യുവ എഴുത്തുകാരർ വെളളിക്കോത്ത് സ്വദേശി ബാലഗോപാലൻ കാഞ്ഞങ്ങാടിൻ്റെ പടക്കത്തി മാണിക്യത്തിന് സാവിത്രി കെ.വി, മഡിയൻ കാഞ്ഞങ്ങാട് നൽകുന്ന ആസ്വാദന ലേഖനം

Share

‘പെണ്ണുടൽ സൂക്ഷിക്കാൻ’

പെണ്ണ് ഉടലിനെ പിച്ചിച്ചീന്താൻ മാത്രം ആണൊരുമ്പെടുമ്പോൾ അവൾ എത്ര കഴിവുള്ളവളായിട്ടും എന്തു കാര്യം.

പടക്കത്തി മാണിക്കം ഉശിരുള്ള പെണ്ണാണവൾ എന്നിട്ടും അവളുടെ ഗതി ഇതാണെങ്കിൽ….

തന്റെ നേരെ വരുന്ന കാമകണ്ണുകളെ തടയാൻ മൂർച്ചയുള്ള വാൾ മുന പോലെ ശൗര്യമുള്ളവൾ… നേരിനോപ്പം നിൽക്കുന്ന…

നെറികേടിനെതിരെ ശബ്ദമുയർത്തുന്ന..

കഠിനാദ്ധ്വാനിയായ പെണ്ണ്…..

ഉയർന്ന മല തുരന്നു ജലതുരങ്കം ഉണ്ടാക്കാൻ കഴിവുള്ളവൾ..

മനുഷ്യനെ കടിച്ചുമുറിച്ചു തിന്നാൻ വന്ന നരിയെ പടക്കത്തി വീശി അരിയാൻ ധൈര്യമുള്ളവൾ…

തന്നെ പിച്ചിച്ചീന്താൻ വന്നവന്റെ കൈവെട്ടാൻ കെല്പുള്ളവൾ…. എന്നിട്ടും….

എന്നിട്ടും അവളെ മനസിലാക്കാൻ അവളുടെ അമ്മ പോലും കൂടെ നിന്നില്ല. അവൾ പിഴച്ചവളായി ആണിനെ മയക്കിയെടുക്കുന്നവൾ ആയി കാണുന്നു…

പിന്നെ എന്തായിരിക്കണം പെണ്ണ്….

എങ്ങനെ ഇരിക്കണം പെണ്ണ്…

അവളുടെ പെണ്ണുടൽ സൂക്ഷിക്കാൻ എന്തു ചെയ്യണം…

കൂട്ടം ചേർന്ന് ആക്രമിച്ചാൽ ഏതൊരാണിന്റെ പോലും അടിപതറും…..

അത് തന്നെയാണ്..

അതേ അവൾക്കും സംഭവിച്ചിട്ടുള്ളൂ….

പക്ഷേ അത് അവളുടെ മനസിന്റെ താളം തെറ്റിക്കാൻ മാത്രം കെല്പുള്ളതായിരുന്നു….

പക്ഷേ മാണിക്കം ഒന്നു മറന്നു

വെറിപൂണ്ട വേട്ടപ്പട്ടികൾ പുരട്ടിയ ചെളി നന്നായി കഴുകി കളയാൻ പറ്റുന്നതാണെന്നു തിരിച്ചറിഞ്ഞില്ല… അവർക്കു നഷ്ടപെടാത്തതൊന്നും തനിക്കും നഷ്ടപെടാനില്ലെന്നു മനസിലാക്കിയില്ല…

ഇതെങ്ങോട്ടാണ് നമ്മൾ പോകുന്നത് പെണ്ണിനെ പെണ്ണായി അംഗീകരിക്കാൻ കഴിയാതെ അവളുടെ കഴിവുകളെ അംഗീകരിക്കാതെ അവളുടെ മനസ്സറിയാതെ അവളുടെ ഉടൽ കാമം തീർക്കാനുള്ള ഉപകരണം മാത്രമായി കാണുന്ന വെറും ചെന്നായ്ക്കളായി മാറുകയാണോ ചിലരെങ്കിലും….

സ്ത്രീ ശാക്തീകരണമെന്നും സ്ത്രീ സമത്വം എന്നും മുറവിളി കൂട്ടുന്ന മാന്യതയുടെ മുഖംമൂടി അണിഞ്ഞ ചില മാന്യന്മാർക്കുള്ള തിരിച്ചടിയാകാം ഒരു പക്ഷേ ഈ പടക്കത്തി മാണിക്കം….

 

Back to Top