യുഎഇയിൽ കഴിഞ്ഞ രണ്ട് ദിവസം 75 വര്‍ഷത്തിനിടയിലെ ഏറ്റവും കനത്ത മഴ

Share

യുഎഇയിൽ കഴിഞ്ഞ രണ്ട് ദിവസം 75 വര്‍ഷത്തിനിടയിലെ ഏറ്റവും കനത്ത മഴ തുടരുകയും ജനജീവിതം സ്തംഭിക്കുകയും ചെയ്തു. ദുബായ്, അല്‍ ഐൻ, ഫുജൈറ ഉള്‍പ്പെടെ മേഖലകളില്‍ അതീവ ജാഗ്രതാ നിർദ്ദേശത്തിലായിരിന്നു.

രണ്ട് ദിവസത്തെ ശക്തമായ മഴക്ക് ശേഷം ഇന്ന് രാവിലെ മേഘം തെളിഞ്ഞു കാണപ്പെട്ടു. അൽ ഖുസ്, ബർഷ, എമിരേറ്റ്സ് റോഡുകൾ, ഷെയ്ഖ് സായിദ് റോഡ് തുടങ്ങിയ ദുബായുടെ ഏകദേശം മേഖലകളിലും ദുരിതം ബാധിച്ചു. ആയിരകണക്കിന് വാഹനങ്ങൾ വെള്ളകെട്ടുകളിൽപ്പെട്ടു. പലയിടത്തും വൈദ്യുതി നിലച്ചു. ഷാർജ പൂർണമായി മഴ ദുരിതത്തിൽ പെട്ടു. നൂറ് കണക്കിന് വാഹനങ്ങൾ ട്രാഫിക് ജാമുകളിൽ പെട്ടു. വെള്ളകെട്ടിൽ നിന്നും ട്രാഫിക് ജാമിൽ നിന്നും രക്ഷപ്പെടാൻ നോ എൻട്രി റോഡുകളും യു ടേൺകളും എടുക്കാൻ പോലീസ് നേരിട്ട് നിർദേശങ്ങൾ നൽകി. മെട്രോ റെ‍ഡ് ലൈൻ സർവീസ് മുടങ്ങിയതും പബ്ലിക് ബസ്, ടാക്സി എന്നിവ നിർത്തിയതും കാരണം പലരും പല സ്ഥലങ്ങളിൽ കുടുങ്ങി. പലരും സമാന്തര വഴികൾ കണ്ടെത്തിയും ഇടവഴികളിലൂടെയും തിരിച്ചു താമസസ്ഥലങ്ങളിൽ എത്താൻ ശ്രമിച്ചു. കനത്ത മഴയിൽ വിമാനത്താവളങ്ങളിൽ വെള്ളം കയറിയതോടെ വിമാനങ്ങൾ റദ്ദാക്കി

ഇന്നും ദുബായിൽ വർക്ക്‌ ഫ്രം ഹോം അനുവദിച്ചു. സ്കൂളുകൾ തുറന്നില്ല

രാജ്യത്ത് ഇതര ഗൾഫ് രാജ്യങ്ങളിൽ നിന്നും പെരുന്നാൾ ആഘോഷത്തിനും സന്ദർശനത്തിനും എത്തിയ ഒട്ടേറെ പേരും ഇന്നലെ യാത്ര ചെയ്യാൻ സാധിക്കാതെ പാതിവഴിയിൽ കുടുങ്ങി. വിമാനത്താവളങ്ങൾ, വിവിധ മാളുകൾ, മെട്രോ സ്റ്റേഷനുകൾ തുടങ്ങിയയിടങ്ങളിലാണ് ഭക്ഷണം പോലും കഴിക്കാനാകാതെ ആളുകൾ കുടുങ്ങിയത്

ഒമാനിലെ  മുസന്ദം, അല്‍ബുറൈമി, അല്‍ ദാഹിറ, വടക്കൻ ബാത്തിനാ, മസ്ക്കറ്റ്, വടക്കൻ അല്‍-ഷർഖിയ, തെക്കൻ ശർഖിയ, വടക്കൻ അല്‍ വുസ്ത ഗവർണറേറ്റ് എന്നിവിടങ്ങളില്‍ കനത്ത മഴയായിരുന്നു.

ഇതിനോടകം വലിയ നാശ നഷ്ടം ഉണ്ടായ ഒമാനില്‍ ഇന്ന് രാവിലെ വരെ കൂടുതല്‍ ശക്തമായ മഴ മുന്നറിയിപ്പാണ് നിലനില്‍ക്കുന്നത്. ഒമാനില്‍ പൊലീസ് ഉള്‍പ്പടെ സംവിധാനങ്ങള്‍ സജ്ജമായി നിരീക്ഷനവും രക്ഷാപ്രവർത്തനങ്ങളും തുടരുന്നു.

ഒമാനില്‍ മഴയില്‍ മരണം 18 ആയി. റോഡുകളിലെ വെള്ളക്കെട്ട് കാരണം പലയിടത്തും ഗതാഗതം നിലച്ചു. വീടിന് പുറത്ത് ഇറങ്ങരുതെന്നാണ് നിർദേശം. സ്കൂളുകള്‍ക്കും തൊഴില്‍ സ്ഥാപനങ്ങള്‍ക്കും ഇന്നും അവധിയാണ്.

Back to Top