ആശാവർക്കർമാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കണം:രാജ്മോഹൻ ഉണ്ണിത്താൻ എം പി

Share

കാഞ്ഞങ്ങാട്:ആരോഗ്യ മേഖലയിൽ സ്തുത്യർഹമായ സേവനം നടത്തുന്ന ആശാ വർക്കർമാർ ആരോഗ്യ മേഖലയിലെ പുറമ്പോക്കിൽ കഴിയുന്നവർ മാത്രമാണെന്ന അധികൃതരുടെ ധാരണ മാറ്റണമെന്നും സർക്കാർ ജീവനക്കാരായി അംഗീകരിച്ച് ഏറ്റവും കുറഞ്ഞ വേതനമായി 30000 രൂപ അനുവദിക്കണമെന്നും രാജ് മോഹൻ ഉണ്ണിത്താൻ എം.പി ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് ശ്രമിക് ഭവനിൽ നടന്ന ആശാ വർക്കേഴ്സ് യൂണിയൻ (ഐ.എൻ.ടി.യു. സി ) ജില്ല നേതൃയോഗം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിന്ധു ബാബു ആദ്ധ്യക്ഷം വഹിച്ചു. ഐ.എൻ.ടി.യു.സി ജില്ല പ്രസിഡണ്ട് പി.ജി. ദേവ് , കെ.പി.സി.സി സെക്രട്ടറി എം. അസിനാർ , സാജിത് മൗവ്വൽ , കെ.പി.ബാലകൃഷ്ണൻ , കെ.എം. ശ്രീധരൻ , ടി.വി.കുഞ്ഞിരാമൻ, തോമസ് സെബാസ്റ്റ്യൻ, ലത സതീഷ് , സിജി ടോണി എന്നിവർ സംസാരിച്ചു. പ്രസന്ന കുമാരി സ്വാഗതവും ഷീന അഗസ്റ്റ്യൻ നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികളായി സിന്ധു ബാബു ( പ്രസിഡണ്ട് )
രേഖ കള്ളാർ, കെ.സിന്ധു ( വൈസ് പ്രസിഡണ്ടുമാർ )
പി.ജി.പ്രസന്ന കുമാരി ( ജനറൽ സെക്രട്ടറി )
കെ. ശശീകല,സുശീല കാഞ്ഞങ്ങാട് ( സെക്രട്ടറിമാർ )
എം.സുബൈദ (ട്രഷറർ )
എന്നിവരെ തെരഞ്ഞെടുത്തു.

പടം: കാഞ്ഞങ്ങാട്ട് നടന്ന ആശാവർക്കേഴ്സ് യൂണിയൻ ( ഐ എൻ ടി യു സി ) ജില്ല നേതൃയോഗം രാജ്മോഹൻ ഉണ്ണിത്താൻ എം പി ഉൽഘാടനം ചെയ്യുന്നു.

Back to Top