ലോകത്തിലെ ഏറ്റവും വലിയ ധനികനെന്ന സ്ഥാനം തിരിച്ചു പിടിച്ച്‌ എലോണ്‍ മസ്‌ക്

Share

യോര്‍ക്: ലോകത്തിലെ ഏറ്റവും വലിയ ധനികനെന്ന സ്ഥാനം തിരിച്ചു പിടിച്ച്‌ എലോണ്‍ മസ്‌ക്. ടെസ്ലയുടെ ഓഹരി വില കുതിച്ചുയര്‍ന്നതാണ് വീണ്ടും സമ്പന്നരില്‍ ഒന്നാം സ്ഥാനത്തേക്ക് എലോണ്‍ മസ്‌കിനെ എത്തിച്ചതെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.

നിലവില്‍ 187 ബില്യണ്‍ ഡോളറാണ് മസ്‌കിന്റെ ആസ്തി. എല്‍എംവിഎച്ച്‌ ഉടമ ബെര്‍ണാഡ് അര്‍ണോള്‍ട്ടിനെ മറി കടന്നാണ് എലോണ്‍ മസ്‌ക് ഒന്നാം സ്ഥാനത്തെത്തിയത്.

ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ 137 ബില്യണ്‍ യുഎസ് ഡോളറായിരുന്നു മസ്‌കിന്റെ ആസ്തി. ടെസ്ലയുടെ ഓഹരികള്‍ ഇടിഞ്ഞതിന് പിന്നാലെ 2022 ഡിസംബറിലാണ് ബെര്‍ണാഡ് അര്‍ണോള്‍ട്ട് മസ്‌കിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തിയത്. 2021 സെപ്തംബര്‍ മുതല്‍ ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയാണ് എലോണ്‍ മസ്‌ക്. ആ സ്ഥാനത്തേക്ക് തന്നെയാണ് മസ്‌ക് വീണ്ടും തിരിച്ചെത്തിയത്.

എലോണ്‍ മസ്‌കിന് മുന്‍പ് ആമസോണ്‍ സ്ഥാപകനായ ജഫ് ബസോസാണ് ആ സ്ഥാനത്തുണ്ടായിരുന്നത്. അതേ സമയം ഗൗതം അദാനിയുടെ ഗ്രൂപ്പ് ഓഹരികളില്‍ ഇടിവ് തുടരുകയാണ്. സമ്പന്നരില്‍ സൂചികയില്‍ 32-ാം സ്ഥാനത്താണ് നിലവില്‍ അദാനി. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെയാണ് അദാനിയുടെ ഓഹരികളില്‍ ഇടിവ് നേരിട്ടത്. 37.7 ബില്യണ്‍ ഡോളര്‍ ആസ്തിയാണ് ഇപ്പോള്‍ അദാനിയുടേത്.

Back to Top