കാസർകോട് എം പി . രാജ് മോഹൻ ഉണ്ണിത്താൻ പടന്നക്കാട് എസ് എൻ ടി ടി ഐ യിൽ ബൂത്തിൽ വോട്ടു ചെയ്തു
കാസർകോട് എം പി . രാജ് മോഹൻ ഉണ്ണിത്താൻ പടന്നക്കാട് എസ് എൻ ടി ടി ഐ യിൽ ബൂത്തിൽ വോട്ടു ചെയ്തു
തൃശ്ശൂർ പൂരത്തിനിടെ വിദേശ വനിതാ വ്‌ളോഗര്‍ക്കും ആൺ സുഹൃത്തിനും നേരെ പീഡനം നേരിട്ടതായി വെളിപ്പെടുത്തൽ. ബ്രിട്ടനിൽ നിന്നുള്ള സുഹൃത്തുക്കളായ യുവാവും യുവതിയുമാണ് സാമൂഹിക മാധ്യമങ്ങളിലൂടെ തങ്ങൾ നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയത്. UNSTUK with Mac & Keen എന്ന ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെയാണ് ഇവർ വിവരങ്ങൾ പുറത്തുവിട്ടിട്ടുള്ളത്.
വ്‌ളോഗ് ചെയ്യുകയായിരുന്ന യുവതിയെ ഒരാൾ ബലമായി ചുംബിക്കാൻ ശ്രമിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തിലുള്ളത്. യുവതിയോട് മോശമായി പെരുമാറിയതിന് പിന്നാലെ ഇയാൾ തന്റെ സ്വകാര്യ ഭാഗത്ത് സ്പർശിച്ചെന്ന് യുവാവ് ആരോപിച്ചു. കുടമാറ്റം കഴിഞ്ഞതിന് ശേഷമായിരുന്നു നാണക്കേടുണ്ടാക്കുന്ന സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകൾ
ഇടുക്കി മൂന്നാറിൽ യുവതിയെ ഭർത്താവിന്റെ സുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തോട്ടം തൊഴിലാളിയായ കാളിമുത്തുവിന്റെ ഭാര്യ ലക്ഷ്മി ആണ് മരിച്ചത്.
മാട്ടുപെട്ടി ടോപ് ഡിവിഷൻ നിവാസിയായ മുനിയാണ്ടിയുടെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ട് ദിവസങ്ങൾക്കു മുൻപാണ് ലക്ഷ്മി ഭർത്താവുമൊത്ത് മുനിയാണ്ടിയുടെ വീട്ടിൽ എത്തിയത്. കഴിഞ്ഞ രാത്രിയിൽ കാളിമുത്തു ജോലി ഉണ്ടെന്ന് അറിയിച്ച് വീട്ടിൽ നിന്ന് പോയെന്നാണ് വിവരം.
രാത്രിയിൽ ലക്ഷ്മി മരണപ്പെട്ടെന്ന വിവരം ഇന്ന് പുലർച്ചെ മുനിയാണ്ടിയും ബന്ധുക്കളും എസ്റ്റേറ്റ് മാനേജ്മെൻ്റിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് സ്ഥലത്ത് പരിശോധന നടത്തി.
മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ലക്ഷ്മിയ്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടെന്നാണ് സൂചന. മരണത്തിൽ ദുരൂഹതയുണ്ടോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്.
മുനിയാണ്ടിയും കാളിമുത്തുവും പോലീസ് കസ്റ്റഡിയിലാണ്
തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിൽ കേരളം നാളെ വിധിയെഴുതും. ഇന്ന് നിശബ്ദപ്രചരണമാണ്. അവസാനനിമിഷവും വോട്ടുറപ്പാക്കാനുള്ള നെട്ടോട്ടത്തിലാണ് മുന്നണികൾ. സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. ആകെ 2,77,49,159 വോട്ടർമാരും.
2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 77.67 ആയിരുന്നു സംസ്ഥാനത്ത് പോളിങ് രേഖപ്പെടുത്തിയത്. 2021-ലെ നിയമസഭാതിരഞ്ഞെടുപ്പിൽ 74.06 ശതമാനവും. പോളിങ് ശതമാനം 80 ശതമാനത്തിൽ കുറയാതിരിക്കുകയെന്നതാണ് ഇത്തവണത്തെ ലക്ഷ്യം എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
40 ദിവസം നീണ്ട പരസ്യ പ്രചരണത്തിനു ശേഷമാണ് കേരളം നാളെ പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്. പരസ്യ പ്രചാരണത്തിന് ഇന്നലെ കൊട്ടിക്കലശമായി. ഇന്ന് സ്ഥാനാർഥികളും പാർട്ടികളും നിശബ്ദ പ്രചാരണവുമായി തെരഞ്ഞെടുപ്പിലേക്കുള്ള അവസാന ഒരുക്കത്തിലാണ്
25231 ബൂത്തുകളിലായി വോട്ട് രേഖപ്പെടുത്താനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. പോളിംഗ് സാമഗ്രികളുടെ വിതരണം രാവിലെ എട്ട് മണി മുതൽ ആരംഭിക്കും. നാളെ രാവിലെ ഏഴുമണി മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. സംഘർഷ സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, കാസർകോട് എന്നീ ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാരെയും അധിക സുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്രസേനയെയും നിയോഗിച്ചിട്ടുണ്ട്
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് ഇന്ന് കൂടി പോസ്റ്റൽ വോട്ട് ചെയ്യാനാവും. ഇതിനായുള്ള വോട്ടിംഗ് കേന്ദ്രങ്ങൾ ഇന്നുകൂടി പ്രവർത്തിക്കും. ജൂൺ നാലിനാണു വോട്ടെണ്ണൽ.
മാവുങ്കാൽ:സേവന രംഗത്ത് മാതൃകാപരമായ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി നാടിൻ്റെ അഭിമാനമായ ആനന്ദാശ്രമം ലയൺസ് ക്ലബ്ബ് പുത്തൻ വഴികളിലൂടെ ശ്രദ്ധേയരാവുകയാണ്.
ദിനംപ്രതി കൂടി വരുന്ന കൊടിയ വേനൽ ചൂടിൽ വെന്തുരുകുന്ന നാട്ടുകാർക്കും വഴിയാത്രക്കാർക്കും ആശ്വാസ കുളിര് പകരാനാണ് ദാഹജലം ഒരുക്കിയത്.മാവുങ്കാലിൻ്റെ ഹൃദയഭാഗത്ത് ദേശീയപാത അടിപ്പാതയോരത്ത് സജ്ജമാക്കിയ തണ്ണീർ പന്തലിലൂടെയാണ് ക്ലബ്ബിന്റെ പ്രവർകർ സംഭാരവിതരണ പദ്ധതി നടപ്പിലാക്കിയത്.
ലയൺസ് റീജിയൺ ചെയർപേഴ്സൺ തങ്കരാജ് മാണിക്കോത്ത് ദാഹജല പദ്ധതി ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് ജയരാജ് നമ്പ്യാർ അദ്ധ്യക്ഷനായി.ക്ലബ്ബിൻ്റെ വിവിധ ഭാരവാഹിത്വം വഹിക്കുന്ന അംഗങ്ങൾ സംബന്ധിച്ച് ചടങ്ങിൽ മുൻ പ്രസിഡണ്ട് ജനാർദ്ദനൻ മേലത്ത് സ്വാഗതവും ട്രഷറർ പ്രമോദ് മാവുങ്കാൽ നന്ദിയും പറഞ്ഞു
തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, കാസർകോട് ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കലക്ടർമാർ. കൊട്ടിക്കലാശം കഴിഞ്ഞ് ഇന്നു വൈകിട്ട് ആറു മണി മുതലാണ് തിരുവനന്തപുരം, തൃശൂർ, കാസർകോട് എന്നീ ജില്ലകളിലെ നിരോധനാജ്ഞ. പത്തനംതിട്ടയിൽ നാളെ വൈകിട്ട് 6 മണി മുതലാണ് നിരോധനാജ്ഞ.ശനിയാഴ്ച വരെ പൊതുയോഗങ്ങൾ പാടില്ലെന്നാണ് കലക്ടർമാരുടെ നിർദ്ദേശം. നിശബ്ദ പ്രചരണം നടത്താമെങ്കിലും അഞ്ചിലധികം ആളുകൾ കൂടാൻ പാടില്ലെന്നും ഉത്തരുവകളിൽ പറയുന്നു.
തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി മണ്ഡലത്തിനു പുറത്തു നിന്നെത്തിയവർ ഇന്നു വൈകിട്ട് ആറിനുള്ളിൽ മണ്ഡലം വിട്ടു പോകണമെന്ന് കാസർകോട് ജില്ലാ കലക്ടർ നിർദ്ദേശിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്നടക്കം തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 3280 പൊലീസുകാരെ മണ്ഡലത്തിൽ നിയോഗിച്ചിട്ടുണ്ട്.
തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഒന്നരമാസത്തിലേറെ നീണ്ട പരസ്യ പ്രചാരണങ്ങള്‍ അവസാനിച്ചു. ആവേശം അണപൊട്ടി ഒഴുകിയപ്പോൾ അവസാന നിമിഷം പലയിടത്തും സംഘർഷത്തിന്റെ വക്കോളമെത്തി. കലാശക്കൊട്ട് കൊഴുപ്പിക്കാനായി മൂന്ന് മുന്നണികളും 20 മണ്ഡലങ്ങളിലെയും പ്രധാന കേന്ദ്രങ്ങളിലേക്ക് ഒഴുകി എത്തി. മലപ്പുറത്തും കൊല്ലത്തും തൊടുപുഴയിലും മാവേലിക്കരയിലും നേരിയ സംഘർഷമുണ്ടായി. കൊല്ലം കരുനാഗപ്പള്ളിയിൽ സംഘർഷത്തിനിടെ കല്ലേറിൽ സി ആർ മഹേഷ് എംഎൽഎ ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു.
കൃത്യം ആറു മണിക്ക് തന്നെ പൊലീസ് ഇടപെട്ട് പരസ്യപ്രചാരണം അവസാനിപ്പിക്കുകയായിരുന്നു. ഇനി നാളെ നിശബ്ദ പ്രചാരണത്തിന്റേതാണ്. ആറാഴ്ച നീണ്ട നാടിളക്കിയ പ്രചാരണത്തിനുശേഷം കേരളം വെള്ളിയാഴ്ച പോളിംഗ് ബൂത്തിലേക്ക് പോവുകയാണ്.
മറ്റന്നാള്‍ നാളെ രാവിലെ ഏഴുമണി മുതല്‍ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. നാളെ നിശബ്ദ പ്രചാരണം. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.
തിരുവനന്തപുരത്തിന് പുറമേ തൃശൂര്‍, കാസര്‍ഗോഡ്, പത്തനംതിട്ട ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് വൈകിട്ട് ആറുമണി മുതല്‍ ശനിയാഴ്ച വരെയാണ് നിരോധനാജ്ഞ. പത്തനംതിട്ടയില്‍ നാളെ വൈകിട്ട് ആറുമണി മുതലാണ് ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരും എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറും ക്രെയിനിലേറിയാണ് അവസാന മണിക്കൂറിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്തത്. ഇടതു സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ കാൽ നടയായി പ്രവർത്തകർക്കൊപ്പമായിരുന്നു.
കൊല്ലം കരുനാഗപ്പള്ളിയില്‍ സംഘര്‍ഷം. എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. സംഘര്‍ഷത്തിനിടെ സി ആര്‍ മഹേഷ് എംഎല്‍എയ്ക്കും നാലു പോലീസുകാര്‍ക്കും പരിക്കേറ്റു. ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിലാണ് കരുനാഗപ്പള്ളി നിയമസഭാ മണ്ഡലം ഉള്‍പ്പെടുന്നത്
ആരോഗ്യ ശാസ്ത്രത്തിൽ ഉന്നത വിദ്യാഭ്യാസ രംഗത്തെ ഇന്ത്യയിലെ മികച്ച യൂണിവേഴ്സിറ്റി ആയ രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിൽ നിന്നും ഉയർന്ന മാർക്കോടെ കൂടി എം.ബി.ബി.എസ് ബിരുദം നേടിയ പൊയ്നാച്ചിയിലെ അശോകൻ – ഉഷ ദമ്പതികളുടെ മകൾ Dr. അശ്വനിയെ യൂത്ത് കോൺഗ്രസ് ചെമ്മനാട് മണ്ഡലം കമ്മിറ്റി അനുമോദിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. രേഖ രതീഷ് ഉപഹാരം കൈമാറി.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ശ്രീജേഷ്.കെ. പൊയ്നാച്ചി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ പൊയ്നാച്ചി,ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറി രാജൻ. കെ.പൊയിനാച്ചിമണ്ഡലം കോൺഗ്രസ്സ് സെക്രട്ടറി മാരായ ഇ.പ്രദീപ്കുമാർ ആടിയം,, വി. മോഹനൻ നായർ, ടി.അമ്പു, യൂത്ത് കോൺഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡന്റ്മാരായ രാജേഷ് പടിഞ്ഞാറെ കര,നിമിഷ ബാബു യൂത്ത് കോൺഗ്രസ്സ് മണ്ഡലം സെക്രട്ടറി മാരായ മണികണ്ഠൻ ഓസ്ക്കാർ, ശ്രീരാജ് കെ വി ഹൗസ് തുടങ്ങിയവർ സബന്ധിച്ചു
കാസര്‍കോട് : എം.എ. മുംതാസിൻ്റെ “ഗുൽമോഹറിൻ ചാരെ ” എന്ന പുതിയ പുസ്തകം പ്രകാശനത്തിനൊരുങ്ങുന്നു. കാസര്‍കോട് തൻബീഹുൽ ഇസ്ലാം ഹയർ സെക്കൻ്ററി സ്കൂളിലെ ചരിത്ര വിഭാഗം അധ്യാപികയും, എഴുത്തുകാരിയുമായ എം.എ മുംതാസിൻ്റെ നാലാമത്തെ പുസ്തകമാണിത്.
തൻ്റെ കുട്ടിക്കാലത്തെ ഓർമ്മകളിലൂടെ എഴുത്തുകാരി സഞ്ചരിക്കുമ്പോൾ അത് പെരിങ്ങോം എന്ന ഗ്രാമത്തിൻ്റെ കഥ കൂടിയായി മാറുന്നു. ഗ്രാമത്തിൻ്റെ വിശുദ്ധിയും, നാട്ടു നന്മയുമൊക്കെ എഴുത്തിലൂടെ അനാവരണം ചെയ്യപ്പെടുന്നു . തൻ്റെ ജീവിതാനുഭവങ്ങൾ വളരെ ലളിതമായ ഭാഷയിലാണ് എഴുത്തുകാരി വിവരിച്ചിരിക്കുന്നത്
പ്രസിദ്ധ സാഹിത്യകാരന്‍ ജേക്കബ്ബ് ഏബ്രഹമാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്.
നിഷ്കളങ്കമായ ബാല്യ- കൗമാരങ്ങളുടെ ഓർമ്മകളാണ് മനുഷ്യ മനസ്സിൽ നിറഞ്ഞുനിൽക്കുന്നത്.
കുട്ടിക്കാലത്തിൻ്റെ ആദ്യ ശബ്ദങ്ങൾ, കാഴ്ച്ചകൾ, നറു രുചികൾ, മണങ്ങൾ എല്ലാം നാം ഓർത്തു വെക്കുന്നു, അത്ഭുതത്തോടെ കണ്ണുമിഴിച്ച് നാം ലോകത്തെ കാണുന്നു.
മുതോസ് ടീച്ചറിൻ്റെ ഈ ഓർമ്മപ്പുസ്തകത്തിലൂടെ നാം നടന്നു പോവുമ്പോൾ പെരിങ്ങോം എന്ന ഗ്രാമവും ഒട്ടനവധി മനുഷ്യരും സംഭവങ്ങളും നമ്മുടെ കൺമുമ്പിൽ മിഴിവോടെ ഉയർന്നു വരുന്നു. ചൂട്ടുകറ്റകളുടെ മിന്നാട്ടം പോലെ ഓർമ്മകൾ തെളിയുന്നു
ഗ്രാമത്തിൻ്റെ മതേതര മനസ്സിനെ തൊടുന്ന എഴുത്തുകാരി അമ്പലങ്ങളിലും കാവുകളിലും പള്ളിയിലും തൻ്റെ ആത്മീയത ഒരു പോലെ തിരയുന്നു. കേരളത്തിൽ പടർന്നുപിടിക്കുന്ന വർഗ്ഗീയതയെ ചെറുക്കുന്ന സാമൂഹിക ബോധം ഈ ഓർമ്മകളിൽ കാണാമെന്ന് ജേക്കബ് ഏബ്രഹാം പറയുന്നു.
സത്യസന്ധമായ ഓർമ്മകളുടെ ഈ ആൽബത്തിലെ ചിത്രങ്ങൾ കാണാൻ നിങ്ങളെയും ക്ഷണിക്കുന്നു
പുസ്തകത്തിന്റെ കവര്‍ ഡിസൈന്‍ ചെയ്തത് രമേശ് ജീവൻ ആണ്. ലിപിപബ്ലിക്കേഷന്‍സ് കോഴിക്കോട് ആണ് പുസ്തകത്തിന്റെ പ്രസാധകര്‍.
ഓർമ്മയുടെ തീരങ്ങളിൽ, മിഴി എന്നീ കവിതാ സമാഹാരങ്ങളും, കാശ്മീരിനെ കുറിച്ചുള്ള യാത്രാവിവരണ പുസ്തകമായ “ടുലിപ്പ് പൂക്കൾ വിരിയും കാശ്മീർ താഴ്‌വരയിലൂടെ ” എന്നിവ എം.എ മുംതാസിൻ്റെ മറ്റ് പുസ്തകങ്ങളാണ്. ഭാരത് സേവക് സമാജിൻ്റെ ദേശീയ പുരസ്ക്കാര ജേതാവായ ഇവരുടെ മറ്റ് രണ്ട് പുസ്തകങ്ങൾ കഴിഞ്ഞ വർഷങ്ങളിലെ ഷാർജാ ഇൻ്റർനാഷണൽ പുസ്തകമേളയിൽ വെച്ചാണ് പ്രകാശനം നടത്തിയിരുന്നത്. ഈ പുസ്തകങ്ങളൊക്കെ കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിനമായ ഏപ്രിൽ 26ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത് ഏപ്രിൽ 26 നാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ സർക്കാർ ഓഫിസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അടക്കം എല്ലാ സ്ഥാപനങ്ങൾക്കും പൊതു അവധി പ്രഖ്യാപിച്ചത്. വാണിജ്യ സ്ഥാപനങ്ങൾക്ക് ശമ്പളത്തോടെയുള്ള അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ടിന്റെ പരിധിയിൽ വരുന്ന എല്ലാ സർക്കാർ, അർദ്ധസർക്കാർ, വാണിജ്യ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവു പുറത്തിറക്കി.
വാണിജ്യ സ്ഥാപനങ്ങൾക്കു ശമ്പളത്തോടെയുള്ള അവധിയായിരിക്കും. കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിനു പരിധിയിൽ വരുന്ന സ്വകാര്യ സ്ഥാപനങ്ങൾ, സ്വകാര്യ വ്യവസായ കേന്ദ്രങ്ങൾ തുടങ്ങിയിടങ്ങളിൽ അവധി പ്രഖ്യാപിക്കുന്നതിന് ലേബർ കമ്മിഷണർ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തണം. അവധി ദിനത്തിൽ വേതനം നിഷേധിക്കുകയോ കുറവു വരുത്തുകയോ ചെയ്യരുതെന്നും ഉത്തരവിൽ പറയുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കേരളത്തിൽ മദ്യ നിരോധനവും പ്രഖ്യാപിച്ചു. സംസ്ഥാനത്തെ എല്ലാ മദ്യ വിൽപ്പനശാലകളും നാളെ വൈകിട്ട് 6 മണി മുതൽ അടച്ചിട്ടും. രണ്ട് ദിവസം (48 മണിക്കൂർ) ആണ് സംസ്ഥാനത്തെ എല്ലാ മദ്യ വിൽപ്പന ശാലകളും അടച്ചിടുക. 24 ന് വൈകിട്ട് 6 മണിക്ക് അടച്ചിടുന്ന മദ്യ വിൽപ്പനശാലകൾ വോട്ടെടുപ്പ് ദിനമായ 26 ന് വൈകിട്ട് 6 മണിക്ക് ശേഷമാകും തുറക്കുക.
വോട്ട് എണ്ണൽ ദിനമായ ജൂണ്‍ നാലിനും സംസ്ഥാനത്ത് മദ്യവിൽപ്പനശാലകൾ പ്രവർത്തിക്കില്ല