ന്യൂഡല്‍ഹി:മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ അറസ്റ്റിലായ സെയ്ഫി ഡല്‍ഹി സ്വദേശി; നോയ്ഡയില്‍ പൊലീസ് പുറത്തിവിട്ട ചിത്രം തിരിച്ചറിഞ്ഞു കുടുംബാംഗങ്ങളും പ്രതിയെ കേരള പൊലീസിന് കൈമാറി; അറസ്റ്റ് സ്ഥിരീകരിച്ച് റെയില്‍വെ മന്ത്രിയും
എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത ഷഹരൂഖ് സെയ്ഫി ഡല്‍ഹി സ്വദേശിയെന്ന് സ്ഥിരീകരണം. ഇയാള്‍ നോയിഡയിലെ മരപ്പണിക്കാരന്‍ തന്നെയാണ്. സൈബറിടത്തില്‍ വൈറലായ മരണപ്പണിക്കാരനും ഇയാളാണ്. എന്തിനാണ് ഇയാള്‍ തീവണ്ടിക്ക് തീയിട്ടത് എന്നതാണ് ഇനി അറിയാനുള്ളത്. നോഡിയ സ്വദേശിയായ വ്യക്തി എന്തിന് കേരളത്തില്‍ എത്തിയെന്നത് അടക്കമുള്ള വിവരങ്ങളാണ് ദുരൂഹമായി നില്‍ക്കുന്നത്.
ഇന്നലെ ഷാരൂഖിന്റെ ഷഹീന്‍ ബാഗിലെ വസതിയില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. അതേസമയം,പുറത്ത് വിട്ട പ്രതിയുടെ ചിത്രം ഈ ഷാരൂഖ് സെയ്ഫിയുടേത് തന്നെയാണ് എന്ന് കുടുംബാംഗങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. സെയഫിയെ മാര്‍ച്ച് 31 മുതല്‍ കാണാനില്ലെന്ന് പിതാവ് ഫക്രുദ്ദീന്‍ സെയ്ഫി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഷാരൂഖ് സെയ്ഫി കേരളത്തില്‍ പോയിട്ടില്ലെന്നും തന്റെ മകന് നന്നായി ഇംഗ്ലീഷ് അറിയില്ലെന്നുമായിരുന്നു പിതാവ് പറഞ്ഞത്.
ഉത്തര്‍പ്രദേശിലെ നോയ്ഡയില്‍ പിതാവിന്റെ ഒപ്പം തടിഉരുപ്പടികളും ഗൃഹോപകരണങ്ങളും ഉണ്ടാക്കി വില്‍ക്കുന്നയാളാണ് 24 കാരനായ സെയ്ഫി. കാണാതാകുന്നതിനു മുന്‍പ് ബന്ധപ്പെട്ടിരുന്ന ഫോണ്‍ നമ്ബറുകള്‍ ഉള്‍പ്പെടെ പരിശോധിച്ച ശേഷമാണു ഡല്‍ഹി പൊലീസ് ഷഹീന്‍ ബാഗിലെ വസതിയില്‍ എത്തിയത്. ഷാറൂഖ് സെയ്ഫിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ തേടി റെയില്‍വേ പൊലീസ് നോയ്ഡയിലെത്തിയിരുന്നു.
തിങ്കളാഴ്ച ഉച്ചയോടെയാണ് അക്രമി നോയിഡ സ്വദേശിയെന്ന് സംശയം പൊലീസ് പങ്കുവെച്ചത്. മൃതദേഹത്തിന് സമീപത്ത് നിന്ന് ലഭിച്ച ബാഗിലുണ്ടായിരുന്ന ഫോണിന്റെ IMEA കോഡില്‍ നിന്നാണ് നോയിഡ സ്വദേശിയെന്ന സൂചന ലഭിച്ചത്. മൊബൈലില്‍ സിം കാര്‍ഡ് ഉണ്ടായിരുന്നില്ല. പ്രതിയുടെ രേഖാ ചിത്രവുമായി സാദൃശ്യമുള്ള ആള്‍ ചികിത്സ തേടിയെന്ന സംശയത്തില്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ റെയില്‍വെ പൊലീസ് പരിശോധന നടത്തിയിരുന്നു.
അതേസമയം മഹാരാഷ്ട്ര എടിഎസ് പിടികൂടിയ സെയ്ഫിയെ കേരള പൊലീസിന് കൈമാറിയിട്ടുണ്ട്. അതേസമയം, പ്രതിയുടെ അറസ്റ്റ് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് സ്ഥിരീകരിച്ചു. ത്നഗിരിയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.നോയ്ഡയില്‍ മരപ്പണിക്കാരനായ സെയ്ഫിയെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. എലത്തൂരില്‍ ട്രെയിനില്‍ തീവെച്ച കേസില്‍ പിടിയിലായ ആളിന് ട്രെയിനില്‍ കണ്ട ആളുമായി രൂപസാദൃശ്യമുണ്ടെന്ന് സാക്ഷി ലതീഷ് പറഞ്ഞിരുന്നു. പൊലീസ് പുറത്ത് വിട്ട ചിത്രത്തില്‍ പ്രതി സെയ്ഫിയുടെ മുഖത്ത് പൊള്ളലേറ്റ പാടുകളുമുണ്ട്.
വിവിധ ഏജന്‍സികളുടെ സാഹയത്തോടെ അന്വേഷണം ഊര്‍ജ്ജിതമാക്കിയതോടെയാണ് പ്രതിയെ പൊലീസ് പിടികൂിയത്. അക്രമം നടന്ന് നാലാം ദിവസമാണ് ഷഹറൂഖിനെ പ്രത്യേക അന്വേഷണസംഘം മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ നിന്ന് പിടികൂടിയത്. തലയ്ക്കും മുഖത്തും കാലിലും കൈയിലും പരുക്കേറ്റ ഷഹറൂഖ്, ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് പിടിയിലായത്. കേന്ദ്ര ഏജന്‍സികള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മുംബൈ എടിഎസാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ പ്രതി അവിടെ നിന്നും അജ്മീറിലേക്ക് പോകാനും പദ്ധതിയിട്ടിരുന്നു. മുംബൈ എടിഎസ് സ്ഥലത്ത് എത്തിയതോടെ പ്രതി രക്ഷപെടുകയായിരുന്നു. പിന്നാലെ നടന്ന തിരച്ചിലിലാണ് പ്രതിയെ പിടികൂടിയത്
ഞായറാഴ്ച രാത്രി 9.30 ഓടെയായിരുന്നു ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവില്‍ അക്രമി പെട്രോളൊഴിച്ച് യാത്രക്കാരെ തീ കൊളുത്തിയത്. ട്രെയിന്‍ എലത്തൂര്‍ പിന്നിട്ടപ്പോഴായിരുന്നു സംഭവം. ഡി 1 കമ്പാര്‍ട്ടുമെന്റിലാണ് ആക്രമണം നടന്നത്. തീ പടരുന്ന് കണ്ട് ട്രാക്കിലേക്ക് എടുത്തു ചാടിയെന്ന് കരുതുന്ന മൂന്നു പേരുടെ മൃതദേഹം പിന്നീട് കണ്ടെത്തിയിരുന്നു. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി റഹ്മത്ത്,സഹോദരിയുടെ മകള്‍ രണ്ടരവയസുകാരി സഹ്റ, കണ്ണൂര്‍ സ്വദേശി നൗഫിക്ക് എന്നിവരാണ് മരിച്ചത്.
പുലര്‍ച്ചെ രണ്ടുമണിക്കാണ് പൊലീസ് നടത്തിയ പരിശോധനയില്‍ അക്രമിയുടേതെന്ന് കരുതുന്ന ബാഗ് കണ്ടെത്തുന്നത്. ബാഗില്‍ ദ്രാവകം നിറച്ച കുപ്പിയടക്കമുള്ള വസ്തുക്കള്‍ കണ്ടെത്തുന്നത്. പൊലീസും ഫോറന്‍സിക് ഉദ്യോഗസ്ഥരും ബാഗ് വിശദമായി പരിശോധിച്ചു. ബാഗില്‍ നിന്ന് മൊബൈല്‍ ഫോണും പെട്രോള്‍ നിറച്ച കുപ്പിയും കണ്ടെത്തി. തിയ്യതി വെച്ച് ഡയറി പോലെ എഴുതിയ നോട്ട്ബുക്കും ബാഗിലുണ്ടായിരുന്നു. ഇംഗ്ലീഷിലാണ് എഴുതിയിരുന്നത്. നിരവധി ആണികളും ടിഫിന്‍ ബോക്സും കണ്ടെത്തി. ടിഫിന്‍ ബോക്സില്‍ ഭക്ഷണമാണ് ഉണ്ടായിരുന്നത്. കണ്ണട, നാണയങ്ങള്‍, ടീ ഷര്‍ട്ട് എന്നിവയും ബാഗിലുണ്ടായിരുന്നു. മാര്‍ച്ച് 30നാണ് ഫോണ്‍ അവസാനമായി പ്രവര്‍ത്തിച്ചതെന്ന് വ്യക്തമായിട്ടുണ്ട്.
മോട്ടറോള കമ്പനിയുടെ സിം കാര്‍ഡ് ഇല്ലാത്ത പഴയ മൊബൈല്‍ ഫോണാണ് ബാഗിലുണ്ടായിരുന്നത്. ഫോണില്‍ നിന്ന് പോയ കോളുകള്‍, ഫോണിലേക്ക് വന്ന കോളുകള്‍, അവസാനത്തെ ടവര്‍ ലൊക്കേഷന്‍ അടക്കം കണ്ടെത്താനുള്ള പരിശോധനയാണ് പുരോഗമിക്കുന്നത്. ബാഗില്‍ നിന്ന് കണ്ടെടുത്ത കുറിപ്പില്‍ ചിറയിന്‍കീഴ്, കഴക്കൂട്ടം, തിരുവനന്തപുരം, കോവളം, കുളച്ചല്‍, കന്യാകുമാരി തുടങ്ങിയ സ്ഥലപ്പേരുകളാണ് രേഖപ്പെടുത്തിയത്. നോട്ട് ബുക്കിലെ കുറിപ്പില്‍ കാര്‍പെന്റര്‍ എന്ന വാക്ക് ആവര്‍ത്തിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. നോയിഡ വിലാസമുള്ള സ്ലിപ്പും കണ്ടെത്തിയിരുന്നു