എം.എ.മുംതാസിന്റെ “മിഴി ” കവിതാ സമാഹാരത്തിന് പാറ്റ് ടാടോർ പുരസ്ക്കാരം

Share

എറണാകുളം:പ്ലാസ്റ്റിക് കൺട്രോൾ മിഷനും പ്ലാന്റ് എ ട്രീ ഫൗണ്ടേഷനും ഏർപ്പെടുത്തിയ പാറ്റ് കവിത പുരസ്ക്കാരം പാറ്റ് ടാഗോർ പുരസ്ക്കാരം 2023 എം.എ. മുംതാസ് ടീച്ചറുടെ “മിഴി” കവിതാ സമാഹാരത്തിന് ലഭിച്ചു. 2022 ൽ കൈരളി പുസ്തകത്തിലൂടെ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശിതമായ കവിതാ സമാഹാരമാണ് മിഴി. പുസ്തകത്തിന് പ്രത്യേക ജൂറി പരാമർശവും നേടിയിട്ടുണ്ട്. എറണാകുളം ഇലഞ്ഞി സെന്റ് അൽഫോൻസാ കോളേജിൽ നടന്ന അവാർഡ് വിതരണ ചടങ്ങിൽ മഹാത്മാ ഗാന്ധി മുൻ വൈസ് ചാൻസലറും പോളിമർ ടെക്നോളജിയിലെ പ്രശസ്ത ശാസ്ത്രജ്ഞനുമായ ഡോ. സാബു തോമസ് എം.എ.മുംതാസ് ടീച്ചർക്ക് പുരസ്കാരം സമർപ്പിച്ചു.കവി ചങ്ങമ്പുഴയുടെ ചെറുമകൻ ഹരികുമാർ ചങ്ങമ്പുഴ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കോട്ടയം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എൻ.രാജേഷ് അവാർഡ് വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കവിയും പരിസ്ഥിതി പ്രവർത്തകനുമായ സുനു വിജയൻ,ഡോ:മ്യൂസ് മേരി എന്നിവർ പ്രസംഗിച്ചു. കാസർഗോഡ് തൻബീഹുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിലെ ചരിത്ര വിഭാഗം അധ്യാപികയും എഴുത്തുകാരിയും കവിയത്രിയുമാണ് എം.എ. മുംതാസ്. ജനാധിപത്യ കലാ സാഹിത്യ വേദിയുടെ അധ്യാപക പ്രതിഭാ പുരസ്ക്കാരവും,ഭാരത് സേവക് സമാജിന്റെ സാഹിത്യത്തിനുള്ള ദേശീയപുരസ്ക്കാരവും ഇതിനകം ലഭിച്ചിട്ടുണ്ട്.

ടുലിപ്പ് പൂക്കൾ വിരിയും കാശ്മീർ താഴ് വരയിലൂടെ, എന്ന യാത്രാവിവരണ പുസ്തകം, ഓർമ്മയുടെ തീരങ്ങളിൽ എന്ന കവിതാ സമാഹാരത്തിന്റെ രചയിതാവും കൂടിയാണ് എം.എ. മുംതാസ്

സാംസ്ക്കാരിക സാമൂഹ്യ മേഖലകളിൽ സജീവമായ എം.എ. മുംതാസിന്റെ സ്വദേശം കണ്ണൂർ ജില്ലയിലെ പെരിങ്ങോത്താണ്.

ആർക്കിടെക്റ്റായ ഫൈസലും, വിദ്യാർത്ഥിയായ അഫ്സാനയും മക്കളാണ്.

 

Back to Top