Categories
Kerala Latest news main-slider top news

ലഹരിക്കെതിരെ കൂട്ടായ ചെറുത്തുനില്‍പ്പ് ഉയരണം ; മന്ത്രി ആര്‍.ബിന്ദു*

 

*ലഹരിക്കെതിരെ കൂട്ടായ ചെറുത്തുനില്‍പ്പ് ഉയരണം ; മന്ത്രി ആര്‍.ബിന്ദു*

രാഷ്ട്ര പുനര്‍നിര്‍മ്മാണ പ്രക്രിയയ്‌ക്കായി പ്രവര്‍ത്തിക്കേണ്ട യുവാക്കളുടെ കര്‍മ്മശേഷിയെ മയക്കുമരുന്ന് നല്‍കി മയക്കികിടത്തുന്ന ലഹരിക്കെതിരെ കൂട്ടായ ചെറുത്തുനില്‍പ്പ് ഉയരണമെന്ന് മന്ത്രി ആര്‍.ബിന്ദു. എന്‍.സി.സി, എന്‍.എസ്.എസ് സന്നദ്ധ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി രൂപീകരിച്ച ലഹരിവിരുദ്ധ കര്‍മ്മസേനയുടെ ഉദ്‌ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അപകടകരമായ പ്രവൃത്തിയിലേക്കല്ല, സ്നേഹത്തിന്റെയും സര്‍ഗാത്മകളുടെയും പരിചയേന്തി ലഹരിക്കെതിരെ പൊരുതാനാണ് കോളേജുകളില്‍ കര്‍മ്മസേന രൂപീകരിച്ചതെന്നും മന്ത്രി പറഞ്ഞു. ലഹരിവിരുദ്ധ കര്‍മ്മ സേനയ്ക്ക് ‘ആസാദ്’ (ഏജന്റ്സ് ഫോര്‍ സോഷ്യല്‍ അവര്‍നെസ് എഗൈന്‍സ്റ്റ് ഡ്രഗ്സ്) എന്ന് മന്ത്രി നാമകരണം ചെയ്‌തു.

Categories
Kasaragod Latest news main-slider top news Uncategorised

യുവഹൃദയങ്ങളെ കീഴടക്കിയ ജനകീയ നേതാവിയിരുന്നു സതീശൻ പാച്ചേനിയെന്ന് സർവ്വകക്ഷി അനുശോചന യോഗം.

കാഞ്ഞങ്ങാട്: ജില്ലാ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ സതീശൻ പാച്ചേനി സർവ്വകക്ഷി അനുശോചനയോഗം നടന്നു. യുവാക്കളെ ഏറ്റവും കൂടുതൽ ആകർഷിച്ച ചുരുക്കം ചില നേതാക്കന്മാരിൽ മുൻപന്തിയിൽ നിന്ന ഉജ്വല നേതാവായിരിന്നു സതീശൻ പാച്ചേനി എന്ന് നേതാക്കൾ അനുസ്മരണ യോഗത്തിൽ പറഞ്ഞു. പി കെ ഫൈസൽ അധ്യക്ഷനായി. കാസറഗോഡ് എം പി രാജ്‌മോഹൻ ഉണ്ണിത്താൻ, സിപിഎം നേതാവ് വി വി രമേശൻ, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി മുഹമ്മദ്‌ കുഞ്ഞി, ബി ജെ പി ജില്ലാ സെക്രട്ടറി എ വേലായുധൻ കോടവലം,
സി പി ഐ നേതാവ് കെ വി കൃഷ്ണൻ , കെ പി കുഞ്ഞികണ്ണൻ, ഹകീം കുന്നിൽ,കേരള കോൺഗ്രസ്‌ നേതാവ് കുരിയകോസ് പ്ലാപറമ്പിൽ, നാഷണൽ ലീഗ് നേതാവ് എം ഹമീദ് ഹാജി, കെ കെ നാരായണൻ, സി എം പി നേതാവ് കെ കമ്മാരൻ, എൻ സി പി നേതാവ് വസന്തകുമാർ കാട്ടുകുളങ്ങര ജനതാദൾ നേതാവ് പി പി രാജു,ജെ എൽ ഡി കൃഷ്ണൻ പനങ്കാവ്, നേതാവ് ചന്ദ്രൻ വിനോദ് കുമാർ പള്ളയിൽവീട്, പി വി സുരേഷ്, മാമുനി വിജയൻ, രാജൻ പെരിയ എന്നിവർ സംസാരിച്ചു.

Categories
Latest news main-slider National top news

ഏകീകൃത സിവില്‍കോഡ് നടപ്പാക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങിയെന്ന് റിപ്പോര്‍ട്ട്.

അഹമ്മദാബാദ്: തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഗുജറാത്തില്‍ ഏകീകൃത സിവില്‍കോഡ് നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം തുടങ്ങിയെന്ന് റിപ്പോര്‍ട്ട്.

ഏകീകൃത സിവില്‍കോഡ് നടപ്പാക്കുന്നത് സംബന്ധിച്ച്‌ പഠനം നടത്താന്‍ പ്രത്യേക സമിതിയെ രൂപീകരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വിരമിച്ച ഹൈകോടതി ജഡ്ജിയായിരിക്കും സമിതിയുടെ അധ്യക്ഷന്‍. തെരഞ്ഞെടുപ്പിന് മുമ്ബ് തന്നെ ഇതിനുള്ള നടപടികളുമായി ഗുജറാത്ത് സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഏകീകൃത സിവില്‍കോഡ് നടപ്പാക്കാന്‍ സമിതിരൂപീകരിച്ചിരുന്നു. വെബ് പോര്‍ട്ടല്‍ വഴി പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം തേടിയിരുന്നു.

കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാറിന്റെ പ്രധാന അജണ്ടകളിലൊന്നാണ് ഏകീകൃത സിവില്‍കോഡ് . അതേസമയം, രാജ്യത്തെ വലിയൊരു വിഭാഗം ഏകീകൃത സിവില്‍ കോഡിനെതിരാണ്.

Categories
Kerala Latest news main-slider top news

പക്ഷാഘാത ചികിത്സ എല്ലാ ജില്ലകളിലും ; മന്ത്രി വീണാ ജോര്‍ജ്

ഈ സാമ്പത്തിക വര്‍ഷം തന്നെ എല്ലാ ജില്ലകളിലും സ്ട്രോക്ക് യൂണിറ്റ് വ്യാപിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യവകുപ്പിന് കീഴില്‍ പക്ഷാഘാതം കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനുമായുള്ള ശിരസ് പദ്ധതിയുടെ ഭാഗമായി 10 സ്ട്രോക്ക് യൂണിറ്റുകള്‍ വിവിധ ജില്ലാ ആശുപത്രികളിലായി പ്രവര്‍ത്തിച്ചു വരുന്നു. ഈ ആശുപത്രികളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്ട്രോക്ക് ഐ.സിയുവും സ്ട്രോക്ക് ചികിത്സയ്ക്കുള്ള അടിസ്ഥാന സൗകര്യ വികസനം എന്നിവ നടപ്പിലാക്കി വരുന്നുണ്ട്. ഇതുകൂടാതെ മെഡിക്കല്‍ കോളേജുകളിലും സ്ട്രോക്ക് സെന്ററുകളുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സമഗ്ര സ്ട്രോക്ക് സെന്റര്‍ അന്തിമഘട്ടത്തിലാണെന്നും മന്ത്രി വ്യക്തമാക്കി. സ്ട്രോക്ക് ചികിത്സയ്ക്ക് ആവശ്യമായി വരുന്ന വിലയേറിയ മരുന്നായ ടിഷ്യു പ്ലാസിമിനോജന്‍ ആക്റ്റിവേറ്റര്‍ (TPA) എന്ന മരുന്ന് ജീവിതശൈലീ രോഗനിര്‍ണയ പദ്ധതിയുടെ ഭാഗമായി കെഎംഎസിഎല്‍ വഴി സംഭരിച്ച്‌ വിതരണം ചെയ്ത് വരുന്നു. സ്ട്രോക്ക് യൂണിറ്റില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ക്കും സ്റ്റ്ഫ് നേഴ്സുമാര്‍ക്കും ഫിസിയോ തെറാപ്പിസ്റ്റുമാര്‍ക്കും ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ പക്ഷാഘാത വിഭാഗവുമായി ചേര്‍ന്ന് നടപ്പിലാക്കി വരുന്നു. നാളിതു വരെ 159 രോഗികള്‍ക്ക് വിജയകരമായി സ്ട്രോക്ക് ത്രോംബോലൈസിസ് ചികിത്സ നല്‍കിയിട്ടുണ്ട്. ഒക്ടോബര്‍ 29-നാണ് അന്താരാഷ്ട്ര സ്ട്രോക്ക് ദിനമായി ലോകമെമ്പാടും ആചരിക്കപ്പെടുന്നത്. ‘നിമിഷങ്ങള്‍ക്ക് നിങ്ങളുടെ ജീവന്‍ രക്ഷിക്കാനാകും. പക്ഷാഘാത ലക്ഷണങ്ങള്‍ തിരിച്ചറിയൂ, ചികിത്സ തേടൂ ജീവന്റെ വിലപ്പെട്ട സമയം സംരക്ഷിക്കൂ’ എന്നതാണ് ഈ വര്‍ഷത്തെ പക്ഷാഘാതദിന സന്ദേശം

Categories
Kasaragod Latest news main-slider top news

ജില്ലാ കലോൽസവത്തിനൊരുങ്ങി ചായ്യോത്ത്: സംഘാടക സമിതി കേരളപ്പിറവി ദിനത്തിൽ.

ജില്ലാ കലോൽസവത്തിനൊരുങ്ങി ചായ്യോത്ത്: സംഘാടക സമിതി കേരളപ്പിറവി ദിനത്തിൽ.
നീലേശ്വരം:ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കലയായ കേരള സ്കൂൾ കലോത്സവത്തിന് ആരവമുയരുന്നു. കാസർഗോഡ് റവന്യൂ ജില്ലാ കേരള സ്കൂൾ കലോത്സവം നവംബർ അവസാനത്തിൽ ചായ്യോം ഗവ:ഹയർ സെക്കൻ്ററി സ്കൂളിൽ വെച്ച് നടക്കും.സ്കൂൾ തലത്തിലും സബ്ബ്ജില്ല തലത്തിലും മത്സരിച്ച് തെരെഞ്ഞെടുക്കപ്പെട്ട 5000 ലധികം പ്രതിഭകൾ മാറ്റുരയ്ക്കുന്ന കലാമേളയുടെ വിജയത്തിനുള്ള സംഘാടക സമിതി രൂപീകരണ യോഗം കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ചായ്യോം ഗവ:ഹയർ സെക്കൻ്ററി സ്കൂളിൽ നടക്കും.

Categories
Kerala Latest news main-slider National top news

സോഷ്യല്‍ മീഡിയ പരാതികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ സംവിധാനം; ഐടി ആക്‌ട് ഭേദഗതി ചെയ്തു.

ന്യൂഡല്‍ഹി: ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐടി) ചട്ടത്തില്‍ ഭേദഗതിയുമായി കേന്ദ്ര സര്‍ക്കാര്‍.
സാമൂഹിക മാധ്യമങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാന്‍ ഇനി മുതല്‍ സര്‍ക്കാര്‍ തലത്തില്‍ സംവിധാനം ഏര്‍പ്പെടുത്തും. കമ്ബനികളുടെ നടപടികളില്‍ തൃപ്തരല്ലെങ്കില്‍ സര്‍ക്കാര്‍ നിയമിക്കുന്ന പരാതി പരിഹാര സെല്ലിനെ സമീപിക്കാം. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ് തുടങ്ങിയ എല്ലാ കമ്ബനികള്‍ക്കും ഇന്ത്യയിലെ നിയമം ബാധകമാണെന്നും ഭേദഗതിയില്‍ പറയുന്നു.
ഐടി ചട്ടങ്ങള്‍ ഭേദഗതി ചെയ്യുന്നതിനുള്ള കരട് കേന്ദ്ര സര്‍ക്കാര്‍ 2021ല്‍ പുറത്തിറക്കിയിരുന്നു. വിദഗ്ധരും കമ്ബനികളടക്കമുള്ളവരുടെയും വിവിധ തലങ്ങളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഇപ്പോള്‍ ചട്ടം ഭേദഗതി ചെയ്തത്.
കേന്ദ്ര സര്‍ക്കാര്‍ നിയമിക്കുന്ന സമിതിയായിരിക്കും സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകളുമായി ബന്ധപ്പെട്ട പരാതികള്‍ ഇനി പരിശോധിക്കുക. മൂന്ന് മാസത്തിനുള്ളില്‍ സമിതി നിലവില്‍ വരും. ചെയര്‍പേഴ്‌സനടക്കം ഈ സമിതിയില്‍ മൂന്ന് സ്ഥിരാംഗങ്ങളായിരിക്കും ഉണ്ടാകുക. വിദഗ്ധരുടെ സഹായവും സമിതി തേടും.
നിലവില്‍ സാമൂഹിക മാധ്യമ കമ്ബനികള്‍ സ്വന്തം നിലയ്ക്ക് പരാതി പരിഹാര സംവിധാനം ഏര്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശമുണ്ട്. കമ്ബനികള്‍ പരാതികള്‍ 24 മണിക്കൂറിനുള്ള അംഗീകരിക്കണം. 72 മണിക്കൂറിനുള്ളിലോ 15 ദിവസത്തിനുള്ളിലോ വിഷയത്തില്‍ കമ്ബനികള്‍ പരിഹാരം കാണണമെന്നും ഭേദഗതിയില്‍ പറയുന്നു. ഇത്തരം സംവിധാനങ്ങളില്‍ വരുന്ന തീര്‍പ്പുകളില്‍ പരാതിക്കാരന് തൃപ്തിയില്ലെങ്കില്‍ സര്‍ക്കാര്‍ നിയമിച്ച സമിതിയെ സമീപിക്കാം

Categories
Kasaragod Kerala Latest news main-slider top news

നിർമ്മാണത്തിലെ അശാസ്ത്രീയത മേൽപ്പാലം നിർമ്മാണത്തിനിടെ തകർന്നു. നാട്ടുകാരും വ്യാപാരികളും റോഡ് ഉപരോധിച്ചു.

നിർമ്മാണത്തിലെ അശാസ്ത്രീയത മേൽപ്പാലം നിർമ്മാണത്തിനിടെ തകർന്നു.
നാട്ടുകാരും വ്യാപാരികളും റോഡ് ഉപരോധിച്ചു.

പെരിയ: ദേശീയപാതാ വികസനത്തിൽ പെരിയ എൻ.എച്ച്. ജങ്ങ്ഷനിൽ നിർമ്മാണത്തിനിടെ മേൽപ്പാലം തകർന്നത് നാടിനെ ഞെട്ടിച്ചു.
പെരിയയിൽ മുബൈ ആസ്ഥാനമായുള്ള മേഘ കൺട്രക്ഷൻ കമ്പനിയുടെ നേതൃത്വത്തിലാണ് നിലംപൊത്തിയ പാലം പണിയുന്നത്. ക്ഷുഭിതരായ നാട്ടുകാരും വ്യാപാരികളും റോഡ് ഉപരോധിക്കുകയും ചെയ്തു. സംഭവസ്ഥലത്ത് ജനപ്രതിനിധികളും,ഉദ്യോഗസ്ഥരും എത്തി സ്ഥിതിവിശേഷങ്ങൾ വിലയിരുത്തുകയാണ് സംഭവസ്ഥലത്തെ CCTV ഫൂട്ടേജ് അടക്കം പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.5 ലധികം തൊഴിലാളികൾക്ക് സാരമായ പരിക്കുകളുണ്ടെന്നാണ് പ്രാഥിക നിഗമനം.

Categories
Kasaragod Kerala Latest news main-slider National top news

പെരിയയിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന മേൽപ്പാലം തകർന്നു

കാഞ്ഞങ്ങാട്: പെരിയ ദേശീയ പാതയിൽ നിർമ്മാണത്തിലുള്ള മേൽപ്പാലം തകർന്നു വീണു 12 തൊഴിലാളികൾ പരിക്കേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു.
ദേശീയപാത വികസത്തിൻ്റെ ഭാഗമായി നിർമ്മിക്കുന്ന അടിപ്പാത കോൺക്രീറ്റ് ചെയ്യുന്നതിനിടെയാണ് ‘ തകർന്നു വീണത്. ഒരു തൊഴിലാളിക്ക് പരിക്കേറ്റു.പുലർച്ചെ 3 മണിയോടെയാണ് സംഭവം .നിർമാണത്തിലെ അപാകതയാണോ പാലം തകരാൻ കാരണമെന്ന് വ്യക്തമായിട്ടില്ല.

Categories
Kasaragod Latest news main-slider top news

കേരളോത്സവം സംഘാടക സമിതി നവംബർ 2 ന് കാഞ്ഞങ്ങാട് വ്യാപാര ഭവനിൽ

29.10.2022

കേരളോത്സവം സംഘാടക സമിതി നവംബർ 2 ന് കാഞ്ഞങ്ങാട് വ്യാപാര ഭവനിൽ.

കാഞ്ഞങ്ങാട് : യുവതയുടെ കലാപരവും കായികപരവും സാംസ്കാരികവുമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിനുള്ള അവസരമൊരുക്കുന്ന കേരളോത്സവം വീണ്ടും ആഗതമാകുന്നു .കോവിഡിൻ്റെ പിടിയിലമർന്ന നാടിനെ ഉത്സവങ്ങളുടെ ആരവത്തിലേക്ക് ആനയിക്കാൻ നാട്ടുത്സവങ്ങൾ വന്നെത്തുന്നു.
കാഞ്ഞങ്ങാട് നഗരസഭയുടെ നേതൃത്വത്തിലുളള കലാ – കായിക മേള നവംബർ മാസത്തിൽ നടക്കുകയാണ്. മേളയുടെ വിജയകരമായ നടത്തിപ്പിനുള്ള സംഘാടക സമിതി രൂപീകരണ യോഗം 2022 നവംബർ 02 വൈകുന്നേരം’3 മണിക്ക് കാഞ്ഞങ്ങാട് വ്യാപാരഭവനിൽ വെച്ച് ചേരുമെന്ന് നഗരസഭ ചെയർപേഴ്സൺ ശ്രീമതി കെ.വി.സുജാത ടീച്ചർ അറിയിച്ചു .യോഗത്തിൽ സംഘടനപ്രതിനിധികളും ,ക്ലബ്ബ്- സാംസ്കാരിക സംഘടനാ പ്രതിനിധികളും പങ്കെടുക്കണമെന്ന് അറിയിക്കുന്നു.

Categories
Kerala Latest news main-slider top news

സ്പഷ്യൽ പെർമിറ്റും ഇനി മുതൽ ഓൺലൈനായി.

സ്പഷ്യൽ പെർമിറ്റും ഇനി മുതൽ ഓൺലൈനായി.

അന്യസംസ്ഥാനങ്ങളിലേക്ക് പോകുന്ന കേരളത്തിൽ രജിസ്റ്റർ ചെയ്ത യാത്രാ വാഹനങ്ങൾക്ക് ഇനി ആർ ടി ഓഫീസുകളിലോ, മോട്ടോർ വാഹന ചെക്ക്പോസ്റ്റുകളിലോ പോയി കാത്തു നിന്ന് സ്പെഷ്യൽ പെർമിറ്റ് എടുക്കേണ്ടതില്ല. ഈ മാസം 21മുതൽ സ്പെഷ്യൽ പെർമിറ്റിന് ഓൺലൈൻ ആയി അപേക്ഷിച്ച ഉടനെ ഓട്ടോമാറ്റിക് ആയി അപ്രൂവ് ആവുകയും പ്രിൻ്റ് ലഭിക്കുകയും ചെയ്യും.

ഇതിനായി
1.പരിവാഹൻ സൈറ്റിൽ Vehicle related സർവീസ് സെലക്റ്റ് ചെയ്യുക

2. Kerala select ചെയ്യുക

3. വാഹന നമ്പർ രേഖപ്പെടുത്തി മുന്നോട്ട് പോവുക.

4. തുടർന്നു വരുന്ന വിൻഡോയിൽ other service-ൽ Online permit സെലക്റ്റ് ചെയ്യുക.

5. വാഹന റെജി.നമ്പർ , ചേസിസ് നമ്പറിലെ അവസാന അഞ്ച് അക്കങ്ങൾ എന്നിവ എൻ്റർ ചെയ്ത് മൊബൈൽ നമ്പർ എന്നത് സെലക്ട് ചെയ്യുക.

6.ഒ.ടി.പി ജെനറേറ്റ് ചെയ്ത് മൊബൈലിൽ ലഭിച്ച ഒ ടി പി രേഖപ്പെടുത്തി മുന്നോട്ട് നീങ്ങുക

7. ഇനി തുറന്നു വരുന്ന വിൻഡോയിൽ Special permit സെലക്റ്റ് ചെയ്യുക.

8. തുടർന്ന് Fill Special Prmit details click ചെയ്ത് ആവശ്യമായ വിവരങ്ങൾ – തീയതി, എത്ര ദിവസത്തേക്കാണ് പെർമിറ്റ് ആവശ്യമുള്ളത്, യാത്രയുടെ ഉദ്ദേശം ,റൂട്ട് ,യാത്രക്കാരുടെ വിവരങ്ങൾ തുടങ്ങിയവ നൽകുക.

9. വെരിഫൈ ചെയ്തതിനു ശേഷം ഫീസ് അടക്കുക .

10. പെയ്മെൻ്റ് കംപ്ലീറ്റ് ആയാൽ റെസീപ്റ്റ് പ്രിൻറ്റ് എടുക്കാവുന്നതാണ്.തുടർന്ന് പ്രിൻ്റ് Documents നിന്ന് Permit ഉം യാത്രക്കാരുടെ ലിസ്റ്റും പ്രിൻ്റ് എടുക്കാവുന്നതാണ്.

ഈ സൗകര്യം എല്ലാ ടാക്സി ഡ്രൈവർമാരും പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.

Back to Top