യു.എ.ഇയിലെ ജനജീവിതം സാധാരണ നിലയിലേക്ക്

Share

ദുബൈ: ചൊവ്വാഴ്ച പെയ്ത കനത്ത മഴയെ തുടര്‍ന്ന് യു.എ.ഇയിലെ ജനജീവിതം സാധാരണ നിലയിലേക്ക്. റോഡിലെ വെള്ളക്കെട്ടുകള്‍ ഒഴിവാക്കി തുടങ്ങി. 24 മണിക്കൂറിനകം ദുബൈ വിമാനത്താവളത്തിലെ സര്‍വിസുകള്‍ പൂര്‍ണമായും പുനരാരംഭിച്ചെന്ന് സി.ഒ.ഒ അറിയിച്ചു. 1,244 വിമാനങ്ങളാണ് ദുബൈ വിമാനത്താവളത്തില്‍ രണ്ടു ദിവസങ്ങളിലായി റദ്ദാക്കിയത്  41 എണ്ണം വഴിതിരിച്ചുവിടുകയും ചെയ്തു. എയർപോട്ട് അധികൃതരുടെ അറിയിപ്പ് ഇല്ലാതെ ആരും തന്നെ വിമാന താവളങ്ങളിൽ എത്തരുതെന്ന് മുന്നറിപ്പ് ഇന്നും നൽകി.

ടൺ കണക്കിന് മണലാണ് വെള്ളത്തിനൊപ്പം റോഡിൽ അടിഞ്ഞു കൂടിയത് ഇന്നും ജെസിബി ഉപയോഗിച്ചു റോഡിൽ നിന്നുള്ള മണൽ നീക്കം തുടരുന്നു. വെള്ളകെട്ടുകൾ ഇന്നത്തോടെ ഒഴിഞ്ഞു തുടങ്ങി വലിയ ടാങ്കറുകളിൽ മോട്ടോർ ഉപയോഗിച്ചു ദ്രുതഗതിയിലാണ് വെള്ളം നീക്കം ചെയ്തത്. വെള്ളക്കെട്ടുകളിൽപ്പെട്ടുപോയ നൂറുകണക്കിന് വാഹനങ്ങൾ റോഡിൽ നിന്നും നീക്കം ചെയ്തു കൊണ്ടിരിക്കുന്നു. ഇന്നും പല ഭാഗത്തും അസാധരണമായ ട്രാഫിക്ക് ബ്ലോക്കുകൾ അനുഭവപ്പെട്ടു. പലയിടത്തും റോഡുകൾ പൊട്ടിപൊളിഞ്ഞു. വാഹന ഗതാഗതം പൂർവ്വ സ്ഥിതിയിൽ എത്തികൊണ്ടിരിക്കുന്നു. മൂന്നു ദിവസം നിശ്ചലമായ പബ്ലിക്‌ സെക്ടറുകൾ ഇന്ന് പൂർണമായി പ്രവർത്തനം തുടങ്ങി

തീവ്ര കാലാവസ്ഥാ സാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍ ദുബൈയിലെ അടിസ്ഥാന സൗകര്യവികസനങ്ങളെ കുറിച്ചും മറ്റും വിശദമായി പഠിക്കാന്‍ യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് ഉത്തരവിട്ടു.

മഴയെ തുടര്‍ന്ന് സര്‍വിസുകള്‍ മുടങ്ങിയ സമയത്തെ യാത്രാക്കൂലി പൂര്‍ണമായും തിരിച്ചുനല്‍കുമെന്ന് വിമാനക്കമ്പനികള്‍ അറിയിച്ചു. എയര്‍ അറേബ്യ, ഫ്‌ളൈ ദുബൈ സര്‍വിസുകള്‍ ദുബൈയില്‍നിന്ന് പുനരാരംഭിച്ചു. മലയാളികളടക്കം നിരവധി പേര്‍ മണിക്കൂറുകളോളം വിമാനത്താവളത്തില്‍ കുടുങ്ങി.

75 വര്‍ഷത്തെ ഏറ്റവും വലിയ മഴ വലിയ നാശനഷ്ടമാണ് രാജ്യത്തുണ്ടാക്കിയത്. നാശനഷ്ടങ്ങളുടെ തോത് കണക്കാക്കാനും അടിസ്ഥാന സൗകര്യങ്ങളുടെ അവസ്ഥ പഠിക്കാനും യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടു. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കണമെന്നും ദുരിത ബാധിതര്‍ക്ക് സഹായം നല്‍കാനും അദ്ദേഹം ആവശ്യപ്പെട്ടു. വെള്ളപ്പൊക്കം മൂലമുണ്ടായ നാശനഷ്ടങ്ങളോ പരിക്കുകളോ സംബന്ധിച്ച വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല. റാസല്‍ഖൈമ വാദി ഇസ്ഫാനിയില്‍ ചൊവ്വാഴ്ച വാഹനം ഒഴുക്കില്‍പ്പെട്ട് 70 കാരന്‍ മരിച്ചു. നൂറുകണക്കിനു കെട്ടിടങ്ങള്‍ക്ക് കേടുപാടുപറ്റി.

Back to Top