കാസറഗോഡ്/മലപ്പുറം : ലോകത്തെമ്പാടുമുള്ള ഖുർആൻ സ്നേഹികൾക്ക് അവരുടെ ഭവനങ്ങളിൽ തന്നെ ഇരുന്ന് തജ്‌വീദോട് കൂടി ഒരു ജൂസുഹ് പദ്ധതിയും, മുപ്പത് ജൂസുഹ് പദ്ധതിയും ഖുർആൻ മനപ്പാഠമാക്കുവാൻ അവസരം ഒരുക്കുകയാണ് തൻസീൽ ഹിഫ്ളുൽ ഖുർആൻ അക്കാദമി.
അൽ ഖാരി ഹാഫിള് മുഹമ്മദ് ഹാരിസ് ഫാളിലിയും അവരുടെ ഭാര്യയും ഹാഫിളത്തുമായ ഫാത്വിമ നഈമയുമാണ് അക്കാദമി ആരംഭിച്ച് വിജയകരമായി മുന്നോട്ട് കൊണ്ട്പോവുന്നത്.
2016ൽ സ്വന്തം വീട്ടിലിരുന്ന് കേവലം ഒരു ചെറിയ ചിന്തയിൽ നിന്നും ഉദിച്ച ആശയം പിന്നീട് തൻസീൽ ഖുർആൻ അക്കാദമി എന്ന മികച്ച സംരംഭമായി വളർന്ന് വരികയായിരുന്നു. തൻസീൽ സന്തതികളായ 30 വയസ്സിന് മുകളിലുള്ള കുടുംബിനികളും ജോലിക്കാരും അടക്കം നിലവിൽ അവസാനമായി ഹിഫ്ള് പൂർത്തിയാക്കിയ 11 വയസ്സുള്ള ഹവ്വയും പൂർണ്ണമായും ഓൺലൈനായി അക്ഷര പഠനം മുതൽ ഹിഫ്ള് പൂർത്തിയാക്കിയവരാണ്. ഇപ്പോൾ ഒരു ഡസനോളം കുട്ടികൾ പഠനം പൂർത്തിയാക്കാനായി തയ്യാറായിരിക്കുന്നു. ഒട്ടും അക്ഷരം അറിയാത്തവർക്ക് മുതൽ മദ്രസ്സ വിദ്യാഭ്യാസം പൂർത്തിയാക്കിയവർക്ക് വരെയും തജ് വീദോടുകൂടിയ ഖുർആൻ പഠനം അനായാസമാക്കുന്ന പ്രത്യേക പഠന രീതിയാണ് തൻസീൽ അക്കാദമി വിഭാവനം ചെയ്യുന്നത്. ഹിഫ്ള് പഠനത്തിന് 9496151473 എന്ന നമ്പറും 9778165142, തജ്‌വീദ് പഠനത്തിന് 9048989436 എന്ന നമ്പറിലുമാണ് ആണ് ബന്ധപ്പെടേണ്ടത്. സ്ത്രീകൾക്ക് സ്ത്രീ ഹാഫിളത്തുകളും ആണ് ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നത്