Categories
Editors Pick Entertainment National

സമുദ്ര നിരപ്പിൽ നിന്നും ആയിരത്തി എഴുന്നൂറ്സി മീറ്റർ ഉയരത്തിലുള്ള സിക്കിംമിലെ ‘ഖേചിയോപൽരി ‘തടാകം

പ്രകൃതിദത്തമായ ഒട്ടേറെ മനോഹരതടാകങ്ങള്‍ നിറഞ്ഞ നാടാണ് സിക്കിം. അക്കൂട്ടത്തില്‍ അല്‍പം വ്യത്യസ്തമായതും പവിത്രമായി കരുതപ്പെടുന്നതാണ് സമുദ്രനിരപ്പിൽനിന്ന് ഏകദേശം ആയിരത്തി എഴുനൂറ് മീറ്റർ ഉയരത്തിലുള്ള ഖേചിയോപൽരി തടാകം . ഹിന്ദുക്കൾക്കും ബുദ്ധമതക്കാർക്കും ഒരുപോലെ പ്രധാനപ്പെട്ട ഈ തടാകം, സിക്കിമിലെ വളരെ പ്രധാനപ്പെട്ട തീര്‍ഥാടനകേന്ദ്രം കൂടിയാണ്.
യുക്‌സോമിലെ ദുബ്ദി മൊണാസ്ട്രി പെമയാങ്‌റ്റ്‌സെ മൊണാസ്ട്രി, റാബ്‌ഡെന്റ്‌സെ, സംഗ ചോലിങ് മൊണാസ്ട്രി, താഷിഡങ് മൊണാസ്ട്രി എന്നിവ ഉൾപ്പെടുന്ന ബുദ്ധമത തീർഥാടന സർക്യൂട്ടിന്‍റെ ഭാഗമാണ് ഖേചിയോപൽരി തടാകം. ബുദ്ധ ഗുരുവായിരുന്ന പത്മസംഭവ ഇവിടെ അറുപത്തിനാല് യോഗിനിമാരോട് പ്രസംഗിച്ചു എന്നുപറയപ്പെടുന്നു. മാത്രമല്ല, ബുദ്ധന്‍റെ പാദത്തിന്‍റെ ആകൃതിയാണ് തടാകത്തിന് എന്നും അവര്‍ വിശ്വസിക്കുന്നു. ചുറ്റുമുള്ള കുന്നുകള്‍ക്കു മുകളില്‍നിന്നു നോക്കിയാല്‍ ഈ രൂപം വ്യക്തമായി കാണാനാവും.
എല്ലാവര്‍ഷവും മാർച്ച്, ഏപ്രിൽ മാസങ്ങളിൽ തടാകതീരത്ത് സിക്കിമിലെ ഏറ്റവും വലിയ ഉത്സവങ്ങളിലൊന്നായ ചോമ്പ ചോപ്പ അരങ്ങേറുന്നു. ഈ ഉത്സവത്തില്‍ പങ്കെടുക്കാനായി നേപ്പാളിൽനിന്നും ഭൂട്ടാനിൽനിന്നുമെല്ലാം ബുദ്ധമതവിശ്വാസികള്‍ ഇവിടേയ്ക്ക് എത്തുന്നു.
ശിവനുമായി ബന്ധപ്പെട്ടതാണ് മറ്റൊരു ഐതിഹ്യം. തടാകത്തിനു മുകളിൽ സ്ഥിതി ചെയ്യുന്ന ഡ്യൂപുക്‌നി ഗുഹയിൽ ശിവന്‍ ധ്യാനമിരുന്നിരുന്നത്രേ. ഇതിന്‍റെ ഓര്‍മയ്ക്കായി നാഗപഞ്ചമി ദിവസം ഇവിടെ പ്രത്യേക ഉത്സവങ്ങളും ആഘോഷങ്ങളും നടത്തിവരുന്നു.
ഖേചിയോപൽരി തടാകത്തിലെ ജലത്തിന് ആഗ്രഹങ്ങള്‍ നിറവേറ്റാനുള്ള കഴിവുണ്ടെന്ന് ആളുകള്‍ വിശ്വസിക്കുന്നു. ഉത്സവസമയത്ത് ആളുകള്‍ ഇവിടെയെത്തി തടാകത്തിലെ ജലം പ്രസാദമായി കൊണ്ടുപോകാറുണ്ട്. തടാകത്തിലെ ജലം ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും മാത്രമേ ഉപയോഗിക്കാനാവൂ. ഈ വെള്ളത്തില്‍ ഇറങ്ങാനോ കാലുകള്‍ വയ്ക്കാനോ സന്ദര്‍ശകര്‍ക്ക് അനുവാദമില്ല. മാത്രമല്ല, തടാകത്തിനടുത്ത് പോകുന്നവര്‍ ഷൂസ് ധരിക്കാനും പാടില്ല. തടാകത്തിനടുത്തുള്ള പര്‍വതശിഖരത്തിലേക്ക് സഞ്ചാരികള്‍ക്ക് ട്രെക്കിങ് നടത്താം. ഏകദേശം ഇരുപതു മിനിറ്റെടുക്കും ഏറ്റവും മുകളിലെത്താന്‍. ഇവിടെനിന്ന് നോക്കിയാല്‍ തടാകക്കാഴ്ച വളരെ മനോഹരമാണ്. ട്രെക്കിങ് കഴിഞ്ഞു വരുന്നവര്‍ക്ക് നല്ല ചൂടു പറക്കുന്ന കാപ്പി വിളമ്പുന്ന ഒരു കഫേയും പ്രദേശത്തുണ്ട്.
ഖേചിയോപൽരി തടാകത്തില്‍ ഒട്ടേറെ മത്സ്യങ്ങളുണ്ട്. സന്ദര്‍ശകര്‍ക്ക് ഇവയ്ക്ക് ഭക്ഷണം കൊടുക്കാം. ഇവയ്ക്കുള്ള തീറ്റ എറിഞ്ഞുകൊടുക്കുന്ന ആളുകള്‍ ഇവിടുത്തെ സ്ഥിരം കാഴ്ചയാണ്. തടാകയാത്രയുടെ ഓര്‍മയ്ക്കായി സൂക്ഷിക്കാവുന്ന വിവിധ വസ്തുക്കള്‍ വില്‍ക്കുന്ന ധാരാളം കടകളും ഇവിടെയുണ്ട്. തടാകത്തിനടുത്ത് പഴയൊരു ബുദ്ധമത ആശ്രമമുണ്ട്. ബഹളങ്ങളില്‍ നിന്നെല്ലാം മാറി അല്‍പ സമയം ചെലവഴിക്കാനും ധ്യാനിക്കാനും ഇവിടേക്ക് വരാം.
ഖേചിയോപൽരി തടാകത്തിന് ചുറ്റുമായി സ്ഥിതിചെയ്യുന്ന ഒരു കൊച്ചുഗ്രാമമുണ്ട്. ഖേചിയോപൽരി എന്നുതന്നെയാണ് ഇതിന്‍റെ പേര്. തടാകം സന്ദര്‍ശിക്കുന്ന ആളുകള്‍ തങ്ങുന്ന സ്ഥലമാണിത്. ഗ്രാമവാസികള്‍ സഞ്ചാരികളെ വളരെ ഊഷ്മളതയോടെ സ്വീകരിക്കുന്നു. ഇവിടെ ഭക്ഷണം കഴിക്കാനായി എത്തുന്നവരും കുറവല്ല.
തടാകത്തിൽനിന്ന് പതിനേഴു കിലോമീറ്റർ അകലെയാണ് കാഞ്ചൻജംഗ വെള്ളച്ചാട്ടം. നിബിഡ വനങ്ങളാലും പച്ചക്കുന്നുകളാലും ചുറ്റപ്പെട്ട മനോഹരമായ വെള്ളച്ചാട്ടത്തിലേക്ക് എത്താന്‍ ഖേചിയോപൽരിയിൽ‍നിന്ന് നാല്‍പതു മിനിറ്റ് ഡ്രൈവ് ചെയ്യണം. കാഞ്ചൻജംഗ പർവതത്തിലെ ഹിമാനികളില്‍നിന്ന് ഒഴുകിയെത്തുന്ന ശുദ്ധജലമാണ് ഇവിടെയുള്ളത്. പെല്ലങ് മേഖലയിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടമാണിത്.
പെല്ലിങ് ടൗണിൽനിന്ന് ഏകദേശം മുപ്പത് കിലോമീറ്റർ അകലെയാണ് ഖേചിയോപൽരി തടാകം. തടാകത്തിന് ഏറ്റവും അടുത്തുള്ള പ്രധാന പട്ടണമാണിത്. ഇവിടെനിന്ന് ഒരു മണിക്കൂറിലേറെ യാത്ര ചെയ്തുവേണം തടാകത്തില്‍ എത്താന്‍. സംസ്ഥാന തലസ്ഥാനമായ ഗാങ്‌ടോക്കിൽ നിന്ന് ഏകദേശം 112 കിലോമീറ്റർ അകലെയാണ് പെല്ലങ്. ഇവിടെനിന്നു തടാകത്തിലേക്ക് പോകാനായി ക്യാബുകളും ജീപ്പുകളും ലഭ്യമാണ്. പെല്ലിങ്ങിൽനിന്ന് തടാകത്തിലേക്ക് ദിവസത്തിൽ ഒരിക്കൽ സര്‍വീസ് നടത്തുന്ന സംസ്ഥാന ബസുകളുമുണ്ട്.
ഏകദേശം 140 കിലോമീറ്റർ അകലെയുള്ള സിലിഗുരിയിലെ ബാഗ്‌ഡോഗ്രയാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ സിലിഗുരി – ന്യൂ ജൽപായ്ഗുരി റെയിൽവേ സ്റ്റേഷനാണ്.
ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള ശൈത്യകാലമാണ് ഖേചിയോപൽരി തടാകം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. തടാകവും പരിസരപ്രദേശങ്ങളും അതിമനോഹരമായി അണിഞ്ഞൊരുങ്ങുന്ന സമയമാണിത്. മേയ്മാസത്തിന് ശേഷം ഈ പ്രദേശത്ത് കനത്ത മഴ തുടങ്ങും. അതിനാൽ സഞ്ചാരികൾ മഴക്കാലം ഒഴിവാക്കുന്നു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് സന്ദര്‍ശകര്‍ക്ക് അനുവദിക്കപ്പെട്ട സമയം.

Categories
Kasaragod Latest news main-slider

ലോകകപ്പ് ഫുട്ബോൾ ആവേശത്തിൽ ഹോസ്ദുർഗ് കോടതി ജീവനക്കാരും അഭിഭാഷകരും ഷൂട്ടൗട്ട് മത്സരത്തിന്

കാഞ്ഞങ്ങാട്: ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ് ഹോസ്ദുർഗിന്റെ ആഭിമുഖ്യത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്. ലോകകപ്പ് ഫുട്ബോൾ ആവേശത്തിൽ ലോകകപ്പ് ഫുട്ബോളിന്റെ ആരവമുയർത്തി ഹോസ്ദുർഗിലെ അഭിഭാഷകർ, അഭിഭാഷക ക്ലർക്കുമാർ, കോടതി ജീവനക്കാർ, പ്രോസിക്യൂഷൻ സ്റ്റാഫ്‌ എന്നിവർ ഉൾപ്പെടെയുള്ളവരുടെ ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ടാണ് ഷൂട്ടൗട്ട് മത്സരം സംഘടിപ്പിക്കുന്നത്
നവംബർ 22 തിയ്യതി വൈകുന്നേരം 4മണിക്ക് ഹോസ്ദുർഗ് കോടതിക്ക് മുന്നിലുള്ള ഗ്രൗണ്ടിൽ വെച്ചാണ് മത്സരം നടക്കുന്നത്

Categories
Kasaragod main-slider

മംഗൽപാടി സഹന സമരരീതി വഴിമാറാൻ ഇടവരുത്തരുതെന്ന് സമര സമിതി

മംഗൽപാടി ഗ്രാമ പഞ്ചായത്തിലെ മാലിന്യ പ്രശ്നമടക്കമുള്ള ദുർഭരണത്തിനെതിരെ  എൽ ഡി എഫ് പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന അനിശ്ചിതകാല സമരത്തിന്റെ ഇരുപത്തിന്നാലാം ദിവസത്തെ ഉൽഘാടനം കേരള കോൺഗ്രസ്‌ എം കാസറഗോഡ് ജില്ലാ പ്രസിഡന്റ്‌ കുര്യാക്കോസ് പ്ലാപ്പറമ്പിൽ ഉൽഘാടനം ചെയ്തു.
സമരം കണ്ടില്ലെന്ന് നടിക്കുന്ന  പഞ്ചായത്ത്‌ ഭരണ സമിതിയുടെ അലംഭാവം മാറുന്നിലെങ്കിൽ സമരത്തിന്റെ രീതി മാറുമെന്ന് താക്കീത് ചെയ്തു.  ഫാറൂഖ് ഷിറിയ അധ്യക്ഷത വഹിച്ചു. രാഘവ ചേരാൾ സ്വാഗതം പറഞ്ഞു. കേരള കോൺഗ്രസ്‌ എം സംസ്ഥാന കമ്മിറ്റി അംഗം ജെയിംസ് മരുർ, ഗംഗാധരൻ അടിയോടി,  എൽ ഡി എഫ് പഞ്ചായത്ത്‌ കൺവീനർ ഹമീദ് കോസ്മോസ്, ഹരീഷ്കുമാർ ഷെട്ടി, മെഹമൂദ് കൈകമ്പ, സാദ്ദിഖ്‌ ചെറുഗോളി, സിദ്ദിഖ് കൈകമ്പ,  അഷ്‌റഫ്‌ മുട്ടം, രവീന്ദ്ര ഷെട്ടി, ഷെക്കുഞ്ഞി എന്നിവർ പ്രസംഗിച്ചു..

Categories
Kasaragod Latest news main-slider

തൃക്കരിപ്പൂർ സെൻറ് പോൾസ് എ യു പി സ്കൂളിൽ വൺ മില്യൺ ഗോൾ ഉദ്ഘാടനം .

തൃകരിപ്പൂർ :  ഫിഫ വേൾഡ്
കപ്പിൻ്റെ ഭാഗമായി സംസ്ഥാന സർക്കാരിൻ്റെ വൺ മില്യൺ ഗോൾ എന്ന പരിപാടിയുടെ സ്കൂൾ തല ഉദ്ഘാടനം തൃക്കരിപ്പൂർ സെൻറ് പോൾസ് എയുപി സ്കൂളിൽ വെച്ച് നടന്നു.സ്കൂൾ പിടിഎ പ്രസിഡണ്ട് കരീം ചന്തേര ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർത്ഥികളാടൊപ്പം ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ.ഷീന ജോർജ്ജ്, സ്റ്റാഫ് സെക്രട്ടറി ഷഹീദ് മാസ്റ്റർ, ഫിസിക്കൽ അധ്യാപകൻ, എ ജി സി ഹംലാദ്, ടോം പ്രസാദ്,മാസ്റ്റർ ശങ്കരൻകുട്ടി, മുസ്തഫ, സന്തോഷ്, അജയകുമാർ, എന്നിവർ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി കുട്ടികൾക്ക് ഫുട്ബോൾ പരിശീലന ക്യാമ്പ് നടത്തുന്നുണ്ട്.

Categories
Kasaragod Latest news main-slider

ഖത്തർ ലോകകപ്പിന്റെ ആവേശമുയർത്തി നൂറുകണക്കിന് അർജന്റീന ഫാൻസുകാർ കാഞ്ഞങ്ങാട് നഗരത്തിൽ വിളംബര റാലി നടത്തി

കാഞ്ഞങ്ങാട് : ഖത്തർ ലോകകപ്പിന്റെ ആവേശമുയർത്തി അർജന്റീന ഫാൻസുകാർ കാഞ്ഞങ്ങാട് നഗരത്തിൽ വിളംബര റാലി നടത്തി.
പുതിയ കോട്ട മുതൽ അതിഞ്ഞാൽ വരെ നടന്ന വിളംബര റാലിയിൽ നൂറുകണക്കിന് അർജന്റീന ആരാധകർ പങ്കെടുത്തു. പുതിയ കോട്ടയിൽ നടന്ന ഫ്ലാഗ് ഓഫ് ചടങ്ങ് ഹോസ്ദുർഗ് പോലീസ് സബ് ഇൻസ്പെക്ടർ മോഹനൻ നിർവഹിച്ചു. അർജന്റീന ഫാൻസ് കെ എൽ 60 കാഞ്ഞങ്ങാടിന്റ നേതൃത്വത്തിലാണ് റാലി നടന്നത്. കമ്മിറ്റി പ്രസിഡന്റ് ആരിഫ് യു വി, ശരീഫ് കെ കെ, നിലാർ, റഷീദ്, ഹിഷാമ, സിദ്ദിഖ് തുടങ്ങിയവർ നേതൃത്വം നൽകി.

Categories
Kasaragod Kerala Latest news main-slider

കാസറഗോഡൻ മലയോര കോൺഗ്രസിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം, ചർച്ചകൾക്ക് കണ്ണൂർ വേദി…

കാസറഗോഡൻ മലയോര കോൺഗ്രസിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം, ചർച്ചകൾക്ക് കണ്ണൂർ വേദി…
ഈസ്റ്റ്‌ എളേരി കോൺഗ്രസ്‌ കമ്മിറ്റിയിൽ പത്തു വർഷം മുൻപ് ഉണ്ടായ പൊട്ടിതെറികൾക്ക് അവസാനം കുറിക്കുന്നു.. ലയന പ്രഖ്യപനത്തിന് ശേഷം ബാങ്ക് ഇലക്ഷനുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കും പരിഹാരം. ഒരു പക്ഷേ സംസ്ഥാന മുൻ കോൺഗ്രസ്‌ വൈസ് പ്രസിഡണ്ട്‌ സികെ ശ്രീധരൻ കോൺഗ്രസ്‌ വിടുമ്പോൾ ഒന്നിന് പകരം ആയിരങ്ങൾ എന്ന് പറഞ്ഞുള്ള കോൺഗ്രസ്‌ സൈബർ പോരാളികളുടെ അവകാശവാദങ്ങൾ അടക്കം ഉയർന്നു വന്ന അനുകൂല രാഷ്ട്രീയ സാഹചര്യങ്ങൾ പൊലിഞ്ഞത് ബാങ്ക് ഇലക്ഷനുമായി ബന്ധപ്പെട്ട് ഇടപെടലുകൾ ഡിഡിഎഫ് നടത്തിയപ്പോഴാണ്, പകരം മലയോര കോൺഗ്രസ്‌ നേതാക്കൾ അതി ശക്തമായി പ്രതികരിച്ചപ്പോൾ ആടിയുലഞ്ഞു ആരുടെ കൂടെ നിൽകും എന്നുള്ള സൈബർ കോൺഗ്രസ്‌ ആക്രമണങ്ങൾക്ക് അവസാനം കുറിക്കുന്നു. രണ്ട് ദിവസത്തെ നിരാശയുടെ നിശബ്ദതതയുടെ അവസാനം കേരളാ പ്രദേശ് കോൺഗ്രസ്‌ കമ്മിറ്റി ചർച്ചകൾക്ക് വേണ്ടി കണ്ണൂർ വേദിയാക്കുന്നു.

രണ്ട് കൂട്ടരുടെയും പത്തു പേരെവെച്ചുള്ള ചർച്ചകൾക്ക് നാളെ കണ്ണൂർ ഡിസിസി വേദിയാകും
മലയോര മഹാ സമ്മേളനത്തിന്റെ പൊതു അഭിപ്രായം പറഞ്ഞ രാജു കട്ടകയവും ഈസ്റ്റ്‌ എളേരി മണ്ഡലം പ്രസിഡണ്ട്‌ ജോർജുമടക്കം പത്തു പേരും ഫേസ്ബുക്കിലൂടെ ബാങ്ക് ഇലക്ഷനിൽ തീരുമാനങ്ങൾ എടുക്കാൻ ഉണ്ടായ സാഹചര്യം ജെയിംസ് പന്തമാനും വിശദീകരിച്ചതോടെ പ്രശ്നങ്ങൾ പരിഹരിക്കും എന്നാണ് പാർട്ടി നേതൃത്വമായി ബന്ധപെട്ടപ്പോൾ മനസിലാക്കാൻ സാധിച്ചത്. കെ സുധാകരൻ, എംപി രാജ് മോഹൻ ഉണ്ണിത്താൻ, ഹകീം കുന്നിൽ,രാജു കട്ടക്കയം,പികെ ഫൈസൽ തുടങ്ങിയവർ പല വേദിയിൽ നടത്തിയ ചർച്ചകൾക്ക് ഒടുവിൽ പരിഹാരമാകുന്നു

Categories
Kasaragod Latest news

മലയോരത്തെ കോൺഗ്രസ്‌ രാഷ്ട്രീയത്തിൽ വീണ്ടും പ്രതിസന്ധികൾ, ഈസ്റ്റ് എളേരി മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ജോർജ്ജുകുട്ടി കരിമഠത്തിന്റെ പത്രകുറിപ്പ്.

ഈസ്റ്റ് എളേരി : മലയോര മേഖലയിലെ കോൺഗ്രസ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുക, വരും നാളുകളിൽ ഐക്യത്തോടെ മുന്നേറുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇന്നലകളിലെ തിക്താനുഭവങ്ങൾ മറന്നു കൊണ്ട്  DDF മായി ലയനത്തിന് പ്രാദേശിക കോൺഗ്രസ് നേതൃത്വം തയ്യാറായത്. കണ്ണൂരിൽ ബഹുമാന്യനായ KPCC പ്രസിഡൻ്റ് ശ്രീ. കെ സുധാകരൻ്റെ നേതൃത്വത്തിൽ നടന്ന ചർച്ചയുടെ ഭാഗമായാണ് ലയന സമവാക്യങ്ങൾ തീരുമാനമായത്. ഇക്കഴിഞ്ഞ ഈസ്റ്റ് എളേരി സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ 13 സീറ്റുകളിൽ 4 സീറ്റുകൾ DDF ന് നൽകാനും , നിലവിൽ പരസ്പരമുള്ള കേസുകൾ പിൻവലിക്കാനും പഞ്ചായത്ത്  പ്രസിഡൻ്റ് സ്ഥാനം കോൺഗ്രസിന് നൽകാനും ബാങ്ക് ഇലക്ഷനു ശേഷം ചിറ്റാരിക്കാലിൽ വെച്ച് പതിനായിരങ്ങൾ പങ്കെടുക്കുന്ന ലയന സമ്മേളനം നടത്താനും തീരുമാനമാകുന്നു.

അതിനു ശേഷം ലയന സമ്മേളനം വിജയിപ്പിക്കുന്നതിനായി ചിറ്റാരിക്കാലിൽ വെച്ച് വിപുലമായ സംഘാടക സമിതി യോഗവും നടത്തി സമ്മേളനത്തിൻ്റെ വിജയത്തിനാവശ്യമായി പ്രവർത്തനങ്ങളുമായി മുന്നോട്ട് പോയി.

ഇതിനിടയിൽ ബാങ്ക് തിരഞ്ഞെടുപ്പ് നടന്നു. മുവായിരത്തിൽ പരം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ UDF മുന്നണി വിജയിക്കുകയും ചേയ്തു. ശ്രീ. മാത്യു പടിഞ്ഞാറേയിലിനെ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ അനുമതിയോടെ ഈസ്റ്റ് എളേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ബാങ്ക് പ്രസിഡൻ്റായി തീരുമാനിച്ച് ഡയറക്ടർമാർക്ക് നിർദ്ദേശവും നൽകി. എന്നാൽ DCC യുടെ അനുമതിയോടെ എടുത്ത തീരുമാനത്തെ ധിക്കരിച്ചു കൊണ്ട് ജെയിംസ് പന്തമാക്കലിൻ്റെ നേതൃത്വത്തിൽ DDF പാനലിൽ വിജയിച്ച നാലുപേരും കോൺഗ്രസിൽ നിന്ന് പല മോഹന വാഗ്ദാനങ്ങളും നൽകി അടർത്തിയെടുത്ത (ഒരാൾ ഇന്ന് തെറ്റ് തിരുത്തി പാർട്ടിക്കൊപ്പം വന്നു ) മൂന്നാളുകളും ചേർന്ന് പാർട്ടി തീരുമാനത്തെ അട്ടിമറിച്ചു കൊണ്ട് മറ്റൊരു ഡയറക്ടറെ ബാങ്ക് പ്രസിഡൻ്റാക്കാൻ ശ്രമം നടത്തി. എന്നാൽ ഒരു പ്രപഞ്ച സത്യം കണക്കെ ഒരു വോട്ട് അസാധു ആവുകയും നെറുക്കെടുപ്പിലൂടെ ശ്രീ. മാത്യു പടിഞ്ഞാറേൽ ബാങ്ക് പ്രസിഡൻ്റ് ആവുകയും ചേയ്തു.

ഔദ്യോഗികമായി പാർട്ടിയിൽ കടന്നു വരുന്നതിന് മുൻപ് തന്നെ ഇത്തരം വിഭാഗീയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും പാർട്ടി തീരുമാനത്തെ വെല്ലുവിളിക്കുകയും, വീണ്ടും പാർട്ടിയിൽ ഭിന്നത ഉണ്ടാക്കി പാർട്ടിയെ പിളർത്താൻ ശ്രമിക്കുകയും ചേയ്യുന്ന ഇത്തരം ആളുകളെ ഒരു കാരണവശാലും തിരിച്ച് പാർട്ടിയിൽ ലയിപ്പിക്കേണ്ടതില്ലാ എന്ന് ഇന്ന് ചേർന്ന ഈസ്റ്റ് എളേരി മണ്ഡലം കമ്മിറ്റി യോഗത്തിൽ ഐക്യകണ്ഠേന പ്രമേയം പാസ്സാക്കി. മേൽ കമ്മിറ്റി ഭാരവാഹികളും, മണ്ഡലം ഭാരവാഹികളും വാർഡ്, ബൂത്ത് പ്രസിഡൻ്റുമാരും അടക്കം നൂറിലേറെ ഭാരവാഹികൾ ഇന്ന് യോഗത്തിൽ പങ്കെടുത്തു. ഈ യോഗത്തിൽ DCC നിർദേശ പ്രകാരം പങ്കെടുത്ത ശ്രീ. രാജു കട്ടക്കയം ഈ പൊതുവികാരം KPCC , DCC നേതൃത്വത്തെ രേഖാ മൂലം ധരിപ്പിച്ചു.

Categories
Kasaragod Latest news main-slider

പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന കാഞ്ഞങ്ങാട് അലാമിപ്പള്ളിയിലെ പരേതനായ ശ്രീ.എച്ച്. വാസുദേവിന്റെ മകൻ എച്ച്. നാമദേവ അന്തരിച്ചു

കാഞ്ഞങ്ങാട്: പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന കാഞ്ഞങ്ങാട് അലാമിപ്പള്ളിയിലെ പരേതനായ എച്ച്. വാസുദേവിന്റെ മകനും , മുൻ നഗരസഭാ ജീവനക്കാരനും കാസർഗോഡ് , കാഞ്ഞങ്ങാട് നഗരസഭകളിൽ കോൺഗ്രസ്സ് അനുകൂല സംഘടനയായ അസോസിയേഷൻ്റെ വളർച്ചയ്ക്കായ് ഏറെ പ്രയത്നിച്ച എച്ച്. നാമദേവ ഹൃദയാഘാതം മൂലം അന്തരിച്ചു. സർവ്വീസിൽ നിന്നും വിരമിച്ച ശേഷവും സംഘടനാ പ്രവർത്തനങ്ങൾക്ക് അദ്ദേഹം മാർഗനിർദ്ദേശങ്ങൾ നൽകുന്നതിൽ മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ചിരുന്നു.

Categories
Kasaragod Literature main-slider

ഉത്തര മലബാറിലെ വളർന്നുവരുന്ന എഴുത്തുകാരൻ രവീന്ദ്രൻ കൈപ്രത്ത് എഴുതുന്നു ‘ ഊഷര ചിന്തകൾ’ കവിതകളുടെ സമാഹാരം

കണ്ണൂർ ജില്ലയിലെ പയ്യന്നൂർ- കുഞ്ഞിമംഗലം കൈപ്രത്ത് തെക്കേ വീട്ടിൽ ജനനം. അച്ഛൻ: പരേതനായ എ. കുഞ്ഞിക്കണ്ണൻ നായർ അമ്മ പരേതയായ കൈപ്രത്ത് ദേവകി അമ്മ.
വിദ്യാഭ്യാസം കണ്ടംകുളങ്ങര ജി.സി.യു.പി.സ്‌കൂൾ, കുഞ്ഞിമംഗലം ഹൈസ്കൂൾ, പയ്യന്നുർ കോളേജ്, കർണാടകയിലെ എഞ്ചിനീറിങ്ങ് കോളേജ് എന്നിവിടങ്ങളിൽ നിന്ന് പൂർത്തിയാക്കി. മുപ്പതു വർഷത്തോളമായി പ്രവാസ ജീവിതം നയിക്കുന്നു, ഗൾഫിലെ വിവിധ സംഘടനകളിൽ, നാടകം, ഗ്രാഫിക്സ്, സ്റ്റേജ് കോർഡിനേഷൻ, സാഹിത്യവിഭാഗം സെക്രട്ടറി എന്നീ നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്. എഴുത്ത്, വായന ഫോട്ടോഗ്രാഫി, ഗ്രാഫിക്‌സ്, യാത്ര എന്നിവ ഹോബികൾ. പയ്യന്നൂരിനടുത്ത അന്നൂർ എന്ന സ്ഥലത്ത് ആണ് ഇപ്പോഴത്തെ സ്വഭവനം.
ഭാര്യ ഇന്ദിരാദേവി രവീന്ദ്രൻ മകൾ അശ്വിനി രവീന്ദ്രൻ
ജീവിതത്തിന്റെ വിവിധ സന്ദർഭങ്ങളിൽ എഴുതിതീർത്ത കവിതകളുടെ സമാഹാരമാണ് ഊഷര ചിന്തകൾ എന്ന പേരിൽ പ്രസിദ്ധികരിച്ചത്. ഉത്തര മലബാറിലെ വളർന്നു വരുന്ന എഴുത്തുകാരൻ
രവീന്ദ്രൻ കൈപ്രത്ത് എഴുതുന്നു…..

 

പിന്നിട്ട വഴികളിലൂടെ…… നന്ദിയോടെ…..
എഴുതി വെച്ചതും ഇതുവരെ പ്രസിദ്ധീകരിച്ചതുമായ സൃഷ്ടികൾ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കുക ഒരഭിലാഷമായിരുന്നു. മൂന്ന് പതിറ്റാണ്ട് ഓയിൽ ആൻഡ് ഗ്യാസ് ഡിവിഷനിൽ ജോലി ആയതിനാൽ ഒരുപാട് യാത്രകളും, തിരക്കേറിയ ജോലിയും മറ്റുമായതിനാൽ നീണ്ടു നീണ്ടു പോയി. വീണ്ടും ദുബായിൽ എത്തിയ ശേഷം ഷാർജ ബുക്ക് ഫെസ്റ്റിവലിന്റെ ആവേശം കണ്ടപ്പോൾ പുസ്തകമാക്കണമെന്ന ആഗ്രഹം അരക്കിട്ടുറപ്പിച്ചു. ഭാഷാ ബുക്‌സിൻറെ കൈത്താങ്ങ് .കൂടിയായപ്പോൾ ആ ലക്‌ഷ്യം സാക്ഷാത്കരിക്കപ്പെട്ടു..
ചെറുപ്പകാലംതൊട്ട് മലയാള പദ്യങ്ങളോട് താത്പര്യമായിരുന്നു. ചെറിയ ക്ലാസ്സുകളിൽ പദ്യം ഉച്ചത്തിൽ ചൊല്ലുന്ന പതിവ് ഉണ്ടായിരുന്നു. അന്നും ഗദ്യത്തിനെക്കാളും പദ്യത്തിനോടായിരുന്നു താത്പര്യം. അമ്മാവൻ ശ്രീ. കെ.ടി. നാരായണൻ മാസ്റ്റർ (കണ്ണൂർ ജില്ലയിലെ പയ്യന്നൂർ- കുഞ്ഞിമംഗലം ഹൈസ്‌കൂൾ അധ്യാപകനും കുഞ്ഞിമഗലം-പയ്യന്നൂർ ദേശത്തെ അറിയപ്പെടുന്ന ചിത്രകലാധ്യാപകൻ) ഒരു നല്ല വായനകാരൻ ആയിരുന്നു. അതിനാൽ വീട്ടിൽ ഒരുപാട് പുസ്തകശേഖരമുണ്ടായിരുന്നു. അങ്ങനെ എന്നിലും വായനാ ശീലം വളർന്നു. ആ കാലത്ത് കൂടുതലും വൈലോപ്പിള്ളി കവിതകളും , മുഹമ്മദ് ബഷിർ കഥകളും . സി. .എൽ. ജോസ്, എൻ.എൻ. പിള്ള എന്നിവരുടെ നാടക രചനകളും വളരെയേറെ പ്രിയപ്പെട്ടതായിരുന്നു. കുഞ്ഞിമംഗലം നായനാർ വായനശാലയും ഒരു പരിധി വരെ സ്വാധീനം ചെലുത്തിയിരുന്നു. ഹൈസ്കൂളിൽ പഠിക്കുമ്പോൾ യശ:ശരീരനായ രാഘവൻ മാസ്റ്റർ, പയ്യന്നൂർ കോളേജിൽ പഠിക്കുമ്പോൾ മലയാളം പ്രൊഫസ്സർ ശ്രീ. മേലത്ത് ചന്ദ്രശേഖരൻ നമ്പ്യാർ (ഇന്നത്തെ പ്രശസ്‌ത്ത സാഹിത്യകാരൻ) എന്നിവരുടെ മലയാളം ക്ലാസുകളും എന്നിൽ മലയാള ഭാഷയെ വളർത്തി.
അമ്മാവനിൽ നിന്നും പഠിച്ച ചിത്രകലയോടൊപ്പം തന്നെ. ഈ ഗുരുക്കൻമാരിലൂടെ സ്വായത്തമാക്കിയ മലയാള സ്നേഹം എന്തെങ്കിലും എഴുതണമെന്ന ആഗ്രഹവും എന്നിൽ ഉടലെടുക്കുമായിരുന്നു. അങ്ങിനെ പയ്യന്നൂർ കോളേജിൽ നിന്നും ആദ്യത്തെ കവിത “എഴിമല ” ഉടലെടുത്തു… എൺപതുകളിലെ കോളേജ് മാഗസിസിനു. കവിത കൊടുത്തുവെങ്കിലും വെളിച്ചം കണ്ടില്ല. പകരം എൻറെ സഹപാഠി മാധവൻ നമ്പൂതിരി_-യുടെ (ഇന്നത്തെ പ്രശസ്ത കവി ശ്രീ. മാധവൻ പുറച്ചേരി) കവിത ആയിരുന്നു തിരഞ്ഞെടുത്തത്. രണ്ടു വർഷങ്ങൾക്ക് ശേഷം ഒരു സുഹൃത്ത് വഴി, കാഞ്ഞങ്ങാടു നിന്നും പ്രസിദ്ധീകരിക്കുന്ന സായഹ്‌ന പത്രത്തിൻറെ വാരാന്ത്യ പതിപ്പിലേക്ക് .’സായം സന്ധ്യ”… എന്ന മിനിക്കഥ പത്രാധിപരുടെ കൈയ്യിൽ ഞാൻ തന്നെ കൊടുത്തു. പത്രാധിപർ എൻറെ കഥ വായിച്ചിട്ടു പറഞ്ഞു ‘കൊള്ളാം’.. പക്ഷെ സന്ധ്യയെ.. ‘സായം’ സന്ധ്യ എന്നു വിളിക്കാറില്ല.. കൊടുത്തതിനെക്കാളും തിരക്കിട്ട് തിരിച്ചു തന്നു. അന്തം വിട്ട് കുന്തം വിഴുങ്ങിയ പോലെ അന്ന് അയാളുടെ മുന്നിൽ നിന്നുവെങ്കിലും പരാജിതനാകാതെ എഴുത്ത് തുടർന്നു. ശേഷം ആയിരത്തി തൊള്ളായിരത്തി എൺപത്തിയാറിൽ “സായം സന്ധ്യ’ എന്ന പേരിൽ സിനിമ ഇറങ്ങിയത് ഈ സംഭവുമായി കൂട്ടിവായിക്കേണ്ടതിനാൽ ഇപ്പോഴും ഓർമയിൽ തങ്ങിനിൽക്കുന്നു. അന്ന് ആ പത്രാധിപർ പറഞ്ഞ ‘സായം സന്ധ്യ’ ഇന്നും പിടി കിട്ടാപുള്ളി ആയി.. എൻറെ മുന്നിൽ തുടരുന്നു!
എഴുത്തിൽ നിന്നും പിന്നോട്ട് പോകില്ല എന്ന ദൃഡനിച്ഛയം അപ്പോഴും തുടർന്നു. കേരളത്തിന് പുറത്തു പോയി എഞ്ചിനീയറിംഗിന് പഠിക്കുന്ന കാലത്ത്.. ആദ്യമായി ഇംഗ്ലീഷ് കവിത എഴുതി കോളേജ് മാഗസിനിൽ വരികയും നല്ല കവിതയ്ക്കു സമ്മാനം കിട്ടുകയും ചെയ്തു. “MAN THE NINCOMPOOP” എന്നായിരുന്നു കവിതയുടെ പേര്..
ജോലി കിട്ടി ഹൈദരാബാദിലും പിന്നീട് വിദേശ നാട്ടിൽ (അബുദാബി) എത്തിയപ്പോഴും എഴുത്ത് തുടർന്നു ഒപ്പം ഡയറിയുടെ പേജുകളും നിറഞ്ഞൂ കൊണ്ടേയിരുന്നു .മലയാളം തന്നെ ആയിരുന്നു ആവേശം. മലയാളക്കരയെ വിട്ട്, ഗൾഫിലെ ഓയിൽ ആൻഡ് ഗ്യാസ് കമ്പനിയിൽ ഓഫ്‌ഷോറിലും, ഷിപ്പിലുമായി ജീവിതം തള്ളി നീക്കുമ്പോൾ ചുറ്റിലും കടൽ മാത്രം കാണുന്ന അഗാധതയിലേക്കും ആകാശം കടലുമായി മുട്ടുന്ന വിദൂരതയിലേക്കും, സൂര്യാസ്തമയവും ഒരുപാട് നേരം നോക്കി നിൽക്കുക പതിവായിരുന്നു. മലയാള മണ്ണിൻറെ വിരഹം എവിടെ നിന്നോ വന്ന കാറ്റിനോപ്പം മനസ്സിനെ മുറിവേല്പിച്ചുകൊണ്ടിരുന്നു. അങ്ങിനെ പ്രകൃതിയെ കുറിച്ചുള്ള കവിതകൾ വിരിഞ്ഞു തുടങ്ങി.
ഇടവേളകളിൽ കരയിലെത്തിയപ്പോൾ പുതിയ പുതിയ ക്യാമറകൾ ഇറങ്ങുന്ന കാലം!. ഫോട്ടോഗ്രാഫി ഹരമായി. ഗൾഫിലെ പ്രധാന സ്ഥലങ്ങളും ഉത്സവങ്ങളും പകർത്തുകയും അതോടൊപ്പം ലേഖനങ്ങൾ എഴുതുകയും ചെയ്തു. അപ്പോഴായിരുന്നു ആദ്യമായി ഗൾഫ് മനോരമ എന്ന പേരിൽ ഗൾഫ് എഡിഷൻ എത്തിത്തുടങ്ങിയത്, ആഴ്ചയിലൊന്ന് മാത്രം. അബുദാബി നാഷണൽ പെട്രോളിയം കമ്പനിയിലെ എഞ്ചിനീയറിംഗ് സെക്‌ഷനലിലെ എൻറെ സഹപ്രവർത്തകൻ ശ്രീ. ഉതുപ്പിൻറെ ഫോട്ടോഗ്രാഫി പാത പിൻതുടർന്നു കൂടെ മലയാള മനോരമയുമായി ബന്ധം സ്ഥാപിച്ചു. 2001 – ൽ എൻറെ ആദ്യ ഫോട്ടോഗ്രാഫ് പ്രസ്‌ദ്ധീകരിച്ച് വന്നു. പിന്നീട് എൻറെ ചിത്രങ്ങളും ലേഖനങ്ങളും വരാൻ തുടങ്ങി. വർഷങ്ങൾക്കു ശേഷം യു. എ.യിൽ നടന്ന ഫോട്ടോഗ്രാഫി മത്സരത്തിൽ ഒരു അവാർഡും ലഭിക്കുകയുണ്ടായി. അങ്ങിനെ മനോരമയുമായിട്ടുള്ള ബന്ധത്തിൽ കവിതകളും പത്രങ്ങളിലൂടെ വെളിച്ചം കാണാൻ തുടങ്ങി.. തപാലിൽ വരുന്ന ഓരോ റിവ്യൂ കോപ്പിയുടെ കൂടെയും മനോരമ ചീഫ്‌ ന്യൂസ് എഡിറ്റർ ‘ശ്രീ. ജോസ് പനച്ചിപ്പുറ’-ത്തിൻറെ എഴുത്തും ഉണ്ടാകാറുണ്ട്. അത് കിട്ടുമ്പോഴുണ്ടാകുന്ന സന്തോഷം അതിരറ്റത്തായിരുന്നു. അതിനു ഈ അവസരത്തിൽ ‘ശ്രീ. ജോസ് പനച്ചിപ്പുറ’-ത്തിനു എത്ര നന്ദി പറഞ്ഞാലും മതിവരില്ല.
പിന്തുടർന്നുള്ള വർഷങ്ങളിൽ യു.എ.ഇ, ഖത്തർ എന്നിവിടങ്ങളിലെ മിക്കവാറും എല്ലാ പത്രങ്ങളുടെ വാരാന്ത പതിപ്പുകളിലും.. ഗൾഫു സംഘടനകളുടെ മാഗസിനുകളിലും എനിക്കൊരിടം കിട്ടികൊണ്ടേയിരുന്നു. പക്ഷെ ഞാനൊരിക്കലും ഒരു കവിയരങ്ങിനൊ.. കവിത സ്റ്റേജിൽ വായിക്കുകയോ ചെയ്തിട്ടില്ല.. ഖത്തർ പയ്യന്നൂർ സൗഹൃദ വേദി- എന്ന പ്രവാസ സംഘടനയുടെ ലിറ്റററി സെക്രട്ടറിയായി ഒരുപാട് കാലം ഉണ്ടായിരുന്നിട്ടും; അതുപോലെ എത്രയോ മറ്റു അവസരങ്ങൾ ഉണ്ടായിരുന്നിട്ടും! പഴ്സണൽ പബ്ലിസിറ്റി-യോടുള്ള താപര്യക്കുറവും എഴുത്തിലൂടെ മാത്രം അറിഞ്ഞാൽ മതിയെന്ന ദുർവാശിയും ഒരു കാരണമായി. ചില അംഗീകാരങ്ങളും അവാർഡുകളും വാങ്ങിക്കാൻ സ്റ്റേജിൽ പ്രത്യക്ഷപ്പെടാറുണ്ട്!. എങ്കിലും എഴുതിയതിൽ ചിലത് പുസ്തക രൂപത്തിലാക്കി വായനയിൽ താത്പര്യമുള്ളവരിലേക്ക് എത്തിക്കുക എന്ന ഉദ്യമം ഇതോടൊപ്പം നിറവേറ്റുന്നു.
എൻറെ ഏറ്റവും വലിയ ഉത്തവാദിത്വം എന്നെ ഇവിടെ വരെ എത്തിച്ചവർക്കുള്ള നന്ദിയാണ്. ആദ്യം നന്ദി പറയേണ്ടത് എൻറെ സഹധർമ്മിണിക്കു തന്നെയാണ്. കവിതകളോടുള്ള ഇഷ്ടവും വായനാശീലവും ഉള്ളത് കൊണ്ട്‌ ഞാനെഴുതിയ വരികൾ ആദ്യ നിരൂപണത്തിനു വിധേയമാക്കി വേണ്ട തിരുത്തലുകൾ ചൂണ്ടിക്കാണിച്ച് ഒപ്പം മലയാള ഡിജിറ്റൽ ലിപിയിലേക്ക് ടൈപ്പ് ചെയ്തുതരിക എന്ന ജോലി കൂടി നിർവഹിക്കും.
പിന്നെ ഞാനെടുത്ത ഫോട്ടോകളും ലേഖനങ്ങളും കവിതകളും മലയാള പത്രങ്ങളുടെ (മലയാള മനോരമ, മാതൃഭൂമി, കേരളശബ്ദം, വർത്തമാനം, 2പിഎം, മീഡിയസോൺ വീക്കിലി) വാരാന്ത പതിപ്പുകളിൽ പ്രസിദ്ധീകരിക്കാനിടം തന്ന മിഡിൽഈസ്റ്റ്-ലെ മാധ്യമ പ്രസ്ഥാനങ്ങൾക്കും അതിന്റെ ചുക്കാൻ പിടിക്കുന്ന ഗൾഫിലെ മാധ്യമ പ്രവർത്തർക്കുമാണ്. അതിൽ ഖത്തറിലെ അമൃത ടി. വി. റിപ്പോർട്ടറും മീഡിയ സോൺ വീക്കിലി പത്രാധിപരുമായ ശ്രീ. പ്രദീപ് മേനോൻ എനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത വ്യക്തിത്വമാണ്.
ഈ എളിയ പുസ്തകത്തിനു വേണ്ടി സ്നേഹപൂർവം അവതാരികയും ആശംസകളും എഴുതിയും അല്ലാതെയും അറിയിച്ച മലയാള കലാ-സാഹിത്യത്തിലെ പ്രശസ്തരും പ്രമുഖരുമായ- പത്മശ്രീ ശ്രീ. കെ. ജി. ജയൻ (ജയ വിജയ), ശ്രീ വയലാർ ശരത് ചന്ദ്ര വർമ്മ, ശ്രീ മഞ്ചുനാഥ്‌ വിജയൻ (s/o. ശ്രീ. വിജയ (ജയവിജയ). പ്രശസ്ത കവിയും എൻറെ സഹപാഠിയുമായ ശ്രീ. മാധവൻ പുറച്ചേരി, ദുബായിലെ സാംസ്കാരിക രംഗത്തെ എൻറെ അനുജൻ രാജു പയ്യന്നൂർ, അതോടൊപ്പം ഗ്രാഫിക്സ് കവർ പേജ് നൽകിയ എൻറെ മകൾ അശ്വിനി രവീന്ദ്രൻ ഓരോ കവിതയ്ക്കും അനുയോജ്യമായ ചിത്രങ്ങൾ വരച്ചു തന്ന മകളുടെ സുഹൃത്തുക്കൾ, ഭാഷാ ബുക്ക്സ് ടീം അംഗങ്ങൾ, അങ്ങിനെ എല്ലാവരോടുമുള്ള നന്ദിയും സ്നേഹവും കടപ്പാടും ഈ പുസ്തകം നിങ്ങളിലെത്തിക്കാൻ സഹായിച്ചു.
നന്ദിയോടെ വിനയപൂർവ്വം
രവീന്ദ്രൻ കൈപ്രത്ത് (ദുബൈ )
അന്നൂർ, പയ്യന്നൂർ
കണ്ണൂർ ജില്ല.

Categories
Kasaragod Latest news

വൃശ്ചികം ഒന്നാം തീയതി കുണ്ടേന ഉപ്പിലിക്കൈ അയ്യപ്പ ഭജന മഠത്തിന്റെ ഫോട്ടോ പ്രതിഷ്ഠ ദിനാഘോഷം നടന്നു

വൃശ്ചികം ഒന്നാം തീയതിയായ  ഇന്ന്  കുണ്ടേന ഉപ്പിലിക്കൈ അയ്യപ്പ ഭജന മഠത്തിന്റെ ഫോട്ടോ പ്രതിഷ്ഠ ദിനാഘോഷം നടക്കുന്നു  . രാവിലെ ഗണപതിഹോമത്തോടെ ആരംഭിച്ച ഉത്സവം വിപുലമായി തന്നെ ആഘോഷിക്കുന്നു. ഭക്തർക്ക് ഭഗവത്പ്രസാദമായി അന്നദാന വിതരണം ഉണ്ടായിരുന്നു. ഇന്ന് വൈകുന്നേരം ദീപാരാധനയും തുടർന്ന് ഭജനയും ഉണ്ടായിരിക്കുന്നതാണ്

Back to Top