ഇന്ത്യയിൽ സിസേറിയനിലൂടെയുള്ള പ്രസവ നിരക്കു പെരുകുന്നു
ഇന്ത്യയിൽ സിസേറിയനിലൂടെയുള്ള പ്രസവ നിരക്കു പെരുകുന്നു ; സർക്കാർ ആശുപത്രിയികളിൽ 15 ശതമാനവും സ്വകാര്യ ആശുപത്രികളിൽ 38 ശതമാനവും സിസേറിയൻ
ലോകാരോഗ്യസംഘടനയുടെ ചട്ടവും മറികടന്ന് ഇന്ത്യയിൽ സിസേറിയനിലൂടെയുള്ള പ്രസവ നിരക്കു പെരുകുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ അനുസരിച്ച് 2021- 22 വർഷത്തെ ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം സർക്കാർ ആശുപത്രികളിലെ 15 ശതമാനം പ്രസവവും സിസേറിയനിലൂടെയാണ് നടന്നിട്ടുള്ളത്.
സ്വകാര്യ ആശുപത്രികളിൽ ഇത് 38 ശതമാനമാണ്.
ഒരു രാജ്യത്തെ സിസേറിയൻ പ്രസവങ്ങൾ പത്തു ശതമാനത്തിൽ കൂടുതൽ ആകാൻ പാടില്ലെന്ന ലോകാരോഗ്യ സംഘടനയുടെ നിർദേശത്തെ മറികടക്കുന്നതാണ് ഇന്ത്യയിലെ കണക്കുകൾ.
സ്വകാര്യ ആശുപത്രികളിൽ സിസേറിയൻ പ്രസവങ്ങൾ ക്രമാതീതമായി കൂടുന്നു എന്ന നിരീക്ഷണത്തിലായിരുന്നു ലോകാരോഗ്യ സംഘടന ഇത്തരത്തിലൊരു മാർഗ നിർദേശം പുറത്തിറക്കിയത്. എന്നാൽ ഇന്ത്യയിൽ ഈ മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നില്ലെന്നാണ് ഇപ്പോഴത്തെ കണക്കുകൾ സൂചിപ്പിക്കുന്നത്.
2022 മാർച്ച് വരെയുള്ള കണക്കുകളിൽ ആൻഡമാൻ നിക്കോബാർ ദ്വീപിലാണ് ഏറ്റവും കൂടുതൽ സിസേറിയൻ പ്രസവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 2020-21 ലെ കണക്കുകൾ പ്രകാരം ആൻഡമാൻ നിക്കോബാറിലെ 95.45 ശതമാനം പ്രസവവും സിസേറിയനിലൂടെ സ്വകാര്യ ആശുപത്രികളിലാണ് നടന്നിട്ടുള്ളത്. 2022 ആയപ്പോഴേക്കും ഇതിൽ വീണ്ടും വർധന രേഖപ്പെടുത്തി.
ബംഗാളിലും ഒഡിഷയിലും സ്വകാര്യ ആശുപത്രികളിൽ നടക്കുന്ന സിസേറിയൻ പ്രസവങ്ങളിൽ വർധന രേഖപ്പെടുത്തിയിട്ടുണ്ട. സമാനമായി ഇത്തരത്തിൽ സിസേറിയൻ പ്രസവങ്ങൾ കൂടുതൽ റിപ്പോർട്ട് ചെയ്ത സ്ഥലമാണ് ത്രിപുര.
രണ്ടു വർഷത്തോളമായി സിസേറിയനിലൂടെയുളള പ്രസവങ്ങളിൽ ക്രമാതീതമായ വർധന സംസ്ഥാനത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. 2020-21 വർഷത്തിൽ 93.72 ശതമാനം പ്രസവവും നടന്നിട്ടുള്ളത് സിസേറിയനിലൂടെയാണ്. പല സംസ്ഥാനങ്ങളിലും സിസേറിയനിലൂടെയുള്ള പ്രസവങ്ങൾ ഈ കാലയളവിൽ പത്തു ശതമാനത്തിൽ കൂടുതലായതായാണ് കണ്ടെത്തിയിട്ടുള്ളത്.
കേരളത്തിൽ ഇക്കാലയളവിൽ സിസേറിയൻ പ്രസവങ്ങളിൽ നേരിയ വർധന മാത്രമാണുണ്ടായിരുന്നത്. 2020-2021ൽ 42.2 ശതമാനം ആയിരുന്നത്.
2021-2022ൽ 42.19 ശതമാനം ആയി വർധിച്ചു. പക്ഷേ, കേരളത്തിലെ സർക്കാർ ആശുപത്രികളിൽ കൂടുതൽ സിസേറിയൻ പ്രസവങ്ങൾ നടക്കുന്നു എന്നാണ് കണക്കുകളിൽ നിന്നു വ്യക്തമാകുന്നത്. കർണാടയിലും ഇതേ നിരക്കിൽ നേരിയ വർധനയാണുണ്ടായിട്ടുള്ളത്. തെലുങ്കാനയിലും ആന്ധ്രപ്രദേശിലും ഇക്കാലയളവിൽ സിസേറിയൻ പ്രസവങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്.