ഫുട്ബോള്‍ ലോകകപ്പിനായി ഖത്തര്‍ ചെലവഴിച്ചത് 220 ബില്യണ്‍ ഡോളര്‍

ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പിനായുള്ള കാത്തിരിപ്പ് ഏതാനും മണിക്കൂറുകള്‍ക്കകം അവസാനിക്കും. നവംബര്‍ 20 ഞായറാഴ്ച ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മിലാണ് ലോകകപ്പ് ഉദ്ത്ഘാടന മത്സരം.ഇന്ത്യന്‍ സമയം രാത്രി 9.30നാണ് ലോകകപ്പ് ഫുട്‌ബോള്‍ കിക്കോഫ്. എക്കാലത്തെയും ചെലവേറിയ ടൂര്‍ണമെന്റാണ് ഇത്തവണ ഖത്തറില്‍ നടക്കുന്നത്.
ലോകകപ്പ് തയ്യാറെടുപ്പുകളുടെ ഭാഗമായി 220 ബില്യണ്‍ ഡോളര്‍ രാജ്യം ചെലവഴിച്ചതായാണ് റിപ്പോര്‍ട്ട്. 32 രാജ്യങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ഡിസംബര്‍ 18നാണ് ലോകകപ്പ് ഫൈനല്‍. അല്‍ ഖോറിലെ അല്‍ ബെയ്ത്ത് സ്‌റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം നടക്കുക. ലുസൈലിനെ ലുസൈല്‍ സ്‌റ്റേഡിയത്തിലാണ് ഫൈനല്‍ മത്സരം.ഇന്ത്യന്‍ സമയം രാത്രി 9.30നാണ് ലോകകപ്പ് ഫുട്‌ബോള്‍ കിക്കോഫ്. എക്കാലത്തെയും ചെലവേറിയ ടൂര്‍ണമെന്റാണ് ഇത്തവണ ഖത്തറില്‍ നടക്കുന്നത്.
ലോകകപ്പ് തയ്യാറെടുപ്പുകളുടെ ഭാഗമായി 220 ബില്യണ്‍ ഡോളര്‍ രാജ്യം ചെലവഴിച്ചതായാണ് റിപ്പോര്‍ട്ട്. 32 രാജ്യങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ഡിസംബര്‍ 18നാണ് ലോകകപ്പ് ഫൈനല്‍. അല്‍ ഖോറിലെ അല്‍ ബെയ്ത്ത് സ്‌റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം നടക്കുക. ലുസൈലിനെ ലുസൈല്‍ സ്‌റ്റേഡിയത്തിലാണ് ഫൈനല്‍ മത്സരം.
2010ല്‍ അടുത്ത ലോകകപ്പ് മത്സരം ഖത്തറിലാണെന്ന് പ്രഖ്യാപിച്ചതു മുതല്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്കായും ഫുട്‌ബോള്‍ സ്‌റ്റേഡിയങ്ങള്‍ ഒരുക്കുന്നതിനും രാജ്യം വന്‍ തോതില്‍ പണം ചെലവഴിച്ചിട്ടുണ്ട്. ആറ് പുതിയ സ്റ്റേഡിയങ്ങളാണ് ഖത്തറില്‍ ലോകകപ്പിനായി നിര്‍മ്മിച്ചിരിക്കുന്നത്. ഇതുകൂടാതെ ട്രെയിനിംഗ് സൈറ്റുകള്‍ ഉള്‍പ്പെടെ നിലവിലുള്ള രണ്ട് സ്റ്റേഡിയങ്ങള്‍ നവീകരിക്കുകയും ചെയ്തിട്ടുണ്ട്. മൊത്തം 6.5 ബില്യണ്‍ മുതല്‍ 10 ബില്യണ്‍ ഡോളര്‍ വരെയാണ് ഇതിനായി ചെലവഴിച്ചിരിക്കുന്നത്.
വിമാനത്താവളങ്ങള്‍, പുതിയ റോഡുകള്‍, ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള ഹബ്ബുകള്‍, അണ്ടര്‍ഗ്രൗണ്ട് ഗതാഗതം എന്നിവയ്ക്കായി 210 ബില്യണ്‍ ഡോളര്‍ ചെലവഴിച്ചതായും യുഎസ് സ്പോര്‍ട്സ് ഫിനാന്‍സ് കണ്‍സള്‍ട്ടന്‍സിയായ ഫ്രണ്ട് ഓഫീസ് സ്പോര്‍ട്സ് പറയുന്നു. ദോഹയില്‍ മാത്രം, ‘ദി പേള്‍’ എന്നറിയപ്പെടുന്ന ഒരു പാര്‍പ്പിട സമുച്ചയത്തിനായി 15 ബില്യണ്‍ ഡോളര്‍ ചെലവഴിച്ചിട്ടുണ്ട്. ദോഹ മെട്രോയില്‍ 36 ബില്യണ്‍ ഡോളര്‍ ചെലവഴിച്ചു. റഷ്യയുടെ വാര്‍ത്താ ഏജന്‍സിയായ ടാസ് റിപ്പോര്‍ട്ട് അനുസരിച്ച്, ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്റ്റിനിടെ വര്‍ഷങ്ങളായി ആഴ്ചയില്‍ 500 മില്യണ്‍ ഡോളര്‍ വീതം ചെലവഴിച്ചതായി ഖത്തറിലെ ധനമന്ത്രിമാര്‍ സമ്മതിച്ചിട്ടുണ്ട്.
2018ല്‍ ഫിഫ ലോകകപ്പ് സംഘടിപ്പിക്കാന്‍ റഷ്യ 11.6 ബില്യണ്‍ ഡോളറും 2014-ല്‍ ബ്രസീല്‍ 15 ബില്യണ്‍ ഡോളറും 2010-ല്‍ ദക്ഷിണാഫ്രിക്ക 3.6 ബില്യണ്‍ ഡോളറുമാണ് ചെലവഴിച്ചത്. 2006-ല്‍ ജര്‍മ്മനി 4.3 ബില്യണ്‍ ഡോളറും 2002-ല്‍ ജപ്പാന്‍ 7 ബില്യണ്‍ ഡോളറും 1998-ല്‍ ഫ്രാന്‍സ് 2.3 ബില്യണ്‍ ഡോളറും 1994-ല്‍ യുഎസ് 500 മില്യണ്‍ ഡോളറും ചെലവഴിച്ചിരുന്നു.
ലോകകപ്പിന് മുന്നോടിയായി ഖത്തറിലെ എട്ട് സ്‌റ്റേഡിയങ്ങളിലായി ഏകദേശം മൂന്ന് മില്യണ്‍ ടിക്കറ്റുകള്‍ വിറ്റഴിച്ചതായി ഫിഫ അറിയിച്ചു. 2018ല്‍ റഷ്യ നേടിയ 5.4 ബില്യണ്‍ ഡോളര്‍ മറികടന്ന് ഖത്തര്‍ റെക്കോര്‍ഡ് വരുമാനം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജര്‍മ്മനി ആസ്ഥാനമായുള്ള സ്പോര്‍ട്സ് ഔട്ട്ഫിറ്ററായ കെല്ലര്‍ സ്പോര്‍ട്സിന്റെ പഠനമനുസരിച്ച്, 2018ലെ മുന്‍ ഫിഫ ലോകകപ്പിനേക്കാള്‍ ഖത്തറിലെ ലോകകപ്പ് ടിക്കറ്റുകള്‍ക്ക് 40 ശതമാനം വില കൂടുതലാണ്. ഫൈനല്‍ മത്സരത്തിനുള്ള ടിക്കറ്റിന് ഏകദേശം 66,200 രൂപയാണ് വിലവരുന്നത്. മറ്റ് മത്സരങ്ങളുടെ ടിക്കറ്റുകള്‍ക്ക് ഏകദേശം 27,700 രൂപയാണ് വില വരുന്നത്. ഏകദേശം 3 മില്യണ്‍ ടിക്കറ്റുകള്‍ ഇതിനകം വിറ്റഴിഞ്ഞതിനാല്‍, മൊത്തം ടിക്കറ്റ് വരുമാനം ഏകദേശം 1 ബില്യണ്‍ ഡോളര്‍ ആയിരിക്കും. ടിക്കറ്റുകള്‍ക്ക് പുറമെ 240,000 ഹോസ്പിറ്റാലിറ്റി പാക്കേജുകളും ഫിഫ വിറ്റഴിച്ചിട്ടുണ്ട്.