Categories
International Kerala Latest news

മുതിർന്ന സംഗീതജ്ഞൻ കെ.ജി. ജയൻ അന്തരിച്ചു.

മുതിർന്ന സംഗീതജ്ഞൻ കെ.ജി. ജയൻ അന്തരിച്ചു. കുറച്ചുകാലമായി വിവിധ രോഗങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. തൃപ്പൂണിത്തുറയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. 90 വയസായിരുന്നു. നടൻ മനോജ് കെ. ജയൻ മകനാണ്. ഭക്തിഗാനങ്ങൾക്കും വയലിൻ വായനയിലും പ്രാവീണ്യമുള്ള കർണാടക സംഗീതജ്ഞനായിരുന്നു.

1934 നവംബർ 21-ന് ജനിച്ച ഇരട്ട സഹോദരങ്ങളായ കലാരത്‌നം കെ.ജി. ജയനും സഹോദരൻ വിജയനും ദക്ഷിണേന്ത്യയിൽ അവരുടെ ഭക്തിഗാനങ്ങൾ, ചലച്ചിത്രഗാനങ്ങൾ, സ്റ്റേജ് ഷോകൾ എന്നിവയിലൂടെ പ്രശസ്തരാണ്. മാവേലിക്കര രാധാകൃഷ്ണയ്യർ, ആലത്തൂർ ബ്രദേഴ്‌സ്, ചെമ്പൈ വൈദ്യനാഥ ഭാഗവതർ, എം. ബാലമുരളീകൃഷ്ണ തുടങ്ങിയ പ്രമുഖ കർണാടക ഗായകരുടെ കീഴിൽ സംഗീത പരിശീലനം നേടിയിട്ടുണ്ട്.

ആയിരത്തിലധികം ഗാനങ്ങൾക്ക് അദ്ദേഹം ഈണം നൽകി. കേരള സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും സംയുക്തമായി ഏർപ്പെടുത്തിയ കേരള സംഗീത നാടക അക്കാദമി അവാർഡും (1991) ഹരിവരാസനം അവാർഡും (2013) അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 2019ൽ പത്മശ്രീ ലഭിച്ചു

Categories
Kerala Latest news main-slider top news

സംസ്ഥാനത്തെ കളിസ്ഥലമില്ലാത്ത വിദ്യാലയങ്ങള്‍ അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി. പഠനം ക്ലാസ് മുറിയില്‍ മാത്രം ഒതുങ്ങേണ്ടതല്ലെന്നും കളിസ്ഥലം കുട്ടികളുടെ ശാരീരികവും മാനസികവും വൈകാരികവുമായ വളർച്ചയ്ക്ക് അനിവാര്യമാണെന്നും കോടതി നിരീക്ഷിച്ചു.

സംസ്ഥാനത്തെ കളിസ്ഥലമില്ലാത്ത വിദ്യാലയങ്ങള്‍ അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി. പഠനം ക്ലാസ് മുറിയില്‍ മാത്രം ഒതുങ്ങേണ്ടതല്ലെന്നും കളിസ്ഥലം കുട്ടികളുടെ ശാരീരികവും മാനസികവും വൈകാരികവുമായ വളർച്ചയ്ക്ക് അനിവാര്യമാണെന്നും കോടതി നിരീക്ഷിച്ചു

മൈതാനമാണ് ആത്യന്തികമായ ക്ലാസ്‌മുറിയെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ പറഞ്ഞു. പത്തനംതിട്ട തേവായൂർ ഗവ. എല്‍.പി.സ്‌കൂള്‍ ഗ്രൗണ്ടില്‍ വാട്ടർടാങ്ക് നിർമ്മിക്കാനുള്ള ജില്ലാ പഞ്ചായത്തിന്റെ തീരുമാനത്തിനെതിരെ പി.ടി.എ നല്‍കിയ ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം.

സ്കൂള്‍ മൈതാനത്തിന്റെ വിസ്തീർണം കേരള വിദ്യാഭ്യാസച്ചട്ടത്തില്‍ പ്രത്യേകം നിഷ്കർഷിക്കണം. നിലവില്‍ ഇക്കാര്യത്തില്‍ വ്യക്തതയില്ലാത്തതിനാല്‍ സ്‌കൂളുകള്‍ വേണ്ടത്ര കളിസ്ഥലം ഒരുക്കാത്ത സ്ഥിതിയുണ്ട്.

കളിസ്ഥലത്തിന്റെ വിസ്തീർണം സി.ബി.എസ്.ഇ രജിസ്‌ട്രേഷൻ ചട്ടങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്.ഇതടക്കം കണക്കിലെടുത്ത് കേരള വിദ്യാഭ്യാസച്ചട്ടത്തിലും നാലു മാസത്തിനകം ചട്ടങ്ങള്‍ രൂപീകരിക്കണം. ഇത് പാലിക്കാൻ കർശന നിർദ്ദേശം നല്‍കുകയും വേണം. വേണ്ടത്ര സമയം നല്‍കിയിട്ടും ഇക്കാര്യം പാലിക്കാത്ത സ്‌കൂളുകള്‍ പൂട്ടാൻ ഉത്തരവിടണമെന്നാണ് കോടതി നിർദ്ദേശം. ഉത്തരവ് പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് അയച്ചുകൊടുക്കും. സ്‌കൂള്‍ കളിസ്ഥലത്ത് വാട്ടർടാങ്ക് നിർമ്മിക്കുന്നതില്‍ നിന്ന് ജില്ലാ പഞ്ചായത്ത് പിന്നീട് പിന്മാറിയിരുന്നു.

Categories
Kerala Latest news main-slider

സൗദി ജയിലിലെ റഹീമിന്റെ മോചനത്തിനായി 34 കോടി രൂപ സമാഹരിച്ചു.ലോകമെമ്പാടുമുള്ള മലയാളികൾ ഒരേമനസ്സോടെ ഒന്നിച്ചു

ലോകമെമ്പാടുമുള്ള മലയാളികൾ ഒരേമനസ്സോടെ കൈകോർത്തുപിടിച്ചപ്പോൾ സൗദി ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിനായി 34 കോടി രൂപ സമാഹരിക്കുക എന്ന വമ്പൻ ലക്ഷ്യം ചെറുതായി. കൈയബദ്ധം മൂലം സൗദി ബാലൻ മരിക്കാനിടയായ സംഭവത്തിൽ 18 വർഷമായി ജയിൽ ശിക്ഷ അനുഭവിച്ചു വരുകയാണ് അബ്ദുൽ റഹീം. വധശിക്ഷയിൽനിന്ന് ഒഴിവാക്കാൻ സൗദി ബാലന്റെ കുടുംബം ആവശ്യപ്പെട്ട 34 കോടി രൂപയാണ് മലയാളികൾ കൈകോർത്ത് സമാഹരിച്ചത്. തുക സൗദി കുടുംബത്തിന് നൽകാനുള്ള അന്തിമ ദിവസത്തിന് മൂന്നു ദിവസം ശേഷിക്കേയാണ് 34 കോടി പൂർണമായി സ്വരൂപിച്ചത്.

നാലുദിവസം മുമ്പ് വെറും അഞ്ചുകോടി രൂപ മാത്രമായിരുന്നു സഹായമായി സമിതിക്ക് ലഭിച്ചത്. എന്നാൽ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും വാർത്ത വന്നതോടെ റഹീമിന്റെ മോചനത്തിനായി മനുഷ്യസ്നേഹികൾ കൈയയച്ച് സഹായിക്കുകയായിരുന്നു. വ്യവസായി ബോബി ചെമ്മണ്ണൂരും ഒട്ടേറെ സന്നദ്ധപ്രവർത്തകരും റഹീമിന്റെ മോചനത്തിനായി നേരിട്ടിറങ്ങി. മോചനത്തിന് പണം സമാഹരിക്കുന്നതിനായി തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ യാചകയാത്ര നടത്തുകയാണ് ബോബി ചെമ്മണ്ണൂർ. പ്രവാസികളും വലിയതോതിൽ സഹായിച്ചു.

‘സേവ് അബ്ദുൽ റഹീം’ എന്ന മൊബൈൽ ആപ്പ് വഴിയും നേരിട്ടും നിരവധി ആളുകളാണ് അബ്ദുൾ റഹീമിൻ്റെ വീട്ടിലേക്കും അബ്ദു റഹീം ദയാധന സമാഹരണ കമ്മിറ്റിയേയും പണമയച്ചത്.

ഇനി മൂന്നു ദിവസമാണ് ബാക്കി നിൽക്കെ ഇനി പണം അയക്കേണ്ടെന്ന് ദയാധനസമാഹരണ കമ്മിറ്റി അറിയിച്ചു. 34,45,46,568 രൂപയാണ് ഇതുവരെ ലഭിച്ചത്. എംബിസി വഴി പണം കൈമാറാനുള്ള നടപടികൾ ശനിയാഴ്‌ച ചേരുന്ന കമ്മിറ്റി യോഗം തീരുമാനിക്കും.

വെള്ളിയാഴ്ച ഉച്ചയോടെ പണസമാഹരണം 30 കോടി കവിഞ്ഞിരുന്നു. മണിക്കൂറുകൾക്കുള്ളിലാണ് 4 കോടി രൂപ കൂടി ലഭിച്ചത്. ചൊവ്വാഴ്ചയാണ് പണം നൽകാനുള്ള അവസാന തീയതി. തുക സമാഹരിക്കുന്നതിന്റെ സുതാര്യത ഉറപ്പു വരുത്തുന്നതിനുള്ള ഓഡിറ്റിങ്ങിന് വേണ്ടി പ്രത്യേക ആപ്പിന്റെ പ്രവർത്തനം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് വൈകിട്ട് 4.30 വരെ നിർത്തിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് 34കോടി സമാഹരിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചത്. ഇവിടെ പിരിച്ചെടുത്ത പണം ഇന്ത്യൻ എംബസി വഴി സൗദിയിലെത്തിക്കും. ഇതിനായി ധനകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി തേടാൻ ശ്രമം തുടങ്ങി.

Categories
Kasaragod Kerala main-slider top news

ചൂട് കൂടിയതോടെ ചെങ്കണ്ണ്, ചിക്കന്‍ പോക്‌സ് രോഗങ്ങള്‍ വ്യാപിക്കുന്നു

 

സംസ്ഥാനത്ത് പകല്‍ താപനില നാല്പത് ഡിഗ്രിക്ക് അടുത്തെത്തി. ചൂട് വർദ്ധിക്കുന്നതോടെ രോഗവ്യാപനത്തിന്റെ ആശങ്കയും വർദ്ധിക്കുകയാണ്. ചെങ്കണ്ണ്, ചിക്കന്‍ പോക്‌സ്, വയറിളക്കം തുടങ്ങിയ രോഗങ്ങളാണ് പടരുന്നത്. മിക്ക ആശുപത്രികളിലും ഇത്തരം രോഗികളുടെ തിരക്കാണ്. ഗുരുതരമാകില്ലെങ്കിലും അസ്വസ്ഥത വര്‍ധിപ്പിക്കുമെന്നതിനാല്‍ ഇത്തരം രോഗങ്ങള്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. ചെങ്കണ്ണ് രോഗമാണ് വ്യാപകമാകുന്നത്. കണ്ണിന് വേദന, ചുവപ്പ് നിറം, ചൊറിച്ചില്‍ എന്നിങ്ങനെ പല ലക്ഷണങ്ങളോടെയും എത്തുന്ന രോഗം ദിവസങ്ങള്‍ നീണ്ടുനില്‍ക്കാറുണ്ട്. ചിലര്‍ക്കെങ്കിലും കണ്ണിന് ചുറ്റും വീക്കം, വേദന എന്നിവയും ഉണ്ടാകാറുണ്ട്. അപൂര്‍വം ചിലരില്‍ അസ്വസ്ഥത വര്‍ധിപ്പിക്കാറുണ്ട്. കൃത്യമായ രോഗമറിയാതെ മുതിര്‍ന്നവരില്‍ പലരും ആശുപത്രിയില്‍ ചികിത്സ തേടാറില്ല. ചിലര്‍ സ്വയം ചികത്സ നടത്തുകയും ചെയ്യും. എന്നാല്‍, കണ്ണിന് അസ്വസ്ഥത തോന്നിയാലുടന്‍ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ചിക്കന്‍ പോക്‌സും വ്യാപകമാണ്. ചൂട് വര്‍ധിക്കുന്നതനുസരിച്ച് രോഗത്തിന്റെ അസ്വസ്ഥതയും രോഗവ്യാപനവും വര്‍ധിക്കുകയാണ്. ചൂട് വര്‍ധിക്കുന്നതിനാല്‍ രോഗത്തിന്റെ അസ്വസ്ഥത വര്‍ധിക്കുന്നതായി അനുഭവസ്ഥര്‍ പറയുന്നു. രോഗം വന്നാലും പലരും ആധുനിക ചികിത്സ തേടാറില്ലെന്നതും അസ്വസ്ഥത വര്‍ധിപ്പിക്കുന്നു. ചിക്കന്‍പോക്‌സ് ഗുരുതര രോഗമല്ലെങ്കിലും ലക്ഷണങ്ങള്‍ കണ്ടാലുടന്‍ ചികിത്സ തേടണമെന്ന ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഗുണനിലവാരമില്ലാത്ത വെള്ളത്തിന്റെ ഉപയോഗം വ്യാപകമാകുന്നത് വയറിളക്ക രോഗവും പടരാന്‍ കാരണമാകുന്നു. അത്യൂഷ്ണത്തെ തുടര്‍ന്നു കാണുന്ന സ്ഥലങ്ങളില്‍ നിന്നെല്ലാം മനുഷ്യന്‍ വെള്ളം കുടിച്ചുപോകും. പലപ്പോഴും ശുദ്ധീകരിക്കാത്ത വെള്ളമോ, ഗുണനിലവാരമില്ലാത്ത വെള്ളമോ കുടിക്കേണ്ട സാഹചര്യമുണ്ടാകും. ഇത് വയറിളക്കം ഉള്‍പ്പെടെയുള്ള ജലജന്യ രോഗങ്ങളിലേക്ക് നയിക്കും.

Categories
Kerala Latest news main-slider

എം. സ്വരാജ് നല്‍കിയ ഹരജി ഹൈക്കോടതി തള്ളി, കെ. ബാബുവിന് എം.എല്‍.എയായി തുടരാം

തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിലെ കെ. ബാബുവിന്റെ തിരഞ്ഞെടുപ്പുവിജയം ചോദ്യംചെയ്ത് എം. സ്വരാജ് നല്‍കിയ ഹരജി ഹൈക്കോടതി തള്ളി.

തെരഞ്ഞെടുപ്പ് കേസായതിനാല്‍ പ്രധാനപ്പെട്ട സാക്ഷികളെയും കോടതി നേരിട്ട് വിസ്തരിച്ചിരുന്നു. 2021 ജൂണിലാണ് സ്വരാജ് ഹൈക്കോടതിയെ സമീപിച്ചത്. 2021ലെ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറയില്‍ 992 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കെ. ബാബു വിജയിച്ചത്. കെ. ബാബുവിന് 65,875 വോട്ട് ലഭിച്ചപ്പോള്‍ എതിര്‍സ്ഥാനാര്‍ഥി സി.പി.എമ്മിലെ എം. സ്വരാജിന് 64,883 വോട്ടാണ് ലഭിച്ചത്.

ബാബുവിന് എം.എല്‍.എയായി തുടരാം.  മതചിഹ്നം ഉപയോഗിച്ച് കെ.ബാബു വോട്ട് തേടി എന്നാണ് ഹരജിയിലെ ആക്ഷേപം. ജസ്റ്റിസ് പി.ജി.അജിത് കുമാറിന്‍റെ ബെഞ്ചാണ് വിധി പറഞ്ഞത്.

അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ചുവെന്നും മതചിഹ്നം ദുരുപയോഗം ചെയ്തുവെന്നുമാണ് ഹരജിയിലെ പ്രധാന ആരോപണം. അയ്യപ്പന്റെ പേര് ദുരുപയോഗം ചെയ്താണ് ബാബു വിജയിച്ചത്. അയ്യനെ കെട്ടിക്കാന്‍ വന്ന സ്വരാജിനെ കെട്ടുകെട്ടിക്കണം എന്ന തരത്തില്‍ ചുമരെഴുത്തുകള്‍ വരെയുണ്ടായി. അയ്യപ്പന് ഒരു വോട്ട് എന്ന് അച്ചടിച്ച സ്ലിപ്പുകള്‍ വിതരണം ചെയ്തു. ഇതില്‍ ബാബുവിന്റെ പേരും ചിഹ്നവുമുണ്ടായിരുന്നു. മണ്ഡലത്തിന്റെ പലഭാഗങ്ങളിലും സ്ഥാനാര്‍ഥി നേരിട്ടെത്തി അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ചു. ജാതി, മതം, ഭാഷ, സമുദായം എന്നിവയുടെ പേരില്‍ വോട്ട് ചോദിക്കരുതെന്ന തെരഞ്ഞെടുപ്പ് ചട്ടത്തിന്റെ ലംഘനം നടത്തിയ ബാബുവിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നായിരുന്നു സ്വരാജിന്റെ ആവശ്യം.

എന്നാല്‍ അയ്യപ്പന്റെ പേരില്‍ വോട്ടു പിടിച്ചിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കാലത്തോ അതിനെ തൊട്ടടുത്ത ദിവസങ്ങളിലോ ഇത്തരം പരാതി എല്‍.ഡി.എഫ് ഉയര്‍ത്തിയിട്ടില്ലെന്നുമാണ് കെ.ബാബുവിന്റെ വാദം. സ്വരാജിന്റെ തെരഞ്ഞെടുപ്പ് ഹരജി നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടി കെ.ബാബു ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹരജി നിലനില്‍ക്കുമെന്നും വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കി വിധി പറയണമെന്നുമായിരുന്നു സുപ്രിംകോടതി നല്‍കിയ നിര്‍ദേശം.

Categories
Kerala Latest news main-slider

വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയുടെ പേര് മാറ്റണമെന്ന ആവശ്യത്തിലുറച്ച് വയനാട്ടിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിയും ബി.ജെ.പി സംസ്ഥാന അധ്യക്ഷനുമായ കെ സുരേന്ദ്രന്‍.

കോഴിക്കോട്: വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയുടെ പേര് മാറ്റണമെന്ന ആവശ്യത്തിലുറച്ച് വയനാട്ടിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിയും ബി.ജെ.പി സംസ്ഥാന അധ്യക്ഷനുമായ കെ സുരേന്ദ്രന്‍. വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയുടെ യഥാര്‍ത്ഥ പേര് അതല്ലെന്നും ഗണപതിവട്ടം എന്നാണെന്നും കെ സുരേന്ദ്രന്‍ ആവര്‍ത്തിച്ചു.

സുല്‍ത്താന്‍ ബത്തേരിയുടെ പേര് മാറ്റം അനിവാര്യമാണെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. വൈദേശിക ആധിപത്യത്തിന്റെ ഭാഗമായി വന്നതാണ് സുല്‍ത്താന്‍ ബത്തേരി എന്ന പേര്. വിഷയം 1984ല്‍ പ്രമോദ് മഹാജന്‍ ഉന്നയിച്ചത് ആണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

‘സുല്‍ത്താന്‍ ബത്തേരിയല്ല. അത് ഗണപതി വട്ടമാണ്. അത് ആര്‍ക്കാണ് അറിയാത്തത്?. സുല്‍ത്താന്‍ വന്നിട്ട് എത്രകാലമായി?. അതിന് മുന്‍പ് ആ സ്ഥലത്തിന് പേരുണ്ടായിരുന്നില്ലേ?. അത് ഗണപതി വട്ടമാണ്. താന്‍ ആക്കാര്യം ആവര്‍ത്തിച്ചെന്നേയുള്ളു. ടിപ്പു സുല്‍ത്താന്റെ അധിനിവേശം കഴിഞ്ഞിട്ട് നാളെത്രയായി. അതിന് മുന്‍പ് ഈ നാട്ടില്‍ ആളൊന്നും ഉണ്ടായിരുന്നില്ലേ?. ഗണപതി വട്ടം ക്ഷേത്രം ഉണ്ടായിരുന്നില്ലേ?. ഇത് താന്‍ പറഞ്ഞതല്ല, 1984ല്‍ പ്രമോദ് മഹാജന്‍ പറഞ്ഞതാണ്. കോണ്‍ഗ്രസിനും എല്‍ഡിഎഫിനും സുല്‍ത്താന്‍ ബത്തേരി എന്നുപറയാനാണ് ഇഷ്ടം. എന്തിനാണ് അക്രമിയായിട്ടുള്ള, ക്ഷേത്രധ്വംസനം നടത്തിയിട്ടുള്ള ഒരാളുടെ പേരില്‍ എന്തിനാണ് ഇത്രയും നല്ല സ്ഥലം അറിയപ്പെടുന്നത്. തങ്ങള്‍ അതിനെ ഗണപതി വട്ടമെന്നാണ് പറയുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Categories
Kasaragod Kerala Latest news main-slider top news

റിയാസ് മൗലവി വധക്കേസില്‍ വിധി പറഞ്ഞ ജഡ്ജിക്ക് സ്ഥലമാറ്റം

റിയാസ് മൗലവി വധക്കേസില്‍ വിധി പറഞ്ഞ ജഡ്ജിക്ക് സ്ഥലമാറ്റം. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി കെ.കെ ബാലകൃഷ്ണനെ ആലപ്പുഴ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്മിയായാണ് സ്ഥലം മാറ്റിയത്. സ്ഥലം മാറ്റത്തിന് വിധിയുമായി ബന്ധമില്ലെന്നാണ് സൂചന. റിയാസ് മൗലവി കേസില്‍ മൂന്ന് പ്രതികളെയും വെറുതെ വിട്ട നടപടി ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

 

 

Categories
Kerala Latest news main-slider top news

പൊ ന്നാനിയില്‍ ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി; കേരളത്തില്‍ ചെറിയ പെരുന്നാള്‍ ബുധനാഴ്ച; പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍; ഈദുല്‍ ഫിത്തര്‍ ആശംസകള്‍ നേര്‍ന്ന് ഗവര്‍ണര്‍

പൊന്നാനിയില്‍ ശവ്വാല്‍ മാസപ്പിറവി കണ്ടതിനാല്‍ നാളെ ചെറിയ പെരുന്നാള്‍ അയിരിക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു.

മാസപിറവി കണ്ടതായി കോഴിക്കോട് ഖാസി മുഹമ്മദ് കോയ ജമലുലൈലി തങ്ങളും നാളെ ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് കോഴിക്കോട് മുഖ്യ ആക്ടിങ്ങ് ഖാസി സഫീർ സഖാഫിയും അറിയിച്ചു. പൊന്നാനിയില്‍ മാസപ്പിറവി കണ്ട സാഹചര്യത്തില്‍ നാളെ ഈദുല്‍ ഫിത്വർ (ചെറിയപെരുന്നാള്‍ ) ആയിരിക്കുമെന്ന് കേരള ഹിലാല്‍ (കെഎൻഎം) കമ്മിറ്റി ചെയർമാൻ എം മുഹമ്മദ് മദനിയും അറിയിച്ചു.

 

ബുധനാഴ്ച ഈദുല്‍ ഫിത്വർ ആയിരിക്കുമെന്ന് തിരുവനന്തപുരം വലിയ ഖാസി ചന്തിരൂർ വി എം അബ്ദുല്ലാ മൗലവിയുടെ അധ്യക്ഷതയില്‍ മണക്കാട് വലിയ പള്ളി ജുമാമസ്ജിദില്‍ നടന്ന ഇമാമുമാരുടെയും മഹല്ലു ഭാരവാഹികളുടെയും സംയുക്ത യോഗം പ്രഖ്യാപിച്ചു.നായിബ് ഖാസിമാരായ കെ.കെ സുലൈമാൻ മൗലവി, എ.ആബിദ് മൗലവി, ഇമാമുമാരായ പി.എച്ച്‌ അബ്ദുല്‍ ഗഫാർ മൗലവി, പാനിപ്ര ഇബ്‌റാഹീം മൗലവി, പാച്ചല്ലൂർ അബ്ദുസ്സലീം മൗലവി, ഹാഫിസ് ഇ.പി അബൂബക്കർ അല്‍ഖാസിമി, മൗലവി നവാസ് മന്നാനി പനവൂർ, കുറ്റിച്ചല്‍ ഹസ്സൻ ബസരി മൗലവി, വി എം ഫത്തഹുദ്ദീൻ റഷാദി, മൗലവി നിഷാദ് റഷാദി പൂന്തുറ, മുഹമ്മദ് നിസാർ അല്‍ഖാസിമി, കടുവയില്‍ മൻസൂറുദ്ദീൻ റഷാദി, കടുവയില്‍ ഷാജഹാൻ മൗലവി, കല്ലാർ സെയ്‌നുദ്ദീൻ മൗലവി, അജ്മല്‍ നസീർ നദ്വി ചാല, മൗലവി ബിലാല്‍ നദ്വി പേരൂർക്കട, മൗലവി സജ്ജാദ് റഹ്‌മാനി പാച്ചല്ലൂർ, അർഷദ് മന്നാനി മുണ്ടൻചിറ, പൂവ്വച്ചല്‍ ഫിറോസ് ഖാൻ ബാഖവി, നാസിമുദ്ദീൻ ബാഖവി,.കെ അബ്ദുറഹീം ബാഖവി, അബ്ദുറഹ്‌മാൻ അല്‍ഹാദി, മുഹമ്മദ് മൂസാ മൗലവി, ഹാഫിസ് ഖലീലുല്ലാഹ് മൗലവി, സല്‍മാൻ മൗലവി അല്‍ഖാസിമി, മുഹമ്മദ് അല്‍ത്വാഫ് അല്‍ഖാസിമി, ഷബീർ മൗലവി അട്ടകുളങ്ങര, മാഹീൻ മൗലവി പാറവിള, വൈ. സഫറുല്ലാ മൗലവി ആസാദ് നഗർ, സുധീർ മന്നാനി പുതുക്കുറിച്ചി, മഹല്ലു ഭാരവാഹികളായ മോഡേണ്‍ അബ്ദുല്‍ ഖാദർ ഹാജി, അബ്ദുല്‍ റഷീദ് ഹാജി പൂന്തുറ, ഷറഫുദ്ദീൻ ഹാജി പനത്തുറ തുടങ്ങിയവർ സംബന്ധിച്ചു.

 

ഇതോടെ ഒരു മാസം നീണ്ട വ്രതാനുഷ്ഠാനങ്ങള്‍ക്ക് ശേഷം വിശ്വാസി സമൂഹം ആഘോഷത്തിലേക്ക് കടക്കുകയാണ്. ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച്‌ പള്ളികളില്‍ പ്രത്യേകപ്രാർത്ഥനകള്‍ നടക്കും. ഒമാൻ ഒഴികെയുള്ള ജി.സി.സി രാജ്യങ്ങളിലും നാളെയാണ് ചെറിയപെരുന്നാള്‍. ഒമാനില്‍ വൈകാതെ പ്രഖ്യാപനമുണ്ടാകും.

 

Categories
Kerala Latest news main-slider

സൂര്യാഘാതമേറ്റ് മരണം

പത്തനാപുരം (കൊല്ലം) ∙ സൂര്യാഘാതമേറ്റു കുഴഞ്ഞുവീണതെന്നു കരുതുന്നയാൾ മരിച്ചു. കുന്നിക്കോട് തെങ്ങുവിള വീട്ടിൽ ബിജുലാൽ (47) ആണ് മരിച്ചത്.

ശരീരത്തിൽ പുറം ഭാഗത്തും കൈയുടെ വശങ്ങളിലും വയർ ഭാഗത്തും പൊള്ളിയ നിലയിൽ തൊലി അടർന്നിരിക്കുകയായിരുന്നു

ചൊവ്വാഴ്ച ഉച്ചയ്ക്കു 12.30നു വീടിനു സമീപത്തെ പുരയിടത്തിലാണു സംഭവം. കൃഷി സ്ഥലത്തേക്കു പോകുകയാണെന്നുംപറഞ്ഞു വീട്ടിൽനിന്നു പോയ ബിജുലാലിനെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്നു വീട്ടുകാർ അന്വേഷിച്ചപ്പോഴാണു കൃഷിയിടത്തിൽ കുഴഞ്ഞുവീണ നിലയിൽ കണ്ടത്.

ശരീരത്തിൽ അതിഭയങ്കരമായി, തിളയ്ക്കുന്ന വെള്ളത്തിന്റെ ചൂട് പോലെ ചൂടും ബഹിർഗമിക്കുന്നുണ്ടായിരുന്നെന്നു ദൃക്സാക്ഷികൾ പറഞ്ഞു. പുനലൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലേ യഥാർഥ മരണകാരണം വ്യക്തമാകൂവെന്നാണു ‍ഡോക്ടർമാർ പറയുന്നത്.

ഭാര്യ: ചിഞ്ചു. മക്കൾ: അമൃത. അമിത.

Categories
Kerala Latest news main-slider

മംഗളുരു-കാസറഗോഡ് പാതയിൽ അപകടക്കെണി. ട്രെയിനിൽ വാതിൽപ്പടിയിൽ ഇരിക്കരുത്. നിരവധി പേരുടെ കാലൊടിഞ്ഞു.

പരിക്കേറ്റത് വാതിൽപ്പടിയിലെ സ്റ്റെപ്പിലിരുന്നു യാത്ര ചെയ്തവർക്ക്.

കുമ്പളയ്ക്കും കാസർകോടിനും ഇടയിൽ ട്രെയിനിൽ സഞ്ചരിക്കുന്നവർ സൂക്ഷിക്കുക; രണ്ട് പേരുടെ കാലൊടിഞ്ഞു; പ്ലാറ്റ്ഫോം ഉയർത്തിയത് പ്രശ്നമെന്ന് സൂചന

കാസർകോട്: കുമ്പളയക്കും കാസർകോടിനും ഇടയിൽ ട്രെയിനിൽ സഞ്ചരിക്കുന്നവർ സൂക്ഷിക്കുക. കുമ്പളയിൽ പ്ലാറ്റ്ഫോം ഉയർത്തിയത് കാരണം വാതിൽപ്പടിയിലെ സ്റ്റെപ്പിലിരുന്നു യാത്ര ചെയ്ത രണ്ട് പേർരുടെ കാലൊടിഞ്ഞു.

കൊല്ലം പാരിപ്പള്ളിയിലെ സുജിത്ത് എന്നയാളാണ് കാലൊടിഞ്ഞ ഒരാളെന്ന് റെയിൽവെ പൊലീസ് പറഞ്ഞു.

യാത്രക്കാർക്ക് പരിക്കേൽക്കുന്ന സ്ഥലം കൃത്യമായി എവിടെയാണെന്ന് കണ്ടെത്താൻ റെയിൽവെ പൊലീസും കാസർകോട് റെയിൽവെ പാസഞ്ചേഴ്സ് അസോസിയേഷനും ശ്രമം തുടങ്ങിയിട്ടുണ്ട്.

വാതിൽപ്പടിയിൽ ഇരുന്ന് യാത്ര ചെയ്യരുതെന്നാണ് റെയിൽവെയുടെ നിയമം. അതു കൊണ്ട് തന്നെ ഇത്തരത്തിൽ ആർക്കെങ്കിലും പരിക്കേറ്റാൽ അത് റെയിൽവെയുടെ ഉത്തരവാദിത്വത്തിൽപ്പെടില്ല.

അശാസ്ത്രീയമായ രീതിയിൽ റെയിവെ സ്റ്റേഷനുകളുടെ പ്ലാറ്റ്ഫോം ഉയർത്തുന്നത് തുടർന്നും അപകടങ്ങൾക്ക് കാരണമാകാൻ സാധ്യതയുണ്ട്. അതു കൊണ്ട് തന്നെ ഒരു കാരണവശാലും വാതിലിനടുത്ത് ഇരിക്കുകയോ നിൽക്കുകയോ ചെയ്യരുത്. യാത്രക്കാർ തന്നെ ഇക്കാര്യത്തിൽ ബോധവാൻമാരാകണമെന്നാണ് അധികൃതർ പറയുന്നത്

Back to Top