അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു.
അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു. ഓടുന്ന കാറിനുള്ളില്‍ മല്‍പ്പിടിത്തം നടന്നിരുന്നുവെന്ന് ദൃക്സാക്ഷിയായ ഗ്രാമപഞ്ചായത്തംഗം ശങ്കര്‍ മാരൂര്‍ വ്യക്തമാക്കി. അനുജ താന്‍ ഇരുന്നിരുന്ന വശത്തെ ഡോര്‍ മൂന്ന് തവണ തുറക്കാന്‍ ശ്രമിച്ചതായും ഏനാദിമംഗലം ഗ്രാമപ്പഞ്ചായത്തംഗമായ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കെ പി റോഡില്‍ ഏനാദിമംഗലം മങ്ങാട് ഭാഗത്തുവച്ചാണ് ഓടുന്ന കാറില്‍ വച്ച് മര്‍ദ്ദിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. താന്‍ സഞ്ചരിച്ച കാറിനു മുമ്പില്‍ അപകടത്തില്‍പ്പെട്ട കാര്‍ പോയിരുന്നു. കാറിന്റെ വാതില്‍ രണ്ടു മൂന്നു തവണ തുറക്കുകയും ചെയ്തു. കൂടാതെ കാറിന്റെ ഇടതുഭാഗത്തെ വാതില്‍ വഴി രണ്ടു കാലുകള്‍ പുറത്തേക്ക് ഇട്ടത് കണ്ടതായും ശങ്കര്‍മാരൂര്‍ പറഞ്ഞു. മദ്യപിച്ച ആളുകള്‍ ആരെങ്കിലും ആണെന്ന് കരുതിയാണ് കൂടുതൽ ശ്രദ്ധിക്കാതെ പോയതെന്നും അദ്ദേഹം പറയുന്നു.
വ്യാഴാഴ്ച രാത്രി 11.15 ഓടെയാണ് അപകടമുണ്ടായത്. മരിച്ച നൂറനാട് സ്വദേശിനി അനുജ രവീന്ദ്രനും(37) ചാരുംമൂട് സ്വദേശി ഹാഷിമും(31) അടുത്ത സുഹൃത്തുക്കളായിരുന്നു. ഇരുവരും തമ്മിലുള്ള സൗഹൃദം ബന്ധുക്കള്‍ അറിയുകയും അത് പിന്നീട് കുടുംബപ്രശ്നങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തിരുന്നു. തുമ്പമണ്‍ നോര്‍ത്ത് ഹൈസ്കൂളിലെ അധ്യാപികയാണ് അനുജ. സ്വകാര്യ ബസ് ഡ്രൈവറാണ് ഹാഷിം