കാസറഗോഡ് അശ്വനി ബിജെപി സ്ഥാനാർഥി 16 സംസ്ഥാനങ്ങളിലെ 195 ലോക്‌സഭാ സീറ്റുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ബിജെപി.

Share

നരേന്ദ്ര മോദി വാരണാസിയില്‍ തന്നെ; തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖര്‍, പത്തനംതിട്ടയില്‍ അനില്‍ ആന്റണിയും ആലപ്പുഴയില്‍ ശോഭാ സുരേന്ദ്രനും; വി മുരളീധരൻ ആറ്റിങ്ങലില്‍ തന്നെ; കോഴിക്കോട് എംടി രമേശും; കേരളത്തിലെ 12 സീറ്റുകളില്‍ അടക്കം ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടു ബിജെപി

16 സംസ്ഥാനങ്ങളിലെ 195 ലോക്‌സഭാ സീറ്റുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ബിജെപി.

 

34 കേന്ദ്രമന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാരും ആദ്യ ഘട്ട പട്ടികയില്‍ ഇടംപിടിച്ചു. പട്ടികയില്‍ 28 വനിതാ സ്ഥാനാർത്ഥികളുമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ പ്രമുഖ നേതാക്കളെല്ലാം ആദ്യ പട്ടികയില്‍ ഇടംപിടിച്ചു. പ്രധാനമന്ത്രി ഇത്തവണയും ഉത്തർപ്രദേശിലെ വാരണാസിയില്‍നിന്ന് ജനവിധി തേടും.

 

കേരളത്തിലെ 12 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ സ്ഥാനാർത്ഥിയാകും. പത്തനംതിട്ടയില്‍ അനില്‍ ആന്റണിയും ആലപ്പുഴയില്‍ ശോഭാ സുരേന്ദ്രനും മത്സരിക്കും. വി മുരളീധരൻ ആറ്റിങ്ങലില്‍ തന്നെ സ്ഥാനാർത്ഥിയാകുമ്ബോള്‍ കോഴിക്കോട് എംടി രമേശും മത്സരിക്കും.

കേരളത്തില്‍ നിന്നുള്ള സ്ഥാനാർത്ഥികള്‍ ഇവരാണ്: അശ്വനി (കാസർകോട്), സി. രഘുനാഥ് (കണ്ണൂർ), പ്രഫുലകൃഷ്ണൻ, എംടി രമേശ് (കോഴിക്കോട്), ഡോ.അബുദുല്‍സലാം, നിവേദിത സുബ്രഹ്മണ്യം (പൊന്നാനി), സി കൃഷ്ണകുമാർ (പാലക്കാട്), സുരേഷ്ഗോപി (തൃശ്ശൂർ), ശോഭാ സുരേന്ദ്രൻ (ആലപ്പുഴ), അനില്‍ ആന്റണി (പത്തനംതിട്ട), വി മുരളീധരൻ (ആറ്റിങ്ങല്‍), രാജീവ് ചന്ദ്രശേഖൻ (തിരുവനന്തപുരം).

 

അതേസമയം, തമിഴ്‌നാട്ടിലെ ഒരു മണ്ഡലത്തിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. രണ്ടാം ഘട്ടത്തില്‍ മോദി തമിഴ്‌നാട്ടില്‍ സ്ഥാനാർത്ഥിയാകുമെന്ന സൂചനകളുണ്ട്. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനു മുമ്ബ്, പാർട്ടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച്‌ ഇന്ത്യാ സഖ്യത്തിനുമേല്‍ സമ്മർദ്ദം

ചെലുത്താനാണ് ബിജെപിയുടെ ശ്രമം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ വ്യാഴാഴ്ച ചേർന്ന ബിജെപിയുടെ കേന്ദ്ര തിരഞ്ഞെടുപ്പു സമിതി യോഗത്തിലാണ് ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപം നല്‍കിയത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്, ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് തുടങ്ങിയവർ യോഗത്തില്‍ പങ്കെടുത്തിരുന്നു.

 

സ്ഥാനാർത്ഥിപ്പട്ടിക നേരത്തേ പ്രഖ്യാപിക്കുന്നത് സ്ഥാനാർത്ഥികള്‍ക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മതിയായ സമയം കണ്ടെത്താൻ സഹായിക്കും

എന്നുകണ്ടാണ് മാർച്ച്‌ ആദ്യം തന്നെ ഒന്നാം ഘട്ട പട്ടിക പുറത്തുവിട്ടത്. കഴിഞ്ഞ തവണ സമാനമായ തന്ത്രം സ്വീകരിച്ച മധ്യപ്രദേശില്‍ അത് വിജയകരമായെന്നു വിലയിരുത്തിയാണ് ഇത്തവണ രാജ്യവ്യാപകമായി ഇതേ തന്ത്രം സ്വീകരിക്കുന്നത്. മാർച്ച്‌ 10നു മുമ്ബായി 50% സ്ഥാനാർത്ഥികളെയും പ്രഖ്യാപിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. 2019ലും ഇതേ തന്ത്രമാണ് ബിജെപി പയറ്റിയത്. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനു മുമ്ബ് 164 സ്ഥാനാർത്ഥികളെയാണ് അന്നു പ്രഖ്യാപിച്ചത്.

 

ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥി നിർണയം ബിജെപിയെ സംബന്ധിച്ചു നിർണായകമാണ്.

ദക്ഷിണേന്ത്യയില്‍ പാർട്ടി ഇതുവരെ അക്കൗണ്ട് തുറക്കാത്ത കേരളത്തിലും മികച്ച സ്ഥാനാർത്ഥികളെ അണിനിരത്തി മുൻതൂക്കം നേടാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ആദ്യ ഘട്ട പട്ടികയില്‍ എട്ടു മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ഇത്തവണ എൻഡിഎ 400 സീറ്റുകളാണ് ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. അതില്‍ 370 സീറ്റുകളില്‍ ബിജെപിക്ക് ജയിക്കാനാകുമെന്നാണ് നേതാക്കള്‍ കണക്കുകൂട്ടുന്നത്.

Back to Top