Categories
Kerala Latest news Literature main-slider

എം.എ.മുംതാസിന്റെ “ടുലിപ്പ് പൂക്കൾ വിരിയും കാശ്മീർ താഴ്‌വരയിലൂടെ” എന്ന പുസ്തകം ഷാർജയിൽ പ്രകാശിതമായി, പ്രശസ്ത സാഹിത്യകാരൻ ഡോ:സി.രാവുണ്ണി പുസ്തക പ്രകാശനം നിർവ്വഹിച്ചു.

ഷാർജ:കവയത്രിയും എഴുത്തുകാരിയും, അദ്ധ്യാപികയുമായ എം.എ. മുംതാസിന്റെ യാത്രാ വിവരണ പുസ്തക പുസ്തകമായ ” ടുലിപ്പ് പൂക്കൾ വിരിയും കാശ്മീർ താഴ്‌വരയിലൂടെ” എന്ന പുസ്തകത്തിന്റെ പ്രകാശനം ഷാർജാ അന്താരാഷ്ട്ര പുസ്തകത്തിലെ മേളയിലെ റൈറ്റേഴ്സ് ഫോറത്തിൽ നടന്നു

നഗര ജീവിതത്തിൽ നിന്നും മാറി, കാശ്മീരിന്റെ ഗ്രാമജീവിതത്തെയും, സംസ്ക്കാരത്തെയും അടിസ്ഥാനപ്പെടുത്തിയുള്ള പുസ്തകമാണിത്. താഴ് വാരങ്ങളിലെ ഗ്രാമീണ ജീവിതങ്ങളുടെ വ്യത്യസ്ത ഭാവതലങ്ങൾ ഉൾക്കൊള്ളുന്നതാണ് ഇതിന്റെ പ്രമേയം

പ്രശസ്ത സാഹിത്യകാരൻ ഡോ.സി. രാവുണ്ണി പുസ്തക പ്രകാശനം നടത്തുകയും പി.വി. മോഹൻ കുമാർ ( ഷാർജാ ബുക്ക് ഫെയർ എക്സ്റ്റേണൽ അഫയേഴ്സ് വിഭാഗം മേധാവി) ഏറ്റുവാങ്ങുകയും ചെയ്തു.

സാമൂഹ്യ പ്രവർത്തകനും എഴുത്തുകാരനുമായ ബഷീർ തിക്കോടി അധ്യക്ഷത വഹിച്ചു. സാമൂഹ്യ പ്രവർതകൻ റാഫി പള്ളിപ്പുറം,കെ എം സി സി വനിതാ വിങ്ങ് ഓർഗനൈസിങ്ങ് സെക്രട്ടറി അഡ്വ നാസിയ ഷബീറലി, അറബി കവി കാസിം ഉടുമ്പുന്തല എഴുത്തുകാരൻ ഉണ്ണികൃഷ്ണൻ അണിഞ്ഞ, ഹരിതം ബുക്സ് പ്രസാധകൻ പ്രതാപൻ തായാട്ട്, ഷെബീർ എന്നിവർ സംസാരിച്ചു.

കാസർകോട് ജില്ലയിലെ തൻ ബീഹുൽ ഇസ്ലാം ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപികയായ എം.എ. മുംതാസിന് ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്ക്കാരം, ജനാധിപത്യ കലാ സാഹിത്യ വേദിയുടെ അധ്യാപക പ്രതിഭാ പുരസ്ക്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ പെരിങ്ങോം സ്വദേശിയാണ്. ആർക്കിടെക്റ്റായ ഫൈസൽ ബിരുദ വിദ്യാർത്ഥിയായ അഫ്സന എന്നിവർ മക്കളാണ്.

പടം:എം.എ.മുംതാസിന്റെ “ടുലിപ്പ് പൂക്കൾ വിരിയും കാശ്മീർ താഴ്‌വരയിലൂടെ” എന്ന പുസ്തകത്തിന്റെ പ്രകാശന കർമ്മം ഷാർജ അന്താരാഷ്ട്ര പുസ്തകത്തിലെ റൈറ്റേഴ്സ് ഫോറത്തിൽ നടന്ന ചടങ്ങിൽ പ്രശസ്ത സാഹിത്യകാരൻ ഡോ:സി.രാവുണ്ണി പി.വി.മോഹൻ കുമാറിന് ( ഷാർജ ബ്ക്ക് ഫെയർ എക്സ്റ്റേണൽ അഫയേഴ്സ് വിഭാഗം മേധാവി ) നൽകി നിർവ്വഹിക്കുന്നു.

Categories
Kasaragod Literature main-slider top news

ഉദുമ ഉദയമംഗലം ക്ഷേത്രത്തില്‍ ശ്രീ ലക്ഷ്മി നാരായണ ഹൃദയ വിഷ്ണു യാഗം ശനിയാഴ്ച്ച സമാപിക്കും

ഉദുമ: നവംബര്‍ 8 മുതല്‍ ഉദുമ ഉദയമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ബ്രഹ്‌മശ്രീ ഉച്ചില്ലത്ത് കെ.യു പത്മനാഭ തന്ത്രിയുടെ കാര്‍മികത്വത്തില്‍ ആരംഭിച്ച ശ്രീ ലക്ഷ്മി നാരായണ ഹൃദയ വിഷ്ണു യാഗം ശനിയാഴ്ച്ച സമാപിക്കും. വെള്ളിയാഴ്ച രാവിലെ ലക്ഷ്മി നാരായണ ഹൃദയ മന്ത്ര പാരായണത്തോടെ ആരംഭിച്ച യാഗത്തില്‍ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നുമുള്ള നുറ് കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. ഉച്ചയ്ക്ക് പൂര്‍ണ്ണാഹൂതിയും പൂജയും വൈകുന്നേരം കുംഭേശ കര്‍ക്കരി കലശപൂജ, ദ്രവ്യകലശ പൂജ, പരികലശപൂജ, കലശാധിവാസം അത്താഴ പൂജ എന്നിവയും നടന്നു. സമാപന ദിവസമായ ശനിയാഴ്ച ഗണപതിഹോമം, ഉഷപൂജ, അഷ്ടബന്ധലേപനം തുടര്‍ന്ന് പരികലശാഭിഷേകം, ദ്രവ്യകലശാഭിഷേകം, മഹാപൂജ എന്നിവയും നടക്കും. ആയുരാരോഗ്യവും, ദുരിത ശാന്തിയും, സമ്പല്‍ സമൃദ്ധിയും, സന്താന ലബ്ധിയും നാടിന്റെ അഭിവൃദ്ധിക്കുമായാണ് ക്ഷേത്രത്തില്‍ ശ്രീ ലക്ഷ്മി നാരായണ ഹൃദയ വിഷ്ണു യാഗം നടത്തിയത്.

Categories
Kasaragod Latest news Literature

പാലക്കുന്ന് ക്ഷേത്രത്തിൽ തിരഞ്ഞെടുപ്പ് പ്രക്രിയക്ക് വിപുലമായ ഒരുക്കങ്ങൾ ആരംഭിച്ചു. പൊതു തിരഞ്ഞെടുപ്പ് രീതിയിൽ പാലക്കുന്ന് ക്ഷേത്രത്തിൽ ഭാരവാഹികളെ തിരഞ്ഞെടുക്കും  

പൊതു തിരഞ്ഞെടുപ്പിന്റെ അതേ രീതിയിൽ നടക്കുന്ന വോട്ടെടുപ്പിൽ മുപ്പതിനായിരത്തോളം പേർക്കാണ് വോട്ടവകാശമുള്ളത്

പാലക്കുന്ന് : പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ ഭരണ കൃത്യനിർവഹണത്തിനായി അടുത്ത മൂന്നു വർഷത്തേക്കുള്ള സാരഥികളെ തിരഞ്ഞെടുക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. മറ്റു ആരാധനാലയങ്ങളിൽ നിന്ന് തീർത്തും വ്യത്യസ്തവും സങ്കീർണവുമയായ തിരഞ്ഞെടുപ്പ് ചട്ടങ്ങൾ പൊതു തിരഞ്ഞെടുപ്പിന്റെ അതേ ഗൗരവത്തിലാണ് ഇവിടെ നടക്കുക. അന്തിമ ഫലമറിയാൻ ഡിസംബർ അവസാന ആഴ്ചവരെ കാത്തിരിക്കണമെങ്കിലും അതിനായുള്ള മുന്നൊരുക്കങ്ങൾ തുടങ്ങിയിട്ട് രണ്ടു മാസം പിന്നിട്ടു.നിലവിലെ കേന്ദ്രകമ്മിറ്റി യോഗം ചേർന്ന് മുഖ്യ വരണാധികാരിയായി സി.എച്ച്. നാരായണനെയും വരണാധികാരികളായി ബി. ടി. കമലാക്ഷൻ പള്ളിക്കര, അഡ്വ. പി. വി. സുമേഷ് പാലക്കുന്ന് എന്നിവരെയും നിയോഗിച്ചു. ഈ മൂന്ന്പേർക്കും ഒരു സ്ഥാനത്തേക്കും മത്സരിക്കാൻ പാടില്ല. ചെമ്മനാട്, ഉദുമ, പള്ളിക്കര, അജാനൂർ (ഭാഗികം) പഞ്ചായത്ത് പരിധിയിലായി 32 പ്രാദേശിക സമിതി ഭാരവാഹികളെയും കേന്ദ്ര കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുക്കാൻ 32 വരണാധികാരികളെയും നിയമിച്ചു. അവർക്കുള്ള രേഖകൾ ക്ഷേത്ര ഓഫീസിൽ നിന്ന് കഴിഞ്ഞ ദിവസം കൈമാറി.

 പ്രാദേശിക ഭാരവാഹികളുടെയും കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെയും തിരഞ്ഞെടുപ്പായിരിക്കും ആദ്യം നടക്കുക. നാമനിർദ്ദേശ പത്രിക നവംബർ 19ന് 4നകം നൽകണം.

വോട്ടെടുപ്പ് (വേണ്ടിവന്നാൽ) 26ന് നടക്കും. അന്ന് തന്നെ ഫലം പ്രഖ്യാപിക്കും. കേന്ദ്ര ഭരണ സമിതി തിരഞ്ഞെടുപ്പ് ഡിസംബർ 10ന്. വോട്ടെടുപ്പും (വേണ്ടിവന്നാൽ) ഫലപ്രഖ്യാപനവും 24ന് വൈകുന്നേരം. ജനുവരിയിൽ പുതിയ ഭാരവാഹികൾ സ്ഥാനമേൽക്കും.

 തീർത്തും ജനാധിപത്യ രീതിയിൽ ഏറെ സുതാര്യമായിട്ടായിരിക്കും കഴകത്തിലെ തിരഞ്ഞെടുപ്പെന്നും മുഖ്യ വരണാധികാരി സി. എച്ച്. നാരായണൻ പറഞ്ഞു.

Categories
Kerala Literature main-slider top news

ദുർഗ്ഗ ഹയർ സെക്കൻഡറി സ്കൂൾ സ്കൂൾ കലോത്സവം തുടങ്ങി.

ദുർഗ്ഗ ഹയർ സെക്കൻഡറി സ്കൂൾ
സ്കൂൾ കലോത്സവം തുടങ്ങി.

കാഞ്ഞങ്ങാട്:-നിരവധി കലാപ്രതിഭകളെ സമ്മാനിച്ച ജില്ലയിലും സംസ്ഥാനത്തും അനേകം തവണ മിന്നും വിജയം നേടി കാഞ്ഞങ്ങാടിന്റെ അഭിമാനമായി മാറിയ ദുർഗ ഹയർ സെക്കൻ്ററി സ്കൂളിന്റെ ഇത്തവണത്തെ പ്രയാണത്തിന് തുടക്കം കുറിച്ചുകൊണ്ട് സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്യപ്പെട്ടു.
സംഗീതം ,നൃത്തം,വിവിധ ഗ്രൂപ്പ് ഇനങ്ങൾഎന്നിവ എന്നിവ വേദികളിൽ രണ്ട് ദിവസങ്ങളിലായി എഴുപത് ഇനങ്ങളിൽ നടക്കുന്ന കലോത്സവം 275 യുവ പ്രതിഭകൾ അണിനിരക്കും .പ്രശസ്ത നാടൻപാട്ട് കലാകാരൻ സുരേഷ് പള്ളിപ്പാറ ഉദ്ഘാടനം ചെയ്തു.സ്കൂൾ പ്രിൻസിപ്പൽ ഡോ: .എൻ.വേണുനാഥൻ അധ്യക്ഷത വഹിച്ചു.
പൂർവ്വ വിദ്യാർത്ഥിയും കർണാടക സംഗീതത്തിൽ ഒന്നാം റാങ്ക്ജേത്രിയുമായ അഭിസൂര്യാ സുരേഷ് മുഖ്യ അതിഥിയായി. ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് പി.സുജാത, സീനിയർ അസിസ്റ്റൻ്റ് പി.സുമ,പ്രോഗ്രാം കമ്മിറ്റി കൺവീനർ ഗീത.യു, സ്റ്റാഫ് സെക്രട്ടറി വിനോദ് പുറവങ്കര എന്നിവർ സംസാരിച്ചു

Categories
Kerala Latest news Literature main-slider

ഡോ: സി.വി.ബാലകൃഷ്ണന്റെ ” ആയുസിന്റെ പുസ്തകം 40 വർഷത്തിന്റെ നിറവിൽ

നാല്പത് പനിനീർപ്പൂക്കൾ ഏറ്റുവാങ്ങി ഹൃദയനിറഞ്ഞ് കഥാകാരൻ

കാഞ്ഞങ്ങാട്: കേരളീയവേഷമണിഞ്ഞ നാല്പത് പെൺകുട്ടികൾ ആയുസ്സിന്റെ പുസ്തകകാരൻ സി വി ബാലകൃഷ്ണന് ചുവന്ന പനിനീർപ്പൂക്കൾ നൽകി ആദരിച്ചപ്പോൾ സദസ്സ് ഒന്നടങ്കം എഴുന്നേറ്റു നിന്നു സി വി ബാലകൃഷ്ണനെ വണങ്ങി.ആയുസ്സിന്റെ പുസ്തകത്തിന്റെ നാല്പതാം വാർഷികത്തിന്റെ ഭാഗമായി സപര്യ സാംസ്കാരിക സമിതിയും മിംടെക് മാരുതി മെഡിക്കൽ ഇൻസ്റ്റിട്യൂട്ട് കാഞ്ഞങ്ങാടും നെഹ്റു യുവകേന്ദ്ര കാസർകോടും സംയുക്തമായി സംഘടിപ്പിച്ച യുവസംവാദ് പരിപാടിയിലാണ് കഥാകാരന് ആദരവ് നൽകിയത്.നാല്പത് പൂക്കളും കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശില്പവും ഏറ്റുവാങ്ങിയ കഥാകാരൻ ഹൃദയം നിറഞ്ഞ നന്ദിയോടെ തന്റെ പുസ്തകം നാല്പത് വർഷമായി നിരന്തരം വായിച്ചു കൊണ്ടിരിക്കുന്നു എന്നത് പുസ്തകത്തിന്റെ നന്മയാണെന്ന് സി വി ബാലകൃഷ്ണൻ പറഞ്ഞു.ചടങ്ങിൽ സപര്യ രാമായണ പുരസ്കാരം സി വി സുധീരൻ ഏറ്റുവാങ്ങി.പ്രത്യേക ജൂറി പുരസ്കാരം പ്രസാദ് കണ്ടോന്താർ,രമാപിഷാരടി എന്നിവരും ഏറ്റുവാങ്ങി.ആയുസ്സിന്റെ പുസ്തകആസ്വാദനം പുരസ്കാരം അലൻ ആന്റണി, അബ്ബാസ് സൈഫുദ്ദീൻ എന്നിവർക്ക് സി വി ബാലകൃഷ്ണൻ സമ്മാനിച്ചു.ആസ്വാദനപ്രഭാഷണം പ്രശസ്ത നിരൂപകൻ എ വി പവിത്രൻ നിർവ്വഹിച്ചു.കൈരളി ബുക്സ് ചെയർമാൻ കെ വി മുരളീ മോഹനൻ ആശീർവാദപ്രഭാഷണം നടത്തി.സുകുമാരൻ പെരിയച്ചൂർ സി വി ബാലകൃഷ്ണന് ഉപഹാരം സമ്മാനിച്ചു.പ്രാപ്പൊയിൽ നാരായണൻ അദ്ധ്യക്ഷത വഹിച്ചു.ഇ.വി.ജയകൃഷ്ണൻ, ബാബു കോട്ടപ്പാറ, ആനന്ദകൃഷ്ണൻ എടച്ചേരി, പ്രേമചന്ദ്രൻ ചോമ്പാല,കുഞ്ഞപ്പൻ തൃക്കരിപ്പൂർ, എസ് പി ഷാജി, രാജാമണി കുഞ്ഞിമംഗലം എന്നിവർ സംസാരിച്ചു.ചടങ്ങിൽ വെച്ച് കൈരളി ബുക്സ് പ്രസിദ്ധീകരിക്കുന്ന സുകുമാരൻ പെരിയച്ചൂറിന്റെ ദശാവതാരകഥകൾ, ആനന്ദകൃഷ്ണൻ എടച്ചേരി യുടെ മഹാത്മാഗാന്ധി, ടി വി സജിത്തിന്റെ ഭൂപി , ഷാജി തലോറയുടെ കറുപ്പും വെളുപ്പും എന്നീ പുസ്തകങ്ങൾ പ്രകാശനം ചെയ്തു.മിംടെക് വിദ്യാർഥികളുടെ ഓണാഘോഷം കലാപരിപാടികളും അരങ്ങേറി.

പടം:ഡോ:സി.വി.ബാലകൃഷ്ണന്റെ പ്രശസ്തമായ നോവൽ ” ആയുസിന്റെ പുസ്തകം ” 40 വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി സപര്യ സാംസ്കാരിക സമിതി, മിംടെക് മാരുതി മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്,നെഹറു യുവകേന്ദ്ര കാസർഗോഡ് എന്നിവരുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് സംഘടിപ്പിച്ച ചടങ്ങിൽ കേരളീയ വേഷമണിഞ്ഞ 40 കുട്ടികൾ കഥാകാരന് 40 റോസാപൂക്കൽ നൽകി ആദരിക്കുന്നു.

Categories
Kerala Latest news Literature main-slider

എഴുത്തുകാരനെ രൂപപ്പെടുത്തുന്നത് രാമായണവായന:ടി.പത്മനാഭൻ

കാഞ്ഞങ്ങാട്: കഥയും കവിതയും എഴുതാൻ തുടങ്ങുന്നവർക്ക് അതിനുള്ള ഊർജം ലഭിക്കാൻ തുഞ്ചത്ത് എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് നിരന്തരം വായിച്ചു ഭാഷാപ്രയോഗം സ്വായത്തമാക്കണമെന്ന് കഥാകുലപതി ടി.പത്മനാഭൻ അഭിപ്രായപ്പെട്ടു.പദങ്ങൾ തെറ്റു കൂടാതെ എഴുതാനാണ് എഴുത്തുകാരൻ ആദ്യം പഠിക്കേണ്ടത്. രാമായണവായനയിലൂടെ പദസ്വാധീനം ഇരട്ടിക്കുന്നു.രാമായണവും ശബ്ദതാരാവലിയും നിരന്തരം ഉപയോഗപ്പെടുത്തിയാൽ ഭാഷാശുദ്ധി കൈവരിക്കാൻ സാധിക്കും.കൈരളി ബുക്സ് പ്രസിദ്ധീകരിക്കുന്ന ഉബൈദ് മനൈക്കലിന്റെ കാണാമറയത്തെ ജീവിതങ്ങൾ എന്ന ചെറുകഥാസമാഹാരം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ചെറുകഥയുടെ കാലം മലയാളത്തിൽ മങ്ങി തുടങ്ങിയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു വെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.കാഞ്ഞങ്ങാട് എംഎൽഎ ഇ.ചന്ദ്രശേഖരൻ പുസ്തകം ഏറ്റു വാങ്ങി.കൈരളി ബുക്സ് എഡിറ്റർ സുകുമാരൻ പെരിയച്ചൂർ, നിരൂപകൻ എം കെ അജയകുമാർ, തിരക്കഥാകൃത്ത് യു.പ്രസന്നകുമാർ, സംവിധായകൻ പ്രകാശ് വാടിക്കൽ,കവി പത്മനാഭൻ കാവുമ്പായി, സംവിധായകൻ ആസാദ് അലവിൽ, കാഞ്ഞങ്ങാട് പ്രസ്സ് ഫോറം സെക്രട്ടറി ബാബു കോട്ടപ്പാറ എന്നിവർ സംസാരിച്ചു.രാജേഷ് ഓൾനടിയൻ അദ്ധ്യക്ഷത വഹിച്ചു.ഉബൈദ് മനൈക്കൽ മറുമൊഴി നൽകി സംസാരിച്ചു.

പടം:ഉബൈദ് മനൈക്കലിന്റെ ” കാണാമറയത്തെ ജീവിതങ്ങൾ എന്ന ചെറുകഥാസമാഹാരം ഇ.ചന്ദ്രശേഖരൻ എം എൽ എയ്ക്ക് ആദ്യ പ്രതി നൽകി പ്രശസ്ത കഥാകൃത്ത് ടി.പത്മനാഭൻ പ്രകാശനം ചെയ്യുന്നു

Categories
Kasaragod Literature main-slider top news

പവാറും ജെഡിഎസും വിട്ടുനിന്നു; പ്രതിപക്ഷ യോഗത്തിന് നിറം മങ്ങിയ തുടക്കം

ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്‍പായി പ്രതിപക്ഷ പാര്‍ട്ടികളെ ഒരുമിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള യോഗത്തിന് നിറംമങ്ങിയ തുടക്കം.

പിളര്‍പ്പിനെത്തുടര്‍ന്ന് ദുര്‍ബലമായ എന്‍സിപിയുടെ നേതാവും പ്രതിപക്ഷത്തെ കരുത്തനുമായ ശരദ് പവാറും ദേവഗൗഡയുടെ ജെഡിയു നേതാക്കളും യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നു.

ബെംഗളൂരുവിലെ താജ് വെസ്റ്റ് എന്‍ഡ് ഹോട്ടലിലാണ് യോഗം. 24 പ്രതിപക്ഷ പാര്‍ട്ടികളെയാണ് യോഗത്തിലേക്ക് ക്ഷണിച്ചത്. ശരദ് പവാര്‍ ഇന്നത്തെ ചര്‍ച്ചകളില്‍ പങ്കെടുത്തേക്കുമെന്നാണ് സംഘാടകര്‍ പറയുന്നത്. ദല്‍ഹി സര്‍ക്കാരിനെതിരായ കേന്ദ്ര ഓര്‍ഡിനന്‍സില്‍ കോണ്‍ഗ്രസ് പിന്തുണ ഉറപ്പായതോടെ അരവിന്ദ് കേജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിയും യോഗത്തില്‍ പങ്കെടുത്തു. കോണ്‍ഗ്രസുമായി ഒരിക്കലും കൂട്ടുകൂടില്ലെന്ന് ജെഡിഎസ് നേതാക്കളായ എച്ച്‌.ഡി. കുമാരസ്വാമിയും എച്ച്‌.ഡി. ദേവഗൗഡയും വ്യക്തമാക്കിയ സാഹചര്യത്തില്‍ ജെഡിഎസിനെ ക്ഷണിച്ചത് കൊണ്ട് ഒരു ഫലവുമുണ്ടാകില്ലെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. ജെഡിഎസ് തീരുമാനവുമായി ബന്ധപ്പെട്ട് കുമാരസ്വാമിയെ കര്‍ണാടക പിസിസി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാര്‍ വിമര്‍ശിച്ചു.

 

മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ്, ആര്‍എസ്പി, ഫോര്‍വേഡ് ബ്ലോക്ക്, എംഡിഎംകെ, കെഡിഎംകെ, വിസികെ എന്നീ പാര്‍ട്ടികളെയാണ് പുതിയതായി യോഗത്തിലേക്ക് ക്ഷണിച്ചത്. ഒരു ടീമായി പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസിന്മടിയാണെങ്കില്‍ ആ സഖ്യത്തിന്റെ ഭാഗാമാവാന്‍ കഴിയില്ലെന്നാണ് എഎപി നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ദല്‍ഹി സര്‍ക്കാരിനെതിരായ ഓര്‍ഡിനന്‍സില്‍ കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചതോടെ അവസാന നിമിഷം എഎപി നേതാക്കള്‍ വാക്ക് മാറ്റുകയായിരുന്നു.

 

കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഐ, സിപിഎം, എന്‍സിപി, ഡിഎംകെ, എഎപി, ഝാര്‍ഖണ്ട് മുക്തി മോര്‍ച്ച, ശിവസേന (യുടിബി), രാഷ്ട്രീയ ജനതാദള്‍, സമാജ്വാദി പാര്‍ട്ടി, നാഷണല്‍ കോണ്‍ഫറന്‍സ്, പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി, രാഷ്ട്രീയ ലോക്ദള്‍, എംഡിഎംകെ, വിടുതലൈ ചിരുതൈകള്‍ കച്ചി, കേരള കോണ്‍ഗ്രസ്, കൊങ്ങുനാട് മക്കള്‍ ദേശീയ കച്ചി, ഫോര്‍വേഡ് ബ്ലോക്ക് എന്നീപാര്‍ട്ടികള്‍ക്കാണ് യോഗത്തിലേക്ക് ക്ഷണം.

Categories
Kerala Literature top news

എസ്. എസ്.എല്‍.സി പരീക്ഷാ ഫലം  ജില്ലയ്ക്ക് അഭിമാന നേട്ടം

ജില്ലയില്‍ 99.82 ശതമാനം വിജയം

കാസര്‍കോട് ഉപജില്ല – 99.71 ശതമാനം

കാഞ്ഞങ്ങാട് ഉപജില്ല – 99.97 ശതമാനം

ആകെ പരീക്ഷ എഴുതിയ 19501 വിദ്യാര്‍ഥികളില്‍ 19466 പേര്‍ ഉപരി പഠനത്തിന് യോഗ്യത നേടി.

2667 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി

ആണ്‍ കുട്ടികള്‍ – 878

പെണ്‍ കുട്ടികള്‍ – 1789

മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്

സര്‍ക്കാര്‍ സകൂളുകള്‍ – 1558 വിദ്യാര്‍ഥികള്‍

എയ്ഡഡ് സ്‌കൂളുകള്‍ – 880 വിദ്യാര്‍ഥികള്‍

അണ്‍എയ്ഡഡ് സ്‌കൂളുകള്‍ – 229 വിദ്യാര്‍ഥികള്‍

കാസര്‍കോട് വിദ്യാഭ്യാസ ഉപജില്ലയില്‍- 1037 പേര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്

കാഞ്ഞങ്ങാട് വിദ്യാഭ്യാസ ഉപജില്ലയില്‍ – 1630 പേര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്

എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് വിദ്യാര്‍ഥികളെ ഇരുത്തിയ ആകെ സ്‌കൂളുകള്‍- 162-

(കാസര്‍കോട് ഉപജില്ല – 85 , കാഞ്ഞങ്ങാട് ഉപജില്ല – 77)

നൂറ് ശതമാനം നേടിയ ആകെ സ്‌കൂളുകള്‍- 144

(കാസര്‍കോട് ഉപജില്ല- 69, കാഞ്ഞങ്ങാട് ഉപജില്ല- 75

നൂറ് ശതമാനം വിജയം

സര്‍ക്കാര്‍ സ്‌കൂളുകള്‍- 85

എയ്ഡഡ് സ്‌കൂളുകള്‍ – 31

അണ്‍എയ്ഡഡ് – 28

Categories
Kasaragod Literature main-slider Uncategorised

അരയാൽ ബ്രദേഴ്സ് K.7. ടൂർണമെൻറിലേക്കുള്ള ജഴ്സി പ്രകാശനം നടന്നു.

അരയാൽ ബ്രദേഴ്സ് K.7. ടൂർണമെൻറിലേക്കുള്ള ജഴ്സി പ്രകാശനം നടന്നു. ക്ലബ്’ പ്രസിഡണ്ട് ഹമീദ് കെ.മൗവ്വലിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ യു .എ. ഇ. വ്യവസായി ബശീർ പാലാട്ട് ഇസ്മായിൽ മാണിക്കോത്തിന് നൽകി നിർവഹിച്ചു. എ.ഹമിദ് ഹാജി.അബ്ദുല്ല ഹാജി ജിദ്ദ.അഷ്റഫ് ബച്ചൻ,സലീം സി ബി,.അബ്ദുൽ ഖാദർ.മെയ്തീൻ ക്കുഞ്ഞി മട്ടൻ.ഷൗക്കത്ത് കോയാപ്പള്ളി,ഫസലു റഹ്മാൻ.ഖാലിദ് അറബിക്കടത്ത്, അബ്ദുല്ല തെരുവത്ത്, മെയ്തീൻ കുഞ്ഞി എലൈറ്റ്, മുഹമ്മദ് ക്കുഞ്ഞി,കുഞ്ഞബ്ദുല്ല പാലാട്ട്,റമീസ് മട്ടൻ, കരീം,തസ്ലീം ,ശിഹാബ് പാലാട്ട്.പി എം ഫൈസൽ,നാസർ,ശിഹാബ്, റമീസ്,നാസർ,ഹനീഫ മവ്വൽ,മജീദ് എസ് പി,എന്നിവർ സംബന്ധിച്ചു

Categories
Kasaragod Literature main-slider top news

സ്വാതന്ത്ര്യ സമരത്തിലെ തമസ്‌കരിക്കപ്പെട്ട പോരാട്ട ചരിത്രം വീണ്ടെടുക്കണം: ജെ.നന്ദകുമാര്‍

കാഞ്ഞങ്ങാട്: ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരത്തിലെ തമസ്‌കരിക്കപ്പെട്ട പോരാട്ട ചരിത്രം വീണ്ടെടുക്കണമെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ.നന്ദകുമാര്‍. ജെ.നന്ദകുമാര്‍ രചിച്ച സ്ട്രഗിള്‍ ഫോര്‍ നാഷണല്‍ സെല്‍ഫ്ഹുഡ്: പാസ്റ്റ്, പ്രസന്റ് ആന്റ് ഫ്യൂച്ചര്‍ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി ഭാരതീയ വിചാരകേന്ദ്രം കാഞ്ഞങ്ങാട് സ്ഥാനീയ സമിതി സംഘടിപ്പിച്ച സംവാദത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ബ്രിട്ടീഷുകാര്‍ കോണ്‍ഗ്രസ് രൂപീകരിച്ചതിന് ശേഷമാണ് ഇന്ത്യയുടെ സ്വാതന്ത്ര്യ സമരം ആരംഭിക്കുന്നതെന്നാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. ഒന്നാം സ്വാതന്ത്ര്യ സമരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന 1857ലെ പോരാട്ടമാണ് തുടക്കമെന്നും ചൂണ്ടിക്കാട്ടുന്നവരുണ്ട്. എന്നാല്‍ അതിനും മുന്‍പ് നടന്ന പഴശ്ശി രാജയുടെയും വേലുത്തമ്പി ദളവയുടെയും പത്മനാഭ പിള്ളയുടെയും കുടമണ്‍ പിള്ളയുടെയും റാണി അബ്ബക്കയുടെയും പോരാട്ടങ്ങള്‍ സ്വാതന്ത്ര്യ സമരമല്ലെന്നാണോ ഇക്കൂട്ടര്‍ പറയുന്നത്.

 

രാജ്യത്ത് എല്ലായിടത്തും ചെറുതും വലുതുമായ ഇത്തരം പോരാട്ടങ്ങളുടെ ചരിത്രമുണ്ട്. അധിനിവേശ ശക്തികളെ ചെറുത്തുതോല്‍പ്പിച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. വിജയിച്ച പോരാട്ടങ്ങള്‍ പോലും തമസ്‌കരിക്കപ്പെട്ടു. രാജ്യത്തിന് ആവേശം പകരുന്ന ഇത്തരം പോരാട്ടങ്ങളെയും സ്വാതന്ത്ര്യ സമരനായകരെയും ചരിത്രത്തില്‍നിന്ന് കണ്ടെത്തുകയും പുതുതലമുറക്ക് പരിചയപ്പെടുത്തുകയും ചെയ്യണം. അദ്ദേഹം വിശദീകരിച്ചു. കേരള കേന്ദ്ര സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ.എച്ച്.വെങ്കടേശ്വര്‍ലു ഉദ്ഘാടനം ചെയ്തു. പ്രൊഫ.അമൃത് ജി കുമാര്‍ മോഡറേറ്ററായി. സ്ഥാനീയ സമിതി അധ്യക്ഷന്‍ കെ.സുജിത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ അധ്യക്ഷന്‍ മുരളീധരന്‍ പാലമംഗലം ആശംസ അര്‍പ്പിച്ചു. മണികണ്ഠന്‍ സ്വാഗതവും മോഹന്‍ ബാബു നന്ദിയും പറഞ്ഞു.

 

 

Back to Top