Categories
Kerala Latest news main-slider

ഇന്ന് നിശബ്ദപ്രചരണം

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിൽ കേരളം നാളെ വിധിയെഴുതും. ഇന്ന് നിശബ്ദപ്രചരണമാണ്. അവസാനനിമിഷവും വോട്ടുറപ്പാക്കാനുള്ള നെട്ടോട്ടത്തിലാണ് മുന്നണികൾ. സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. ആകെ 2,77,49,159 വോട്ടർമാരും.

2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 77.67 ആയിരുന്നു സംസ്ഥാനത്ത് പോളിങ് രേഖപ്പെടുത്തിയത്. 2021-ലെ നിയമസഭാതിരഞ്ഞെടുപ്പിൽ 74.06 ശതമാനവും. പോളിങ് ശതമാനം 80 ശതമാനത്തിൽ കുറയാതിരിക്കുകയെന്നതാണ് ഇത്തവണത്തെ ലക്ഷ്യം എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

40 ദിവസം നീണ്ട പരസ്യ പ്രചരണത്തിനു ശേഷമാണ് കേരളം നാളെ പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്. പരസ്യ പ്രചാരണത്തിന് ഇന്നലെ കൊട്ടിക്കലശമായി. ഇന്ന് സ്ഥാനാർഥികളും പാർട്ടികളും നിശബ്ദ പ്രചാരണവുമായി തെരഞ്ഞെടുപ്പിലേക്കുള്ള അവസാന ഒരുക്കത്തിലാണ്

25231 ബൂത്തുകളിലായി വോട്ട് രേഖപ്പെടുത്താനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. പോളിംഗ് സാമഗ്രികളുടെ വിതരണം രാവിലെ എട്ട് മണി മുതൽ ആരംഭിക്കും. നാളെ രാവിലെ ഏഴുമണി മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. സംഘർഷ സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, കാസർകോട് എന്നീ ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാരെയും അധിക സുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്രസേനയെയും നിയോഗിച്ചിട്ടുണ്ട്

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് ഇന്ന് കൂടി പോസ്റ്റൽ വോട്ട് ചെയ്യാനാവും. ഇതിനായുള്ള വോട്ടിംഗ് കേന്ദ്രങ്ങൾ ഇന്നുകൂടി പ്രവർത്തിക്കും. ജൂൺ നാലിനാണു വോട്ടെണ്ണൽ.

Categories
Kasaragod Latest news main-slider

കൊടിയ ചൂടിന് ആശ്വാസ കുളിരേകി സംഭാര വിതരണം: ആനന്ദാശ്രമം ലയൺസ് ക്ലബ്ബ് പ്രവർത്തകരാണ് വഴിയാത്രക്കാർക്ക് ദാഹശമിനി നൽകി ശ്രദ്ധേയരായത്

മാവുങ്കാൽ:സേവന രംഗത്ത് മാതൃകാപരമായ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി നാടിൻ്റെ അഭിമാനമായ ആനന്ദാശ്രമം ലയൺസ് ക്ലബ്ബ് പുത്തൻ വഴികളിലൂടെ ശ്രദ്ധേയരാവുകയാണ്.

ദിനംപ്രതി കൂടി വരുന്ന കൊടിയ വേനൽ ചൂടിൽ വെന്തുരുകുന്ന നാട്ടുകാർക്കും വഴിയാത്രക്കാർക്കും ആശ്വാസ കുളിര് പകരാനാണ് ദാഹജലം ഒരുക്കിയത്.മാവുങ്കാലിൻ്റെ ഹൃദയഭാഗത്ത് ദേശീയപാത അടിപ്പാതയോരത്ത് സജ്ജമാക്കിയ തണ്ണീർ പന്തലിലൂടെയാണ് ക്ലബ്ബിന്റെ പ്രവർകർ സംഭാരവിതരണ പദ്ധതി നടപ്പിലാക്കിയത്.

ലയൺസ് റീജിയൺ ചെയർപേഴ്സൺ തങ്കരാജ് മാണിക്കോത്ത് ദാഹജല പദ്ധതി ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് ജയരാജ് നമ്പ്യാർ അദ്ധ്യക്ഷനായി.ക്ലബ്ബിൻ്റെ വിവിധ ഭാരവാഹിത്വം വഹിക്കുന്ന അംഗങ്ങൾ സംബന്ധിച്ച് ചടങ്ങിൽ മുൻ പ്രസിഡണ്ട് ജനാർദ്ദനൻ മേലത്ത് സ്വാഗതവും ട്രഷറർ പ്രമോദ് മാവുങ്കാൽ നന്ദിയും പറഞ്ഞു

Categories
Kerala Latest news main-slider top news

പ്രവാസി വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ പ്രചരണത്തിനെതിരെ നടപടിയെടുക്കും

യു.എ.ഇയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ റേഡിയോ ചാനലിൻ്റെ പേരിൽ പ്രവാസികളായ മലയാളികളോട് വാട്‌സ് ആപ്പ് ശബ്ദ സന്ദേശങ്ങളിലൂടെ കേരളത്തിലെ വിവിധ ലോക്‌സഭാ മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യുന്നതിന് പ്രത്യേകമായി വോട്ടെടുപ്പ് നടത്തുമെന്നും വിവരം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്നും പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരം വ്യാജ പ്രചാരണങ്ങള്‍ പ്രവാസി വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുമെന്നും വോട്ടര്‍മാരെ തെറ്റായി സ്വാധീനിക്കുമെന്നും ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ അറിയിച്ചു. ഇത് ജനപ്രാതിനിധ്യ നിയമത്തിന്റെയും മാതൃകാ പെരുമാറ്റ ചട്ടത്തിന്റെയും ലംഘനമാണെന്നും നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു.

Categories
Kerala Latest news main-slider

കാസർകോട് ,തിരുവനന്തപുരം,  പത്തനംതിട്ട, തൃശൂർ ജില്ലകളിൽ നിരോധനാജ്ഞ

തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് തിരുവനന്തപുരം,  പത്തനംതിട്ട, തൃശൂർ, കാസർകോട് ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കലക്ടർമാർ. കൊട്ടിക്കലാശം കഴിഞ്ഞ് ഇന്നു വൈകിട്ട് ആറു മണി മുതലാണ് തിരുവനന്തപുരം, തൃശൂർ, കാസർകോട് എന്നീ ജില്ലകളിലെ  നിരോധനാജ്ഞ. പത്തനംതിട്ടയിൽ നാളെ വൈകിട്ട് 6 മണി മുതലാണ് നിരോധനാജ്ഞ.ശനിയാഴ്ച വരെ പൊതുയോഗങ്ങൾ പാടില്ലെന്നാണ് കലക്ടർമാരുടെ നിർദ്ദേശം. നിശബ്ദ പ്രചരണം നടത്താമെങ്കിലും അഞ്ചിലധികം ആളുകൾ കൂടാൻ പാടില്ലെന്നും ഉത്തരുവകളിൽ പറയുന്നു.

തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി മണ്ഡലത്തിനു പുറത്തു നിന്നെത്തിയവർ ഇന്നു വൈകിട്ട് ആറിനുള്ളിൽ മണ്ഡലം വിട്ടു പോകണമെന്ന് കാസർകോട് ജില്ലാ കലക്ടർ നിർദ്ദേശിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്നടക്കം തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 3280 പൊലീസുകാരെ മണ്ഡലത്തിൽ നിയോഗിച്ചിട്ടുണ്ട്.

Categories
Kerala Latest news main-slider

ഒന്നരമാസത്തിലേറെ നീണ്ട പരസ്യ പ്രചാരണങ്ങള്‍ അവസാനിച്ചു. മലപ്പുറത്തും കൊല്ലത്തും തൊടുപുഴയിലും മാവേലിക്കരയിലും നേരിയ സംഘർഷമുണ്ടായി

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഒന്നരമാസത്തിലേറെ നീണ്ട പരസ്യ പ്രചാരണങ്ങള്‍ അവസാനിച്ചു. ആവേശം അണപൊട്ടി ഒഴുകിയപ്പോൾ അവസാന നിമിഷം പലയിടത്തും സംഘർഷത്തിന്റെ വക്കോളമെത്തി. കലാശക്കൊട്ട് കൊഴുപ്പിക്കാനായി മൂന്ന് മുന്നണികളും 20 മണ്ഡലങ്ങളിലെയും പ്രധാന കേന്ദ്രങ്ങളിലേക്ക് ഒഴുകി എത്തി. മലപ്പുറത്തും കൊല്ലത്തും തൊടുപുഴയിലും മാവേലിക്കരയിലും നേരിയ സംഘർഷമുണ്ടായി. കൊല്ലം കരുനാഗപ്പള്ളിയിൽ സംഘർഷത്തിനിടെ കല്ലേറിൽ സി ആർ മഹേഷ് എംഎൽഎ ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു.

കൃത്യം ആറു മണിക്ക് തന്നെ പൊലീസ് ഇടപെട്ട് പരസ്യപ്രചാരണം അവസാനിപ്പിക്കുകയായിരുന്നു. ഇനി നാളെ നിശബ്ദ പ്രചാരണത്തിന്റേതാണ്. ആറാഴ്ച നീണ്ട നാടിളക്കിയ പ്രചാരണത്തിനുശേഷം കേരളം വെള്ളിയാഴ്ച പോളിംഗ് ബൂത്തിലേക്ക് പോവുകയാണ്.

മറ്റന്നാള്‍ നാളെ രാവിലെ ഏഴുമണി മുതല്‍ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. നാളെ നിശബ്ദ പ്രചാരണം. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.

തിരുവനന്തപുരത്തിന് പുറമേ തൃശൂര്‍, കാസര്‍ഗോഡ്, പത്തനംതിട്ട ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് വൈകിട്ട് ആറുമണി മുതല്‍ ശനിയാഴ്ച വരെയാണ് നിരോധനാജ്ഞ. പത്തനംതിട്ടയില്‍ നാളെ വൈകിട്ട് ആറുമണി മുതലാണ് ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരും എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറും ക്രെയിനിലേറിയാണ് അവസാന മണിക്കൂറിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്തത്. ഇടതു സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ കാൽ നടയായി പ്രവർത്തകർക്കൊപ്പമായിരുന്നു.

കൊല്ലം കരുനാഗപ്പള്ളിയില്‍ സംഘര്‍ഷം. എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. സംഘര്‍ഷത്തിനിടെ സി ആര്‍ മഹേഷ് എംഎല്‍എയ്ക്കും നാലു പോലീസുകാര്‍ക്കും പരിക്കേറ്റു. ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിലാണ് കരുനാഗപ്പള്ളി നിയമസഭാ മണ്ഡലം ഉള്‍പ്പെടുന്നത്

Categories
Kasaragod Latest news main-slider

Dr. അശ്വനിയെയൂത്ത് കോൺഗ്രസ് ചെമ്മനാട് മണ്ഡലം കമ്മിറ്റി അനുമോദിച്ചു.

ആരോഗ്യ ശാസ്ത്രത്തിൽ ഉന്നത വിദ്യാഭ്യാസ രംഗത്തെ ഇന്ത്യയിലെ മികച്ച യൂണിവേഴ്സിറ്റി ആയ രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിൽ നിന്നും ഉയർന്ന മാർക്കോടെ കൂടി എം.ബി.ബി.എസ് ബിരുദം നേടിയ പൊയ്നാച്ചിയിലെ അശോകൻ – ഉഷ ദമ്പതികളുടെ മകൾ Dr. അശ്വനിയെ യൂത്ത് കോൺഗ്രസ് ചെമ്മനാട് മണ്ഡലം കമ്മിറ്റി അനുമോദിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. രേഖ രതീഷ് ഉപഹാരം കൈമാറി.

യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ശ്രീജേഷ്.കെ. പൊയ്നാച്ചി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ പൊയ്നാച്ചി,ബ്ലോക്ക്‌ കോൺഗ്രസ്സ് സെക്രട്ടറി രാജൻ. കെ.പൊയിനാച്ചിമണ്ഡലം കോൺഗ്രസ്സ് സെക്രട്ടറി മാരായ ഇ.പ്രദീപ്കുമാർ ആടിയം,, വി. മോഹനൻ നായർ, ടി.അമ്പു, യൂത്ത് കോൺഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡന്റ്മാരായ രാജേഷ് പടിഞ്ഞാറെ കര,നിമിഷ ബാബു യൂത്ത് കോൺഗ്രസ്സ് മണ്ഡലം സെക്രട്ടറി മാരായ മണികണ്ഠൻ ഓസ്ക്കാർ, ശ്രീരാജ് കെ വി ഹൗസ് തുടങ്ങിയവർ സബന്ധിച്ചു

Categories
Kerala Latest news main-slider top news

യൂണിയന്‍ ബാങ്കിന്റെ പേരില്‍ വ്യാജ ആപ്പ്’: അത്തരം ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്ന് പൊലീസ്.

 

തിരുവനന്തപുരം: സോഷ്യല്‍മീഡിയകളിലെ വിശ്വാസയോഗ്യമല്ലാത്ത ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്ന മുന്നറിയിപ്പുമായി കേരളാ പൊലീസ്. മെസേജുകളിലൂടെയോ ലിങ്കുകളിലൂടെയോ ലഭിക്കുന്ന ആപ്പുകള്‍ ഇന്‍സ്റ്റാര്‍ ചെയ്യരുതെന്നും പൊലീസ് അറിയിച്ചു. യൂണിയന്‍ ബാങ്കിന്റെ പേരില്‍ വ്യാജ ആപ്പ് ലിങ്ക് പ്രചരിക്കുന്ന സംഭവം ചൂണ്ടിക്കാണിച്ചാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്.

പോലീസ് അറിയിപ്പ്

ഇ-മെയില്‍ മുഖാന്തിരവും സോഷ്യല്‍ മീഡിയ വഴിയും മറ്റു മാര്‍ഗങ്ങളിലൂടെയും ലഭിക്കുന്ന വിശ്വാസയോഗ്യമല്ലാത്ത ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ ഡൗണ്‍ലോഡ് ചെയ്യുകയോ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുകയോ ചെയ്താല്‍ നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍, ബാങ്കിങ് വിവരങ്ങള്‍, മറ്റു ഡേറ്റ എന്നിവ തട്ടിപ്പുകാര്‍ക്ക് ലഭിക്കാനിടയുണ്ട്. ഇത്തരത്തിലുള്ള ലിങ്കുകളോടു പ്രതികരിച്ചു വഞ്ചിതരാകാതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിനിരയായാല്‍ ഒരുമണിക്കൂറിനകം തന്നെ വിവരം 1930 ല്‍ അറിയിക്കുക. എത്രയും നേരത്തെ റിപ്പോര്‍ട്ട് ചെയ്താല്‍ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrimegov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാം.

Categories
Kasaragod Latest news Literature main-slider

എം എ. മുംതാസിൻ്റ ” ഗുൽമോഹറിൻ ചാരെ” എന്ന പുസ്തകം പ്രകാശനത്തിന് ഒരുങ്ങുന്നു

കാസര്‍കോട് : എം.എ. മുംതാസിൻ്റെ “ഗുൽമോഹറിൻ ചാരെ ” എന്ന പുതിയ പുസ്തകം പ്രകാശനത്തിനൊരുങ്ങുന്നു. കാസര്‍കോട് തൻബീഹുൽ ഇസ്ലാം ഹയർ സെക്കൻ്ററി സ്കൂളിലെ ചരിത്ര വിഭാഗം അധ്യാപികയും, എഴുത്തുകാരിയുമായ എം.എ മുംതാസിൻ്റെ നാലാമത്തെ പുസ്തകമാണിത്.

തൻ്റെ കുട്ടിക്കാലത്തെ ഓർമ്മകളിലൂടെ എഴുത്തുകാരി സഞ്ചരിക്കുമ്പോൾ അത് പെരിങ്ങോം എന്ന ഗ്രാമത്തിൻ്റെ കഥ കൂടിയായി മാറുന്നു. ഗ്രാമത്തിൻ്റെ വിശുദ്ധിയും, നാട്ടു നന്മയുമൊക്കെ എഴുത്തിലൂടെ അനാവരണം ചെയ്യപ്പെടുന്നു . തൻ്റെ ജീവിതാനുഭവങ്ങൾ വളരെ ലളിതമായ ഭാഷയിലാണ് എഴുത്തുകാരി വിവരിച്ചിരിക്കുന്നത്

പ്രസിദ്ധ സാഹിത്യകാരന്‍ ജേക്കബ്ബ് ഏബ്രഹമാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്.

നിഷ്കളങ്കമായ ബാല്യ- കൗമാരങ്ങളുടെ ഓർമ്മകളാണ് മനുഷ്യ മനസ്സിൽ നിറഞ്ഞുനിൽക്കുന്നത്.

കുട്ടിക്കാലത്തിൻ്റെ ആദ്യ ശബ്ദങ്ങൾ, കാഴ്ച്ചകൾ, നറു രുചികൾ, മണങ്ങൾ എല്ലാം നാം ഓർത്തു വെക്കുന്നു, അത്ഭുതത്തോടെ കണ്ണുമിഴിച്ച് നാം ലോകത്തെ കാണുന്നു.

മുതോസ് ടീച്ചറിൻ്റെ ഈ ഓർമ്മപ്പുസ്തകത്തിലൂടെ നാം നടന്നു പോവുമ്പോൾ പെരിങ്ങോം എന്ന ഗ്രാമവും ഒട്ടനവധി മനുഷ്യരും സംഭവങ്ങളും നമ്മുടെ കൺമുമ്പിൽ മിഴിവോടെ ഉയർന്നു വരുന്നു. ചൂട്ടുകറ്റകളുടെ മിന്നാട്ടം പോലെ ഓർമ്മകൾ തെളിയുന്നു

ഗ്രാമത്തിൻ്റെ മതേതര മനസ്സിനെ തൊടുന്ന എഴുത്തുകാരി അമ്പലങ്ങളിലും കാവുകളിലും പള്ളിയിലും തൻ്റെ ആത്മീയത ഒരു പോലെ തിരയുന്നു. കേരളത്തിൽ പടർന്നുപിടിക്കുന്ന വർഗ്ഗീയതയെ ചെറുക്കുന്ന സാമൂഹിക ബോധം ഈ ഓർമ്മകളിൽ കാണാമെന്ന് ജേക്കബ് ഏബ്രഹാം പറയുന്നു.

സത്യസന്ധമായ ഓർമ്മകളുടെ ഈ ആൽബത്തിലെ ചിത്രങ്ങൾ കാണാൻ നിങ്ങളെയും ക്ഷണിക്കുന്നു

പുസ്തകത്തിന്റെ കവര്‍ ഡിസൈന്‍ ചെയ്തത് രമേശ് ജീവൻ ആണ്. ലിപിപബ്ലിക്കേഷന്‍സ് കോഴിക്കോട് ആണ് പുസ്തകത്തിന്റെ പ്രസാധകര്‍.

ഓർമ്മയുടെ തീരങ്ങളിൽ, മിഴി എന്നീ കവിതാ സമാഹാരങ്ങളും, കാശ്മീരിനെ കുറിച്ചുള്ള യാത്രാവിവരണ പുസ്തകമായ “ടുലിപ്പ് പൂക്കൾ വിരിയും കാശ്മീർ താഴ്‌വരയിലൂടെ ” എന്നിവ എം.എ മുംതാസിൻ്റെ മറ്റ് പുസ്തകങ്ങളാണ്. ഭാരത് സേവക് സമാജിൻ്റെ ദേശീയ പുരസ്ക്കാര ജേതാവായ ഇവരുടെ മറ്റ് രണ്ട് പുസ്തകങ്ങൾ കഴിഞ്ഞ വർഷങ്ങളിലെ ഷാർജാ ഇൻ്റർനാഷണൽ പുസ്തകമേളയിൽ വെച്ചാണ് പ്രകാശനം നടത്തിയിരുന്നത്. ഈ പുസ്തകങ്ങളൊക്കെ കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

Categories
Latest news main-slider top news

‘ഫാറ്റി ലിവർ‌’ പലരും മൂർച്ഛിച്ച് കഴിയുമ്പോൾ മാത്രമാണ് രോ​​ഗം തിരിച്ചറിയുന്നത്.

നേരത്തെ മദ്യപാനികളെ മാത്രം അലട്ടിയിരുന്ന രോ​ഗമാണ് ഫാറ്റി ലിവർ‌. എന്നാൽ ഇന്ന് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് പേരെയാണ് ഫാറ്റി ലിവർ ബാധിക്കുന്നത്. പൊണ്ണത്തടി, കൊളസ്ട്രോൾ, രക്തസമ്മർദ്ദം തുടങ്ങിയവയാണ് ഫാറ്റി ലിവറിന് പ്രധാന കാരണങ്ങളായി പറയുന്നത്. നിശബ്ദ ശത്രുവാണ് ഫാറ്റി ലിവർ. പ്രായമായവരിലും കൂടുതലായി കണ്ടുവരുന്നു.

പലരും മൂർച്ഛിച്ച് കഴിയുമ്പോൾ മാത്രമാണ് രോ​​ഗം തിരിച്ചറിയുന്നത്. അതിനാൽ തന്നെ പ്രതിരോധ വഴികളും കഠിനമായിരിക്കും. എന്നാൽ രോ​ഗത്തിന്റെ പ്രാഥമിക ഘട്ടത്തിൽ ത‌ന്നെ ശരീരം ചില ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നുണ്ട്. അവ തിരിച്ചറിയുന്നില്ലെന്നതാണ് വാസ്തവം. സൂക്ഷ്മ ലക്ഷണങ്ങളിലൂടെ കരളിന്റെ ആരോ​ഗ്യമറിയാൻ സാധിക്കും. ചില ലക്ഷണങ്ങ‌ളെ വകവയ്‌ക്കാതിരുന്നാൽ ചിലപ്പോൾ മറ്റ് രോ​ഗങ്ങൾക്ക് കാരണമായേക്കാം. സങ്കീർണതകളിൽ നിന്ന് മോചനം നേടുന്നതിനായി ആദ്യകാല സൂചനകളെ ശ്രദ്ധിക്കാം

ഇരുണ്ട നിറത്തിലുള്ള മൂത്രം കരളിന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതാണ് ബിലിറൂബിൻ. ഇത് അടിഞ്ഞു കൂടുന്നതാണ് മൂത്രം ഇരുണ്ടതാക്കുന്നതിന് പിന്നിൽ.

പെട്ടെന്ന് ശരീരഭാരം കുറയുക ഫാറ്റി ലിവർ രോ​ഗമുള്ളവർക്ക് വിശപ്പ് കുറവായിരിക്കും ഇത് ശരീരഭാരം ക്രമാതീതമായി കുറയുന്നതിന് കാരണമാകുന്നു ക്ഷീണവും ഫാറ്റി ലിവറിന്റെ ആദ്യകാല ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു.

ചർമ്മത്തിലെ മാറ്റങ്ങൾ ചൊറിച്ചിൽ, ചുവന്ന പാടുകൾ, തടിപ്പ്, രക്തക്കുഴലുകൾ തെളിഞ്ഞ് കാണുക, ചർമ്മത്തിലെ മഞ്ഞ നിറം തുടങ്ങിയവയും ഫാറ്റി ലിവറിന്റെ ലക്ഷണങ്ങളാകാം.

വയറിലെ അസ്വസ്ഥതകൾ ‌വയർ വീർക്കുന്നത് പോലെ അനുഭവപ്പെടുക, വലത് ഭാ​ഗത്ത് വേദനയോ അസ്വസ്ഥതയോ അനുഭവപ്പെട്ടാലും ശ്രദ്ധിക്കേണ്ടതാണ്.വയറി‌ൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നതും സൂക്ഷിക്കണം. ബോഡി മാസ് ഇൻഡക്സ് (BMI) 30-ന് മുകളിലാണെങ്കിലാണ് കൊഴുപ്പ് അടിയുന്നത് ശ്രദ്ധക്കേണ്ടത്.

ഉയർന്ന കൊളസ്ട്രോളും ബിപിയും ഫാറ്റി ലിവറിന്റെ ലക്ഷണമാണ്. ഇത്തരക്കാരിൽ ഹൈപ്പർ ടെൻഷൻ ഉണ്ടാകാനുള്ള സാധ്യതയുമേറെയാണ്.‌‌‌

പഴങ്ങൾ, പച്ചക്കറികൾ, പ്രോട്ടീനുകൾ, ധാന്യങ്ങൾ എന്നിവ അടങ്ങിയ സമീകൃതാഹാരം കഴിക്കുന്നത് ഫാറ്റി ലിവർ ഉണ്ടാകാനുള്ള സാധ്യത കുറയ്‌ക്കുന്നു. പതിവായി വ്യായമം ചെയ്യുന്നതും മികച്ച ഫലം നൽകുന്നു. ആരോഗ്യകരമായ ഭാരം നിലനിർത്തുന്നതിലും കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്‌ക്കുന്നതിലും വ്യായാമം നിർണായക പങ്ക് വഹിക്കുന്നു. പ്രമേഹം, രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ തുടങ്ങിയ ജീവിത ശൈലി രോ​ഗങ്ങളെ നിയന്ത്രിക്കാനും ശ്രദ്ധിക്കുക.

Categories
Kerala Latest news main-slider top news

വയനാട്ടിൽ വീണ്ടും മാവോയിസ്റ്റുകൾ, ഇലക്ഷൻ ബഹിഷ്കരിക്കാൻ ആഹ്വാനം

 

വയനാട് കമ്പമലയിൽ വീണ്ടും മാവോയിസ്റ്റുകൾ എത്തി. നാലംഗ സംഘമെത്തിയത് രാവിലെ. ഇലക്ഷൻ ബഹിഷ്കരിക്കാൻ ആഹ്വാനം. സംഘത്തിൽ സി പി മൊയ്‌തീനും. മുടി നീട്ടി വളർത്തിയ രണ്ടുപേരും ഉണ്ടായിരുന്നു. ഒരുമണിക്കൂർ മുമ്പാണ് സംഘം എത്തിയത്.ഇവരുടെ കൈവശം തോക്കുകൾ ഉണ്ടായിരുന്നു. കുറച്ച് സമയം മുദ്രാവാക്യം വിളിച്ചു. സംഘം നീങ്ങിയത് മക്കിമല ഭാഗത്തേക്ക്. തോട്ടം തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ താമസിക്കുന്ന പ്രദേശമാണ് മക്കിമല. കമ്പമല ജംഗ്ഷൻ കേന്ദീകരിച്ചാണ് മാവോയിസ്റ്റുകൾ എത്തിയത്.നേരത്തെ ആറളത്തെ ഏറ്റുമുട്ടലിന് ശേഷമാണ് വീണ്ടും കമ്പമലയിൽ എത്തിയത്. നിരന്തരം മാവോയിസ്റ്റ് ഏറ്റുമുട്ടൽ നടക്കുന്ന സ്ഥലമാണ് വയനാട്. കേന്ദ്രസേനയെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്

Back to Top