തൃക്കരിപ്പൂരിലെ തിരഞ്ഞെടുപ്പ് റാലി മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാനം ചെയ്തു

Share

തൃക്കരിപ്പൂർ : നാട്ടിൽ ഒട്ടനവധി പ്രശ്നങ്ങൾ ഉയർന്നുവന്നപ്പോൾ ഈ നാട്ടിൽനിന്നും ജയിച്ചുപോയവർ ഈ നാടിനൊപ്പം നിൽക്കുന്നതും നാടിന്റെ ശബ്ദമായി മാറുന്നതും ആരും കണ്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കാസർകോട് ലോക്‌സഭാ മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി എം.വി. ബാലകൃഷ്ണന്റെ തിരഞ്ഞെടുപ്പ് റാലി തൃക്കരിപ്പൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ അഞ്ച് വർഷക്കാലം പാർലമെന്റിൽ കേരളത്തിന്റെ ശബ്ദം വേണ്ടവിധം ഉയർന്നുകേട്ടില്ല. തീർത്തും മങ്ങിപ്പോയി കക്ഷിനില നോക്കിയാൽ 20-ൽ 18 യു.ഡി.എഫ്. അംഗങ്ങളാണ്. ഈ 18 അംഗ സംഘം കേരളത്തിന്റെ ശബ്ദമായി മാറിയില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിനെതിരെ കേന്ദ്രം സാമ്പത്തിക പ്രതിരോധം ഏർപ്പെടുത്തിയപ്പോഴും കേരളവിരുദ്ധ സമീപനമാണ് 18 അംഗ സംഘം സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എം. രാജഗോപാലൻ എം.എൽ.എ. അധ്യക്ഷനായി.

എൽ.ഡി.എഫ്. കൺവീനർ ഇ.പി. ജയരാജൻ, സ്ഥാനാർഥി എം.വി. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ., ഇ. ചന്ദ്രശേഖരൻ എം.എൽ.എ., കെ.പി. സതീഷ് ചന്ദ്രൻ, പി. കരുണാകരൻ, സി.പി.ഐ. ജില്ലാ സെക്രട്ടറി സി.പി. ബാബു, ആർ.ജെ.ഡി. സംസ്ഥാന സെക്രട്ടറി ടി.വി. ബാലകൃഷ്ണൻ, വി.വി. കൃഷ്ണൻ, കുര്യാക്കോസ് പ്ലാപറമ്പൻ, കരിം ചന്തേര, സണ്ണി അരമന, രതീഷ് പുതിയപുരയിൽ, പി.പി. ശശിധരൻ, പി.വി. ഗോവിന്ദൻ, സുരേഷ് പുതിയടത്ത്, കെ.എം. ബാലകൃഷ്ണൻ, എ.ജി. ബഷീർ, എം.കെ. ഹാജി, പി.വി. തമ്പാൻ, സാബു എബ്രഹാം എന്നിവർ സംബന്ധിച്ചു.

Back to Top