ദുരൂഹ മരണങ്ങളിലെല്ലാം ഡിഎന്‍എ പരിശോധനയ്ക്ക് നിര്‍ദ്ദേശം

Share

ദുരൂഹ മരണങ്ങളിലെല്ലാം ഡിഎന്‍എ പരിശോധനയ്ക്ക് നിര്‍ദ്ദേശം

എല്ലാ ദുരൂഹ മരണങ്ങളിലും ഡി.എന്‍.എ പരിശോധന നടത്തണമെന്ന് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കൊലപാതകം, അസ്വാഭാവിക മരണം, ബലാത്സംഗം എന്നിവയ്ക്ക് ഈ നിര്‍ദ്ദേശം ബാധകമാകും. ഇത്തരം സന്ദര്‍ഭങ്ങളില്‍ ആദ്യം ഡി.എന്‍.എ ടെസ്റ്റ് നടത്താത്തത് പിന്നീട് കേസന്വേഷണത്തെ ബാധിക്കും. ഇതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് മേധാവി എഴുതിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ നിര്‍ദ്ദേശം. ലൈംഗികാതിക്രമ കേസുകളില്‍ ആരോഗ്യ പരിശോധനയും ദുരൂഹ മരണങ്ങളിലും കൊലപാതകങ്ങളിലും മൃതദേഹ പരിശോധനയും നടത്തുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടാകുന്നതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. കുറ്റകൃത്യം നടന്ന സ്ഥലം പരിശോധിക്കുമ്പോള്‍ ലഭിക്കുന്ന വസ്തുക്കള്‍ ഡി.എന്‍.എ പരിശോധനയ്ക്ക് അയയ്ക്കുകയോ സയന്‍റിഫിക് ഓഫീസര്‍മാരോട് അങ്ങനെ ചെയ്യാന്‍ ആവശ്യപ്പെടുകയോ ചെയ്യുന്നില്ല എന്നതാണ് പ്രധാന പോരായ്മ. പിന്നീട്, പരിശോധനകള്‍ ആവശ്യമാണെങ്കില്‍, സാമ്പിളുകള്‍ ലഭ്യമാകാത്ത അവസ്ഥയുണ്ടാകും. ഇതെല്ലാം കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കും. ഇത് കണക്കിലെടുത്താണ് പുതിയ നിര്‍ദ്ദേശം.

Back to Top