും കൊടികയറിയിട്ടുണ്ട്. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ അതായത് 2001, 2012, 2020 എന്നീ 3 വർഷങ്ങളിൽ മകരത്തിലെഅവസാന പഞ്ചമി നാളിലാണ് ത്യക്കണ്ണാട് കൊടിയേറ്റം നടന്നതെന്ന തെളിവുകൾ ഉണ്ട്. അതേ പോലെ 2001ന് മുമ്പ് പല തവണ മകര മാസത്തിലെ പഞ്ചമി നാളിൽ ത്യക്കണ്ണാട് ക്ഷേത്രത്തിൽ കൊടിയേറ്റം നടന്നിട്ടുണ്ടെന്ന് ഭക്തമാർ പറയുന്നു.
വർഷങ്ങൾക്ക് മുമ്പ് തൃക്കണ്ണാട് ക്ഷേത്രത്തിലെ ആദ്യ പ്രതിഷ്ഠ നടന്നത് കുംഭ മാസത്തിലെ അഷ്ടമി ദിവസമാണെന്ന് പറയപ്പെടുന്നു, ഏറ്റവും കൂടുതൽ പൂജാകർമ്മങ്ങൾ നടക്കുന്നതും അഷ്ടമി വിളക്കിനാണ്. പണ്ട് കാലം മുതൽ അഷ്ടമി വിളക്ക് ഉൽസവ ദിവസം ഉച്ചയ്ക്ക് മാത്രമാണ് ഭഗവാന്റെ അന്നദാനം ഒരു നിവേദ്യമായി ത്യക്കണ്ണാടിൽ വരുന്ന ഭക്തമാർക്ക് കൊടുക്കാറുള്ളത്. അഷ്ടമി വിളക്കുൽസവത്തിന് രാത്രി കോട്ടിക്കുളം ബേക്കലം ശ്രീ കുറുബാ ഭഗവതി ക്ഷേത്രങ്ങളിൽ നിന്ന് ആർഭാടത്തോടെ ത്രൃക്കണ്ണാട് ക്ഷേത്രത്തിൽ എഴുന്നള്ളത്ത് വന്ന് ത്യക്കണ്ണാടപ്പന്റെ അനുഗ്രഹം വാങ്ങി തിരിച്ച് പോകുന്നു. അന്നാണ് ശിവതാണ്ഡവ നിർത്തവും നടക്കുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ത്രൃക്കണ്ണാട് അഷ്ടമി വിളക്ക് മഹോത്സവം കുംഭമാസത്തിലായിരിക്കണമെന്ന പൂർവ്വികർ എഴുതിവെച്ച തീരുമാനം കാലാകാലങ്ങളിൽ തുടരുന്നത്.
2023 ഫെബ്രുവരി 16 ന് ത്രിക്കണ്ണാട് ആറാട്ട് ഉൽസവ കൊടി ഇറങ്ങിയതിന് ശേഷം തൊട്ടടുത്ത ദിവസം പാലക്കുന്ന് കഴകം ക്ഷേത്രത്തിൽ ഭരണി മഹോത്സവത്തിനായുള്ള കൊടി കയറുന്നതാണ് പതിവ്, അത് പ്രകാരം ഇതിനകം തന്നെ ഭാരിച്ച ചിലവഴിച്ച് പാലക്കുന്ന് ഭരണി മഹോത്സവ പരിപാടികളുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായികൊണ്ടിരിക്കുകയാണ്. അതേ പോലെ കോവിഡ് മഹാമാരി കാരണം രണ്ട് വർഷം നടക്കാതെ പോയ വയനാട്ടു കുലവൻ തെയ്യം കെട്ട് മഹോത്സവങ്ങൾ ത്യക്കണ്ണാട് ആറാട്ട് മഹോത്സവ തീയ്യതി പ്രകാരമാണ് തീരുമാനിച്ചിരിക്കുന്നത്.

ഒരിക്കൽ പൂർണ്ണ സമ്മതത്തോടെ 2023 ഫെബ്രുവരി 10 മുതൽ 16 വരെ ആറാട്ട് മഹോൽസവം നടത്താൻ അംഗീകാരം നൽകിയതാണ് ത്യക്കണ്ണാട് ദേവസ്വം ബോർഡ് 5 ട്രസ്റ്റിമാരും, ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസറും, പിന്നീട് ചില ട്രസ്റ്റിമാരുടെ തറവാട്ടിൽ ആറാട്ട് ഉൽസവ നാളിൽ കളിയാട്ടം നടത്താൻ തീരുമാനിച്ചത് കൊണ്ടാണ് അഞ്ഞൂർ നായർ സഭയുടെ സമ്മർദ്ദം മൂലം നിലവിലുള്ള ദേവസ്വം ബോർഡിലെ 5 ട്രസ്റ്റിമാരിൽ വ ചെയർമാൻ ഉൾപ്പെടെ വെറും രണ്ട് ട്രസ്റ്റിമാർ ആറാട്ട് മഹോൽസവം മാർച്ച് 12 മുതൽ 18 വരെയുള്ള ദിവസങ്ങളിലേക്ക് മാറ്റിവെക്കണമെന്ന ആശയം ഉന്നയിക്കുന്നത്. അങ്ങനെയാകുബോൾ 2023 ൽ കുംഭമാസത്തിൽ നടക്കേണ്ട അഷ്ടമി വിളക്ക് 2023ലെ മീന മാസത്തിലായിരിക്കും ആഘോഷിക്കുന്നത്, ഇത് ദേവകൊപമുണ്ടാക്കുമെന്നും ഒരിക്കലും അനുവദിക്കാൻ പറ്റില്ലെന്നും മുൻ നിശ്ചയിച്ച പ്രകാരം ത്രൃക്കണ്ണാട് ആറാട്ട് മഹോത്സവം 2023 ഫെബ്രുവരി 10 മുതൽ 16 വരെ തന്നെ നടത്തണമെന്നാണ് ഭൂരിപക്ഷം ഭക്തൻമാരുടെ അഭിപ്രായം. സാധാരണ വർഷന്തോറും ആറാട്ട് മഹോത്സവം കഴിഞ്ഞ് രണ്ടാം ദിവസമാണ് ശിവരാത്രി വരാറുള്ളത്, അത് പ്രകാരം 2023 ലെ ശിവരാത്രി ഫെബ്രുവരി 18നാണ് വരുന്നത്.
2023 ലെ മലയാളമനോരമ കലണ്ടറിലും, പാലക്കുന്ന് കഴകം ശ്രീ ഭഗവതി ക്ഷേത്ര കലണ്ടറിലും ത്യക്കണ്ണാട് ആറാട്ട് മഹോൽസവ കൊടിയേറ്റം പഞ്ചാംഗ പ്രകാരം ഫെബ്രവരി 10 നാണെന്ന് രേഖപെടുത്തിയിട്ടുണ്ട്. തൃക്കണ്ണാട് ദേവസ്വം ബോർഡ് പാരമ്പര്യ നായർ ട്രസ്റ്റിമാരുടെ തറവാട് കഴിയാട്ടത്തിന് വേണ്ടി തൃക്കണ്ണാട് ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം മാറ്റിവെക്കാൻ ഒരിക്കലും അനുവദിക്കില്ലെന്നാണ് ആയിരക്കണക്കിന് ഭക്തജനങ്ങളുടെ അഭിപ്രായം. കൂടാതെ ത്യക്കണ്ണാട് ആറാട്ട് മഹോത്സവം മുൻ തീരുമാന പ്രകാരം ആറാട്ട് മഹോത്സവ ആഘോഷപരിപാടികളുടെ നോട്ടീസ് അടിക്കുകയും വിതരണം ചെയ്തിരുന്നതുമാണ്. ഇതേ വിഷയം മാധ്യമങ്ങളിൽ വാർത്തകൾ പ്രസിദ്ധീകരിച്ചതുമാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ആറാട്ട് മഹോത്സവം 2023 ഫെബ്രുവരി 10ന് പഞ്ചമിനാളിൽ തുടക്കം കുറിക്കണമെന്നും ഗണേഷ് അരമങ്ങാനം ആവിശ്യപ്പെട്ടു.

Categories
Entertainment Latest news main-slider top news

ഉണ്ണിരാജ് ചെറുവത്തൂര്‍ മികച്ച ഹാസ്യ നടന്‍

ഉണ്ണിരാജ് ചെറുവത്തൂര്‍ മികച്ച ഹാസ്യ നടന്‍

ഈ വര്‍ഷത്തെ മികച്ച ഹാസ്യനടനുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡിനാണ് കാസര്‍ഗോഡ് ചെറുവത്തൂര്‍ സ്വദേശിയായ ഉണ്ണിരാജ് അര്‍ഹനായത്. മഴവില്‍ മനോരമ ചാനലിലെ മറിമായം പരിപാടിയിലെ തന്‍മയത്വമായ അഭിനയം പരിഗണിച്ചാണ് പുരസ്‌കാരം.

Categories
International main-slider Sports

ചരിത്രമായി സ്റ്റെഫാനി, പുരുഷ ലോകകപ്പ് നിയന്ത്രിക്കുന്ന ആദ്യ വനിതാ റഫറി

ചരിത്രമായി സ്റ്റെഫാനി, പുരുഷ ലോകകപ്പ് നിയന്ത്രിക്കുന്ന ആദ്യ വനിതാ റഫറി

ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി മത്സരം നിയന്ത്രിച്ച് വനിതാ റഫറി. ഫ്രഞ്ചുകാരിയായ സ്റ്റെഫാനി ഫ്രപ്പാർട്ടാണ് ലോകകപ്പ് നിയന്ത്രിക്കുന്ന ആദ്യ വനിതാ റഫറിയായത്. പോളണ്ട് – മെക്സികോ മത്സരത്തിലാണ് സ്റ്റെഫാനി ഫ്രപ്പാര്‍ട്ട് അസിസ്റ്റന്റ് റഫറിയായി സ്റ്റെഫാനി മത്സരം നിയന്ത്രിച്ചത്. ചൊവ്വാഴ്ച നടന്ന ഗ്രൂപ്പ് സി മത്സരത്തിലെ നാലാമത്തെ റഫറിയായിരുന്നു സ്റ്റെഫാനി. 974 സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. 2020ല്‍ മെന്‍സ് ചാംപ്യന്‍സ് ലീഗ് നിയന്ത്രിച്ച ആദ്യ വനിതാ റഫറിയായ സ്റ്റെഫാനി മാറിയിരുന്നു.

 

38കാരിയായ സ്റ്റെഫാനി ഫ്രെഞ്ച് ലീഗ് 1ലും യൂറോപ്പാ ലീഗിന്‍റെ രണ്ടാം പാദത്തിലും റഫറിയായിരുന്നു. ചാംപ്യന്‍സ് ലീഗില്‍ യുവെന്‍റസും ഡൈനാമോ കീവും തമ്മിലുള്ള മത്സരമാണ് സ്റ്റെഫാനി നിയന്ത്രിച്ചത്. 2019ല്‍ ചെല്‍സിയും ലിവര്‍പൂളും തമ്മിലെ യുവെഫാ സൂപ്പര്‍കപ്പ് ഫൈനലിലും സ്റ്റെഫാനി കളി നിയന്ത്രിച്ചിരുന്നു. 13ാം വയസിലാണ് സ്റ്റെഫാനി റഫറിയാവുന്നത്. 18 വയസില്‍ അണ്ടര്‍ 19 നാഷണല്‍ മത്സരങ്ങളില്‍ അവര്‍ റഫറിയായി. 2014ല്‍ ലീഗ് 2 നിയന്ത്രിക്കുന്ന ആദ്യ വനിതാ റഫറിയായി അവര്‍ മാറിയിരുന്നു. 2015ലെ വനിതാ ലോക കപ്പിലും സ്റ്റെഫാനി റഫറിയായിരുന്നു. 2019,2020,2021 വര്‍ഷങ്ങളില്‍ മികച്ച വനിതാ റഫറിക്കുള്ള ലോക പുരസ്കാര ജോതാവ് കൂടിയാണ് സ്റ്റെഫാനി.

 

സ്ത്രീകള്‍ക്ക് നിയന്ത്രണങ്ങളുള്ള ഖത്തറിലെ മത്സര നിയന്ത്രണത്തേക്കുറിച്ച് സ്റ്റെഫാനി നേരത്തെ പ്രതികരിച്ചത് ഇപ്രകാരമായിരുന്നു. താനവിടെ മത്സരത്തിനാണ് പോവുന്നത്. അവിടുത്തെ സാഹചര്യം ആസ്വദിക്കാനല്ല പോകുന്നത്. ചിലപ്പോള്‍ ഈ ലോകകപ്പ് ഖത്തറിന്‍റെ സ്ത്രീകളോടുള്ള മനോഭാവത്തിന് മാറ്റം വരുത്താന്‍ സഹായിച്ചേക്കും. സ്റ്റെഫാനിയടക്കം മൂന്ന് വനിതാ റഫറിമാരാണ് ഈ ലോകകപ്പിൽ മത്സരം നിയന്ത്രിക്കാനെത്തുന്നത്. ഫ്രാന്‍സുകാരിയായ സ്റ്റെഫാനി, റുവാണ്ടയുടെ സലിമ മുകാന്‍സാംഗ, ജപ്പാന്‍റെ യംഷിതാ യോഷിമി എന്നിവരാണ് ദോഹയില്‍ ചരിത്രത്തിന്‍റെ ഭാഗമാകുന്ന വനിതാ റഫറിമാര്‍.

 

വനിതകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ ശക്തമായ സൌദി അറേബ്യയും ഇറാനും അടക്കമുള്ള രാജ്യങ്ങളുടെ മത്സരം നിയന്ത്രിക്കാന്‍ വനിതാ റഫറിമാര്‍ എത്തുന്നതില്‍ വിലക്കില്ലെന്നാണ് റഫറി സംഘത്തിന്‍റെ തലവനായ പിയര്‍ലൂജി കൊളീന നേരത്തെ വ്യക്തമാക്കിയത്. നിലവിലെ മൂന്ന് റഫറിമാരെ തെരഞ്ഞെടുത്തത് അവര്‍ സ്ത്രീകളായതുകൊണ്ടല്ല മറിച്ച് മികച്ച റഫറിമാരായതുകൊണ്ടാണെന്നും പിയര്‍ലൂജി കൊളീന വ്യക്തമാക്കി.

Back to Top