പടന്ന തെക്കേക്കാട് മുത്തപ്പൻ മടപ്പുര ആചാരനുഷ്ഠാനത്തെ തടയുന്ന സി പി എം രീതി അംഗികരിക്കുവാൻ കഴിയില്ല:ഹിന്ദു ഐക്യവേദി
കാഞ്ഞങ്ങാട്:പടന്ന തെക്കേക്കാട് മുത്തപ്പൻ മടപ്പുരയിൽ തെയ്യം കെട്ട് ഉത്സവമായി ബന്ധപ്പെട്ട് മടപ്പുര ഭാരവാഹികളും, മടയനും മുന്നോട്ട് പോകുമ്പോൾ സി.പി.എം നേതൃത്വം രാഷ്ട്രീയത്തിന്റെ പേരിൽ ആചാരാനുഷ്ഠാനത്തെ തടയുന്ന രീതി അംഗീകരിക്കുവാൻ കഴിയില്ല എന്ന് ഹിന്ദു ഐക്യവേദി ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു. പടന്ന പഞ്ചായത്തിൽ നിരവധി കെട്ടിടങ്ങളും ,റിസോർട്ടും അനധികൃതമാണെന്ന് ഇരിക്കെ മുത്തപ്പൻ മടപ്പുര മാത്രം തകർക്കാൻ ശ്രമിക്കുന്നത് ഹിന്ദുവിരുദ്ധ നിലപാടായി മാത്രമേ കാണാൻ സാധിക്കു എന്ന് യോഗം വിലയിരുത്തി. നിയമത്തിന്റെ പേര് പറഞ്ഞ് മടപ്പുര തകർക്കാൻ തുനിഞ്ഞിറങ്ങുന്ന സിപിഎം നേതൃത്വം പടന്ന പഞ്ചായത്തിൽ നിലനിൽക്കുന്ന നൂറോളം അനധികൃത വീടുകളും റിസോർട്ടും പൊളിച്ചു മാറ്റാനുള്ള ആർജ്ജവം ഉണ്ടോ ഹിന്ദു ഐക്യവേദി അഭിപ്രായപ്പെട്ടു.മടപ്പുര തകർക്കാനായി സിപിഎം നേതൃത്വം മുന്നോട്ടു പോവുകയാണെങ്കിൽ അതിനെതിരെ സമുദായ സംഘടനകളെയും ക്ഷേത്ര ഭാരവാഹികളെയും അണിനിരത്തിക്കൊണ്ട് ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് ഹിന്ദുവേദി മുന്നറിയിപ്പ് നൽകി.എസ് പി ഷാജി അധ്യക്ഷത വഹിച്ച യോഗത്തിൽ ഗോപാലകൃഷ്ണൻ തച്ചങ്ങാട്,ഗോവിന്ദൻ മാസ്റ്റർ കൊട്ടോടി,രാജൻ മൂളിയാർ,മോഹനൻ വാഴക്കോട്,വി സുധാകരൻ,കെഎൻ ശ്രീകണ്ഠൻ നായർ ,രാമൻ ഉദയഗിരി,കെ വി കുഞ്ഞിക്കണ്ണൻ കള്ളാർ ,അഡ്വക്കേറ്റ് മണികണ്ഠൻ എന്നിവർ സംസാരിച്ചു.
പടം:പടന്ന തെക്കേകാട് മുത്തപ്പൻ മടപ്പുര