കാസർഗോഡ് ഗ്രേഡ് SI ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം; കള്ളക്കേസ് എടുക്കാൻ CPIM നേതാക്കൾ സമ്മർദം ചെലുത്തിയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്

Share

കാസർഗോഡ് ഗ്രേഡ് SI ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം; കള്ളക്കേസ് എടുക്കാൻ CPIM നേതാക്കൾ സമ്മർദം ചെലുത്തിയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്

ലോകസഭ ഇലക്ഷനുമായി ബന്ധപ്പെട്ട് ബേഡകം പഞ്ചായത്തിൽ നില നിൽക്കുന്ന സംഘർഷാവസ്ഥ പുതിയ തലത്തിലേക്ക്

യൂത്ത് കോൺഗ്രസ്സ് നേതാവിനെതിരെ കള്ള കേസ് എടുക്കില്ല എന്ന നിലപാടിലായിരിന്നു പോലിസ്. ജാമ്യം പോലും ലഭിക്കാത്ത മാനഭംഗം ഉൾപ്പെടെയുള്ള വകുപ്പുകൾ ഉൾപ്പെടുത്തി കേസെടുക്കണമന്നുള്ള സി പി എം സമ്മർദ്ദം അതീജീവിക്കാൻ പറ്റാത്തത് കൊണ്ട് ഗ്രേഡ് SI ഇന്ന് രാവിലെ  ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ബേഡകം ചെമ്പക്കാട് ബൂത്തിൽ രതീഷ് ബാബു എന്ന കോൺഗ്രസ്സ് ബൂത്ത് എജന്റി നെ കള്ളവോട്ട് തടഞ്ഞു എന്ന കാരണത്താൽ തടഞ്ഞു വെക്കുകയും ബൂത്തിന് പുറത്ത് ഇറങ്ങുമ്പോൾ ആക്രമിക്കാനും സി പി എം ശ്രമിച്ച സമയത്ത് തൊട്ടടുത്ത ബൂത്തിൽ നൂറ്റിയമ്പതോളം വരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ പഞ്ചായത്ത് പ്രസിണ്ടന്റ് ഉൾപ്പെടെയുള്ള ആറു പേരെ തടഞ്ഞുവെച്ചതാണ്  സിപിഎം പ്രകോപനത്തിന് കാരണമെന്ന് യൂത്ത് കോൺഗ്രസും, ബൂത്ത് സന്ദർശനം നടത്തിയ പഞ്ചായത്ത് പ്രസിണ്ടന്റിനെതിരെ അപമര്യാദ കാണിച്ചു എന്ന് സിപിഎമ്മും ആരോപിച്ചു.

യൂത്ത് കോൺഗ്രസ് നേതാവ് ഉനൈസിനെതിരെ പ്രകോപരമായ പ്രകടനവും പൊതുയോഗവും സിപിഎം ഇന്നലെ സംഘടിപ്പിച്ചിരിന്നു.

Back to Top