ആദ്യ മഴയിൽ തന്നെ വെള്ളക്കെട്ട്, ചെർക്കള ടൗൺ വെള്ളത്തിൽ

Share

ഇത്തരം അവസ്ഥ വരും എന്ന് നേരെത്തെ ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു എന്ന് സമര സമിതി അറിയിച്ചു .

ആദ്യ മഴയിൽ ഇങ്ങനെയെങ്കിൽ വരാൻ പോകുന്ന കാലവർഷത്തിൽ എന്താകും എന്ന ആവലാതിയിലാണ് നാട്ടുകാർ

ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് ഉണ്ടാകാവുന്ന ഇത്തരം പ്രശ്നങ്ങൾ ഉയർത്തി നാട്ടുകാർ പ്രക്ഷോഭത്തിലായിരുന്നു. മുന്നറിയിപ്പ് വക വെക്കാതെ അധികൃതർ പണി തുടരുകയായിരുന്നു.

നേരെത്തെ ഉണ്ടായ ഓവ്ചാൽ ഇല്ലാതാക്കി. പുതിയത് ഉണ്ടാക്കിയിട്ടും ഇല്ല. റീജിയണൽ ഓഫിസറെയും പ്രൊജക്റ്റ്‌ ഡയറക്ടറെയും എം എൽ എ യുടെ നേതൃത്വത്തിൽ നേരിട്ട് കണ്ട് പറഞ്ഞിട്ടും പരാതികൾ പാടെ അവഗണിച്ചു.

ചർച്ചയെ തുടർന്ന് പണി നിർത്തിയെങ്കിലും പരിഹാര നടപടികൾ ആയിട്ടില്ല. ചെർക്കള ടൗൺ പൂർണ്ണമായും ഒന്നര മീറ്റർ താഴ്ത്തുക എന്നതായിരുന്നു ഹൈവേ അധികൃതരുടെ ആദ്യ തീരുമാനം.

കുഴച്ചെടുത്ത ഏതാണ്ട് നൂറ് മീറ്റർ പിന്നീട് മണ്ണിട്ട് നീർത്തി ടാറിട്ട് നന്നാക്കിയിരുന്നു. അതിനടിയിൽ ആണ് നേരെത്തെ ഉണ്ടായിരുന്ന 2 മീറ്റർ വ്യാപ്തി ഉള്ള ഓവ്ചാൽ നിലവിലുള്ളത്.

പുതിയ ഓവ്ചാൽ വെറും അരമീറ്റർ മാത്രമായിരുന്നു സ്ഥാപിക്കാൻ ഉദ്ദേശിച്ചിരുന്നത്. ഇതിനെതിരെ ശക്തമായ സൂചന സമരം നാട്ടുകാർ കൂട്ടായ്മ ഉണ്ടാക്കി രണ്ട് മാസങ്ങൾക്ക് മുമ്പ് നടത്തിയിരുന്നു.

Back to Top